വിജയ് ഹസാരെ ട്രോഫി: കർണാടകയോട് 80 റൺസ് തോൽവി; കേരളം സെമി കാണാതെ പുറത്ത്; രോണിത്ത് മോറെയ്ക്ക് അഞ്ചു വിക്കറ്റ്; ആന്ധ്രപ്രദേശിനെ കീഴടക്കി ഗുജറാത്തും സെമിയിൽ
സ്പോർട്സ് ഡെസ്ക്
ന്യൂഡൽഹി: വിജയ് ഹസാരെ ക്രിക്കറ്റ് ട്രോഫി ടൂർണമെന്റിൽ കേരളം സെമി കാണാതെ പുറത്ത്. ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാംപ്യന്മാരായ കർണാടകയോട് 80 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയാണ് കേരളം ടൂർണമെന്റിൽനിന്ന് പുറത്തായത്. ആദ്യം ബാറ്റ് ചെയ്ത കർണാടക ഉയർത്തിയ 339 ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കേരളം 43.4 ഓവറിൽ 258 റൺസിന് ഓൾ ഔട്ടായി. അർധസെഞ്ചുറി തികച്ച വത്സൽ ഗോവിന്ദ് (96 പന്തിൽ 92), മുഹമ്മദ് അസഹ്റുദ്ദീൻ (34 പന്തിൽ 52) എന്നിവരുടെ ബാറ്റിങ്ങാണ് വലിയ നാണക്കേടിൽനിന്ന് കേരളത്തെ രക്ഷപ്പെടുത്തിയത്.
കർണാടകയ്ക്കായി റോണിത്ത് മോറെ അഞ്ച് വിക്കറ്റ് വീഴ്ത്തി. ശ്രേയാസ് ഗോപാൽ, കൃഷ്ണപ്പ ഗൗതം എന്നിവർ രണ്ടു വിക്കറ്റ് വീതവും എം. പ്രസീദ് ഒരു വിക്കറ്റും വീഴ്ത്തി. ഈ സീസണിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച കേരളത്തിന് ആ മികവ് ക്വാർട്ടറിൽ പുറത്തെടുക്കാനായില്ല. സ്കോർ: കർണാടക 50 ഓവറിൽ മൂന്നുവിക്കറ്റിന് 338, കേരളം 43.4 ഓവറിൽ 258 ന് പുറത്ത്.
339 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് നാലാം ഓവറിൽതന്നെ രണ്ടു റൺസെടുത്ത് റോബിൻ ഉത്തപ്പയെ നഷ്ടമായി. കേരളത്തിന്റെ സ്കോർ ബോർഡിൽ അപ്പോൾ വെറും 13 റൺസ് മാതം. പിന്നാലെ എത്തിയ റോഹൻ അഞ്ചാം ഓവറിൽ 'സംപൂജ്യനായി' മടങ്ങി. അധികം താമസിക്കാതെ ഓപ്പണർ വിഷ്ണു വിനോദിനെയും (34 പന്തിൽ 28) നഷ്ടമായി. നാലാം വിക്കറ്റിൽ വത്സലും ക്യപ്റ്റൻ സച്ചിൻ ബേബിയും ചേർന്ന് 61 റൺസ് കൂട്ടിച്ചേർത്തു.
24ാം ഓവറിൽ സച്ചിൻ പുറത്തായതിനു പിന്നാലെ എത്തിയ അസ്ഹറുദ്ദീനും വത്സലും ചേർന്ന് കേരളത്തിന് വിജയപ്രതീക്ഷ നൽകിയെങ്കിലും അതിനു സാധിച്ചില്ല. അഞ്ചാം വിക്കറ്റിൽ ഇരുവരും 92 റൺസ് കൂട്ടിച്ചേർത്തു. അക്ഷയ് ചന്ദ്രൻ (9), ജലജ് സക്സേന (24), ബേസിൽ തമ്പി (2), ശ്രീശാന്ത് (4) എന്നിവരുടേതാണ് കേരളത്തിന് നഷ്ടമായ മറ്റു വിക്കറ്റുകൾ. എൻ. ബേസിൽ 10 റൺസുമായി പുറത്താകാതെ നിന്നു.
ഓപ്പണിങ് വിക്കറ്റിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് തീർത്ത രവികുമാർ സമർഥ് ദേവ്ദത്ത് പടിക്കൽ സഖ്യമാണ് കർണാടകയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. സമർഥ് 158 പന്തിൽ 22 ഫോറും മൂന്നു സിക്സും സഹിതം 192 റൺസുമായി പുറത്തായി. മലയാളി താരം ദേവ്ദത്ത് പടിക്കൽ 119 പന്തിൽ 10 ഫോറും രണ്ടു സിക്സും സഹിതം 101 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച മനീഷ് പാണ്ഡെ 20 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 34 റൺസുമായി പുറത്താകാതെ നിന്നു. കർണാടകയ്ക്ക് നഷ്ടമായ മൂന്നു വിക്കറ്റും എൻ.പി. ബേസിൽ സ്വന്തമാക്കി.
