ക്യാപ്ടൻ ഗാംഗുലി ബനിയൻ ഊരി ചുഴറ്റിയത് യുവപ്രതിഭയുടെ ക്വാളിറ്റിയിൽ ആവേശം കൊണ്ട്; ആറിൽ ആറും സിക്സർ പറത്തിയ ചങ്കൂറ്റം; ക്യാൻസറിനെ ബൗണ്ടറി കടത്തിയതും കളിക്കളത്തിലെ കൂൾ കൂൾ മനോഭാവത്തിൽ; ത്രസിപ്പിക്കുന്ന വിജയങ്ങളുടെ ശിൽപി പാഡഴിക്കുമ്പോൾ ഓർമ്മകളിൽ എത്തുന്നത് അസാധ്യമെന്നത് നേടിയ ലോർഡ്സിലെ കൈഫ്-യുവരാജ് കൂട്ടുകെട്ടും; 2002ൽ വെടിക്കെട്ടിലൂടെ തിരുത്തി എഴുതിയത് ആത്മവിശ്വാസമില്ലായ്മയുടെ പഴയ ചരിത്രത്തെ; യുവാരാജ് ഇന്ത്യൻ ക്രിക്കറ്റിലെ തിളങ്ങും താരമായത് ശീലങ്ങൾ പൊളിച്ചെഴുതി
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ഓർമ്മകളിൽ മായാതെ തങ്ങി നിൽക്കുന്ന ചില ദൃശ്യങ്ങളുണ്ട്. അത്തരമൊരു ചിത്രമാണ് ക്രിക്കറ്റിന്റെ മെക്കയായ ലോഡ്സിൽ ഗ്രൗണ്ടിൽ ജഴ്സി ഊരിക്കറക്കി കണ്ട് ഇരുകൈകളും ഉയർത്തി ആവേശ പ്രകടിപ്പിക്കുന്ന ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ ചിത്രം. 17 വർഷങ്ങൾക്ക് മുമ്പ് ഇംഗ്ലണ്ടിനെതിരായ നാറ്റ് വെസ്റ്റ് സീരിസിലെ ഫൈനലിൽ വിജയത്തോടെ ആയിരുന്നു ഇന്ത്യൻ നായകന്റെ ഈ വീരസ്യ പ്രകടനം. ഇന്നും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ യുട്യൂബിലും മറ്റ് സോഷ്യൽ മീഡിയയിലുമായി വീണ്ടും കാണാറുണ്ട് ഈ അഭിമാന മുഹൂർത്തം.
അന്ന് സൗരവ് ഗാംഗുലി എന്ന പോരാളിക്ക് ആത്മവിശ്വാസം നൽകിയ ആ ചിത്രത്തിന് പിന്നിലുണ്ടായിരുന്നത് യുവരാജ് സിംഗ എന്ന പുലിക്കുട്ടി ആയിരുന്നു. യുവതാരങ്ങളെ വാർത്തെടുക്കുന്നതിൽ മിടുക്കനായ ഗാംഗുലിയുടെ കണ്ടുപിടുത്തമായിരുന്നു യുവരാജ് സിംഗു മുഹമ്മദ് കൈഫും അടങ്ങുന്നവർ. ഈ യുവിയുടെ മികവിലൂടെയാണ് ഇന്ത്യ രണ്ടാമതും ലോകകപ്പ് ഉയർത്തിയത് എന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ട് തന്നെയാണ് തന്നെ ക്രിക്കറ്റിലേക്ക് കൈപിടിച്ചുയർത്തിയ ഗാംഗുലിക്ക് യുവരാജ് സിങ് വിടവാങ്ങൽ വേളയിലും നന്ദി പറയുന്നത്.
300 നു മുകളിലുള്ള സ്കോറുകൾ ഏതു രാജ്യവും ചേസ് ചെയ്ത് ജയിക്കുകയെന്ന കാര്യം അപൂർവ്വമായിരുന്നിടത്തായിരുന്നു യുവി- കൈഫ് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് വിജയകിരീടം ഉയർത്തി നല്കിയത്. ഇന്ത്യയിൽ നടന്ന സീരിസിൽ ഇംഗ്ലണ്ട് പരമ്പര 3-3 സമനില ആകുകയും ഫ്ലിന്റോഫ് തന്റെ ജേഴ്സിയൂരി ഇന്ത്യൻ ആരാധകർക്ക് നേരെ തന്റെ രോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ടും ഇതിന് പകരം വിട്ടണമെന്നു നിശ്ചയ ദാർഢ്യത്തോടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി തന്റെ ഇന്നിങ്സ് തുടങ്ങിയത്. 43 പന്തുകളിൽ നിന്ന് 60 റൺസാണ് അന്ന് അദ്ദേഹം അടിച്ച് കൂട്ടിയത്. എന്നാൽ അദ്ദേഹം ഔട്ടായതിനു പിന്നാലെ ഇന്ത്യയുടെ വിക്കറ്റുകൾ തുടരെ വീണു കൊണ്ടിരിന്നു. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറുടെ വിക്കറ്റ് വീഴുമ്പോൾ ഇന്ത്യയുടെ വിജയലക്ഷ്യം 180 റൺസ് അകലെയായിരുന്നു.
