Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാറ്റിങ് ട്രാക്കിലും കുതിക്കാനാകാതെ വില്യംസണും കൂട്ടരും; ലോകകപ്പിലെ ആദ്യ സെമിയിൽ രസംകൊല്ലിയായി മഴ; മാഞ്ചസ്റ്ററിൽ മഴ പെയ്തിറങ്ങിയത് ആദ്യ ഇന്നിങ്‌സ് തീരാൻ 23 പന്തുകൾ മാത്രം അവശേഷിക്കെ; തുടക്കം മുതൽ കിവികളെ വരിഞ്ഞ് മുറുക്കി ഇന്ത്യൻ ബൗളർമാർ; കെയിൻ വില്യംസണും റോസ് ടെയ്‌ലർക്കും അർധ സെഞ്ച്വറി; പന്തെറിഞ്ഞ എല്ലാവർക്കും ഓരോ വിക്കറ്റ് വീതം; മഴ കാരണം കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് 46.1 ഓവറിൽ 211-5

ബാറ്റിങ് ട്രാക്കിലും കുതിക്കാനാകാതെ വില്യംസണും കൂട്ടരും; ലോകകപ്പിലെ ആദ്യ സെമിയിൽ രസംകൊല്ലിയായി മഴ; മാഞ്ചസ്റ്ററിൽ മഴ പെയ്തിറങ്ങിയത് ആദ്യ ഇന്നിങ്‌സ് തീരാൻ 23 പന്തുകൾ മാത്രം അവശേഷിക്കെ; തുടക്കം മുതൽ കിവികളെ വരിഞ്ഞ് മുറുക്കി ഇന്ത്യൻ ബൗളർമാർ;  കെയിൻ വില്യംസണും റോസ് ടെയ്‌ലർക്കും അർധ സെഞ്ച്വറി; പന്തെറിഞ്ഞ എല്ലാവർക്കും ഓരോ വിക്കറ്റ് വീതം; മഴ കാരണം കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് 46.1 ഓവറിൽ 211-5

വേൾഡ്കപ്പ് ഡെസ്‌ക്

മാഞ്ചസ്റ്റർ: ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ രസംകൊല്ലിയായി മഴ. ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലാൻഡ് ഇന്നിങ്‌സ് അവസാനിക്കുന്നതിന് 3.5 ഓവർ ബാക്കിയുള്ളപ്പോഴാണ് മഴ എത്തയത്. മഴ കാരണം കളി നിർത്തുമ്പോൾ 46.1 ഓവറിൽ 211ന് 5 എന്നനിലയിലാണ് കിവീസ്. റോസ് ടെയ്‌ലർ 67*(85), ടോം ലഥാം 3*(4) എന്നിവരാണ് ക്രീസിൽ. മത്സരത്തിൽ മഴ എത്തുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ആദ്യ ഇന്നിങ്‌സ് അവസാനത്തോടെയും രണ്ടാം ഇന്നിങ്‌സിൽ ഒന്ന് രണ്ട് തവണയും മഴ എത്തും എന്നാണ് പ്രവചനം ഉണ്ടായിരുന്നത്.

