ഇന്ത്യ ഇംഗ്ലീഷ് പരീക്ഷയിൽ തോറ്റപ്പോൾ കണ്ണീരൊഴുക്കുന്നത് ചിരവൈരികളായ പാക്കിസ്ഥാൻ! ഇന്ത്യ ജയിക്കണേ എന്നു പ്രാർത്ഥിച്ച ശ്രീലങ്കയ്ക്കും ബംഗ്ലാദേശിനും കടുത്ത നിരാശ; റൺമല കണ്ട് ബാറ്റിംഗിന് ഇറങ്ങിയ ബാറ്റ്സ്മാന്മാർ വിജയിക്കാനായി കളിച്ചില്ലെന്ന ആക്ഷേപം ശക്തം; സിക്സുകൾ അടിക്കേണ്ട സമയത്ത് സിംഗിളുകൾ ഓടിയെടുത്ത ധോണിക്ക് സൈബർ ലോകത്ത് ട്രോൾമഴ; പാക്കിസ്ഥാനെ പുറത്താക്കാനുള്ള സർജിക്കൽ സ്ട്രൈക്കോയെന്ന് ആക്ഷേപം; കോലിക്കും കൂട്ടർക്കും സെമിയിലെത്താൻ വേണ്ടത് ഒരു വിജയം മാത്രം
മറുനാടൻ ഡെസ്ക്
ബർമിങ്ഹാം: ഇന്നലെ ബർമിങ്ഹാം സ്റ്റേഡിയത്തിൽ ഇന്ത്യ ഇംഗ്ലീഷ് പരീക്ഷ നേരിടുമ്പോൾ ഇന്ത്യക്കാരേക്കാൾ കോലിയും കൂട്ടരും വിജയിക്കണേ എന്ന പ്രാർത്ഥനയുമായി കഴിഞ്ഞത് പാക്കിസ്ഥാൻ ആരാധകരായിരുന്നു. ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാൽ മാത്രമേ സർഫറാസിനും കൂട്ടർക്കും ലോകകപ്പിൽ സെമിപ്രതീക്ഷകൾക്ക് വകയുണ്ടായിരുന്നുള്ളൂ. എന്നാൽ, ഇന്ത്യ തോറ്റതോടെ സ്വന്തം ആരാധകരേക്കാൾ പൊട്ടിക്കരയുന്നത് ചിരവൈരികളായ പാക്കിസ്ഥാൻ ആരാധകരാണ്. കാരണം, ഇന്ത്യയുടെ തോൽവിയോടെ പാക്കിസ്ഥാൻ ലോകക്കപ്പിന്റെ പുറത്തേക്കാണെന്ന് വ്യക്തമായി. പാക്കിസ്ഥാന് പുറമേ ബംഗ്ലാദേശും ശ്രീലങ്കയും ഇന്ത്യ- ഇംഗ്ലണ്ട് മത്സരം കൗതുകത്തോടെയാണ് കണ്ടത്. അതേസമയം ഇന്ത്യയ്ക്ക് ഇനി അവശേഷിക്കുന്നത് രണ്ട് കളികളാണ്. ബംഗ്ലാദേശും ശ്രീലങ്കയുമായാണ് അവശേഷിക്കുന്ന മത്സരങ്ങൾ. ഇതിൽ ഒരു മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യ സെമിയിലെത്തും. രണ്ട് മത്സരത്തിൽ തോറ്റാൽ തന്നെയും ഇന്ത്യക്ക് സെമി സാധ്യതകൾ ഉണ്ട്.