പരാജയം ഏതാണ്ട് മുന്നിൽ കണ്ട ഇന്ത്യൻ ടീമിനെ അന്ന് യുവതാരങ്ങളായ യുവരാജ് സിങ്ങും കൂടെ മുഹമ്മദ് കൈഫും ചേർന്ന് കൈ പിടിച്ചുയർത്തി. അവർ തമ്മിലുള്ള പാർട്ട്ണർഷിപ്പ് 101 തികഞ്ഞപ്പോൾ യുവരാജ് ഔട്ടായി. ഇന്ത്യക്കു ജയിക്കാൻ ഇനിയും വേണം 59 റൺസ്. മുഹമ്മദ് കൈഫും ഹർഭജനും കുംബ്ലെയും കൂടി ടീമിനെ വിജയത്തിന്റെ അടുത്ത് എത്തിച്ചു. 13 ബോളിൽ 12 റൺസ് ജയിക്കാൻ വേണ്ടി വന്നപ്പോൾ കൈഫിന് കൂട്ട് സഹീർ ഖാൻ. അവസാന ഓവറിൽ ജയിക്കാൻ രണ്ടു റൺസ്. ക്രീസിൽ സഹീർ ഖാൻ. ബൗൾ ചെയ്യുന്നത് ഇന്ത്യയെ വിറപ്പിച്ച ആൻഡ്രു ഫ്ലിന്റോഫ്. ആദ്യ രണ്ടു പന്തുകൾ റൺ നേടാൻ കഴിയാതെ സഹീർ ഖാൻ. മൂന്നാം പന്തിൽ ഓവർ ത്രോവിൽ രണ്ടു റൺ നേടി ഇന്ത്യ കളി ഇംഗ്ലണ്ടിൽ നിന്നും ജയം പിടിച്ചു വാങ്ങുകയായിരുന്നു. ഇചതോടെ ഗാംഗുലി ലോർഡ്സ് ഗാലറിയിൽ നിന്നും ഷർട്ടും ഊരി വിജയാഘോഷം നടത്തി.
യുവരാജ് സിംഗിന് ക്രിക്കറ്റിൽ ഗോഡ്ഫാദറായി നിന്നത് സൗരവ് ഗാംഗുലി ആയിരുന്നു. മോശം ഫോമിൽ ആയപ്പോഴും യുവിയെ പിന്തുണച്ച് ദാദ എത്തി. നാറ്റ് വെസ്റ്റ് സീരീസോടെയാണ് യുവരാജ് സിങ് ഇന്ത്യൻ ക്രിക്കറ്റിന്റെ അവിഭാജ്യ ഘടകമായി മാറുന്നത്. പിന്നീട് യുവി ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിച്ച നിരവധി ക്രിക്കറ്റ് മാച്ചുകൾ ഉണ്ടായി. ഓൾറൗണ്ടർ എന്ന നിലയിൽ യുവിയെ സമർത്ഥമായി ഉപയോഗിച്ചതും ഗാംഗുലി ആയിരുന്നു. പിന്നീട് ധോണി ക്യാപ്ടനായ ഘട്ടത്തിൽ വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന പരാതി ഉയർന്നെങ്കിലും ധോണിയുടെ നേതൃത്വത്തിൽ ലോകക്കപ്പ് ഇന്ത്യ ഉയർത്തുമ്പോൾ അതിൽ നിർണായകമായത് യുവിയുടെ പ്രകടന മികവായിരുന്നു.
