ആദ്യ ഓവറിൽ രണ്ട് പേർ ബൗൾഡ്; മുപ്പത് റൺസിന് നാല് നിർണ്ണായക വിക്കറ്റുകൾ; ഐപിഎല്ലിലെ ചതിക്ക് ശ്രീശാന്ത് മറുപടി നൽകിയത് പന്തു കൊണ്ട്; ബീഹാറിന്റെ 148 റൺസിനെ വെറും ഒൻപതാം ഓവറിൽ മറികടന്ന് ഉത്തപ്പാ മാജിക്ക്; വിജയ് ഹസാരയിൽ കേരളത്തിന് മിന്നും ജയം

മറുനാടൻ മലയാളി ബ്യൂറോ
ബംഗളൂരു: ഐപിഎല്ലിൽ ആർക്കും വേണ്ടാത്ത ശ്രീശാന്ത്... 75 ലക്ഷത്തിന് ലേലത്തിന് തയ്യാറാണെന്ന് ബിസിസിഐയെ ശ്രീശാന്ത് അറിയിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ആരും ശ്രീശാന്തിനോട് താൽപ്പര്യം കാട്ടിയില്ല. ഇതോടെ ഐപിഎൽ ലേലത്തിനുള്ള പട്ടികയിൽ പോലും ശ്രീ ഉൾപ്പെട്ടില്ല. വാതുവയ്പ്പിൽ അകത്തായെങ്കിലും കുറ്റ വിമുക്തനായത് ക്രിക്കറ്റിൽ സജീവമാകാനായിരുന്നു. പക്ഷേ വിലക്ക് ആറു കൊല്ലം നീണ്ടു. എല്ലാ വെല്ലുവിളിയേയും അതിജീവിച്ച് പന്തെറിഞ്ഞിട്ടും ഐപിഎല്ലിലെ ചതിയന്മാർ ശ്രീയെ വീണ്ടും വേദനിപ്പിച്ചു. പക്ഷേ തോൽക്കുക മലയാളിയുടെ നിഘണ്ടുവിൽ ഇല്ലാത്ത വാക്കായിരുന്നു. ഇതോടെ കേരളം നോക്കൗട്ട് റൗണ്ടിലെത്തി.
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി ശ്രീ പന്തെടുത്തു. തന്നെ ഒതുക്കിയവർക്ക് മറുപടി നൽകാൻ. 13 വിക്കറ്റാണ് അഞ്ചു കളിയിൽ നിന്ന് മുൻ ടെസ്റ്റ് താരം നേടിയത്. കർണ്ണാടകയ്ക്കെതിരെ വിക്കറ്റ് കിട്ടിയില്ലെങ്കിലും മികച്ച ബൗളിങ് കാട്ടി. ദേവ് ദത്ത് പടിക്കൽ പോലും ശ്രീയ്ക്ക് ബഹുമാനം നൽകി ബാറ്റ് ചെയ്തു. അവസാന മത്സരത്തിൽ ക്യാപ്ടൻ ആഗ്രഹിച്ചതാണ് ശ്രീ ചെയ്തു കൊടുത്തത്. അങ്ങനെ കേരളാ ക്രിക്കറ്റിലെ മികച്ച വിജയം മലയാളികൾ ആഘോഷമാക്കുന്നു. ബീഹാറിനെതിരെ നാല് വിക്കറ്റുമായി ശ്രീ തകർത്തപ്പോൾ ബാറ്റ് കൊണ്ട് കൂട്ടുകാരൻ റോബൻ ഉത്തപ്പയും അത്ഭുതം കാട്ടി. 32 പന്തിൽ 87 റൺസ് നേടി ഉത്തപ്പ കേരളത്തെ ഒൻപതാം ഓവറിൽ വിജയ തീരത്ത് എത്തിച്ചു. ശ്രീശാന്തും ഉത്തപ്പയും ചേർന്ന് വിജയ ഹസാരയുടെ അടുത്ത റൗണ്ടിൽ കേരളത്തെ ഉറപ്പാക്കി.
