ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ പൊരുതി കളിച്ചപ്പോൾ ദുർബ്ബലരായ ദക്ഷിണാഫ്രിക്കക്കെതിരെ മിടുക്കന്മാരായ ഓസ്ട്രേലിയയ്ക്ക് പാളി; ഓസ്ട്രേലിയയുടെ വീഴ്ച ഇന്ത്യയെ എത്തിച്ചത് സുരക്ഷിതമായ സെമിയിൽ; അപ്രതീക്ഷിതമായി ഗ്രൂപ്പ് ചാമ്പ്യന്മാരായതോടെ ദുർബ്ബലരായ ന്യൂസിലാണ്ടിനെ തളച്ച് ഫൈനലിൽ എത്താനുള്ള ഇന്ത്യയുടെ സാധ്യത ഇരട്ടിച്ചു; പാക്കിസ്ഥാനെ സെമി കടത്താതേയും ഓസ്ട്രേലിയയെ രണ്ടാമതാക്കിയും കുതിക്കുന്ന ഇന്ത്യയുടെ മുമ്പിൽ ലക്ഷ്യം കിരീടം മാത്രം
മറുനാടൻ ഡെസ്ക്
ലീഡ്സ്: വീണ്ടും ഏകദിന ലോകകപ്പ് ഇന്ത്യയിലെത്താൻ അവസരം ഒരുങ്ങുകയാണ്. ഇംഗ്ലണ്ടിലെ ഇത്തവണത്തെ പതിപ്പിൽ ഇന്ത്യയയാണ് ഗ്രൂപ്പ് ചാമ്പന്യമാർ. ഇതോടെ സെമിയിൽ ഇഗ്ലംണ്ടിനെ നേരിടാതെ മുന്നോട്ട് കുതിക്കാൻ ഇന്ത്യയ്ക്കായി. ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ രണ്ടാമതാകുമെന്നും ആതിഥേയരായ ഇംഗ്ലണ്ടുമായി സെമി കളിക്കുമെന്നുമായിരുന്നു പൊതു വിലയിരുത്തൽ. എന്നാൽ അവസാന ലീഗ് മത്സരത്തിൽ ന്യൂസിലണ്ടിനോട് ഓസ്ട്രേലിയ തോറ്റു. ഇതോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ മാറി. അങ്ങനെ സെമിയിൽ പരമ്പരാഗത വൈരികളായ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലായി മത്സരം. ഇന്ത്യയ്ക്ക് ന്യൂസിലണ്ടും.
ഇന്ത്യ ന്യൂസിലണ്ടിനെ അനായാസം മടക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ. ടൂർണ്ണമെന്റിൽ ഇന്ത്യയുടെ പ്രകടണം വിലയിരുത്തുമ്പോൾ ന്യൂസിലണ്ട് ദുർബലരായ എതിരാളികളാണ്. രോഹിത് ശർമ്മ ബാറ്റിംഗിലും ബൗളിങ്ങിൽ ബുംറെയും കാട്ടുന്ന മികവാണ് ഇതിന്കാരണം. ലോകകപ്പ് ക്രിക്കറ്റിലെ അവസാന പ്രാഥമിക റൗണ്ട് മത്സരത്തിൽ ഇന്ത്യയ്ക്ക് ഉജ്വല വിജയമാണ് ലഭിച്ചത്. ഓപ്പണർമാർ തകർത്താടിയ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് തോൽപിച്ചത്. എന്നാൽ ഓസ്ട്രേലിയ ദയനീയമായി പരാജയപ്പെട്ടു. ഇതോടെ ഇംഗ്ലണ്ടിനോട് തോറ്റ ഇന്ത്യയ്ക്ക് അത് നിരാശ നൽകിയില്ല. ഇംഗ്ലണ്ടിനോട് തോറ്റ് പാക്കിസ്ഥാന്റെ സെമി സാധ്യത തകർത്ത ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമത് എത്തി. ഇനി ലക്ഷ്യം കിരീടം മാത്രം.
ലോകകപ്പിലെ ഇന്ത്യയുടെ ഏഴാം ജയമാണിത്. ഒൻപത് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുള്ള ഇന്ത്യ പോയിന്റ് പട്ടികയിൽ മുന്നിലെത്തി. ഒൻപത് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് ഇന്ത്യ തോറ്റത്. ഒന്ന് മഴ അപഹരിച്ചു. ഇംഗ്ലണ്ടിനോടാണ് തോറ്റത്. അതും ജയിക്കാവുന്ന കളിയായിരുന്നു. എന്നാൽ റൺനിരക്കിൽ പാക്കിസ്ഥാന് മുകളിൽ ഇംഗ്ലണ്ടിനെ എത്തിക്കാനുള്ള ഇടപെടലായിരുന്നു ഇത്. ഇതോടെയാണ് സെമിയിൽ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെ നേരിടേണ്ടി വരുമെന്ന അവസ്ഥ എത്തിയത്. ഓസ്ട്രേലിയയെ ന്യൂസിലണ്ട് തോൽപ്പിച്ചതോടെ ഇത് അസ്ഥാനത്തായി. ഗ്രൂപ്പിൽ ഒന്നാമനായി ന്യൂസിണ്ടിനെ എതിരാളിയായി കിട്ടുകയാണ്.
ശ്രീലങ്ക ഉയർത്തിയ 265 റൺസ് എന്ന വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 43.3 ഓവറിൽ ഇന്ത്യ മറികടന്നു. ഓപ്പണർമാരായ രോഹിത് ശർമയുടെയും കെ. എൽ.രാഹുലിന്റെും എണ്ണം പറഞ്ഞ സെഞ്ചുറികളാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. രോഹിത് 94 പന്തിൽ നിന്ന് 103 ഉം രാഹുൽ 118 പന്തിൽ നിന്ന് 111 ഉം റൺസാണ് നേടിയത്. ഈ ലോകകപ്പിലെ രോഹിതിന്റെ തുടർച്ചയായ മൂന്നാം സെഞ്ചുറിയാണിത്. മൊത്തം അഞ്ചു സെഞ്ചുറികളായി ഈ ലോകകപ്പിൽ മാത്രം രോഹിതിന്റെ ക്രെഡിറ്റിൽ. സെഞ്ചുറി നേടിയശേഷം ഇരുവരും അനാവശ്യമായി വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. നാലു പന്തിൽ നിന്ന് നാലു റണ്ണെടുത്ത പന്താണ് പുറത്തായ മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ. ക്യാപ്റ്റൻ വിരാട് കോലി 34 ഉം ഹർദിക് പാണ്ഡ്യ ഏഴും റണ്ണെടുത്ത് പുറത്താകാതെ നിന്നു. ശ്രീലങ്കയ്ക്കുവേണ്ടി ലസിത് മലിംഗ, രജിത, ഉദാന എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് നിശ്ചിത 50 ഓവറിൽ നേടാനായത് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണ്. ഒരുവേള 55 റൺസിന് നാലു വിക്കറ്റ് നഷ്ടമായ ശ്രീലങ്കയെ 250 റൺസ് കടത്തിയത് സെഞ്ചുറി നേടിയ ഏഞ്ചലോ മാത്യൂസും അർധ സെഞ്ചുറി നേടിയ തിരിമാനെയും ചേർന്നാണ്. ഏഞ്ചലോ മാത്യൂസ് 128 പന്തിൽ നിന്ന് 113 റൺസും തിരിമാനെ 68 പന്തിൽ നിന്ന് 53 റൺസുമാണ് നേടിയത്. 124 റൺസാണ് അഞ്ചാം വിക്കറ്റിലെ അവരുടെ സംഭാവന. കരുണരത്നെ (10), കുശാൽ പെരേര (18), അവിഷ്ക ഫെർണാണ്ടോ (20), കുശാൽ മെൻഡിസ് (3) എന്നിവരാണ് നിസാര സ്കോറിന് പുറത്തായി. മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ശ്രീലങ്കയെ പ്രതിരോധത്തിലാക്കിയത്. ഈ പ്രകടനം വഴി ഏകദിനത്തിൽ 100 വിക്കറ്റ് തികച്ചിരിക്കുകയാണ് ബുംറ. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്. മുഹമ്മദ് ഷമിയും യുസ്വേന്ദ്ര ചാഹലും പുറത്തിരിക്കും. ഇരുവർക്കും വിശ്രമം നുവദിച്ചു. പകരം രവീന്ദ്ര ജഡേജയും കുൽദീപ് യാദവും കളിക്കുന്നു.
ഗൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ ഓസ്ട്രേലിയയെ 10 റൺസിന് തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്ക കരുത്ത് കാട്ടിയത്. 326 റൺസ് പിന്തുടർന്ന ഓസീസ് 49.5 ഓവറിൽ 315 റൺസിന് ഓൾഔട്ടായി. മിക്ച്ച ഓൾറൗണ്ട് ക്രിക്കറ്റായിരുന്നു ദക്ഷിണാഫ്രിക്കയുടേത്. സെഞ്ചുറി നേടിയ ഡേവിഡ് വാർണറും അലക്സ് കാരിയും ചേർന്ന് ഓസീസിനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചിരുന്നെങ്കിലും കൃത്യസമയത്ത് ഇരുവരെയും പുറത്താക്കിയ ദക്ഷിണാഫ്രിക്ക മത്സരം സ്വന്തമാക്കി. തോൽവിയോടെ ഓസീസ് പോയന്റ് പട്ടികയിൽ രണ്ടാമതായി. ഇതോടെ സെമിയിൽ അവർക്ക് ആതിഥേയരായ ഇംഗ്ലണ്ടാണ് എതിരാളികൾ. വാർണർ 117 പന്തിൽ 122 റൺസെടുത്തു. തകർത്തടിച്ച് ഓസീസ് പ്രതീക്ഷകൾ കാത്ത അലക്സ് കാരി 69 പന്തിൽ നിന്ന് 85 റൺസെടുത്തു. 46-ാം ഓവറിൽ കാരിയെ ക്രിസ് മോറിസ് മടക്കിയതാണ് മത്സരത്തിൽ വഴിത്തിരിവായത്.
ആരോൺ ഫിഞ്ച് (3), സ്റ്റീവ് സ്മിത്ത് (7), ഗ്ലെൻ മാക്സ്വെൽ (12), മാർക്കസ് സ്റ്റോയ്നിസ് (22) എന്നിവർ നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദ മൂന്നു വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 325 റൺസെടുത്തിരുന്നു. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയുടെ സെഞ്ചുറി മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലെത്തിയത്. 93 പന്തുകളിൽ നിന്നായിരുന്നു ഡുപ്ലെസി 100 തികച്ച ഡുപ്ലെസി തൊട്ടടുത്ത പന്തിൽ പുറത്തായി. ഡുപ്ലെസിയും സെഞ്ചുറിക്ക് അഞ്ചു റൺസകലെ പുറത്തായ റാസി വാൻ ഡർ ദസനും ചേർന്നാണ് ദക്ഷിണാഫ്രിക്കൻ സ്കോർ 200 കടത്തിയത്. സെഞ്ചുറിയിലേക്കു കുതിച്ച ദസൻ 95 റൺസിൽ വെച്ച് പാറ്റ് കമ്മിൻസിന്റെ പന്തിൽ പുറത്തായി. ക്വിന്റൺ ഡികോക്ക് 51 പന്തിൽ 52 റൺസെടുത്തു. ഏയ്ഡൻ മാർക്രം (34), ജെ.പി. ഡുമിനി (14), ഡ്വെയ്ൻ പ്രെറ്റോറിയസ് (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ഓസീസിനായി നഥാൻ ലിയോൺ, മിച്ചൽ സ്റ്റാർക്ക് എന്നിവർ രണ്ടു വിക്കറ്റ് വീഴ്ത്തി.
ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടെന്ന സ്വന്തം റെക്കോർഡ് 'പരിഷ്കരിച്ച' രോഹിത് - രാഹുൽ സഖ്യം, 189 റൺസാണ് അടിച്ചെടുത്തത്. ഈ ലോകകപ്പിലെ ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടു കൂടിയാണിത്. കഴിഞ്ഞ മൽസരത്തിൽ ബംഗ്ലാദേശിനെതിരെ ഇരുവരും ഓപ്പണിങ് വിക്കറ്റിൽ 180 റൺസ് കൂട്ടിച്ചേർത്തിരുന്നു. 92 പന്തിൽ 14 ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് രോഹിതിന്റെ 27-ാം ഏകദിന സെഞ്ചുറി. ഈ ലോകകപ്പിൽ രോഹിതിന്റെ അഞ്ചാം സെഞ്ചുറി കൂടിയാണിത്. ഇതോടെ ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന റെക്കോർഡ് രോഹിതിന്റെ പേരിലായി. 2015 ലോകകപ്പിൽ നാലു സെഞ്ചുറി നേടിയ കുമാർ സംഗക്കാരയുടെ റെക്കോർഡാണ് രോഹിത് മറികടന്നത്. ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന സച്ചിന്റെ (ആറ്) റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു. സച്ചിൻ 44 ഇന്നിങ്സുകളിൽനിന്നാണ് ആറു സെഞ്ചുറി നേടിയതെങ്കിലും വെറും 16 ഇന്നിങ്സുകളിൽനിന്നാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്.
ഏകദിനത്തിൽ തുടർച്ചയായി മൂന്നു സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് രോഹിത്. ക്യാപ്റ്റൻ വിരാട് കോലിയാണ് ഇക്കാര്യത്തിൽ രോഹിതിന്റെ മുൻഗാമി. ഇതോടെ, ഈ ലോകകപ്പിൽ രോഹിതിന്റെ റൺനേട്ടം 600 കടന്നു. സച്ചിൻ തെൻഡുൽക്കറിനു ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് രോഹിത്. തുടർച്ചയായ രണ്ടാം മൽസരത്തിലും ഓപ്പണിങ് വിക്കറ്റിൽ 180+ സ്കോർ നേടിയ രോഹിത് ശർമ - ലോകേഷ് രാഹുൽ സഖ്യം തന്നെ ഇന്ത്യൻ വിജയത്തിന്റെ ആണിക്കല്ല്. ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടെന്ന റെക്കോർഡ് കഴിഞ്ഞ മൽസരത്തിൽ ബംഗ്ലാദേശിനെതിരെ 180 റൺസടിച്ച് സ്ഥാപിച്ച ഇരുവരും തൊട്ടടുത്ത മൽസരത്തിൽ ഒൻപതു റൺസ് കൂടി ചേർത്ത് ഈ റെക്കോർഡ് പരിഷ്കരിച്ചു.
ലോകകപ്പിലെ ഒരേ മൽസരത്തിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഓപ്പണർമാരാണ് രോഹിതും രാഹുലും. ശ്രീലങ്കയുടെ ഉപുൽ തരംഗ - തിലകരത്നെ ദിൽഷൻ സഖ്യം രണ്ടു തവണ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. 2011 ലോകകപ്പിൽ സിംബാബ്വെയ്ക്കെതിരെയും (തരംഗ - 133 & ദിൽഷൻ - 144), ഇംഗ്ലണ്ടിനെതിരെയുമാണ് (ഉപുൽ തരംഗ - 102* & ദിൽഷൻ - 108*) ഇവർ റെക്കോർഡ് നേട്ടം കൈവരിച്ചത്. ഇതിനു പുറമെ, ലോകകപ്പിൽ തുടർച്ചയായ രണ്ടു മൽസരങ്ങളിൽ ഓപ്പണിങ് വിക്കറ്റിൽ 150+ കൂട്ടുകെട്ടു തീർക്കുന്ന ആദ്യത്തെ സഖ്യവുമാണ് രോഹിതും രാഹുലും.
ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ കൂടുതൽ റൺസ്
647 - രോഹിത് ശർമ (2019)
606 - ഷാക്കിബ് അൽ ഹസൻ (2019)
586 - സച്ചിൻ തെൻഡുൽക്കർ (2003)
580 - മാത്യു ഹെയ്ഡൻ (2007)
638 - ഡേവിഡ് വാർണർ (2019)
ഏകദിനത്തിൽ കുറഞ്ഞ മൽസരങ്ങളിൽനിന്ന് 100 വിക്കറ്റ് പിന്നിട്ട ഇന്ത്യൻ താരങ്ങൾ
56 മുഹമ്മദ് ഷമി
57 ജസ്പ്രീത് ബുമ്ര
59 ഇർഫാൻ പത്താൻ
65 സഹീർ ഖാൻ
67 അജിത് അഗാർക്കർ
68 ജവഗൽ ശ്രീനാഥ്
Stories you may Like
- ദാവൂദ് ഇബ്രാഹീമിന്റെ സ്വത്തുക്കളുടെ അനന്തരവകാശി മിയാൻ ദാദിന്റെ മകനോ?
- രോഹൻ കുന്നുമ്മൽ ഐപിഎൽ അരങ്ങേറ്റത്തിന്, ഡൽഹിയുടെ സിലക്ഷൻ ക്യാംപിൽ
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- ബി.സി.സിഐയുടെ ആസ്തി കണ്ട് അന്തംവിട്ട് ക്രിക്കറ്റ് ലോകം
- ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സർക്കാർ പുറത്താക്കി
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്