ആദ്യം മുതൽ പൊരുതിയ ബംഗ്ലാദേശിന്റെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്ത്തി ഇന്ത്യ; ആറ് വിക്കറ്റ് വീണിട്ടും പൊരുതിയ അയൽക്കാരെ രണ്ട് ബോളുകളിൽ തീർത്ത് യോർക്കർ കിങ് ജസ്പ്രീത് ബുംറ; വിനയായത് മുൻനിരയിൽ ഷക്കീബിന് ആരും പിന്തുണ നൽകാത്തത്; എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ ജയം 28 റൺസിന്; ഓസ്ട്രേലിയക്ക് പിന്നാലെ കോലിപ്പടയും സെമിയിൽ; ബംഗ്ലാദേശ് ലോകകപ്പിൽ നിന്ന് പുറത്ത്; സെഞ്ച്വറി വീരൻ ഹിറ്റ്മാൻ കളിയിലെ കേമൻ
വേൾഡ്കപ്പ് ഡെസ്ക്
എഡ്ജ്ബാസ്റ്റൺ: ലോകകപ്പിലെ തങ്ങളുടെ എട്ടാമത്തെ മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ലോകകപ്പ് സെമിഫൈനലിൽ പ്രവേശിച്ചു. ബ്രിമ്മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ 28 റൺസിനായിരുന്നു ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 315 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 48 ഓവറിൽ എല്ലാവരും പുറത്താകുമ്പോൾ 286 റൺസ് നേടാനെ കഴിഞ്ഞുള്ളു. അർധസെഞ്ച്വറി നേടിയ ഷക്കീബ് അൽ ഹസൻ മികച്ച ഫോം തുടർന്നെങ്കിലും വലിയ ലക്ഷ്യം പിന്തുടരുമ്പോൾ മുൻ നായകന് പിന്തുണ നൽകാൻ ആരുമില്ലാതെ വന്നതാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്. നേരത്തെ ഈ ലോകകപ്പിലെ തകർപ്പൻ ഫോം തുടർന്ന് ടൂർണമെന്റിലെ നാലാം സെഞ്ച്വറി തികച്ച രോഹിത് ശർമ്മയാണ് കളിയിലെ കേമൻ.
ആറിന് 179 എന്ന ഘട്ടത്തിൽ തോൽവിയെ അഭിമുഖീരിച്ച ബംഗ്ലാദേശിനെ സാബിർ റഹ്മാൻ മുഹമ്മദ് സെയ്ഫുദ്ദീൻ എന്നിവർ നടത്തിയ ചെറുത്ത് നിൽപ്പും പ്രത്യാക്രമണവുമാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ട് വന്നതെങ്കിലും മുൻനിരയിൽ ഷക്കീബ് അല്ലാതെ ആരും പൊരുതാത്തത് വിനയായി. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹാർദ്ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി, യുസ് വേന്ദ്ര ചഹൽ ഭുവനേശ്വർ കുമാർ എന്നിവർ ഒാരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇന്നത്തെ തോൽവിയോടെ ബംഗ്ലാദേശ് ലോകകപ്പിൽ നിന്ന് പുറത്തായി.