ആദ്യം ബാറ്റ് ചെയ്ത ബീഹാർ 40.2 ഓവറിൽ 148 റൺസിന് പുറത്തായി. ആദ്യ ഓവറിൽ തന്നെ രണ്ട് പേരെ ക്ലീൻ ബൗളഡാക്കി ശ്രീയായിരുന്നു വിക്കറ്റ് വേട്ട തുടങ്ങിയത്. പിന്നീട് രണ്ട് വിക്ക് കൂടി. 9 ഓവറിൽ 30 റൺസിന് നാല് വിക്കറ്റ്. ഫോമിൽ മടങ്ങിയെത്തിയതിന്റെ സൂചന ശ്രീ നൽകിയപ്പോൾ ജലജ് സക്സേന മൂന്നും നിധീഷ് രണ്ടും വിക്കറ്റ് നേടി. അക്ഷയ് ചന്ദ്രനും കിട്ടി ഒന്ന്. ശ്രീയുടെ ബൗളിങ്ങായിരുന്നു ബീഹാറിനെ ഒതുക്കിയതെന്ന് വ്യക്തം. രണ്ട് മെയ്ഡിനും ഉണ്ട്. അതിന് ശേഷം ഉത്തപ്പയുടെ ഊഴം. 9 ഓവറിൽ കേരളത്തിന് വിജയം നൽകി. ട്വന്റി ട്വന്റി ശൈലിയിൽ ഏകദിനത്തിൽ ബാറ്റ് വീശി നേടിയ വിജയം. ഈ ഉയർന്ന റൺനിരക്ക് കേരളത്തെ വിജയ് ഹസാരയുടെ അടുത്ത റൗണ്ടിൽ എത്തിച്ചു..
ആദ്യം ശ്രീശാന്തിന്റെ തീപാറുന്ന പന്തുകൾക്ക് മുന്നിൽ പതറിയ ബീഹാറിനെ ഉത്തപ്പ തല്ലിയൊതുക്കിയതോടെ വിജയഹാസാരെ ട്രോഫിയിൽ കേരളത്തിന് ത്രസിപ്പിക്കുന്ന ജയ നേടാനായി. മിന്നുന്ന ജയത്തോടെ അടുത്ത റൗണ്ടിലേക്കുള്ള സാധ്യത കേരളം ഒന്നുകൂടി ഉറപ്പിച്ചു. വിജയലക്ഷ്യമായ 148 റൺസ് 8.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു.37 പന്തിൽ 10 സിക്സും 4 ഫോറും സഹിതം 87 റൺസ് നേടിയ ഒപ്പണർ റോബിൽ ഉത്തപ്പയുടെ തകർപ്പൻ ബാറ്റിങ്ങാണ് കേരളത്തിന് അനായാസ ജയം സമ്മാനിച്ചത്.സഞ്ജുസാംസൺ 9 പന്തിൽ 24 റൺസുമായി പുറത്താകാതെ നിന്നു.12 പന്തിൽ 37 റൺസെടുത്ത വിഷ്ണു വിനോദാണ് പുറത്തായത്. വിഷ്ണുവും ആഞ്ഞടിച്ചാണ് റൺ നേടിയത്. അങ്ങനെ ടീം കേരളയുടെ വിജയമാണ് ബംഗളൂരുവിൽ കണ്ടത്. .
ടോസ് നേടി ബൗളിങ്ങ് തെരഞ്ഞെടുത്ത കേരള ക്യാപറ്റൻ സച്ചിൻബേബിയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു കേരള ബൗളർമാരുടെ പ്രകടനം. ആദ്യ ഓവറിൽ തന്നെ ഓപ്പണർമാരെ രണ്ടുപേരെയും മടക്കി ശ്രീ ബീഹാറിനെ ഞെട്ടിച്ചു.തുടർന്നങ്ങോട്ട് ശ്രീശാന്തിന്റെ വിളയാട്ടമായിരുന്നു. രണ്ടാം ഓവറിൽ റൺസ് വഴങ്ങിയതൊഴിച്ചാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ശ്രീ ബീഹാറിനെ പ്രതിരോധത്തിലാഴ്ത്തി. ജലജ് സക്സേനയും അവസരത്തിനൊത്തുയർന്നു. ഇതോടെ ബീഹാർ സ്കോർ 148ൽ ഒതുങ്ങി. ക്യാപ്ടൻ സച്ചിൻ ബേബിയും ആഗ്രഹിച്ചത് ഇതാണ്. വിജയ് ഹസാരയുടെ ഗ്രൂപ്പ് സ്റ്റേജിൽ ഓരോ ടീമിനും അഞ്ച് കളികളാണുള്ളത്. ഇതിൽ നാലിലും കേരളം ജയിച്ചു. കർണ്ണാടകത്തോട് തോറ്റു. പക്ഷേ കർണ്ണാടകത്തിനും കേരളത്തെ പോലെ ഒരു തോൽവി ഉണ്ടായി. അതുകൊണ്ട് തന്നെ അടുത്ത കളിയിൽ കർണ്ണാടകം ജയിച്ചാൽ കേരളവും കർണ്ണാടകവും പോയിന്റിൽ തുല്യമാകും.