അതേസമയം ഇന്നലെ ഇംഗ്ലണ്ട് പടുതുയർത്തിയ റൺമല താണ്ടാനാകാതെയാണ് ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്. ബൗളിംഗിലെയും ബാറ്റിംഗിലെയും ദൗർബല്യങ്ങൾ പുറത്തുവന്ന മത്സരമായിരുന്നു ഇന്നലത്തേത്. 31 റൺസിന് തോറ്റത് ബാറ്റിംഗിലെ പോരായ്മ കൊണ്ടാണെന്ന് വ്യക്തമാണ്. വിരാട് കോലിയും രോഹിത് ശർമ്മയും കഴിഞ്ഞാൽ ടീമിനെ വിജയിപ്പിക്കാൻ ശേഷിയുള്ള മറ്റൊരു താരമില്ലെന്നതാണ് ടീമിലെ പ്രശ്നം. ധവാന്റെ വിടവ് നികത്തപ്പെട്ടുമില്ല. ബൗളർമാർ ആദ്യമായി നിറംമങ്ങിയ മത്സരത്തിൽ ബാറ്റ്സ്മാന്മാർ പൊരുതിനോക്കിയെങ്കിലും കാര്യമുണ്ടായില്ല. ഫലം 31 റൺസ് ജയവുമായി ആതിഥേയർ സെമി പ്രതീക്ഷ കാത്തു. ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ഡു ഒർ ഡൈ മത്സരമായിരുന്നു ഇന്നലത്തേത്. അതേസമയം ഇന്ത്യയുടെ ഭാഗത്തു നിന്നും ഒരിക്കൽ പോലും വിജയിക്കാൻ വേണ്ടിയാണ് കളികകുന്നത് എന്ന ഫീൽ പോലും ഉണ്ടായില്ല.
ഇന്നലത്തെ മത്സരത്തിന് ശേഷം സൈബർ ലോകത്ത് ഏറ്റവും കൂടുതൽ വിമർശനം കേൾക്കുന്നത് മുൻക്യാപ്ടർ മഹേന്ദ്ര സിങ് ധോണിയാണ്. സിക്സറുകൾ അടിച്ചു കളിക്കേണ്ട അവസാന ഓവറുകളിൽ ധോണിയും കേദാർ ജാദവും സിംഗിളുകൾ എടുത്തു കളിച്ചതാണ് വിമർശനത്തിന് ഇടയാക്കിയത്. ലഫ്റ്റനന്റ് കേണൽ കൂടിയായ ധോണി പാക്കിസ്ഥാനെ സെമി കാണിക്കാതിരിക്കാനായുള്ള സർജിക്കൽ സ്ട്രൈക്കാണോ പുറത്തെടുത്തത് എന്ന വിധത്തിലായിരുന്നു ട്രോളുകൾ.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് 337 എന്ന വൻ സ്കോർ പടുത്തുയർത്തിയപ്പോൾ ഇന്ത്യൻ പോരാട്ടം അഞ്ച് വിക്കറ്റിന് 306 റൺസിലവസാനിച്ചു. ഏകദിനത്തിലെ 25ാമത്തെയും ഈ ലോകകപ്പിലെ മൂന്നാമത്തെയും സെഞ്ച്വറി നേടിയ രോഹിത് ശർമയുടെയും (109 പന്തിൽ 102) തുടർച്ചയായ നാലാം ഫിഫ്റ്റിയടിച്ച ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും (76 പന്തിൽ 66) മികച്ച ഫോം തുടരുന്ന ഹാർദിക് പാണ്ഡ്യയുടെയും (33 പന്തിൽ 45) എം.എസ്. ധോണിയുടെയും (31 പന്തിൽ 42*) ഇന്നിങ്സുകളുടെ ബലത്തിലാണ് ഇന്ത്യ പൊരുതിയത്. ഇംഗ്ലണ്ടിനായി ലിയാം പ്ലങ്കറ്റ് മൂന്നും ക്രിസ് വോക്സ് രണ്ടും വിക്കറ്റെടുത്തു.
