ഉറപ്പ് നൽകിയത് യോ-യോ ടെസ്റ്റിൽ പരാജയപ്പെട്ടാലും വിരമിക്കൽ മത്സരം കളിപ്പിക്കുമെന്ന്; ടെസ്റ്റ് ജയിച്ചിട്ടും 'ക്രിക്കറ്റ് ദൈവങ്ങൾ' കണ്ണു തുറുന്നില്ല; കാത്തിരുന്ന് മടുത്ത് ആരോടും ഒന്നും ചോദിക്കാതെ വിരമിക്കൽ പ്രഖ്യാപനം; ഈഡനിൽ അത്ഭുത വിജയമൊരുക്കിയ ദ്രാവിഡിനേയും ലക്ഷ്മണിനേയും പോലെ ഏകദിനത്തിലെ പോരാളിയും ക്രീസ് വിടുന്നു; അപൂർവ്വ രോഗത്തെ പൊരുതി തോൽപ്പിച്ചപ്പോഴും കനൽ മനസ്സിൽ സൂക്ഷിച്ചത് വെറുതെയായി; ഇന്ത്യൻ ക്രിക്കറ്റിലെ പോരാളി യുവരാജിനോട് ബിസിസിഐ കാട്ടിയത് നീതികേട് മാത്രം
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: എന്തുകൊണ്ട് അർഹിച്ച ഒരു വിടവാങ്ങൽ മത്സരം യുവിക്ക് ലഭിച്ചില്ല? വിരമിക്കൽ പ്രഖ്യാപിക്കുന്നതിനിടെ അതിനുള്ള ഉത്തരം യുവരാജ് സിങ് തന്നെ നൽകി. യോ-യോ ടെസ്റ്റിൽ പരാജയപ്പെട്ടാലും തനിക്ക് വിരമിക്കൽ മത്സരം കളിക്കാൻ അവസരം നൽകുമെന്ന് ബി.സി.സിഐ അറിയിച്ചിരുന്നു. എന്നാൽ യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും മത്സരം ലഭിച്ചില്ല. ഇങ്ങനെയൊരു മത്സരം വേണമെന്ന് പറഞ്ഞ് താൻ ക്രിക്കറ്റ് ബോർഡിനെയോ ഉദ്യോഗസ്ഥരെയോ സമീപിച്ചിട്ടില്ലെന്നും യുവരാജ് വ്യക്തമാക്കി. ഇതോടെ തന്നെ ആരോ വിരമിക്കൽ മത്സരത്തിൽ യുവരാജ് കളിക്കരുതെന്ന നിർബന്ധം പ്രകടിപ്പിച്ചിരുന്നുവെന്ന സംശയമാണ് ഉയരുന്നത്.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിലൊരാളായ യുവ്രാജ് സിങ് . 2000 മുതൽ 2017 വരെ നീണ്ട 17 വർഷക്കാലം ഇന്ത്യയ്ക്കായി കളിച്ച താരമാണ് യുവി. ഈയിടെ അവസാനിച്ച ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ് താരത്തെ ടീമിലെടുത്തെങ്കിലും വെറും നാലു മത്സരങ്ങളിൽ മാത്രമാണ് കളിപ്പിച്ചത്. ഫോം അലട്ടിയതു കൊണ്ടായിരുന്നു ഇത്. വിരമിക്കൽ സംബന്ധിച്ച തീരുമാനമെടുക്കാൻ യുവി ബി.സി.സിഐയെ സമീപിച്ചതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. അർഹമായ വിരമിക്കൽ മത്സരത്തിനായിരുന്നു ഇത്. എന്നാൽ എന്തുകൊണ്ടോ ബിസിസിഐ അതിന് തയ്യാറായില്ല. ഇതോടെ യുവി വിടവാങ്ങി.
