ക്രിക്കറ്റിന് പുതുജീവൻ നൽകാൻ ഇസിബി കണ്ടെത്തിയ അതിവേഗ പോരാട്ടം; 2007ൽ ധോണിയുടെ കൈപിടിച്ച് ഇന്ത്യയുടെ കുതിപ്പ്; കരീബിയൻ പ്രതാപ കാലത്തിന്റെ ഓർമ്മകൾ സമ്മാനിച്ചത് 2012, 16 ലോകകപ്പുകൾ; നാലു വർഷത്തിനു ശേഷം കുട്ടിക്രിക്കറ്റിന്റെ പൂരക്കാഴ്ചയ്ക്ക് അരങ്ങുണരുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: കോവിഡ് മഹാമാരിക്ക് ശേഷം കായിക ലോകം പഴയ പ്രതാപത്തിലേക്ക് നീങ്ങുന്നതിന്റെ തുടക്കത്തിലാണ് വീണ്ടുമൊരു ടി 20 ലോകകപ്പിന് അരങ്ങുണരുന്നത്. കോവിഡിന്റെ ദുരിതങ്ങളിൽനിന്ന് കരകയറാൻ തുടങ്ങിയ ലോകത്തിന് പുതിയ ഊർജംപകരാൻ ടീമുകൾ ഒരുങ്ങിക്കഴിഞ്ഞു.കോവിഡ് കാരണം ഒരു തവണ ഉപേക്ഷിക്കേണ്ടി വരികയും മറ്റൊരു തവണ വേദി മാറ്റവുമായി ഒട്ടേറെ അനിശ്ചിതങ്ങൾക്ക് ഒടുവിലാണ് ലോകകപ്പിന് അരങ്ങൊരുങ്ങുന്നത്.
ഇതിനോടകം ആറ് തവണയാണ് ചാമ്പ്യൻഷിപ്പുകൾ നടന്നത്.ആദ്യതവണ ഇന്ത്യ കപ്പടിച്ചതടക്കം ഒട്ടേറെ മാജിക്കുകൾ ഒരോ പതിപ്പിലും ടി20 ലോകകപ്പ് കായിക പ്രേമികൾക്കായി കാത്ത് വച്ചിരുന്നു.അത്തരത്തിൽ പല വിസ്മയങ്ങൾക്ക് തന്നെയാണ് ഇക്കുറിയും ആരാധകർ കാത്തിരിക്കുന്നത്. വീണ്ടുമൊരു ലോകകപ്പിന് ക്രീസുണരുമ്പോൾ ടി20യുടെയും ലോകകപ്പ് പോരാട്ടത്തിന്റെയും നാൾ വഴികളിലുടെ..
ക്രിക്കറ്റിന്റെ അതിവേഗ പോരാട്ടം വന്ന വഴി
ക്രിക്കറ്റിന് ജന്മം നൽകിയ ഇംഗ്ലണ്ടിന്റെ മണ്ണിൽത്തന്നെയാണ് ട്വന്റി 20യും പിറന്നത്. ഫസ്റ്റ് ക്ലാസ് കൗണ്ടികൾക്കുവേണ്ടി 1972ൽ ആരംഭിച്ച ഏകദിന ടൂർണമെന്റായ ബെൻസൻ ആൻഡ് ഹെഡ്ജസ് കപ്പിന് 2002ൽ ചരമക്കുറിപ്പ് എഴുതപ്പെട്ടു. പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങൾക്കു വിലക്കു നിലവിൽവന്നതോടെ സ്പോൺസർമാർ പിൻവാങ്ങി. ഇതോടെ രണ്ടു പതിറ്റാണ്ടിന്റെ പാരമ്പര്യം പേറിയ ബെൻസൻ ആൻഡ് ഹെഡ്ജസ് കപ്പ് ഓർമയായി.
അതിനൊപ്പം തന്നെ ദിവസങ്ങൾ നീളുന്ന ടെസ്റ്റ് ക്രിക്കറ്റിനും ഒരു ദിവസം മുഴുവനുള്ള ഏകദിനത്തിനും പ്രിയം കുറഞ്ഞുവരികയും ചെയ്തു.ഈ സാഹചര്യത്തിലാണ് ക്രിക്കറ്റിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കാൻ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് പുതുവഴികൾ തേടിയത്.വേഗതയ്യാർന്ന, ആവേശം നിറഞ്ഞ 'സ്മാർട്ട്' ക്രിക്കറ്റാണു കാലത്തിനാവശ്യം എന്നു മനസിലാക്കാൻ ഇസിബിക്കു സമയമെടുത്തില്ല. ഇസിബിയുടെ മാർക്കറ്റിങ് വിഭാഗം മാനേജറായിരുന്ന സ്റ്റുവർട്ട് റോബർട്ട്സനാണ് പുത്തൻ നിർദ്ദേശവുമായി കൗണ്ടി അധികാരികളുടെ മുന്നിലെത്തിയത്. 20 ഓവറുകൾ വീതം അടങ്ങുന്ന ക്രിക്കറ്റ് എന്ന അദ്ദേഹത്തിന്റെ ആശയത്തിന് 2001ൽ കൗണ്ടികളുടെ പിന്തുണ ലഭിച്ചു.
എന്നാൽ ട്വന്റി 20 എന്ന ആശയം യാഥാർഥ്യമാകാൻ പിന്നെയും കാലമെടുത്തു. 2003 സീസണിന് തൊട്ടുമുൻപ് ലിസ്റ്റർഷെയർ കൗണ്ടി ടീമിന്റെ ഡ്രസിങ് റൂമിൽ ഉയർന്നു വന്ന ആശയമാണ് ട്വന്റി20 ക്രിക്കറ്റിന്റെ പിറവിക്കു കാരണമായത്. ലിസ്റ്റർഷെയർ ടീമംഗങ്ങൾ തമ്മിൽ നടന്ന 20 ഓവർ നീണ്ട പരിശീലനമത്സരം ട്വന്റി20ക്ക് വിത്തുപാകി. മറ്റു ടീമുകളും ഈ പരീക്ഷണം പിന്തുടർന്നതോടെ ക്രിക്കറ്റിന്റെ ജന്മനാട്ടിൽ ഈ ചെറുപതിപ്പിന് ആദ്യമായി ഒരു ടൂർണമെന്റും അരങ്ങേറുകയായിരുന്നു.
ഇംഗ്ലീഷ് കൗണ്ടികളെ പങ്കെടുപ്പിച്ച് 2003 ജൂൺ 13ന് ആരംഭിച്ച ട്വന്റി 20 കപ്പിലൂടെ ട്വന്റി 20 ക്രിക്കറ്റിന് ഔദ്യോഗികമായി തുടക്കമായി. 2004 ജൂലൈയിൽ ലോർഡ്സിൽ നടന്ന മിഡിൽസെക്സ് സറെ മൽസരം കാണികളുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കുറിച്ചു: 28, 000 പേരാണ് അന്ന് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.
കൗണ്ടി മത്സരങ്ങളിൽനിന്നു കാഴ്ചക്കാർ അകന്ന അനുഭവം പുത്തൻ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് അനുകൂലഘടകമായി മാറി. ഒഴിഞ്ഞ ഗാലറികളെ സാക്ഷിയാക്കി മത്സരം നടന്നിരുന്ന കൗണ്ടി മൈതാനങ്ങളിൽ ട്വന്റി20യുടെ വരവോടെ ആരവം ഉയർന്നു. ക്രിക്കറ്റ് ഗ്രൗണ്ടിലേക്കു കാണികൾ മടങ്ങിയെത്തിയതോടെ തുടർവർഷങ്ങളിലും ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റുകൾ തുടർന്നു. പിന്നാലെ പാക്കിസ്ഥാനടക്കം വിവിധ രാജ്യങ്ങളിൽ ട്വന്റി 20 ടൂർണമെന്റുകൾ അരങ്ങേറി.
തുടർന്ന് രാജ്യാന്തരതലത്തിലും ട്വന്റി20 അവതരിച്ചു. 2004 ഓഗസ്റ്റ് 5ന് ചരിത്രത്തിലെ ആദ്യ രാജ്യാന്തര ട്വന്റി 20 മൽസരം അരങ്ങേറി. വനിതകളുടെ ട്വന്റി 20യാണ് ആദ്യം നടന്നത്. ഇംഗ്ലണ്ടിനെ ഒൻപത് റൺസിന് തോൽപിച്ച് കിവീസ് ആദ്യ ജേതാക്കളായി. എന്നാൽ പുരുഷന്മാരുടെ ആദ്യ രാജ്യാന്തരമൽസരം നടന്നത് 2005 ഫെബ്രുവരി 17നായിരുന്നു. ഓക്ലൻഡ് ഈഡൻ പാർക്കിൽ ഓസ്ട്രേലിയ കിവീസിനെ 44 റൺസിന് തോൽപിച്ച് ചരിത്രം കുറിച്ചു. 1980കളെ ഓർമപ്പെടുത്തി ഇരുടീമുകളും അക്കാലത്തെ ജഴ്സിയണിഞ്ഞാണു മൈതാനത്തിറങ്ങിയത്. അങ്ങനെ ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റുകളിലെയും ആദ്യ വിജയികൾ എന്ന നേട്ടവും ഓസീസ് സ്വന്തമാക്കി.
