Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവോ ഐ.പി.എൽ ബഹിഷ്കരണ ആഹ്വാനം ട്വിറ്ററിൽ ട്രെൻഡിംഗായി; പ്രതിഷേധങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി ചൈനീസ് മൊബൈൽ നിർമ്മാണ കമ്പനിയും ബിസിസിഐയും; ഇക്കുറി സ്പോൺസർഷിപ്പിൽ നിന്നും മാറിനിൽക്കാൻ തീരുമാനിച്ച് വിവോ; ഐപിഎല്ലിന് ഈ സീസണിൽ പുതിയ ടൈറ്റിൽ സ്പോൺസർ

വിവോ ഐ.പി.എൽ ബഹിഷ്കരണ ആഹ്വാനം ട്വിറ്ററിൽ ട്രെൻഡിംഗായി; പ്രതിഷേധങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി ചൈനീസ് മൊബൈൽ നിർമ്മാണ കമ്പനിയും ബിസിസിഐയും; ഇക്കുറി സ്പോൺസർഷിപ്പിൽ നിന്നും മാറിനിൽക്കാൻ തീരുമാനിച്ച് വിവോ; ഐപിഎല്ലിന് ഈ സീസണിൽ പുതിയ ടൈറ്റിൽ സ്പോൺസർ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഈ സിസണിലും ഐപിഎല്ലിന്റെ ടൈറ്റിൽ സ്പോൺസറായി ബിസിസിഐ നിശ്ചയിച്ച ചൈനീസ് മൊബൈൽ നിർമ്മാണ കമ്പനിയായ വിവോ സ്പോർൺസർഷിപ്പിൽ നിന്ന് പിന്മാറി. ബിസിസിഐയുടെ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നു. ഇതേ തുടർന്നാണ് കമ്പനി ഇക്കുറി സ്പോർൺസർഷിപ്പിൽ നിന്ന് പിന്മാറിയത്. എന്നാൽ, കമ്പനിയുമായുള്ള കരാർ ബിസിസിഐ വീണ്ടും ഒരു വർഷം കൂടി ദീർഘിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.

ഐപിഎൽ ഭരണസമിതി യോഗം ടൈറ്റിൽ സ്പോൺസർ സ്ഥാനത്തുനിന്ന് വിവോയെ മാറ്റേണ്ടെന്ന് തിരുമാനിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ആരാധകരുടെ ഭാഗത്തുനിന്ന് വ്യാപകമായ പ്രതിഷേധം ഉയർന്നു. ഐപിഎൽ ബഹിഷ്കരിക്കണമെന്നുവരെ ആഹ്വാനമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് സ്വയം മാറി നിൽക്കാൻ വിവോ തയാറായത്. 2022വരേക്ക് ബിസിസിഐയുമായി വിവോയ്ക്ക് ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പ് കരാറുണ്ട്. ഈ വർഷം മാറി നിൽക്കുന്ന പശ്ചാത്തലത്തിൽ വിവോയുമായുള്ള കരാർ 2023വരെ ദീർഘിപ്പിക്കും. 2199 കോടി രൂപക്കാണ് അഞ്ച് വർഷത്തെ ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പിപ്പ് കരാർ വിവോ 2017ൽ സ്വന്തമാക്കിയത്. കരാർ അനുസരിച്ച് വിവോ ബിസിസിഐക്ക് പ്രതിവർഷം 440 കോടി രൂപയാണ് നൽകുന്നത്. വിവോ പിന്മാറിയതോടെ ഈ സീസണിലേക്ക് മാത്രമായി പുതിയ ടൈറ്റിൽ സ്പോൺസറെ ബിസിസിഐ കണ്ടെത്തേണ്ടിവരും.

അതേസമയം, ചൈനീസ് നിക്ഷേപമുള്ള കമ്പനികളായ പേ ടിഎം, സ്വിഗ്ഗി, ഡ്രീം 11 എന്നിവയുമായി ഐപിഎല്ലിന് സ്പോൺസർഷിപ്പ് കരാറുകളുണ്ട്. ഇതിനുപുറമെ പല ടീമുകൾക്കും ചൈനീസ് കമ്പനികളുടെ സ്പോൺസർഷിപ്പ് കരാറുകളുണ്ട്. ഇവയുടെ കാര്യത്തിൽ എന്ത് നിലപാടെടുക്കുമെന്ന് വ്യക്തതയില്ല.

ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഐ.പി.എല്ലിന്റെ 13ാം സീസൺ സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ യു.എ.ഇയിൽ നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത്. ഇതിനുപിന്നാലെ സർക്കാരിനെയും ബിസിസിഐയേയും വിവാദത്തിലാക്കുകയായിരുന്നു ഐപിഎല്ലിന്റെ സ്പോൺസർഷിപ്പ്. ഐപിഎല്ലിന്റെ നിലവിലുള്ള മുഴുവൻ സ്പോൺസർമാരെയും നിലനിർത്തും എന്ന് ബി.സി.സിഐ വ്യക്തമാക്കിയതോടെയാണ് വിവാദങ്ങൾ ആരംഭിക്കുന്നത്.

അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തിന് പിന്നാലെ സുരക്ഷാ പ്രശ്നം മുൻനിർത്തി ടിക്ടോക് അടക്കമുള്ള 59 ചൈനീസ് ആപുകൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ചൈനീസ് ഉൽപന്നങ്ങൾക്ക് നേരെയും ചൈനീസ് നിർമ്മിത ബ്രാൻഡുകൾക്കെതിരെയും വലിയ പ്രതിഷേധങ്ങളും ബഹിഷ്കരണ ആഹ്വാനങ്ങളും രാജ്യത്ത് നടന്നിരുന്നു. ചിലർ ഒരു പടികൂടി കടന്ന് ചൈനീസ് നിർമ്മിത ടെലിവിഷനുകൾ തകർക്കുക വരെ ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഐ.പി.എല്ലിന്റെ മുഖ്യ സ്പോൺസറായി വിവോയെ ബി.സി.സി.ഐ നിലനിർത്തുന്നതിന്റെ ധാർമികത ചോദ്യം ചെയ്ത് സമൂഹമാധ്യമങ്ങളിൽ നിരവധി പേർ രംഗത്തെത്തി. ഐ.പി.എൽ ബഹിഷ്കരണ ആഹ്വാനം ട്വിറ്ററിലെ ട്രൻഡിങ് ലിസ്റ്റിലും ഇടം പിടിക്കുകയും ചെയ്തിരുന്നു.

അനവധി അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങളുടെ ഷെഡ്യൂൾ തീരുമാനമായത്. ആസ്ത്രേലിയയിൽ നടക്കാനിരുന്ന ട്വൻറി 20 ലോകകപ്പ് മാറ്റിവെച്ച ഐ.സി.സി തീരുമാനത്തിന് പിന്നിൽ കോടികൾ മറിയുന്ന ഐ.പി.എൽ ഉപേക്ഷിക്കാതിരിക്കാനുള്ള ബി.സി.സിഐയുടെ സമ്മർദ്ദമാണെന്നത് പരസ്യമായ രഹസ്യമായിരുന്നു. ഇന്ത്യ-ചൈന ബന്ധത്തിൽ വിള്ളൽ വീണുനിൽക്കേ ചൈനീസ് കമ്പനിയായ വിവോയുമുയുള്ള സ്‌പോൺസർഷിപ്പ് ബന്ധം തുടരാൻ ബി.സി.സി.സി തീരുമാനിക്കുകയായിരുന്നു. സ്‌പോൺസർഷിപ്പ് കരാർ പരിശോധിച്ച നിയമവിദഗ്ധരിൽ നിന്നും ഉപദേശം സ്വീകരിച്ചതിന് ശേഷമാണ് തീരുമാനം എന്നായിരുന്നു വിശദീകരണം. സംഭവം വിവാദമായതോടെ സ്‌പോൺസർഷിപ്പ് സംബന്ധിച്ച വിഷയത്തിൽ ചർച്ച നടക്കുമെന്ന് ഐ.പി.എൽ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലിൽ ട്വീറ്റ് വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP