ഇന്ത്യയെ വിജയടീമാക്കി മാറ്റി; ടെസ്റ്റിലും ഏകദിനത്തിലും ഒന്നാമതെത്തിച്ചു; പൊൻതൂവലായി മൂന്ന് ഐസിസി കിരീടങ്ങളും; കൂസലില്ലാതെ വെടിക്കെട്ട് ബാറ്റിങ് നടത്തി ആരാധകഹൃദയങ്ങളിലിടം പിടിച്ച ക്യാപ്റ്റൻ കൂൾ നായകവേഷം അഴിച്ചുവയ്ക്കുമ്പോൾ
തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീം വിജയിക്കുന്ന ടീമായി മാറിയത് എം.എസ്. ധോണിയെന്ന ജാർഖണ്ഡുകാരൻ നായകപദവിയിലേറിയശേഷമാണ്. വിക്കറ്റിനു പിന്നിലെ കരുതൽ ടീമിനെ ജയിപ്പിക്കുന്നതിലും ധോണി പുറത്തെടുത്തപ്പോൾ 40 വർഷത്തിനിടെ ഓസ്ട്രേലിയയ്ക്കെതിരേ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ടീമായി ഇന്ത്യ മാറി. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ ലോകറാങ്കിങ്ങിൽ ഒന്നാമതെത്തിച്ച ഈ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മൂന്ന് ഐസിസി കിരീടങ്ങളും സ്വന്തമാക്കിയ ഏക നായകൻ കൂടിയാണ്. 2007ൽ ടിട്വന്റിയിലും 2011ൽ ഏകദിനത്തിലും ഇന്ത്യയെ ലോകചാമ്പ്യന്മാരാക്കിയ ധോനിയുടെ നേതൃത്വത്തിലാണ് 2013ൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിലും കിരീടമണിഞ്ഞത്.
ദ്രാവിഡിനെപ്പോലുള്ള താരങ്ങളെയൊക്കെ വിക്കറ്റിന് പിന്നിൽ പരീക്ഷിച്ച് മടുത്ത ടീം ഇന്ത്യയ്ക്ക് വർഷങ്ങൾക്കുശേഷം ലഭിച്ച ലക്ഷണമൊത്ത ഒരു കീപ്പറായിരുന്നു ധോണി. പലതവണ അതിവേഗ സ്റ്റംപിങ്ങിലൂടെ ആരാധകരെ ഞെട്ടിക്കാൻ ധോണിക്ക് കഴിഞ്ഞിട്ടുണ്ട്. കൊണ്ടുവരുന്ന വിജയങ്ങളെക്കാളുപരി ധോണിയെ ഇഷ്ടപ്പെടാൻ നമ്മളെ പ്രേരിപ്പിക്കുന്ന ഏറെയൊന്നും ഘടകങ്ങൾ ആ അഞ്ചടി ഒൻപതിഞ്ചുകാരനിൽ ഇല്ലെന്നതാണു വാസ്തവം. ഇന്ത്യൻ ക്രിക്കറ്റ് ടീമിലിടം പിടിക്കുന്ന മറ്റു താരങ്ങൾക്കൊന്നുമില്ലാത്ത പ്രത്യേകത അദ്ദേഹത്തിനുണ്ടായിരുന്നു. ജാർഖണ്ഡ് എന്ന പിന്നോക്ക സംസ്ഥാനത്തുനിന്നു ഇന്ത്യൻ ടീമിലിടം പിടിച്ച ഒരു സാധാരണക്കാരനായിരുന്നു ധോണി. വൻനഗരങ്ങളിലെ എലീറ്റ് സൊസൈറ്റിക്കു മാത്രം പ്രവേശനമുണ്ടായിരുന്ന ഇന്ത്യൻ ക്രിക്കറ്റിൽ ഇടംപിടിച്ച നാട്ടിൻപുറത്തുകാരൻ. പ്രായമായവരോട് അനാവശ്യ വിധേയത്തം കാട്ടിയില്ല, അവരെ എതിർക്കാനും പോയില്ല. ക്രിക്കറ്റ് എന്ന കളിയിലൂടെ മാത്രമേ ധോണി ആരാധകരുമായി സംവദിച്ചുള്ളു. സ്വകാര്യത അടിമുടി നിറച്ചുവച്ചു. എന്നാൽ ക്രിക്കറ്റ് ബിഗ് ബിസിനസായി മാറിയ കാലഘട്ടത്തിൽ അതിലൂടെ കൈവന്ന സൗഭാഗ്യങ്ങളൊന്നും വേണ്ടെന്നു വച്ചില്ല. ധോണിയുടെ മനസിന്റെ വാതിൽവരെയേ ആരാധകർക്കു പ്രവേശനമുണ്ടായിരുന്നുള്ളു. അതിനുള്ളിലേക്കു കടന്നത് പരസ്യക്കാരും, ടീമിലെ തന്നെ ചിലരും പിന്നെ സാക്ഷിയും മാത്രം.
