Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീണ്ടും സെഞ്ച്വറിയുമായി തകർത്തടിച്ച് രോ`ഹിറ്റ്മാൻ` ശർമ്മ; ഒടുവിൽ ഫോം കണ്ടെത്തിയ ലോകേഷ് രാഹുലിന് അർധ സെഞ്ച്വറി; തുടക്കം മുതലാക്കാതെ ഒരിക്കൽക്കൂടി മധ്യനിര; മധ്യനിരയിൽ ഇന്ത്യയെ പിടിച്ച് കെട്ടി ബംഗ്ലാ ബൗളർമാർ; മുസ്താഫിസുർ റഹ്മാന് അഞ്ച വിക്കറ്റ്; ഈ ലോകകപ്പിലെ റൺവേട്ടക്കാരിൽ ഇന്ത്യൻ ഉപനായകൻ ഒന്നാമത്; ബംഗ്ലാദേശിന് 315 റൺസ് വിജയലക്ഷ്യം

വീണ്ടും സെഞ്ച്വറിയുമായി തകർത്തടിച്ച് രോ`ഹിറ്റ്മാൻ` ശർമ്മ; ഒടുവിൽ ഫോം കണ്ടെത്തിയ ലോകേഷ് രാഹുലിന് അർധ സെഞ്ച്വറി; തുടക്കം മുതലാക്കാതെ ഒരിക്കൽക്കൂടി മധ്യനിര; മധ്യനിരയിൽ ഇന്ത്യയെ പിടിച്ച് കെട്ടി ബംഗ്ലാ ബൗളർമാർ; മുസ്താഫിസുർ റഹ്മാന് അഞ്ച വിക്കറ്റ്; ഈ ലോകകപ്പിലെ റൺവേട്ടക്കാരിൽ ഇന്ത്യൻ ഉപനായകൻ ഒന്നാമത്; ബംഗ്ലാദേശിന് 315 റൺസ് വിജയലക്ഷ്യം

വേൾഡ്കപ്പ് ഡെസ്‌ക്

എഡ്ജ്ബാസ്റ്റൺ: ലോകകപ്പിലെ നിർണായക മത്സരത്തിൽ ഗംഭീര തുടക്കം പാഴാ്കകി ഇന്ത്യ. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഉപനായകൻ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറി 104(92) ലോകേഷ് രാഹുലിന്റെ 77(92) അർധസെഞ്ച്വറി എന്നിവരുടെ മികവിൽ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 314 റൺസാണ് ഇന്ത്യ നേടിയത്. ഓപ്പണർമാർ മികച്ച തുടക്കം നൽകിയെങ്കിലും ഋഷഭ് പന്ത് ഒഴികെ എല്ലാ ബാറ്റ്‌സ്മാന്മാരും നിറം മങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി.