വിജയലക്ഷ്യമായ 315 റൺസ് പിന്തുടർന്ന ബംഗ്ലാദേശിന് ഓപ്പണർ തമിം ഇഖ്ബാലിന്റെ 22(31) വിക്കറ്റാണ് ആദ്യം നഷ്ടമായത്. മുഹമ്മദ് ഷമിയുടെ പന്തിൽ തമിം ബൗൾഡാവുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയത് മുൻ നായകൻ ഷക്കീബ് അൽ ഹസനായിരുന്നു. 16ാം ഓവറിൽ സൗമ്യ സർക്കാർ 33(38) ഹാർദ്ദിക്കിന്റെ പന്തിൽ കോലി പിടിച്ച് പുറത്തായി. സ്കോർ 74ന് രണ്ട്. ഷക്കീബുമൊത്ത് 35 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷമാണ് സൗമ്യ മടങ്ങിയത്. നാലാമനായി വിക്കറ്റ് കീപ്പർ മുഷ്ഫിഖ്വർ റഹിം ആണ് ഷക്കീബിന് കൂട്ടായി എത്തിയത്. ഈ ലോകകപ്പിൽ ഏറ്റവും നല്ല രീതിയിൽ ബാറ്റ് ചെയ്ത രണ്ട് മുൻ നായകന്മാരിലായിരുന്നു ബംഗ്ലാ പ്രതീക്ഷകൾ മുഴുവൻ. ഇന്ത്യൻ ബൗളർമാരെ വളരെ അനായാസം നേരിട്ടാണ് ഇരുവരും മുന്നോട്ട് പോയതും.
ചഹൽ എറിഞ്ഞ 23ാം ഓവറിലെ അവസാന പന്തിൽ ഷോട്ട് സ്ക്വയർലെഗിൽ മുഹമ്മദ് ഷമിക്ക് ക്യാച്ച് നൽകി റഹിം 24(23) പുറത്താകുമ്പോൾ സ്കോർ 121ന് മൂന്ന്. മികച്ച ഫോമിൽ കളിക്കുന്ന ലിറ്റൺ ദാസായിരുന്നു പിന്നീട് ഷക്കീബിന് കൂട്ടായി എത്തിയത്. ഇതിനിടിൽ ഷക്കീബ് തന്റെ അർധസെഞ്ച്വറിയും പൂർത്തിയാക്കി 58 പന്തുകളിൽ 5 ബൗണ്ടറികളുടെ സഹായത്തോടെയാണ് കരിയറിലെ തന്റെ 46ാമത്തെ അർധ സെഞ്ച്വറി തികച്ചത്. പതിയെ അക്രമിച്ച് കളിക്കാൻ തുടങ്ങിയ ലിറ്റൺ ദാസ് ഹാർദ്ദികിനെ സിക്സിന് പറത്തിയ അതേ ഓവറിൽ തന്നെ പുറത്തായി കാർത്തികിന് ക്യാച്ച് സമ്മാനിച്ച് താരം മടങ്ങുമ്പോൾ 22(24) റൺസ് ആയിരുന്നു നേടിയത്. ബംഗ്ലാദേശ് സ്കോർ 162ന് നാല്.വിജയലക്ഷ്യത്തിലേക്ക് അപ്പോഴും 153 റൺസ് ദൂരമുണ്ടായിരുന്നു ബംഗ്ലാദേശിന്.
ആറാമനായി ക്രീസിലെത്തിയത് മൊസെദേക്ക് ഹൊസൈനായിരുന്നു.മറുവശത്ത് ടൂർണമെന്റിലെ തന്റെ മികച്ച് ബാറ്റിങ് ഫോം തുടർന്ന ഷക്കീബ് ഇടയ്ക്ക് ബൗണ്ടറികളുടെ അകമ്പടിയോടെ അനായാസം മുന്നോട്ട് പോയി. മറുവശത്ത് പക്ഷേ ഷക്കീബിന് ഉറച്ച പിന്തുണ ലഭിച്ചില്ല. ആറാമനായി എത്തിയ മൊസെദേക് ഹൊസൈൻ 3(7) ബുംറയുടെ ഓഫ് കട്ടറിൽ പ്ലെയ്ഡ് ഓൺ ആവുകയായിരുന്നു. ബംഗ്ലാ സ്കോർ 32.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173. പിന്നീട് സാബിർ റഹ്മാനാണ് ക്രീസിലെത്തിയത്. ഇതിനിടയിൽ റൺനിരക്ക് ഉയർത്താൻ ശ്രമിച്ച ഷക്കീബ് അൽ ഹസൻ 66(74) ഹാർദ്ദിക്കിന്റെ പന്തിൽ കാർത്തിക് പിടിച്ച് പുറത്തായതോടെ ബംഗ്ലാദേശ് പ്രതീക്ഷകൾ അവസാനിച്ച മട്ടായിരുന്നു. സ്കോർ 33.5 ഓവറിൽ 179ന് ആറ്. മുഹമ്മദ് സെയ്ഫുദ്ദീൻ ആയിരുന്നു എട്ടാമനായി ക്രീസിലെത്തിയത്.
എട്ടാം വിക്കറ്റിൽ സെയ്ഫുദ്ദീൻ സാബിർ സഖ്യം ഇന്ത്യക്ക് ഭീഷണി ഉയർത്തുകയും ചെയ്തു. അതിവേഗം സ്കോർ ചെയ്താണ് ഇരുവരും മുന്നേറിയത്. ഏഴാം വിക്കറ്റിൽ ഇരുവരും അപ്രതീക്ഷിതമായി മുന്നേറിയപ്പോൾ അവസാന പത്തോവറിൽ നാല് വിക്കറ്റുകൾ കയ്യിലിരിക്കെ ബംഗ്ലാദേശിന് വിജയത്തിലേക്കുള്ള ദൂരം 90 റൺസായിരുന്നു. കൂട്ടുകെട്ട് തുടർന്നപ്പോൾ ജയിക്കാൻ അവസാന ഏഴ് ഓവറുകളിൽ വേണ്ടിയിരുന്നത് 70 റൺസ് കയ്യിൽ നാല് വിക്കറ്റുകളും ബാക്കി. എന്നാൽ 44ാം ഓവറിൽ ലോക ഒന്നാം നമ്പർ ബൗളർ ജസ്പ്രീത് ബുംറയെ തിരികെ പന്തേൽപ്പിച്ച ക്യാപ്റ്റൻ കോലിയുടെ വിശ്വാസം കാത്ത് ആദ്യ പന്തിൽ തന്നെ സാബിർ റഹ്മാനെ 36(36) ക്ലീൻ ബൗൾഡാക്കി. നായകൻ മഷ്റഫെ ബിൻ മൊർത്താസ ആയിരുന്നു ഒൻപതാമനായി ക്രീസിലെത്തിയത്. ബംഗ്ലാദേശ് സ്കോർ 243ന് ഏഴ്. ബുംറയുടെ ഓവറിൽ വന്നത് വെറും ആറ് റൺസ്. ജയം ആറോവറിൽ മൂന്ന് വിക്കറ്റ് ശേഷിക്കെ 64 റൺസ്. ഭുവനേശ്വർ എറിഞ്ഞ 45ാം ഓവറിലെ ആദ്യ പന്ത് ലോങ് ഓണിലെ ഫീൽഡർ ലോകോഷ് രാഹുലിനെ കാഴ്ച്ചകാരനാക്കി ബൗണ്ടറിക്ക് പുറത്ത് ആറ് റൺസ്. തൊട്ടടുത്ത പന്തിൽ വിക്കറ്റ് കീപ്പർ ധോണിക്ക് ക്യാച്ച് സമ്മാനിച്ച് നായകൻ മഷ്റഫെ 8(5) മടങ്ങിയപ്പോൾ ബംഗ്ലാദേശ് സ്കോർ 44.2 ഓവറിൽ 257ന് എട്ട്.