സ്കൂൾ തലത്തിൽ ഫുട്ബോൾ ഗോൾകീപ്പറായിരുന്ന ധോണിയുടെ ഡൈവിങ് മികവു കണ്ടറിഞ്ഞ കോച്ച് അദ്ദേഹത്തെ ക്രിക്കറ്റിലേക്കു വഴിതിരിച്ചു വിടുകയായിരുന്നു. സ്കൂൾ തലത്തിൽ റാഞ്ചിയുടെ ഗ്രൗണ്ടുകളെ അമിട്ട് മട്ടിലുള്ള ഷോട്ടുകൾ കൊണ്ടു തീപിടിപ്പിച്ച ധോണി പിന്നീട് കൊൽക്കത്ത ക്ലബ് ക്രിക്കറ്റിൽ ശ്രദ്ധയൂന്നി. റയിൽവേയിൽ ജോലിയും. പക്ഷേ, നെയ്റോബിയിൽ ഇന്ത്യ എയ്ക്കു വേണ്ടി ത്രിരാഷ്ട്ര ടൂർണമന്റിൽ തുടർച്ചയായി രണ്ടു സെഞ്ചുറി നേടിയതു ജീവിതത്തിന്റെ ഗതിമാറ്റി. ഇന്ത്യൻ ടീമിലേക്കു വഴിതുറന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ തന്നെ ഗതിയിൽ മാറ്റം വരുത്തിയ സാന്നിധ്യം. ടെസ്റ്റിൽ ഒന്നാം നമ്പർ, ഏകദിന ട്വന്റി20 ലോകകപ്പുകളിൽ കിരീടം; ഏതൊരു നായകനും കൊതിച്ചു പോകുന്ന സ്വപ്നതുല്യ നേട്ടങ്ങളാണു ധോണി ഇന്ത്യയുടെ പേരിൽ കുറിച്ചത്.
2004ൽ വിശാഖപട്ടണത്തു പാക്കിസ്ഥാനെതിരെ ആണു ധോണി ലോകക്രിക്കറ്റിൽ തന്റെ ആദ്യ സാന്നിധ്യമറിയിച്ചത്. വെറും രണ്ടു റൺസിനു സച്ചിൻ തെൻഡുൽക്കർ പുറത്തായതിനു പിന്നാലെ നാലാം ഓവറിൽ ക്രീസിലെത്തിയ നീളൻ മുടിക്കാരൻ പിന്നെ കളം നിറഞ്ഞങ്ങു വാഴുകയായിരുന്നു. 123 പന്തുകളിൽ 15 എണ്ണം മൺപറ്റി പുറത്തേക്കും നാലെണ്ണം ആകാശം തൊട്ടു പുറത്തേക്കും പാഞ്ഞപ്പോൾ സ്വന്തം പേരിൽ ധോണി കുറിച്ചത് 148 റൺസ്. ഇന്ത്യ കുറിച്ചത് 356 റൺസ്. വിജയം 58 റൺസിന്. പിന്നീട്, എത്രയോ ഇന്നിങ്സുകൾ. 2005ൽ ശ്രീലങ്കയ്ക്കെതിരെ ജയ്പൂരിലും വീണ്ടുമൊരു കണ്ണഞ്ചിക്കുന്ന പ്രകടനം ധോണിയിൽനിന്നുണ്ടായി. 299 ലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് ആദ്യ ഓവറിൽത്തന്നെ സച്ചിനെ നഷ്ടമായി. പിന്നാലെ ക്രീസിലെത്തിയ ധോണി 40 പന്തുകളിൽ 50 റൺസിലെത്തി. 85 പന്തുകളിൽ 100 റൺസിൽ, 145 പന്തുകളിൽ 183 റൺസ്. ടീം വിജയത്തിലേക്ക്. കരുത്തിന്റെ മുദ്ര കൊത്തിവച്ച 15 ബൗണ്ടറിയും 10 പടുകൂറ്റൻ സിക്സറുകളും.
പാക്കിസ്ഥാനെതിരെ 2012ൽ ചെന്നൈയിൽ നേടിയ 113 റൺസ്, കിങ്സ്റ്റണിൽ 2009ൽ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 95 റൺസ് തുടങ്ങി ഇപ്പോഴും ഒന്നിനു പിന്നാലെ ഒന്ന് എന്ന കണക്കിൽ പറയാൻ ഇന്നിങ്സുകൾ ഒട്ടേറെയുണ്ട് ധോണിയുടെ പേരിൽ. എങ്കിലും ശ്രീലങ്കയ്ക്കെതിരെ 2011 ലോകകപ്പിൽ കിരീടം നേടിത്തന്ന ഇന്നിങ്സ് വേറിട്ടു നിൽക്കുന്നു. ഇന്ത്യയ്ക്ക് ലക്ഷ്യം 275. 22ാം ഓവറിൽ മൂന്നിന് 114ൽ നിൽക്കുമ്പോൾ ധോണി ക്രീസിലെത്തുന്നു. അസാമാന്യ ഫോമിലുള്ള യുവരാജിനെ മറികടന്നാണ് ധോണിയുടെ വരവ്. നാലാം വിക്കറ്റിൽ ധോണി ഗംഭീർ സഖ്യം 109 റൺസ് കൂട്ടിച്ചേർത്തു. 79 പന്തുകളിൽ 91 റൺസുമായി ധോണി വിജയംവരെ ക്രീസിൽ നിന്നു. നേടിയ രണ്ടു സിക്സറുകളിൽ ഒരെണ്ണം വിജയ റൺ കുറിച്ചുള്ളതായിരുന്നു.
കൂസലില്ലായ്മയും സമർദത്തെ അതിജീവിക്കലുമാണ് ധോണിയുടെ ബാറ്റിംഗിന്റെയും മൊത്തത്തിലുള്ള കളിയുടെയും പ്രത്യേകത. അദ്ദേഹം ബാറ്റു വീശുന്നതുതന്നെ ഇതുവരെ കണ്ടു പരിച്ച രീതിയിലായിരുന്നില്ല. ധോണിയുടെ ഒരു ഷോട്ടും ക്രിക്കറ്റ് വിശാരദന്മാരുടെ സൗന്ദര്യ സങ്കൽപ്പത്തിനൊത്തതായിരുന്നില്ല. അസാമാന്യ പ്രഹരശേഷിയോടെയാണ് അദ്ദേഹം ബോളർമാരെ നേരിട്ടിരുന്നത്. ഇന്നിങ്സ് കെട്ടിപ്പടുക്കാനും ഗതിവേഗം കൂട്ടാനും വിജയത്തിലേക്കു കുതിക്കാനും കഴിവുള്ള ഏറെ ബാറ്റ്സ്മാൻ ധോണിയെപ്പോലെ ഇല്ലെന്നതാണ് വാസ്തവം. അവസാന നിമിഷംവരെ ക്ഷമയോടെനിന്ന് ടീമിനെ വിജയത്തിലേക്കു നയിക്കാൻ അദ്ദേഹം കാണിച്ചിരുന്ന ആർജവവും പാടവവും മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാൻ കഴിയുന്നതായിരുന്നു. കളിയുടെ അന്ത്യ നിമിഷങ്ങളിൽ എത്ര കടുത്ത സമ്മർദത്തെ അതിജീവിച്ചും ഉചിതമായ തീരുമാനം എടുക്കുന്നതിലും ധോണി മിടുക്കു കാട്ടി.
Stories you may Like
- ധോണിയും രോഹിതും കോഹ്ലിയും നായകന്മാരല്ലാത്ത ഐപിഎൽ
- പുതിയ സീസണിൽ പുതിയ വേഷം എന്താണെന്ന് അറിയാൻ കാത്തിരിക്കൂവെന്ന് ധോണി
- ഐപിഎല്ലിലെ കോടിക്കിലുക്കം, വൻ പ്രഖ്യാപനത്തിന് ബിസിസിഐ
- ഫീൽഡ് സെറ്റ് ചെയ്യുമ്പോൾ സഹായത്തിനായി എം.എസ്. ധോണിയെ നോക്കും: ദീപക്
- ലോകകപ്പ് സെമിയിൽ റണ്ണൗട്ടായി പുറത്തായശേഷം പൊട്ടിക്കരഞ്ഞോ, ധോണി പറയുന്നു
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