ഓപ്പണർമാർ പുറത്താകുമ്പോൾ 32 ഓവറിൽ 195 റൺസ് എന്ന നിലയിൽ നിന്ന ഇന്ത്യക്ക് അവസാന 18 ഓവറുകളിൽ നേടാനായത് വെറും 119 റൺസ് മാത്രമാണ്. ഓപ്പണർമാർ തകർത്തടിച്ച മത്സരത്തിൽ മധ്യനിരയെ ബംഗ്ലാദേശ് ബൗളർമാർ വരിഞ്ഞ് മുറുക്കുകയായിരുന്നു എന്ന് പറയുന്നതാണ് ശരി. മുസ്താഫിസുർ റഹ്മാൻ ആണ് ഇന്ത്യൻ മധ്യനിരയെ പിടിച്ച് കെട്ടിയത്. ഇന്നത്തെ മത്സരത്തിൽ സെഞ്ച്വറി നേടിയതോടെ ഒരു ലോകകപ്പിലെ ഏറ്റവും കുടുതൽ സെഞ്ച്വറി നേടുന്ന താരം എന്ന കുമാർ സംഗക്കാരയുടെ റെക്കോഡിന് ഒപ്പം എത്താനും ഇന്ത്യൻ ഉപനായകനായി. ഇതിന് പിന്നാലെ ഈ ലോകകപ്പിലെ ഏറ്റവും അധികം റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ ഡേവിഡ് വാർണറെ രോഹിത് മറികടക്കുകയും ചെയ്തു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണർമാരായ കെഎൽ രാഹുൽ, രോഹിത് ശർമ്മ സഖ്യം നൽകിയത് മികച്ച തുടക്കമാണ്. ഇൗ ലോകകപ്പിലെ ഏറ്റവും മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ടായ 180 റൺസാണ് സഖ്യം തീർത്തത്. 30ാം ഓവറിൽ രോഹിത് ശർമ്മയാണ് ആദ്യം പുറത്തായത്. സൗമ്യ സർക്കാരിന്റെ പന്തിൽ ലിറ്റൺ ദാസ് പിടിച്ച് മടങ്ങുമ്പോൾ രോഹിത് ഈ ലോകകപ്പിലെ ഏറ്റവും അധികം റൺസ് സ്‌കോർ ചെയ്ത താരം എന്ന റെക്കോഡും നേടി. കെഎൽ രാഹുലിന്റേതായിരുന്നു അടുത്ത ഊഴം. വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങി. തുടർച്ചയായി അഞ്ച് അർധശതകം നേടിയ നായകൻ കോലിക്ക് ഇന്ന് പിഴച്ചു. 26(27) ആയിരുന്നു ഇന്ത്യൻ നായകന്റെ സ്‌കോർ.

ഏകദിനത്തിലെ 26-ാം സെഞ്ചുറി നേടിയ രോഹിത് ശർമയാണ് ഇന്ത്യൻ ഇന്നിങ്സിന് ചുക്കാൻ പിടിച്ചത്. തുടക്കംമുതൽ തന്നെ ബംഗ്ലാ ബൗളർമാരെ അടിച്ചു പറത്തിയ രോഹിത് 92 പന്തിൽ നിന്ന് അഞ്ചു സിക്സും ഏഴു ബൗണ്ടറിയും ഉൾപ്പെടെ 104 റൺസെടുത്താണ് മടങ്ങിയത്. എന്നാൽ ഇരുവരും സമ്മാനിച്ച മികച്ച തുടക്കം മുതലാക്കാൻ ഇത്തവണയും ഇന്ത്യൻ മധ്യനിരയ്ക്കായില്ല. 350 കടക്കേണ്ടിയിരുന്ന ഇന്ത്യൻ സ്‌കോറാണ് 314-ൽ ഒതുങ്ങിയത്.

നാലാമനായി ക്രീസിലെത്തിയ ഋഷഭ് പന്ത് 48(41) റൺസ് നേടി. എന്നാൽ ഹാർദ്ദിക് പണ്ഡ്യ 0(2) വന്നപോലെ മടങ്ങിയത് ഇന്ത്യക്ക് വിനയായി. കേദാർ ജാഥവിന് പകരമെത്തിയ ദിനേശ് കാർത്തിക്ക് 8(9) കാര്യമായി ഒന്നും തന്നെ ചെയ്തില്ല. അവസാന ഓവറിൽ ധോണി 35(33) പുറത്തായി. ഭുവനേശ്വർ കുമാർ 2(3) മുഹമ്മദ് ഷമി 1(2) എന്നിങ്ങനെയാണ് ബാക്കി ബാറ്റ്‌സ്മാന്മാരുടെ സ്‌കോർ. ബംഗ്ലാദേശിന് വേണ്ടി മുസ്താഫിസുർ റഹ്മാൻ അഞ്ച് വിക്കറ്റ് വീഴ്‌ത്തി. ഷക്കീബ് അൽ ഹസൻ സൗമ്യ സർക്കാർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.ബംഗ്ലാദേശിനെ സംബന്ധിച്ച് ഇന്നത്തെ മത്സരത്തിൽ വിജയിക്കുക എന്നത് നിർണായകമാണ്. ഇന്ന് വിജയിച്ചാൽ ഇന്ത്യ സെമിയിലേക്ക മുന്നേറും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP