മത്സര സമയത്തിന് ഒരു മണിക്കൂർ മുമ്പെങ്കിലും മഴ തോർന്നു നിന്നാൽ കളിനടക്കും; മഴ ദൈവങ്ങൾ ചതിച്ചില്ലെങ്കിൽ ആവേശം തീപാറുമെന്ന് ഉറപ്പ്; ന്യൂസിലണ്ടിന്റെ മനസ്സിലുള്ളത് കുട്ടിക്രിക്കറ്റിലെ ഒന്നാം സ്ഥാനവും പരമ്പര നേട്ടവും; നാട്ടിൽ കപ്പ് വിട്ടുകൊടുക്കാതിരിക്കാൻ കോലി പടയും; ടോസ് നിർണ്ണായകം; ശ്രേയസിന്റെ കളികാണാൻ മലയാളികളും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള അന്താരാഷ്ട്ര ട്വന്റി-20 മത്സരത്തിന് വില്ലനായി തിരുവനന്തപുരത്ത് കാർമേഘങ്ങൾ. പിച്ച് അത്രുഗ്രനാണെങ്കിലും ഔട്ട് ഫീൽഡിൽ പ്രശ്നങ്ങൾ ഏറെയുണ്ട്. ഇന്ന് മഴ ഇനി പെയ്യാതിരിക്കുക. ഇതിനൊപ്പം നല്ല വെയിലും. ഇതു മാത്രമേ തിരുവനന്തപുരത്ത് കളി യാഥാർത്ഥ്യമാക്കൂ. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്നും കനത്ത മഴയ്ക്കാണ് സാധ്യത.
അങ്ങനെ വന്നാൽ കോലിപ്പടയുടെ കളി നേരിൽ കാണാനുള്ള അനന്തപുരിക്കാരുടെ മോഹം പൊലിയും. കാര്യവട്ടം സ്പോർട്സ് ഹബിൽ രാത്രി ഏഴ് മുതലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള മൂന്ന് മത്സര പരമ്പരയിലെ അവസാന ട്വന്റി-20. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ന്യൂസിലൻഡും ജയിച്ചതോടെ കാര്യവട്ടത്തെ മത്സരത്തിന് ഫൈനലിന്റെ പരിവേഷമാണ്. അതുകൊണ്ട് തന്നെ മഴയെത്തിയാൽ പരമ്പര സമനിലയിലുമാകും.
മഴ പെയ്താൽ മിനിട്ടുകൾക്കുള്ളിൽ പിച്ച് കവർ ചെയ്യാനുള്ള സൗകര്യമുണ്ട്. മഴവെള്ളം കെട്ടിനിൽക്കാത്ത ശാസ്ത്രീയമായ ഡ്രെയിനേജ് സൗകര്യവും നിർമ്മാണവുമാണ് സ്റ്റേഡിയത്തിന്റേത്. ഔട്ട് ഫീൽഡിലെ നനവ് മാറ്റാനായി അത്യാധുനികമായ മൂന്ന് സൂപ്പർ സോഫറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കളിക്കിടയിൽ മഴപെയ്യുകയാണെങ്കിൽ തോർന്നശേഷം ഔട്ട്ഫീൽഡ് ഉണക്കിയെടുക്കാൻ 15 മിനിട്ടിനകം കഴിയും. ഇതൊക്കെയാണ് കാര്യങ്ങളെങ്കിലും ഗ്രൗണ്ടിലെ ഈർപ്പം വലിയ വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ മത്സരം നടക്കുമോ എന്ന് ആർക്കും ഉറപ്പ് പറയാനാകില്ല. എല്ലാം മാച്ച് റഫറിയാകും തീരുമാനിക്കുക
മത്സരസമയത്തിന് ഒരു മണിക്കൂർ മുമ്പെങ്കിലും മഴ തോർന്നുനിന്നാൽ കളിനടത്താൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് സംഘാടകരായ കേരള ക്രിക്കറ്റ് അസോസിയേഷൻ. 29 വർഷത്തിനുശേഷം തലസ്ഥാനനഗരത്തിലെത്തുന്ന അന്താരാഷ്ട്ര മത്സരത്തെ ആവേശപൂർവമാണ് ആരാധകർ വരവേറ്റിരിക്കുന്നത്. 42000 ഓളം പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലെ ടിക്കറ്റുകൾ എല്ലാം ദിവസങ്ങൾക്ക് മുന്നേ വിറ്റഴിഞ്ഞിരുന്നു.
മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിക്കുകയാണെങ്കിൽ ടിക്കറ്റിന്റെ തുക ബി.സി.സി.ഐ തിരിച്ചു നൽകും. മഴ കളി തടസ്സപ്പെടുത്തില്ലെന്നാണ് പ്രതീക്ഷ. പ്രതികൂല സാഹചര്യം നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഒരുക്കിയിട്ടുണ്ടെന്ന് കെസിഎ സെക്രട്ടറി ജയേഷ് ജോർജ്ജ് പറയുന്നു.
കനത്ത സുരക്ഷയിലാണ് മത്സരം നടക്കുക. എങ്ങും അതീവ സുരക്ഷയാണ്. ടിക്കറ്റോ പാസോ ഇല്ലാതെ ആരെയും സ്റ്റേഡിയത്തിലേക്ക് കടത്തിവിടില്ല. പ്ളക്കാർഡുകൾ, കൊടി തോരണങ്ങൾ, വടി തുടങ്ങിയവയൊന്നും കൊണ്ടുവരാനാവില്ല. മൊബൈൽ ഫോൺ കൈയിൽ കരുതാം. കനത്ത സുരക്ഷാപരിശോധനയ്ക്ക് ശേഷമേ സ്റ്റേഡിയത്തിലേക്ക് കയറാനാവൂ. വൈകിട്ട് നാല് മുതൽ സ്റ്റേഡിയത്തിലേക്ക് കടത്തിവിടും.
ടോസ് നിർണ്ണായകം, ശ്രേയസിന്റെ കളികാണാൻ മലയാളികളും
ഇന്ത്യ ടെസ്റ്റിലെ ഒന്നാം റാങ്കുകാരാണെങ്കിൽ ന്യൂസിലൻഡ് ട്വന്റി 20യിലെ ഒന്നാംസ്ഥാനക്കാരായിരുന്നു. ഡൽഹിയിൽ ഇന്ത്യയുമായുള്ള ആദ്യ ട്വന്റി 20 ക്കുശേഷം അവരുടെ ഒന്നാം റാങ്ക് നഷ്ടമാവുകയും ചെയ്തു. എന്നാൽ രാജ്കോട്ടിലെ വിജയത്തോടെ റാങ്ക് തിരിച്ചുപിടിക്കാനുള്ള സാധ്യത തെളിയിക്കുകയും ചെയ്തു. കാര്യവട്ടത്ത് കിവികളാണ് ജയിക്കുന്നതെങ്കിൽ അവർക്ക് വീണ്ടും ഒന്നാം റാങ്കിന്റെ തിളക്കവുമുണ്ടാകും. ഇന്ത്യ ഐ.സി.സി ട്വന്റി 20 റാങ്കിംഗിൽ മൂന്നാംസ്ഥാനത്താണ്. ഏകദിനത്തിൽ രണ്ടാമതും. അങ്ങനെ കരുത്തരുടെ മത്സരമാണ് നടക്കാൻ പോകുന്നത്. പക്ഷേ മഴയാണ് തടസ്സം.