ഇന്ത്യ ജേതാക്കളായ 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും നിർണായ സാന്നിധ്യമായത് യുവിയായിരുന്നു. ഇന്ത്യയ്ക്കായി 304 ഏകദിനങ്ങൾ കളിച്ച യുവി 8701 റൺസെടുത്തിട്ടുണ്ട്. 40 ടെസ്റ്റുകൾ ഇന്ത്യയ്ക്കായി കളിച്ച താരം 1900 റൺസ് നേടി. 58 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 1177 റൺസാണ് സമ്പാദ്യം. ഇത്തരത്തിലൊരു താരമാണ് അർഹിക്കുന്ന വിടവാങ്ങൽ മത്സരമില്ലാതെ വിരമിക്കുന്നത്. ചിലർക്ക് യുവിയോട് താൽപ്പര്യക്കുറവുണ്ട്. ഇന്ത്യയുടെ നായകനായി യുവി മാറാത്തതും ഇതുകൊണ്ട് മാത്രമാണ്. വികാരത്തോടെ കളിയേയും കളിക്ക് പുറത്തെ കാര്യങ്ങളേയും നോക്കി കാണുന്നതാണ് യുവിയെ പലർക്കും പിടിക്കാത്തതിന് കാരണം. അതു തന്നെയാണ് വാർത്താ സമ്മേളനത്തിലേക്ക് യുവിയുടെ വിരമിക്കൽ ഒതുങ്ങിയതും.
2017-ലാണ് യുവരാജ് അവസാനമായി ഇന്ത്യയുടെ ജഴ്സി അണിഞ്ഞത്. ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിലായിരുന്നു ഇത്. ഫോം പുലർത്താൻ കഴിയാത്തതു കൊണ്ട് കളിക്കാനായില്ല. ഏകദിന-ട്വന്റി ട്വന്റി ലോകകപ്പുകൾ ഇന്ത്യയ്ക്ക് നൽകിയ താരമാണ് യുവരാജ്. അത്തരത്തിലൊരു പ്രതിഭയ്ക്കാണ് വിരമിക്കൽ മത്സരം കിട്ടാതെ പോകുന്നത്. അതുകൊണ്ട് തന്നെ ഇത് ഏറെ ചർച്ചയാകുന്നുമുണ്ട്. അതേസമയം വിടവാങ്ങൽ മത്സരം ലഭിക്കാത്തിലുള്ള വേദന എത്രത്തോളമുണ്ടാകുമെന്ന് വീരേന്ദർ സെവാഗ് പങ്കുവെച്ചു.എന്നാൽ അങ്ങനെ ഒരു മത്സരം വേണമെന്ന് യുവി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതിഹാസ താരങ്ങളായ വിവി എസ് ലക്ഷ്മണും രാഹുൽ ദ്രിവിഡിനും അർഹിച്ച വിടവാങ്ങൽ ലഭിച്ചിട്ടില്ലെന്നും സെവാഗ് ചൂണ്ടിക്കാട്ടി.
ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയയുടെ അപ്രമാദിത്വത്തെ തകർത്തതുകൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിനലെ ലക്ഷ്മണിന്റെ ഇരട്ട ശതകമാണ്. ആദ്യ ഇന്നിങ്സിൽ മികവ് കാട്ടാനാവാത്ത ഇന്ത്യയെ ഓസ്ട്രേലിയ ഫോളോ ഓൺ ചെയ്യിച്ചു. വിജയം മാത്രം മുന്നിൽ കണ്ടായിരുന്നു ഇത്. എന്നാൽ കൊൽക്കത്തയിൽ ദ്രാവിഡും ലക്ഷ്മണും മതിൽ തീർത്തു. ഉജ്ജ്വല ഇന്നിങ്സുകളിലൂടെ ഓസ്ട്രേലിയയെ തകർത്ത് ആരും പ്രതീക്ഷിക്കാത്ത വിജയം നൽകി. ഇതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിലെ വമ്പന്മാരായി ഇന്ത്യ മാറിയത്. ഇതിന് തുല്യമായിരുന്നു നാറ്റ് വെസ്റ്റ് ഏകദിനത്തിലെ ഇന്ത്യ വിജയം. ഇംഗ്ലണ്ടിനെതിരെ മുഹമ്മദ് കൈഫും യുവരാജും നേടി തന്നെ വിജയം. അതായത് ഇന്ത്യൻ ക്രിക്കറ്റിന് അസുലഭ നിമിഷം സമ്മാനിച്ച ദ്രാവിഡും ലക്ഷ്മണും യുവിയും വിടവാങ്ങൽ മത്സരമില്ലാതെ കളിക്കളത്തിൽ നിന്ന് വിടവാങ്ങി.
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചാണ് യുവ്രാജ് സിങ് തിങ്കളാഴ്ച തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. രണ്ട് ലോകകപ്പ് വിജയങ്ങളിൽ ഇന്ത്യൻ ടീമിലെ നിർണായക സാന്നിധ്യമായിരുന്നയാൾ 17 വർഷം നീണ്ട തന്റെ കരിയർ അവസാനിപ്പിച്ചിരിക്കുന്നു. സൗത്ത് മുംബൈയിലെ ഒരു ഹോട്ടലിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് യുവി വിരമിക്കൽ പ്രഖ്യാപനം അറിയിച്ചത്. എക്കാലവും ഇന്ത്യൻ ക്രിക്കറ്റിലെ എക്സ് ഫാക്ടറായിരുന്നു യുവ്രാജ് സിങ്. ബാറ്റു കൊണ്ടായാലും പന്തുകൊണ്ടായാലും ഒരൊറ്റ ഓവർ കൊണ്ട് മത്സരത്തിന്റെ ഗതി മാറ്റാൻ കഴിവുണ്ടായിരുന്ന താരം. സൗരവ് ഗാംഗുലിയുടെ ശ്രദ്ധ തന്നെയാണ് യുവിക്കും ടീമിലേക്ക് വഴിതുറന്നത്. സഹീർ ഖാൻ, ഹർഭജൻ, സെവാഗ് ആ പട്ടികയിലേക്ക് യുവിയുടെ പേര് എഴുതിച്ചേർക്കപ്പെടുന്നത് 2000-ലെ അണ്ടർ 19 ലോകകപ്പിലൂടെയാണ്. മുഹമ്മദ് കൈഫിന്റെ നേതൃത്വത്തിൽ ഫൈനലിൽ ശ്രീലങ്കയെ തകർത്ത് കിരീടം നേടിയ ടീമിലെ നിർണായക ഘടകം യുവിയായിരുന്നു. 203 റൺസും 12 വിക്കറ്റുകളുമായി യുവി ടൂർണമെന്റിന്റെ താരമായി.
കെനിയയിൽ നടന്ന ഐ.സി.സി നോക്കൗട്ട് ട്രോഫിയിലായിരുന്നു യുവിയുടെ അരങ്ങേറ്റം. കരുത്തരായ ഓസീസിനെതിരേ നടന്ന ആദ്യ മത്സരത്തിൽ തന്നെ മഗ്രാത്തും ബ്രെറ്റ് ലീയും ഗില്ലെസ്പിയും അണിനിരന്ന പേസ് ആക്രമണത്തെ തെല്ലും കൂസാതെ നേരിട്ട ആ ചെറുപ്പക്കാരൻ 84 റൺസാണ് അടിച്ചുകൂട്ടിയത്. തന്റെ പ്രതിഭയെന്തെന്ന് ക്രിക്കറ്റ് ലോകത്തിന് കാണിച്ചുകൊടുത്ത ഇന്നിങ്സ്. പിന്നീട് ഇന്ത്യൻ ക്രിക്കറ്റിന്റെ ഗതി തന്നെ മാറ്റി മറിച്ചു.
സച്ചിന് വിടവാങ്ങൽ സമ്മാനമായി ലോകകപ്പ്
2007 ഏകദിന ലോകകപ്പിന്റെ നിരാശ ഇന്ത്യ മായ്ച്ചുകളഞ്ഞത് ആ വർഷത്തെ പ്രഥമ ട്വന്റി 20 ലോകകപ്പിലായിരുന്നു. സീനിയർ താരങ്ങളെല്ലാം മാറിനിന്ന ആ ടൂർണമെന്റിൽ പുതിയ നായകൻ എം.എസ് ധോനിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങിയത്. ആവേശകരമായ ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ കിരീടമുയർത്തിയപ്പോൾ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു യുവി. ഈ ടൂർണ്ണമെന്റിൽ ഏവരും കരുതിയത് യുവി ക്യാപ്ടനാകുമെന്നായിരുന്നു. എന്നാൽ നറുക്ക് വീണത് ധോനിക്കും. ഇംഗ്ലണ്ടിനെതിരായ ക്വാർട്ടറിൽ സ്റ്റുവർട്ട് ബ്രോഡിനെ ഓവറിലെ മുഴുവൻ പന്തും സിക്സർ പറത്തിയ യുവി പുതു ചരിത്രമെഴുതി. ഓസീസിനെതിരായ സെമിയിൽ യുവി 30 പന്തിൽ നിന്ന് അഞ്ചു വീതം സിക്സും ബൗണ്ടറികളും സഹിതം അടിച്ചുകൂട്ടിയത് 70 റൺസ്. 15 റൺസിനായിരുന്നു അന്ന് ഇന്ത്യയുടെ വിജയം. അങ്ങനെ കലാശ പോരാട്ടം. അവിടേയും ജയം ഇന്ത്യയ്ക്ക്.
2011 ഏകദിന ലോകകപ്പിൽ 90.50 ശരാശരിയിൽ 362 റൺസാണ് യുവി അടിച്ചുകൂട്ടിയത്. ഒരു സെഞ്ചുറിയും നാല് അർധ സെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. 15 വിക്കറ്റുകളും പിഴുത യുവി ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. റൺവേട്ടയിൽ ടൂർണമെന്റിൽ എട്ടാമതും വിക്കറ്റ് വേട്ടയിൽ നാലാമതുമായിരുന്നു യുവി. 28 വർഷം നീണ്ട ഇന്ത്യയുടെ കാത്തിരിപ്പാണ് അന്ന് വാങ്കഡെയിൽ അവസാനിച്ചത്. സച്ചിൻ തെണ്ടുൽക്കർക്ക് വിടവാങ്ങലിൽ ഇന്ത്യ നൽകിയ സമ്മാനം. അത്തരത്തിലൊരു താരമാണ് അർഹിച്ച വിരമിക്കൽ പോലും കിട്ടാതെ പാഡഴിക്കുന്നത്. പിന്നീടാണ് യുവിയുടെ ജീവിതത്തിൽ വില്ലനായി കാൻസറെത്തുന്നത്.
ബാധിച്ചത് അപൂർവ്വ കാൻസർ
യുവിയുടെ കരിയറിലെ ഏറ്റവും പ്രധാന എതിരാളി കാൻസറായിരുന്നു. അപൂർവമായ കാൻസറാണ് യുവിയെ ബാധിച്ചിരുന്നത്. 2011 ലോകകപ്പിനിടെ തന്നെ യുവിക്ക് കാൻസർ ബാധിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. രണ്ട് ശ്വാസകോശത്തിന്റെയും ഹൃദയത്തിനും ഇടയിൽ വളർന്ന ട്യൂമറായിരുന്നു വില്ലൻ. ആദ്യം ശ്വാസകോശ കാൻസറാണെന്ന് റിപ്പോർട്ട് വന്നെങ്കിലും പിന്നീട് ഈ ട്യൂമർ ശ്വാസകോശത്തിലേക്ക് വ്യാപിച്ചിരുന്നില്ലെന്ന് ഡോക്ടർമാർ തന്നെ വ്യക്തമാക്കി.