2011ൽ ലോകകപ്പിൽ മികച്ച പ്രകടനമാണ് യുവി കാഴ്ച വെച്ചത്. ഡർബനിൽ നടന്ന മത്സരത്തിൽ സ്റ്റുവർട്ട് ബ്രോഡിന്റെ പന്തിൽ ഒരോവറിലെ ആറ് പന്തുകളിലും സിക്സർ പറത്തിയ യുവിയുടെ പ്രകടനം ക്രിക്കറ്റ് ആസ്വാദകർക്ക് മറക്കാനാവാത്ത അനുഭവമായിരുന്നു. ഇന്ന് യുവിയെ പ്രകോപിപ്പിച്ച് പണി വാങ്ങുകയായിരുന്നു ഇംഗ്ലണ്ട് താരങ്ങൾ. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഇന്നും ആവേശം പകരുന്നതാണ് ഈ വെടിക്കൊട്ട് രംഗങ്ങൾ. 362 റൺസും 15 വിക്കറ്റുകളും നാല് മാൻ ഓഫ് ദി മാച്ചുകളുമായി തിളക്കമാർന്ന പ്രകടനമാണ് ആ ടൂർണമന്റെിൽ യുവരാജ് സിങ് കാഴ്ച വെച്ചത്.
കാൻസറിനെ ഇച്ഛാശക്തി കൊണ്ടു തോൽപ്പിച്ചു തിരിച്ചുവരവ്
ലോക കായികതാരങ്ങൾക്കിടയിൽ ആവേശം പകരുന്ന ചിലരുണ്ട്. അക്കൂട്ടത്തിൽ തന്നെയായിരുന്നു യുവരാജ് സിംഗിന്റെ സ്ഥാനം. അർബുദ രോഗ ബാധിതനായതിനെ തുടർന്ന് ഏറെ കാലം ക്രിക്കറ്റിൽ നിന്ന് വിട്ടു നിന്നെങ്കിലും പിന്നീട് മൈതാനത്തേക്ക് തിരിച്ചു വരവ് നടത്തിയിരുന്നു അദ്ദേഹം. ആസ്ത്രേലിയക്കെതിരെയുള്ള ട്വന്റി20 മത്സരത്തിൽ 35 പന്തിൽ 77 റൺസ് അടിച്ചെടുത്തുകൊണ്ട് ഒരു തിരിച്ചുവരവുണ്ടാവില്ലെന്ന് കരുതിയവർക്ക് മുമ്പിൽ യുവി നിവർന്നു നിന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിൽ തിരികെയെത്തി ടീമിനെ മുന്നിൽ നിന്ന് നയിച്ചാണ് യുവ്രാജ് 2011 ലെ ലോകകപ്പിൽ മുത്തമിട്ടത്. എന്നാൽ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. ദിവസങ്ങൾക്കുള്ളിൽ തന്നെ യുവിക്ക് ക്യാൻസർ ആണെന്ന് സ്ഥിരീകരിച്ചു. എത്ര ധീരനായാലും ജീവിതത്തിൽ തളർന്ന് പോകുന്ന നിമിഷങ്ങൾ. എല്ലാം അവസാനിച്ചെന്നുറപ്പിച്ചിടത്തു നിന്നും യുവി തുടങ്ങുകയായിരുന്നു ചികിത്സയ്ക്കൊപ്പം തളരാത്ത മനസ്സും തോൽവി സമ്മതിക്കാത്ത ആത്മാവുമായി യുവി രോഗത്തോട് പടവെട്ടി. കഠിനാധ്വാനം ചെയ്തു. ഒടുവിൽ രണ്ട് വർഷത്തിന് ശേഷം വീണ്ടും ഇന്ത്യയുടെ നീലക്കുപ്പായത്തിൽ യുവി തിരികെയെത്തി യുവരാജ് സിങ്.
കരിയറിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുമ്പോൾ ഇതുപോലൊരു രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞാൽ അത് അംഗീകരിക്കാൻ തന്നെ നാളുകൾ വേണ്ടി വരുമെന്നായിരുന്നു അന്ന് യുവരാജ് സിങ് പ്രതികരിച്ചത്. എല്ലാം അവസാനിച്ചെന്ന് കരുതിയ നിമിഷങ്ങളിൽ കുടുംബവും സുഹൃത്തുക്കളും നൽകിയ പിന്തുണയും സ്നേഹവുമാണ് തനിക്ക് പൊരുതാനുള്ള കരുത്ത് നൽകിയതെന്നും താരം പറഞ്ഞിട്ടുണ്ട്. ലോക ക്യാൻസർ ദിനമായ ഇന്ന് ക്യാൻസർ രോഗികളെ എല്ലാം അവസാനിച്ചവരായി കാണാതെ ആത്മവിശ്വാസം പകരാനാണ് യുവി മറ്റുള്ളവരോട് ആഹ്വാനം ചെയ്യുന്നത്. മികച്ച ചികിത്സയും മനക്കരുത്തും പ്രിയപ്പെട്ടവരുടെ സ്നേഹവും പിന്തുണയും ഉണ്ടെങ്കിൽ ക്യാൻസർ രോഗികൾക്കും , തന്നെപ്പോലെ, ജീവിതത്തിലേക്ക് തിരികെ വരാനും പുതിയ തുടക്കം കുറിക്കാനും കഴിയുമെന്നും താരം പറയുന്നു.