ഇന്ത്യൻ ടീമിലെ മലയാളി സാന്നിദ്ധ്യം ശ്രേയസ് അയ്യർ ഡൽഹിയിൽ നടന്ന ആദ്യ ട്വന്റി 20യിൽത്തന്നെ ടീമിലുണ്ടായിരുന്നുവെങ്കിലും കളിക്കാൻ കഴിഞ്ഞിരുന്നില്ല. ഫസ്റ്റ് ഡൗൺ പൊസിഷനിലാണ് രാജ്കോട്ടിൽ കൊഹ്ലി ശ്രേയത്തിനെ അരങ്ങേറ്റത്തിനയച്ചത്. രണ്ടാം ഓവറിൽത്തന്നെ ക്രീസിലെത്തിയിട്ടും ശ്രേയസിന് അരങ്ങേറ്റം അത്യുജ്വലമാക്കാൻ കഴിഞ്ഞില്ല. 21 പന്തിൽ 23 റൺസേ നേടാനായുള്ളൂ. തെറ്റായ ഷോട്ട് സെലക്ഷനാണ് ശ്രേയസിന് വിനയായത്. ആദ്യ മത്സരത്തിന്റെ സമ്മർദ്ദം മാറ്റിവച്ച് ശ്രേയസിന് കൂടുതൽ ഉത്തരവാദിത്വത്തോടെ കളിക്കേണ്ടിവരും. മലയാളികൾ ശ്രേയസിന്റെ മികച്ച പ്രകടനത്തിനായാണ് കാത്തിരിക്കുന്നത്.
ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരത്തിന് ഒരുങ്ങുന്ന പിച്ചാണ് കാര്യവട്ടത്തേത്. ബാറ്റിംഗിനെ സഹായിക്കുമെന്നാണ് വിലയിരുത്തൽ. രണ്ടാം ഇന്നിങ്സിൽ സ്പിന്നമാർക്ക് സഹായകമാകാനും സാദ്ധ്യതയുണ്ട്. നിർണായക ഘടകമാണ് ടോസ്. സ്പിന്നർമാരെ വിശ്വാസമുണ്ടെങ്കിൽ ടോസ് കിട്ടുന്ന ടീം ആദ്യ ബാറ്റിങ് തിരഞ്ഞെടുക്കാൻ സാദ്ധ്യത.
കോവളം ആസ്വദിച്ച് താരങ്ങൾ
കോവളത്തെ മഴ കണ്ടും കടൽക്കാഴ്ച ആസ്വദിച്ചും ഇഷ്ടഭക്ഷണം കഴിച്ചും താരങ്ങൾ തിരുവനന്തപുരത്തെ ആദ്യ ദിനം ആസ്വദിച്ചു. പരിശീലനത്തിനായി മാറ്റിവച്ച ദിവസം മഴകൊണ്ടുപോയതാണ് ഇതിന് അവസരമൊരുക്കിയത്. തലേന്ന് രാത്രി ഏറെ വൈകി എത്തിയതിന്റെ ക്ഷീണം തീർക്കാൻ മുഴുവൻ സമയവും ഹോട്ടലിൽ തന്നെ ചെലവഴിക്കുകയായിരുന്നു. കേരള സർക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിനിൽ പങ്കെടുക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി, അക്ഷർ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവരും ക്ഷേത്രദർശനത്തിനായി കോച്ച് രവിശാസ്ത്രിയും മാത്രമാണ് പുറത്തുപോയത്.
താമസസ്ഥലമായ കോവളത്തെ റാവീസ് ലീലയിൽ കോലിയുടെ പിറന്നാളിന് സർപ്രൈസ് നൽകാൻ ഒരുക്കിയ പാർട്ടിയും യാത്രാക്ഷീണം കാരണം വേണ്ടെന്നുവച്ചു. കോലിയുടെ പിറന്നാൾ ആഘോഷത്തിനായി ഹോട്ടലുകാർ ഹാപ്പി ബെർത്ത് ഡെ ക്യാപ്റ്റൻ എന്നെഴുതി കേക്ക് തയ്യാറാക്കിയിരുന്നു. രാവിലെ ഇന്ത്യൻ ടീം അംഗങ്ങൾ എഴുന്നേറ്റത് വളരെ വൈകിയായിരുന്നു. മഴ പെയ്തതോടെ കാര്യവട്ടം സ്റ്റേഡിയത്തിലെ പരിശീലനം വേണ്ടെന്ന് രാവിലെ തന്നെ ടീം മാനേജ്മെന്റുകൾ തീരുമാനിച്ചിരുന്നു. ആദ്യം ഹോട്ടലിൽനിന്ന് പുറത്തേക്കുവന്നത് ന്യൂസിലന്റ് പേസ് ബൗളർ ട്രെന്റ് ബോൾട്ട്. പൊലീസ് കാവലിൽ ബോൾട്ട് പ്രഭാതസവാരി നടത്തി.
റോസ് ടെയ്ലർ, മാർട്ടിൻ ഗപ്റ്റിൽ അടക്കമുള്ളവർ പതിവ് വ്യായാമത്തിനായി ജിമ്മിലേക്കാണ് പോയത്. കിവീസ് ക്യാപ്റ്റൻ കെയിൻ വില്യംസണും ബോൾട്ടും പത്തുമണിയോടെ സർഫിംഗിനായി വർക്കലയിലേക്ക് തിരിച്ചെങ്കിലും ദൂരക്കൂടുതൽ കാരണം പാതിവഴിക്ക് ഹോട്ടലിലേക്ക് മടങ്ങി. കോവളത്താണ് താമസമെന്ന് അറിഞ്ഞപ്പോൾ തന്നെ സർഫിങ് നടത്താനുള്ള ആഗ്രഹം വില്യംസൺ അറിയിച്ചിരുന്നു. എന്നാൽ കോവളത്തെ കടലിൽ സർഫിങ് സാധിക്കില്ലെന്ന് അറിയിച്ചപ്പോഴാണ് വർക്കലയിലേക്ക് പോകാൻ തീരുമാനിച്ചത്.
ഇടയ്ക്ക് മഴ വിട്ടുനിന്നപ്പോൾ ന്യൂസിലന്റ് ടീമംഗങ്ങൾ ഹോട്ടൽ കോമ്പൗണ്ടിൽ ബാറ്ററി കാറിൽ കടൽക്കാഴ്ച കാണാനിറങ്ങി.ഇന്ത്യൻ ടീമംഗങ്ങൾ ബീച്ച് വ്യൂ സൈഡിൽ ഇരുന്നാണ് കടൽക്കാഴ്ച കണ്ടത്. ഹോട്ടൽ കോമ്പൗണ്ടിലേക്കോ ബീച്ചിലേക്കോ വരാൻ താരങ്ങൾ തയ്യാറായില്ല.
ഐ.സി.സിയുടെയും ബി.സി.സി.ഐയുടെയും സുരക്ഷാ നിർദ്ദേശമനുസരിച്ച് ഇരുടീമുകളും ഹോട്ടലിൽ വച്ച് പരസ്പരം കണ്ടിരുന്നില്ല. പ്രത്യേക ബ്ലോക്കുകളിലാണ് ടീമുകൾക്ക് താമസമൊരുക്കിയിട്ടുള്ളത്. ഇന്ത്യൻ ടീമിന് ബീച്ച് വ്യൂ സൈഡും, ന്യൂസിലാന്റ് ടീമിന് ഗാർഗൻ വ്യൂ സൈഡും. ടീമുകൾക്കായി പ്രത്യേകം ജിംനേഷ്യം, റസ്റ്റോറന്റ്, സ്വിമ്മിങ് പൂൾ, റിസപ്ഷൻ എന്നിവ ഒരുക്കിയിരുന്നു. കളിക്കാർക്കും ടീം മാനേജ്മെന്റ് അംഗങ്ങൾക്കുമായി 80 മുറികളാണ് മാറ്റിവച്ചിട്ടുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്