വിജയ് ഹസാരെ ട്രോഫിയിലെ ടോപ് സ്കോററായ ദേവ്ദത്തിന്റെ നാലാം സെഞ്ചുറിയാണിത്. ഇത്തവണ ദേവ്ദത്തിന്റെ സ്കോറുകൾ ഇങ്ങനെ: 52, 97, 152, 126*, 145*, 101.
കേരള ബോളർമാരെ തെല്ലും കൂസാതെ തകർത്തടിച്ച സമർഥും ദേവ്ദത്തും ക്രീസിൽനിന്നത് 42.4 ഓവറുകളാണ്. കൂട്ടിച്ചേർത്തത് 249 റൺസും. അതായത് 256 പന്തിൽ 249 റൺസ്! ശ്രീശാന്തും ബേസിൽ തമ്പിയും ജലജ് സക്സേനയും ഉൾപ്പെടുന്ന ബോളിങ് നിരയ്ക്കെതിരെയാണ് സമർഥ് ദേവ്ദത്ത് സഖ്യത്തിന്റെ തകർപ്പൻ പ്രകടനം.
തുടക്കം മുതലേ തകർത്തടിച്ച സമർഥും ദേവ്ദത്തും കേരളത്തിന് ഒരു അവസരം പോലും നൽകിയില്ല. 59 പന്തിൽനിന്ന് സമർഥാണ് ആദ്യം അർധസെഞ്ചുറി പിന്നിട്ടത്. പിന്നാലെ 65 പന്തിൽനിന്ന് ദേവ്ദത്തും അർധസെഞ്ചുറി കടന്നു. 22ാം ഓവറിൽ കർണാടക 100 പിന്നിട്ടു. 29ാം ഓവറിൽ 150 ഉം. 112 പന്തിൽനിന്ന് സമർഥ് സെഞ്ചുറി കടന്നു. 32ാം ഓവറിൽ കർണടക 200 കടന്നതിനു പിന്നാലെ ദേവ്ദത്തും സെഞ്ചുറിയിലെത്തി. 118 പന്തിൽനിന്നാണ് ദേവ്ദത്തിന്റെ സെഞ്ചുറി.
ടൂർണമെന്റിലെ നാലാം സെഞ്ചുറി പിന്നിട്ടതിനു പിന്നാലെ പടിക്കൽ പുറത്തായി. എൻ.പി. ബേസിലിന്റെ പന്തിൽ ക്ലീൻ ബൗൾഡായിട്ടാണ് പടിക്കൽ പുറത്തായത്. സമർഥിന് പക്ഷേ നിർത്താൻ പ്ലാനില്ലായിരുന്നു. മനീഷ് പാണ്ഡ!!െയെ ഒരറ്റത്ത് സാക്ഷിനിർത്തി സമർഥ് അടി തുടർന്നു. 43ാം ഓവറിൽ കർണാടക 250 കടന്നു. 142 പന്തിൽ സമർഥ് 150ഉം. സമർഥ് ഇരട്ടസെഞ്ചുറി കടക്കുമെന്ന് ഉറപ്പിച്ചിരിക്കെ വീണ്ടും എൻ.പി. ബേസിലിന്റെ പ്രഹരം. 158 പന്തിൽ 22 ഫോറും മൂന്നു സിക്സും സഹിതം 192 റൺസുമായി വിഷ്ണു വിനോദിന് ക്യാച്ച് സമ്മാനിച്ച് താരം മടങ്ങി. അവസാന ഓവറുകളിൽ മനീഷ് പാണ്ഡെ (20 പന്തിൽ 34) തകർത്തടിച്ചതോടെ കർണാടക 338 റൺസിൽ ഇന്നിങ്സ് അവസാനിപ്പിച്ചു.
എൻ.പി. ബേസിൽ എട്ട് ഓവറിൽ 57 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് പിഴുത്തത്. ശ്രീശാന്ത് 10 ഓവറിൽ 73 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. സഞ്ജു സാംസണിനു പരുക്കേറ്റതോടെ ടീമിലെത്തിയ ബേസിൽ തമ്പി ഏഴ് ഓവറിൽ 67 റൺസ് വഴങ്ങി നിരാശപ്പെടുത്തി. ജലജ് സക്സേനയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും ആകെ വഴങ്ങിയത് 34 റൺസ് മാത്രം.
മറ്റൈാരു മത്സരത്തിൽ ആന്ധ്രപ്രദേശിനെ കീഴടക്കി ഗുജറാത്ത് സെമിഫൈനലിൽ പ്രവേശിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