ട്വന്റി20യിലെ ഇന്ത്യയുടെ ആദ്യ മൽസരം നടന്നത് 2006 ഡിസംബർ ഒന്നിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആയിരുന്നു. ടെസ്റ്റ്ക്രിക്കറ്റിലും,ഏകദിന ത്തിലും പരാജയം രുചിച്ച് അരങ്ങേറിയ ഇന്ത്യയ്ക്ക് ട്വന്റി20 സമ്മാനിച്ചതു വിജയത്തുടക്കമാണ്. ജൊഹാനസ്ബർഗിലെ വാണ്ടറേഴ്സ്സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് ടീം ഇന്ത്യ ആതിഥേയരെ കീഴ്പ്പെടുത്തിയത്.
ആദ്യം മുത്തമിട്ടത് ഇന്ത്യ..ലോകകപ്പ് നാൾവഴികൾ
ആകെ ആറു ലോകകപ്പുകളാണ് ട്വി20 ഫോർമാറ്റിൽ ഇതുവരെ നടന്നത്.ആദ്യം ജയം ഇന്ത്യ നേടിയപ്പോൾ വെസ്റ്റ്ഇൻഡീസാണ് ഏറ്റവും കുടുതൽ തവണ കിരീടത്തിൽ മുത്തമിട്ടത്.ചിര വൈരികളായ പാക്കിസ്ഥാനെ തോൽപ്പിച്ചായിരുന്നു ഇന്ത്യയുടെ കിരിടം നേട്ടം.അതാകട്ടെ ഒരൊറ്റ രാജ്യാന്തര ടി20 കളിച്ച പരിചയവുമായി എത്തിയ ഒരു ടീം.ഇതിനു പുറമെ ധോണിയെന്ന ക്യാപ്റ്റന്റെ ഉദയത്തിനു കൂടി സാക്ഷിയായത് ഇ ടൂർണ്ണമെന്റായിരുന്നു.
2007 സെപ്റ്റംബർ 24-നു നടന്ന ഫൈനലിൽ 5 റൺസിനു ഇന്ത്യൻ ടീം പാക്കിസ്ഥാനെ പരാജയപ്പെടുത്തി വിജയികളായി. ഇന്ത്യൻ താരം ഇർഫാൻ പഠാൻ കളിയിലെ കേമനായും,പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രിദി പരമ്പരയിലെ കേമനായും തിരഞ്ഞെടുക്കപ്പെട്ടു.
രണ്ട് വർഷങ്ങൾക്കിപ്പുറം ഇംഗ്ലണ്ടിലായിരുന്നു രണ്ടാം ടൂർണ്ണമെന്റ് നടന്നത്. പ്രഥമ ലോകകപ്പിൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ വിജയമധുരം പാക്കിസ്ഥാൻ നുകർന്നു.ഫൈനലിൽ ശ്രീലങ്കയെ എ്ട്ടുവിക്കറ്റിന് തകർത്തായിരുന്നു പാക്കിസ്ഥാന്റെ കിരീട നേട്ടം.ശ്രീലങ്കയുടെ 138 റൺസ് പിന്തുടർന്ന പാക്കിസ്ഥാൻ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.
ഇടവേളകളില്ലാതെ തൊട്ടടുത്ത വർഷം തന്നെ 2010 ൽ വെസ്റ്റ്് ഇൻഡീസിലായിരുന്നു മൂന്നാം ചാമ്പ്യൻഷിപ്പ്.അന്ന് കെവിൻ പിറ്റേസണിന്റെ മികവിൽ ഇംഗ്ലണ്ട് കിരീടം നേടുകയായിരുന്നു. ഫൈനലിൽ പോൾ കോളിലവുഡ് നയിച്ച ഇംഗ്ലണ്ട് മൈക്കൽ ക്ലർക്കിന്റെ ഓസ്ട്രേലിയയെ 7 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. തിലകരത്നെ ദിൽഷന്റെ മികവിൽ മിന്നുന്ന ഫോമിലായിരുന്ന ശ്രീലങ്ക ആ ടുർണ്ണമെന്റിൽ സെമിഫൈനൽ വരെ മുന്നേറിയിരുന്നു.
രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം 2012 ൽ ശ്രീലങ്ക ആയിരുന്നു ആതിഥേയർ. വെസ്റ്റ് ഇൻഡീസിന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പോരാട്ടം കണ്ട ടൂർണ്ണമെന്റ് കൂടിയായിരുന്നു അത്.ആതിഥേയരായ ശ്രീലങ്കയെ ഫൈനലിൽ 36 റൺസിന് തോൽപ്പിച്ചാണ് കരീബിയൻ പട തങ്ങളുടെ ആദ്യ ടി 20 കിരീടം നേടിയത്.ഡാരൻ സമി നയിച്ച ടീമിന് അന്ന് കരുത്തായത് സാമുവൽസിന്റെ പോരാട്ടമാണ്.വെസ്റ്റ്ഇൻഡീസ് 136 റൺസെടുത്തപ്പോൾ ശ്രീലങ്ക 101 ഓൾ ഔട്ടായി.
2014 ൽ ബംഗ്ലാദേശിൽ നടന്ന ടൂർണമെന്റിൽ ഇന്ത്യ 7 വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ഫൈനലിലെത്തി.എന്നാൽ ഫൈനലിൽ ശ്രീലങ്കയോട് പരാജയം രുചിക്കുകയായിരുന്നു. ശ്രീലങ്കയുടെ അതികായന്മാരായ സംഗക്കാരയും ജയവർധനയുടെയും അവസാനത്തെ മേജർ ചാമ്പ്യൻഷിപ്പ് കൂടിയായിരുന്നു ഇത്.
ഏറ്റവുമൊടുവിൽ ഇന്ത്യയിലാണ് ചാമ്പ്യൻഷിപ്പ് നടന്നത്.അന്ന് ഒരിക്കൽ കൂടി ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസും ഫൈനലിലെത്തി. ക്രിക്കറ്റ് ആരാധകർ ഇന്നും മറക്കാത്ത ഫൈനലിനാണ് കൊൽക്കത്ത ഈഡൻഗാർഡൻ സാക്ഷിയായത്.കാർലോസ് ബ്രാത്വെയ്റ്റ് എന്ന വെസ്റ്റിൻഡീസുകാരന്റെ ബാറ്റിൽനിന്ന് പറന്നുയർന്ന നാലു സിക്സറുകൾ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ സൃഷ്ടിച്ച തീപ്പൊരികൾ ഇപ്പോഴും കാണികളുടെ മനസ്സിൽ അണഞ്ഞിട്ടുണ്ടാകില്ല. 2016-ലെ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ജയിക്കാൻ അവസാന ഓവറിൽ 19 റൺസ് വേണ്ടിയിരിക്കേ, ബ്രാത്വെയ്റ്റിന്റെ തുടർച്ചയായ നാലു സിക്സുകളിൽ വെസ്റ്റിൻഡീസ് ജ്വലിച്ചു. ഇംഗ്ലണ്ട് വാടി.
വീണ്ടും ഒരു കുട്ടിക്രിക്കറ്റിന്റെ ലോകകപ്പിന് അരങ്ങുണരുമ്പോൾ ക്രിക്കറ്റിന്റെ വെടിക്കെട്ടിന് തന്നെയാണ് ആരാധകർ കാത്തിരിക്കുന്നത്.
Stories you may Like
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- ട്വന്റി 20 ലോകകപ്പ് ടീമിൽ രോഹിത്തും കോലിയും വേണമെന്ന് ഗവാസ്കറും കെ ശ്രീകാന്തും
- രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി തുടരും
- ലോകകപ്പ് ഫൈനലിൽ സെഞ്ചുറി നേടുന്ന ഏഴാമത്തെ മാത്രം ബാറ്ററായി ട്രാവിസ് ഹെഡ്
- വാംഖഡേയിൽ കിവീസിനോട് മധുര പ്രതികാരം; ഒരു ജയമകലെ ലോകകപ്പ് കിരീടം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്