അർധ സെഞ്ച്വറി നേടിയ നായകൻ കെയ്ൻ വില്യംസൺ, റോസ് ടെയ്‌ലർ എന്നിവരുടെ മികവിലാണ് ന്യൂസിലാൻഡ് ഭേദപ്പെട്ട സ്‌കോറിൽ എത്തി നിൽക്കുന്നത്. തുടക്കം മുതൽ ഇന്ത്യൻ ബൗളർമാർ കിവികളെ വരിഞ്ഞ് മുറുക്കി. ആദ്യ ഓവറുകളിൽ ബുംറ ഭുവനേശ്വർ സഖ്യത്തെ ക്ഷമയോടെ നേരിട്ട ന്യൂസിലാൻഡിന് റൺ വേഗത കൂട്ടാനായില്ല. ഇടയ്ക്ക് മെച്ചപ്പെട്ട സ്‌കോറിലേക്ക് പോകുന്നു എന്ന് തോന്നിച്ചെങ്കിലും വീണ്ടും തകർച്ചയെ നേരിടുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിന് മോശം തുടക്കമായിരുന്നു. ജസ്പ്രീത് ബുംറ ഭുവനേശ്വർ കുമാർ എന്നിവരുടെ ഓവറുകളിൽ റൺ കണ്ടെത്താൻ ആദ്യം മുതൽ കിവീസ് ബാറ്റസ്മാന്മാർ ബുദ്ധിമുട്ടി. ഓപ്പണർ മാർട്ടിൻ ഗപ്റ്റിൽ പോയതിന് ശേഷം രണ്ടാം വിക്കറ്റിൽ ഹെന്റി നിക്കോൾസ് 28(51) കെയിൻ വില്യംസൺ 67(95) എന്നിവർ ചേർന്ന് രണ്ടാം വിക്കറ്റിൽ 68 റൺസ് ചേർത്തെങ്കിലും നിരവധി ഓവറുകൾ വേണ്ടി വന്നു. ജഡേജയുടെ പന്തിൽ നിക്കോൾസ് പുറത്തായതിന് പിന്നാലെ എത്തിയ റോസ് ടെയ്‌ലറെ കൂട്ടുപിടിച്ച് വില്യംസൺ സ്‌കോർ ഉയർത്തി. 36ാം ഓവറിലെ രണ്ടാം പന്തിൽ ചഹാലിന് വിക്കര്‌റ് സമ്മാനിച്ച് വില്യംസൺ മടങ്ങുമ്പോൾ കിവീസ് സ്‌കോർ 134ന് 3. പിന്നീട് വന്ന ജെയിംസ് നീഷം 12(18) കോളിൻ ഡി ഗ്രാൻഡ് ഹോം 16(10) എന്നിവർ പെട്ടെന്ന് മടങ്ങി.ഏഴാമനായിട്ടാണ് വിക്കറ്റ് കീപ്പർ ടോം ലഥാം ക്രീസിലെത്തിയത്.

ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ സെമി ഫൈനലിന് ഇറങ്ങിയത്. കുൽദീപ് യാദവിന് പകരം കഴിഞ്ഞ മത്സരത്തിൽ വിശ്രമിച്ച ചഹൽ തിരികെ എത്തി. ന്യൂസിലാൻഡ് ടീമും ഒരു മാറ്റത്തോടെയാണ് ഇറങ്ങിയത്. ടിം സൗത്തിക്ക് പകരം ലോക്കി ഫെർഗൂസൺ ടീമിൽ ഇടം പിടിച്ചു. മഴ കാരണം കളി നിർത്തുമ്പോൾ ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, രവീന്ദ്ര ജഡേജ, ഹാർദ്ദിക് പാണ്ഡ്യ, ചഹൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തിയിട്ടുണ്ട്.

പ്രാഥമിക റൗണ്ടിൽ, കളിച്ച എട്ടിൽ ഏഴു മത്സരങ്ങളും ജയിച്ച് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. എന്നാൽ, പ്രാഥമിക ഘട്ടത്തിന്റെ അവസാനഘട്ടം വരെ ഒന്നാമതായിരുന്ന ന്യൂസീലൻഡ് ഒടുവിൽ തുടർച്ചയായി മൂന്നു മത്സരങ്ങൾ തോറ്റ് ഭാഗ്യത്തിന്റെ സഹായത്തോടെയാണ് അവസാന നാലിലെത്തിയത്.

കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടി ലോകേഷ് രാഹുലും ഫോമിലെത്തിയത് ഇന്ത്യക്ക് ആത്മവിശ്വാസം കൂട്ടും. നേരത്തെ മാഞ്ചസ്റ്ററിൽ രണ്ട് മത്സരങ്ങൾ ഈ ലോകകപ്പിൽ ഇന്ത്യ കളിച്ചിരുന്നു പാക്കിസ്ഥാനും വെസ്റ്റിൻഡീസിനുമെതിരെ. രണ്ടിലും ഇന്ത്യ വിജയിക്കുകയും ചെയ്തു. മധ്യ നിരയിൽ മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇറങ്ങിയത്. എന്നാൽ ബംഗ്ലാദേശിനെതിരെ ഇവർക്ക് തിളങ്ങാൻ കഴിഞ്ഞില്ല. ശ്രീലങ്കയ്ക്ക് എതിരെ ബാറ്റിങ്ങിന് അവസരം ലഭിച്ചതുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP