ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റാൽ പാക്കിസ്ഥാന്റെ കഥ കഴിയും; സഹായം അഭ്യർത്ഥിച്ച് അക്തർ; പാക് മുൻ ബൗളർ സ്വപ്നത്തിൽ കാണുന്നത് ഇന്ത്യാ-പാക്കിസ്ഥാൻ സെമി; പാക്കിസ്ഥാന് സെമിയിൽ ഇടം ലഭിക്കാതിരിക്കാൻ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും പോലും ഇന്ത്യ തോറ്റു കൊടുക്കുമെന്ന് ബാസിത് അലിയും; ഇനി നിർണ്ണായകം ഇന്ത്യാ-ഇംഗ്ലണ്ട് പോരാട്ടം തന്നെ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ലോകകപ്പിൽ പോയിന്റ് നിലയിൽ ഇന്ത്യയും ഓസ്ട്രേലിയയും ന്യൂസിലണ്ടും സെമി ഉറപ്പാക്കിയെന്ന സൂചനയാണുള്ളത്. നാലാം സ്ഥാനത്തിനായി കടുത്ത പോരാട്ടം. ആതിഥേയരായ ഇംഗ്ലണ്ട് മികച്ച ടീമാണ്. ഏകദിന ക്രിക്കറ്റിലെ ഒന്നാം സ്ഥാനക്കാർ. അതുകൊണ്ട് തന്നെ ആതിഥേയർ നാലാമതായി കടന്നു കൂടുമെന്ന പ്രതീക്ഷയാണ് എങ്ങും. എന്നാൽ പാക്കിസ്ഥാന് പ്രതീക്ഷകളുണ്ട്. ഇത് പൂണിയണമെങ്കിൽ ഇന്ത്യയുടെ സഹായം വേണം. പരമ്പരാഗത വൈരികളായ ഇന്ത്യ സഹായിക്കുമോ എന്നതിൽ പാക്കിസ്ഥാന് ഇനിയും ഉറപ്പൊന്നുമില്ല. ഏതായാലും പാക്കിസ്ഥാന് മുമ്പോട്ട് പോകാൻ ഇന്ത്യ കനിയേണ്ട അവസ്ഥയിലാണ് പോയിന്റ് ടേബിൾ ഇപ്പോഴുള്ളത്.
ലണ്ടൻന്മ ലോകകപ്പിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ തകർത്താണ് പകിസ്ഥാൻ സെമി ഫൈനൽ സാധ്യതകൾ സജീവമാക്കിയത്. ഇനിയുള്ള മൽസരങ്ങളിൽ അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയും തോൽപിച്ചാൽ പാക്കിസ്ഥാന്റെ സെമിപ്രതീക്ഷ കൂടുതൽ സജീവമാകും. രണ്ട് ടീമിനേയും തോൽപ്പിക്കാമെന്ന ആത്മവിശ്വാസം പാക്കിസ്ഥാനുണ്ട്. എന്നാൽ ഇംഗ്ലണ്ട് തോൽക്കണം. അവർ ജയിച്ചാലും പാക്കിസ്ഥാന് വെല്ലുവിളിയാകും. ഇന്ത്യയും ന്യൂസിലണ്ടുമാണ് ഇനി ഇംഗ്ലണ്ടിന് എതിരാളികൾ. രണ്ടും കരുത്തരായ ശത്രുക്കൾ. ഇവർക്കു മുമ്പിൽ ഇംഗ്ലണ്ട് അടിതെറ്റി വീണാൽ സെമിയിലേക്ക് കുതിച്ചു കയറാൻ പാക്കിസ്ഥാന് കഴിയും. അതിന് ആദ്യം ഇന്ത്യ കനിയണം. ഈ സാഹചര്യത്തിലാണ് പാക്കിസ്ഥാന് സെമി കളിക്കാൻ ഇന്ത്യയുടെ 'സഹായം' തേടി അവരുടെ മുൻ പേസ് ബോളർ ശുഐബ് അക്തർ രംഗത്തെത്തിയത്.