നേരത്തേ സെഞ്ച്വറി നേടിയ ജോണി ബെയർസ്റ്റോയും (109 പന്തിൽ 111) ഫിഫ്റ്റിയടിച്ച ബെൻ സ്റ്റോക്സും (54 പന്തിൽ 79) ജാസൺ റോയിയും (57 പന്തിൽ 66) അടിച്ചുതകർത്തപ്പോൾ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും പത്ത് ഓവറിൽ 44 റൺസ് മാത്രം വഴങ്ങിയ ജസ്പ്രീത് ബുംറയുമാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിന് കുറച്ചെങ്കിലും ബ്രേക്കിട്ടത്. ലെഗ്സ്പിന്നർ യുസ്വേന്ദ്ര ചഹൽ പത്ത് ഓവറിൽ വിക്കറ്റില്ലാതെ 88 റൺസ് വിട്ടുകൊടുത്തപ്പോൾ ഒരു വിക്കറ്റെടുത്ത ചൈനാമാൻ ബൗളർ കുൽദീപ് യാദവ് പത്ത് ഓവറിൽ 72 റൺസ് വഴങ്ങി. 10 ഓവറിൽ 69 റൺസിന് അഞ്ച് വിക്കറ്റെടുത്ത ഷമി ഏകദിന കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കരസ്ഥമാക്കി. ഈ ലോകകപ്പിലെ മൂന്ന് കളികളിൽ വിക്കറ്റ് നേട്ടം 13 ആക്കി ഉയർത്തുകയും ചെയ്തു വലംകൈയൻ പേസർ.
ഇതാദ്യമായി ഇന്ത്യൻ ബൗളർമാർക്ക് താളം കണ്ടെത്താനാകാതെ പോയ മത്സരമായിരുന്നു ഇന്നലത്തേത്. സ്പിൻ ദ്വയത്തെ വലിച്ചുകീറുന്ന ബാറ്റിങ്ങായിരുന്നു ഇംഗ്ലണ്ടിൻേറത്. ചഹലിനെയും കുൽദീപിനെയും താളംകണ്ടെത്താൻ സമയം നൽകാതെ തെരഞ്ഞുപിടിച്ച് ആക്രമിച്ച ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാർ ഇരുവർക്കുമെതിരെ ഒമ്പത് സിക്സും 12 ഫോറും പായിച്ചു. ബുംറയുടെയും ഷമിയുടെ ആദ്യ ഓവറുകളിൽ സൂക്ഷ്മതയോടെ ബാറ്റേന്തിയശേഷം സ്പിന്നർമാർക്കെതിരെ കളിമാറ്റിയ ബെയർസ്റ്റോയും റോയിയും 23 ഓവറിൽ സ്കോർ 160ലെത്തിച്ചു. പരിക്കുമൂലം മൂന്ന് മത്സരങ്ങളിൽ പുറത്തിരുന്ന ശേഷം തിരിച്ചെത്തിയ റോയ് ആയിരുന്നു കൂടുതൽ അപകടകാരി.
തന്റെയും ടീമിന്റെയും മോശം ഫോമിനെതിരെ മുൻ ഇംഗ്ലീഷ് താരങ്ങളുടെ വിമർശനങ്ങളിൽ രോഷാകുലനായി പ്രതികരിച്ച ബെയർസ്റ്റോ അത് കളത്തിലേക്കും പ്രസരിപ്പിച്ചതോടെ ഇന്ത്യൻ ബൗളർമാർക്കും ഫീൽഡർമാർക്കും പണിയായി. സ്പിന്നർമാരുടെ പന്തുകൾക്ക് തിരിയാൻ അവസരം നൽകാതെ പിച്ച് ചെയ്യുന്നിടത്തേക്ക് ബാറ്റെത്തിച്ച് ആക്രമിക്കുകയായിരുന്നു ഓപണിങ് ജോടിയുടെ തന്ത്രം. ബെയർസ്റ്റോ ലോങ്ഓണിനും മിഡ്വിക്കറ്റിനുമിടയിലെ ഏരിയ ഷോട്ടുകൾക്കായി തിരഞ്ഞെടുത്തപ്പോൾ സ്ട്രെയ്റ്റ് ബൗണ്ടറിയായിരുന്നു റോയിയുടെ ഫേവറിറ്റ് ഹിറ്റിങ് സോൺ. ഒടുവിൽ കുൽദീപിന്റെ പന്ത് ഉയർത്തിയടിച്ച റോയ് സബ്സ്റ്റിറ്റിയൂട്ട് ഫീൽഡർ രവീന്ദ്ര ജദേജയുടെ പന്തിൽ പുറത്തായപ്പോഴാണ് ഇന്ത്യക്കാർക്ക് ശ്വാസം നേരെ വീണത്. രണ്ട് സിക്സും ഏഴ് ഫോറുമടങ്ങിയതായിരുന്നു റോയിയുടെ ഇന്നിങ്സ്.