ഇനി കളം ഐപിഎല്ലിലും കാനഡയിലെ ജി ടി20, യൂറോ ടി20 ടൂർണമെന്റുകളിലും
അടുത്തകാലത്തായി ഫോം നഷ്ടമായ യുവരാജ് സിംഗിന് ടീമിൽ ശക്തമായ സാന്നിധ്യമാകാൻ സാധിച്ചിരുന്നില്ല. ഇതോടൊയാണ് യുവരാജ് സിങ് വിരമിക്കൽ തീരുമാനത്തിലേക്ക് നീങ്ങിയത്. ഇത് സംബ്നധിച്ച തീരുമാനം അറിയിക്കാൻ താരം ബിസിസിഐയെ അമീപിച്ചതായി റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം എത്തിയത്. 2003 മുതൽ 304 ഏകദിനങ്ങളും 40 ടെസ്റ്റുകളും 58 ട്വന്റി 20 മത്സരങ്ങളും കളിച്ച യുവരാജ് സിങ് 11000 റൺസുകളാണ് സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത്. 2017 ജൂൺ 30 ന് വെസ്റ്റ് ഇൻഡീസിനെതിരായാണ് അവസാനമായി കളിച്ചത്.
രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് പാഡഴിക്കുന്ന യുവിയെ കാനഡയിലെ ജി ടി20, യൂറോ ടി20 ടൂർണമെന്റുകളിൽ ആരാധകർക്ക് തുടർന്നും കാണാനാകും. ഐപിഎല്ലിൽ ഈ സീസണിൽ മുംബൈ ഇന്ത്യൻസിനായി പാഡണിഞ്ഞ താരത്തിന് കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല. ഏകദിനങ്ങളിലെ മികവ് ടെസ്റ്റിലേക്ക് പകർത്താൻ യുവിക്ക് പക്ഷെ കഴിഞ്ഞില്ല. ഇനിയും ഐപിഎല്ലിൽ തുടരുമെന്നാണ് യുവിയുടെ പ്ക്ഷം. 40 ടെസ്റ്റുകളിൽ പാഡണിഞ്ഞ യുവിക്ക് മൂന്ന് സെഞ്ചുറിയും 11 അർധസെഞ്ചുറിയും സഹിതം 1900 റൺസെ നേടാനായുള്ളു. ഒമ്പത് വിക്കറ്റും നേടി. ഏകദിന ക്രിക്കറ്റ് കഴിഞ്ഞാൽ ടി20 ക്രിക്കറ്റിലായിരുന്നു യുവരാജിന്റെ രാജവാഴ്ച പിന്നീട് കണ്ടത്.
ഇന്ത്യക്കായി 58 ടി20 മത്സരങ്ങളിൽ കളിച്ച യുവി 136.38 പ്രഹരശേഷിയിൽ 1177 റൺസടിച്ചു. എട്ട് അർധസെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു. 28 വിക്കറ്റുകളും സ്വന്തമാക്കി. 2017ൽ വെസ്റ്റ് ഇൻഡീസിനെതിരെ ആണ് യുവി ഏകദിനങ്ങളിൽ അവസാനമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞത്. 2017ൽ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു അവസാന ടി20 മത്സരം.
Stories you may Like
- 'ധോണി അടുത്ത സുഹൃത്തല്ല, അക്കാര്യത്തിൽ കടപ്പാടുണ്ട്': യുവരാജ് സിങ്
- 'ഞാൻ വിരാടിനെ ക്യാപ്റ്റൻസിയിൽ നിന്ന് പുറത്താക്കിയിട്ടില്ല': ഗാംഗുലി
- ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ യുവരാജ് സിങ്
- ബിജെപി സ്ഥാനാർത്ഥിയാകില്ല, രാഷ്ട്രീയത്തിലേക്കില്ലെന്ന് യുവരാജ് സിങ്
- കുഷാഗ്രക്കായി മുടക്കിയത് 7.2 കോടി, പത്ത് കോടി മുടക്കാമെന്നും ഗാംഗുലി പറഞ്ഞിരുന്നു
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്