അക്തർ ഇങ്ങനെ പറയുമ്പോൾ ഇന്ത്യയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പാക്കിസ്ഥാന്റെ മുൻതാരം ബാസിത് അലിയും ചർച്ചകളിൽ സജീവമാകുന്നു. പാക്കിസ്ഥാന് സെമിഫൈനലിൽ ഇടം ലഭിക്കാതിരിക്കാൻ വേണ്ടി ഇന്ത്യ ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകൾക്കെതിരായ മത്സരം തോറ്റുകൊടുക്കുമെന്നാണ് ബാസിത് അലിയുടെ വിവാദ പരാമർശം. ഒരു സ്വകാര്യ ടെലിവിഷൻ ചാനലിൽ നടന്ന ചർച്ചക്കിടെയായിരുന്നു ഇത്. 1992-ലെ ലോകകപ്പ് ചാമ്പ്യന്മാരായ പാക്കിസ്ഥാൻ ഈ ലോകകപ്പിൽ കിരീടം നേടാനുള്ള സാധ്യതയുണ്ടോ എന്നതായിരുന്നു ചർച്ചയുടെ വിഷയം. 'ഇന്ത്യ ഇതുവരെ അഞ്ചു മത്സരങ്ങളാണ് ആകെ കളിച്ചിട്ടുള്ളത്. പാക്കിസ്ഥാൻ സെമി ഫൈനലിന് യോഗ്യത നേടരുതെന്നാണ് ഇന്ത്യയുടെ ആഗ്രഹം. ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങൾ ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകൾക്കെതിരേയാണ്. അവർ അഫ്ഗാനിസ്താനെതിരേ കളിച്ച രീതി നമ്മൾ കണ്ടതാണ്.' ബാസിത് പറയുന്നു.
ഇതിനെ കുറിച്ച് കൂടുതൽ വിവരിക്കാൻ അവതാരക പറഞ്ഞപ്പോൾ ബാസിതിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു 'ഇന്ത്യ മനഃപൂർവം തോൽക്കുകയാണെന്ന് ആളുകൾ പറയില്ല. അത്തരത്തിൽ പഴുതകളടച്ചാണ് ഇന്ത്യ തോൽക്കുക. അവസരങ്ങളുടെ കളിയല്ല ക്രിക്കറ്റ്. 1992-ൽ ഗ്രൂപ്പ് ഘട്ടത്തിൽ ന്യൂസീലൻഡ് പാക്കിസ്ഥാനോട് മനഃപൂർവ്വം തോറ്റതാണ്. ഇമ്രാൻ ഖാനും സമ്മതിക്കുന്ന കാര്യമാണ് അത്. അന്ന് അവരുടെ നാട്ടിൽ സെമിഫൈനൽ കളിക്കാൻ വേണ്ടിയാണ് ന്യൂസീലൻഡ് തോറ്റത്.'-ഇങ്ങനെയാണ് പറയുന്നത്. എന്നാൽ ബാസിത് അലിയെ പോലെയല്ല അക്തറുടെ ചിന്തകൾ. അതുകൊണ്ടാണ് സഹായ അഭ്യർത്ഥന ഇന്ത്യയോട് നടത്തുന്നതും. ഏതായാലും ഇന്ത്യാ-ഇംഗ്ലണ്ട് മത്സരം ലോകകപ്പിലെ നാലാം സെമി ഫൈനലിസ്റ്റിന്റെ കാര്യത്തിൽ അതിനിർണ്ണായകമായി മാറും. സ്വന്തം കാണികൾക്ക് മുമ്പിൽ ഇംഗ്ലണ്ട് അതിനിർണ്ണായക മത്സരമാകും അന്ന് കളിക്കുക. പാക്കിസ്ഥാനോട് തോറ്റില്ലായിരുന്നുവെങ്കിൽ ഇംഗ്ലണ്ട് ഇതിനോടകം സെമിയിൽ എത്തുമായിരുന്നു.