ലോകകപ്പിനിടെ ശാരീരിത അസ്വസ്തതകൾ യുവിയെ അലട്ടിയിരുന്നു. കാൻസറാണ് എന്ന് അറിഞ്ഞതോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളും മറ്റ് കായികതാരങ്ങളും രാഷ്ട്രീയക്കാരുമെല്ലാം യുവിക്കൊപ്പം നിന്നു. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള തിരിച്ചുവരവിനായി പ്രാർത്ഥിച്ചു. വിദഗ്ധ ചികിത്സകൾക്കായി യുവി പെട്ടെന്നു തന്നെ യു.എസിലെത്തുകയും കീമോതെറാപ്പി ആരംഭിക്കുകയും ചെയ്തു. ഏവരേയും അത്ഭുതപ്പെടുത്തി യുവി വീണ്ടും ക്രിസലെത്തി. അപ്പോഴും ആ മനസ്സിൽ സ്വപ്നങ്ങളായിരുന്നു. നല്ലൊരു വിരമിക്കലിന് പോലും അവസരം നൽകാതെ ക്രിക്കറ്റ് ദൈവങ്ങൾ അതും തകർത്തു. അപ്പോഴും ആരേയും കുറ്റപ്പെടുത്താതെ യുവി കളമൊഴിയുകയാണ്.
യുവരാജ് സിങ്ങിന് ക്രിക്കറ്റ് ലോകത്തിന്റെ ആദരം
ഇതിഹാസതാരങ്ങളും മുൻ താരങ്ങളുമടക്കം നിരവധി പേരാണ് ഇന്ത്യയുടെ യുവരാജാവിന് ആശംസകളറിയിച്ചത്. ഒന്നര പതിറ്റാണ്ടുകാലം ക്രിക്കറ്റ് ഗ്രൗണ്ടുകളിൽ ആരാധകരെ ത്രസിപ്പിച്ച താരത്തിനുള്ള ആരാധകരുടെ നന്ദി വാക്കുകളിൽ നിറയുകയാണ് സോഷ്യൽ മീഡിയ. വിരാട് കോലി, കെവിൻ പീറ്റേഴ്സൺ, വിവി എസ് ലക്ഷ്മൺ, ഗൗതം ഗംഭീർ, വീരേന്ദർ സെവാഗ്, ഹർഭജൻ സിങ്ങ്, ജസ്പ്രീത് ബുംറ, റോബിൻ ഉത്തപ്പ എന്നിങ്ങനെ നിരവധി പേരാണ് യുവിക്ക് ആശംസയുമായെത്തിയത്.
നിങ്ങൾ ഞങ്ങൾക്ക് ഒരുപാട് ഓർമ്മകളും വിജയങ്ങളും സമ്മാനിച്ച വ്യക്തിയാണ്. നിങ്ങളെ ഒരിക്കലും മറക്കാനാകില്ല എന്നായിരുന്നു വിരാട് കോലിയുടെ ട്വീറ്റ്. നിങ്ങളെ ഒരുപാട് മിസ് ചെയ്യും, എപ്പോഴും പ്രചോദനമായിരുക്കും എന്നായിരുന്നു സുരേഷ് റെയ്നയുടെ ആശംസ. യുവിയോടൊപ്പം കളിച്ച നിമിഷങ്ങൾ പങ്കുവെയ്ക്കുന്നതാണ് ലക്ഷ്മൺന്റെ ട്വീറ്റ്. യുവിയോടൊപ്പം ആ 12-ാം നമ്പർ ജഴ്സിയും വിരമിക്കട്ടെയെന്നാണ് ഗംഭീറിന്റെ ട്വീറ്റ്. പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ബാറ്റ്സ്മാനാണ് യുവി. അദ്ദേഹത്തോടുള്ള ആദരമായി 12-ാം നമ്പർ ജഴ്സി ബിസിസിഐ പിൻവലിക്കണം. ഗംഭീർ ട്വീറ്റിൽ പറയുന്നു.
യുവി ആറു സിക്സുകൾ അടിച്ച ഇംഗ്ലീഷ് ബൗളർ സ്റ്റുവർട്ട് ബ്രോഡും ഇന്ത്യൻ താരത്തിന് ആശംസകളുമായെത്തി. 'ഇതിഹാസ താരമേ...ഒഴിവുകാലം ആസ്വദിക്കൂ..' എന്നാണ് ബ്രോഡിന്റെ പോസ്റ്റ്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ യുവരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ബ്രോഡ് ആശംസകളറിയിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്