എട്ട് വിക്കറ്റ് വീണെങ്കിലും കീഴടങ്ങാൻ മറുവശത്ത് മുഹമ്മദ് സെയ്ഫുദ്ദീൻ തയ്യാറായിരുന്നില്ല. അവസാന മൂ്ന്നോവറിൽ ലക്ഷ്യം 36 റൺസ്. കൈവശമുണ്ടായിരുന്നത് രണ്ട് വിക്കറ്റുകളും. 48ാം ഓവർ എറിയാനെത്തിയത് ജസ്പ്രീത് ബുംറ. ആദ്യ രണ്ട് പന്തുകളിൽ രണ്ട് റൺ മാത്രം. മൂന്നാം പന്ത് ലോങ് ഓണിൽ ബൗണ്ടറി നേടി സെയ്ഫുദ്ദീൻ അർധശതകം തികച്ചു 37 പന്തുകളിൽ 9 ഫോറുകളുടെ അകമ്പടിയോടെയായിരുന്നു നേട്ടം.ഓവറിലെ അഞ്ചാം പന്തിൽ ജസ്പ്രീത് ബുംറയുടെ വെടിച്ചില്ലൻ യോർക്കർ പത്താം നമ്പർ ബാറ്റ്സ്മാൻ റൂബൽ ഹുസൈന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കുറ്റി തെറിച്ച് റൂബൽ 9(11) പുറത്താകുമ്പോൾ ബംഗ്ലാ സ്കോർ 47.5 ഓവറിൽ 286ന് 9. ഒരു വിക്കറ്റ് മാത്രം അവശേഷിക്കെ ജയത്തിന് 13 പന്തിൽ 29 റൺസ്. ബുംറയുടെ മറ്റൊരു യോർക്കറിൽ 11ാമനായ മുസ്താഫിസുർ റഹ്മാൻ മടങ്ങുമ്പോൾ ബംഗ്ലാദേശിന് 28 റൺസ് തോൽവി. ഇന്ത്യ സെമിയിലും ബംഗ്ലാദശ് നാട്ടിലേക്കും.
നേരത്തെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ഉപനായകൻ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറി 104(92) ലോകേഷ് രാഹുലിന്റെ 77(92) അർധസെഞ്ച്വറി എന്നിവരുടെ മികവിൽ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 314 റൺസാണ് ഇന്ത്യ നേടിയത്. ഓപ്പണർമാർ മികച്ച തുടക്കം നൽകിയെങ്കിലും ഋഷഭ് പന്ത് ഒഴികെ എല്ലാ ബാറ്റ്സ്മാന്മാരും നിറം മങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി.
ഓപ്പണർമാർ പുറത്താകുമ്പോൾ 32 ഓവറിൽ 195 റൺസ് എന്ന നിലയിൽ നിന്ന ഇന്ത്യക്ക് അവസാന 18 ഓവറുകളിൽ നേടാനായത് വെറും 119 റൺസ് മാത്രമാണ്. ഓപ്പണർമാർ തകർത്തടിച്ച മത്സരത്തിൽ മധ്യനിരയെ ബംഗ്ലാദേശ് ബൗളർമാർ വരിഞ്ഞ് മുറുക്കുകയായിരുന്നു എന്ന് പറയുന്നതാണ് ശരി. മുസ്താഫിസുർ റഹ്മാൻ ആണ് ഇന്ത്യൻ മധ്യനിരയെ പിടിച്ച് കെട്ടിയത്. ഇന്നത്തെ മത്സരത്തിൽ സെഞ്ച്വറി നേടിയതോടെ ഒരു ലോകകപ്പിലെ ഏറ്റവും കുടുതൽ സെഞ്ച്വറി നേടുന്ന താരം എന്ന കുമാർ സംഗക്കാരയുടെ റെക്കോഡിന് ഒപ്പം എത്താനും ഇന്ത്യൻ ഉപനായകനായി. ഇതിന് പിന്നാലെ ഈ ലോകകപ്പിലെ ഏറ്റവും അധികം റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ ഡേവിഡ് വാർണറെ രോഹിത് മറികടക്കുകയും ചെയ്തു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ഓപ്പണർമാരായ കെഎൽ രാഹുൽ, രോഹിത് ശർമ്മ സഖ്യം നൽകിയത് മികച്ച തുടക്കമാണ്. ഇൗ ലോകകപ്പിലെ ഏറ്റവും മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ടായ 180 റൺസാണ് സഖ്യം തീർത്തത്. 30ാം ഓവറിൽ രോഹിത് ശർമ്മയാണ് ആദ്യം പുറത്തായത്. സൗമ്യ സർക്കാരിന്റെ പന്തിൽ ലിറ്റൺ ദാസ് പിടിച്ച് മടങ്ങുമ്പോൾ രോഹിത് ഈ ലോകകപ്പിലെ ഏറ്റവും അധികം റൺസ് സ്കോർ ചെയ്ത താരം എന്ന റെക്കോഡും നേടി. കെഎൽ രാഹുലിന്റേതായിരുന്നു അടുത്ത ഊഴം. വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങി. തുടർച്ചയായി അഞ്ച് അർധശതകം നേടിയ നായകൻ കോലിക്ക് ഇന്ന് പിഴച്ചു. 26(27) ആയിരുന്നു ഇന്ത്യൻ നായകന്റെ സ്കോർ.
ഏകദിനത്തിലെ 26-ാം സെഞ്ചുറി നേടിയ രോഹിത് ശർമയാണ് ഇന്ത്യൻ ഇന്നിങ്സിന് ചുക്കാൻ പിടിച്ചത്. തുടക്കംമുതൽ തന്നെ ബംഗ്ലാ ബൗളർമാരെ അടിച്ചു പറത്തിയ രോഹിത് 92 പന്തിൽ നിന്ന് അഞ്ചു സിക്സും ഏഴു ബൗണ്ടറിയും ഉൾപ്പെടെ 104 റൺസെടുത്താണ് മടങ്ങിയത്. എന്നാൽ ഇരുവരും സമ്മാനിച്ച മികച്ച തുടക്കം മുതലാക്കാൻ ഇത്തവണയും ഇന്ത്യൻ മധ്യനിരയ്ക്കായില്ല. 350 കടക്കേണ്ടിയിരുന്ന ഇന്ത്യൻ സ്കോറാണ് 314-ൽ ഒതുങ്ങിയത്.
നാലാമനായി ക്രീസിലെത്തിയ ഋഷഭ് പന്ത് 48(41) റൺസ് നേടി. എന്നാൽ ഹാർദ്ദിക് പണ്ഡ്യ 0(2) വന്നപോലെ മടങ്ങിയത് ഇന്ത്യക്ക് വിനയായി. കേദാർ ജാഥവിന് പകരമെത്തിയ ദിനേശ് കാർത്തിക്ക് 8(9) കാര്യമായി ഒന്നും തന്നെ ചെയ്തില്ല. അവസാന ഓവറിൽ ധോണി 35(33) പുറത്തായി. ഭുവനേശ്വർ കുമാർ 2(3) മുഹമ്മദ് ഷമി 1(2) എന്നിങ്ങനെയാണ് ബാക്കി ബാറ്റ്സ്മാന്മാരുടെ സ്കോർ. ബംഗ്ലാദേശിന് വേണ്ടി മുസ്താഫിസുർ റഹ്മാൻ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഷക്കീബ് അൽ ഹസൻ സൗമ്യ സർക്കാർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Stories you may Like
- ഹർമൻപ്രീത് കൗറിന്റെ വിമർശനം കടുത്തു, ഫോട്ടോക്ക് പോസ് ചെയ്യാതെ ബംഗ്ലാദേശ് ടീം
- 'ബംഗ്ലാദേശ് താരങ്ങൾക്കൊപ്പം നിൽക്കൂ'; അംപയർമാർക്കെതിരെ ഹർമൻപ്രീത് കൗർ
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- സ്പിൻ കെണിയിൽ വീണ് ഇന്ത്യ, ആശ്വാസ ജയം നേടി ബംഗ്ലാദേശ്
- ബാറ്റുകൊണ്ട് സ്റ്റംപ് അടിച്ചു തെറിപ്പിച്ചു, അമ്പയറോട് കയർത്ത് ഹർമൻപ്രീത് കൗർ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്