ഏതായാലും ഇന്ത്യയുടെ സഹായം തേടുന്ന അക്തറിന്റെ വാക്കുകൾ ഏറെ ചർച്ചയാണ്. ഇപ്പോൾ ഇന്ത്യയ്ക്കു പാക്കിസ്ഥാനെ സഹായിക്കാൻ സാധിക്കും. എങ്ങനെ? ഇന്ത്യ ഇംഗ്ലണ്ടിനെതിരെ വിജയിച്ചാൽ ഇംഗ്ലണ്ട് ടൂർണമെന്റിൽനിന്നു പുറത്തുപോകും. അതോടെ 11 പോയിന്റുകളുമായി പാക്കിസ്ഥാൻ സെമി യോഗ്യത നേടുകയും ചെയ്യും- സ്വന്തം യൂട്യൂബ് ചാനലിലെ വിഡിയോയിൽ അക്തർ വ്യക്തമാക്കി. പാക്കിസ്ഥാന് മികച്ചൊരു തിരിച്ചുവരവാണ് ഈ ലോകകപ്പിൽ സാധ്യമായിരിക്കുന്നത്. പക്ഷേ ഇന്ത്യ കൂടി വിചാരിക്കണം. ഇപ്പോൾ നിങ്ങൾക്കു ഞങ്ങളെ സഹായിക്കാൻ സാധിക്കും. 'ഇംഗ്ലണ്ടിനെ തോൽപിക്കൂ. അടുത്ത രണ്ടു മൽസരവും ഞങ്ങൾ ജയിക്കും. അപ്പോൾ സെമിയിൽ ഇന്ത്യ -പാക്കിസ്ഥാൻ മൽസരം വരും. പാക്കിസ്ഥാൻ ഇന്ത്യയെ തോൽപ്പിക്കുകയും ചെയ്യും' - വിഡിയോയിൽ അക്തർ അവകാശപ്പെട്ടു. 1992ൽ ലോകകപ്പ് നേടിയ പാക്ക് ടീമുമായി നിലവിലെ ടീമിനെ താരതമ്യം ചെയ്യുന്നതിനെക്കുറിച്ചും അക്തർ നിലപാടു വ്യക്തമാക്കി:
ഇമ്രാൻ ഖാന്റെ കടുവകളെ പോലെയാണ് പാക്കിസ്ഥാൻ ഇപ്പോൾ കളിക്കുന്നത്. ഹാരിസ് സുഹൈൽ മികച്ച പോരാളിയാണ്. പക്ഷേ ബാറ്റിങ് ഓർഡർ ഇപ്പോഴും തെറ്റാണെന്നാണു തോന്നുന്നത്. ഹഫീസിനു മുൻപേ സുഹൈൽ ബാറ്റിങ്ങിന് ഇറങ്ങണം. സെമിയിലേക്കുള്ള പാതയിലാണ് പാക്കിസ്ഥാൻ. പാക്കിസ്ഥാനെ ഒരിക്കലും വിലകുറച്ചു കാണരുത്. അങ്ങനെ സംഭവിച്ചാൽ അവർ തിരിച്ചെത്തി നിങ്ങളെ തകർക്കും. എല്ലാം നഷ്ടപ്പെട്ടിട്ടില്ല. ഇനിയും പ്രതീക്ഷ ബാക്കിയുണ്ട്. പക്ഷേ പാക്കിസ്ഥാൻ തിരിച്ചെത്താൻ കുറച്ചു സമയമെടുക്കും. അതുകൊണ്ടുതന്നെ പാക്കിസ്ഥാനൊപ്പംനിന്ന് അവരെ ഉയർത്തുകയാണു വേണ്ടത്. ഇപ്പോൾ കൃത്യ സമയത്താണ് പാക്കിസ്ഥാൻ ഉയർത്തെഴുന്നേറ്റിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇനി പാക്കിസ്ഥാനുള്ള വലിയ മൽസരം ബംഗ്ലാദേശിനെതിരായാണ്. വളരെ അപകടം പിടിച്ച മൽസരമായിരിക്കും ബംഗ്ലാദേശിനെതിരെയുള്ളതെന്നും അക്തർ അഭിപ്രായപ്പെട്ടു. ജൂൺ 29നാണ് ലോകകപ്പിൽ ബംഗ്ലാദേശുമായുള്ള പാക്കിസ്ഥാന്റെ പോരാട്ടം.
Stories you may Like
- ദാവൂദ് ഇബ്രാഹീമിന്റെ സ്വത്തുക്കളുടെ അനന്തരവകാശി മിയാൻ ദാദിന്റെ മകനോ?
- രോഹൻ കുന്നുമ്മൽ ഐപിഎൽ അരങ്ങേറ്റത്തിന്, ഡൽഹിയുടെ സിലക്ഷൻ ക്യാംപിൽ
- ബി.സി.സിഐയുടെ ആസ്തി കണ്ട് അന്തംവിട്ട് ക്രിക്കറ്റ് ലോകം
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സർക്കാർ പുറത്താക്കി
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