റോയ് പുറത്തായതിനുപിന്നാലെയെത്തിയ ജോ റൂട്ടിനെ (44) കൂട്ടുപിടിച്ച് 30ാം ഓവറിൽ ബെയർസ്റ്റോ സ്കോർ 200 കടത്തി. ഇതോടെ പടുകൂറ്റൻ സ്കോറിന് അടിത്തറയായതിനാൽ 350ന് മുകളിലുള്ള സ്കോറായിരുന്നു ഇംഗ്ലണ്ടിന്റെ ലക്ഷ്യം. എന്നാൽ, ഈ ഘട്ടത്തിൽ രണ്ടാം സ്പെല്ലിനെത്തിയ ഷമി ബെയർസ്റ്റോയെയും ക്യാപ്റ്റൻ ഓയിൻ മോർഗനെയും (1) പുറത്താക്കിയതോടെ സ്കോറിങ്ങിന് വേഗം കുറഞ്ഞു.
കൂറ്റനടിക്കാരായ സ്റ്റോക്സും ജോസ് ബട്ലറും വരാനുണ്ടായിരുന്നതിനാൽ ഇംഗ്ലണ്ടിന് ആശങ്കയുണ്ടായിരുന്നില്ല. വിക്കറ്റുകൾ തുരുതുരെ വീഴുന്നത് ഒഴിവാക്കിയാൽ വൻ സ്കോർ നേടുക പ്രയാസകരമാവില്ലെന്ന് അവർക്കറിയാമായിരുന്നു. റൂട്ടിനെ കൂട്ടുപിടിച്ച് സ്റ്റോക്സ് പതിയെ സ്കോറുയർത്തിയതോടെ ആതിഥേയർക്ക് വീണ്ടും മേൽക്കൈയായി. റൂട്ടിനെ ഇടക്ക് ഷമി വീഴ്ത്തിയെങ്കിലും ബട് ലറെ (എട്ട് പന്തിൽ 20) കൂട്ടുപിടിച്ച് സ്റ്റോക്സ് കത്തിക്കയറിയതോടെ സ്കോറും കുതിച്ചു.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായി. ലോകേഷ് രാഹുലിനെ (9 പന്തിൽ 0) തുടക്കത്തിലേ നഷ്ടമായശേഷം രോഹിത് ശർമ്യും വിരാട് കോലിയും നിന്നപ്പോൾ ഇന്ത്യയ്ക്ക് പ്രതീക്ഷകളുണ്ടായിരുന്നു. ഹാർദിക് പാണ്ഡ്യ മാത്രമാണ് (33 പന്തിൽ 45) വിജയലക്ഷ്യത്തോടെ ബാറ്റു വീശിയ ഏക ബാറ്റ്സ്മാൻ. ലോകകപ്പിലെ ആദ്യ മത്സരം കളിച്ച ഋഷഭ് പന്ത് (29 പന്തിൽ 32) എന്നിവരും ജയത്തിനായി ആഞ്ഞുശ്രമിച്ചു. എന്നാൽ അവസാന ഓവറുകളിൽ മഹേന്ദ്ര സിങ് ധോണിയും (31 പന്തിൽ 42) കേദാർ ജാദവും (13 പന്തിൽ 12) ആ ശ്രമം ഉപേക്ഷിച്ചു. ആറ് വിക്കറ്റ് ശേഷിക്കെ 104 റൺ വേണ്ടിയിരുന്ന ഇന്ത്യ അവസാന ഓവറുകളിൽ ജയത്തിന് ശ്രമിക്കാത്തതുപോലെ തോന്നിച്ചു. അവസാന അഞ്ചോവറുകളിൽ ബൗണ്ടറികൾക്ക് പോലും ധോണിയും ജാദവും മുതിർന്നില്ല. ഈ ശൈലി ഇന്ത്യൻ ആരാധകരിൽ കടുത്ത നിരാശയാണ് സമ്മാനിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്