കേരളത്തെ പോലെ ഉത്തർപ്രദേശിനും 15 പോയിന്റ് കിട്ടാൻ ഇടയുണ്ട്. അതുണ്ടായാലും ബീഹാറിനെതിരെ നേടിയ വമ്പൻ മാർജിനിലെ വിജയം ഗ്രൂപ്പ് സ്റ്റേജിൽ കേരളത്തെ പോയിന്റെ പട്ടികയിൽ ആദ്യ സ്ഥാനക്കാരാക്കും. നേരത്തെ മുഷ്താഖ് അലി 20-20യിലും കേരളം മികവ് കാട്ടിയിരുന്നു. മുംബൈയെ പോലും തോൽപ്പിച്ചു. എന്നാൽ അവസാന മത്സരത്തിൽ തോറ്റതിനാൽ ക്വാർട്ടറിൽ എത്താൻ കഴിഞ്ഞില്ല. വിജയ് ഹസാരയിൽ അതിനാണ് ശ്രീശാന്തിന്റെ ബൗളിങ് പരിഹാരമുണ്ടാക്കുന്നത്. തന്റെ പന്തുകളുടെ മൂർച്ച ദേശീയ സെലക്ടർമാർക്ക് മുമ്പിൽ വീണ്ടും അവതരിപ്പിക്കുകയാണ് ശ്രീശാന്ത്. കഴിഞ്ഞ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ കർണാടകയോട് ഏറ്റ പരാജയത്തിന്റെ നിരാശ മറന്ന് ബിഹാറിനെയാണ് കേരളം തകർത്തുവിട്ടത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാർ 40.2 ഓവറിൽ 148 റൺസിന് എല്ലാവരും പുറത്തായി. 149 റൺസിന്റെ താരതമ്യേന ചെറിയ വിജയലക്ഷ്യം 41.2 ഓവറുകൾ ബാക്കിനിർത്തി ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു. ഇതോടെ, എലീറ്റ് ഗ്രൂപ്പ് സിയിൽ കേരളം 16 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്ക് കയറി. 32 പന്തിൽ നാലു ഫോറും 10 സിക്സും സഹിതം 87 റൺസുമായി പുറത്താകാതെ നിന്ന റോബിൻ ഉത്തപ്പയുടെ ട്വന്റി20യേയും വെല്ലുന്ന പ്രകടനമാണ് കേരളത്തിന് അനായാസ ജയം സമ്മാനിച്ചത്. വിഷ്ണു വിനോദ് 12 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതം 37 റൺസെടുത്തു. സഞ്ജു സാംസൺ ഒൻപത് പന്തിൽ രണ്ടുവീതം സിക്സും ഫോറും സഹിതം 24 റൺസുമായി പുറത്താകാതെ നിന്നു.
149 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർമാരായ റോബിൻ ഉത്തപ്പ, വിഷ്ണു വിനോദ് എന്നിവർ അതിവേഗ തുടക്കമാണ് സമ്മാനിച്ചത്. ട്വന്റി20 മത്സരത്തെയും അതിശയിക്കുന്ന പ്രകടനവുമായി തകർത്തടിച്ച ഇരുവരും വെറും 29 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 76 റൺസ്. 10 ഓവറിനുള്ളിൽ കേരളം വിജയലക്ഷ്യം മറികടക്കും എന്ന നിലയിൽ മുന്നേറുമ്പോൾ, വിഷ്ണു വിനോദിനെ വീഴ്ത്തി ക്യാപ്റ്റൻ അശുതോഷ് അമനാണ് കൂട്ടുകെട്ട് പൊളിച്ചത്. 12 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതം 37 റൺസെടുത്താണ് വിഷ്ണു മടങ്ങിയത്. സഞ്ജു സാംസണിന്റെ കൂട്ടിൽ തിരിച്ചെത്തിയ ഉത്തപ്പ, തുടർന്നും തകർത്തടിച്ചതോടെ കേരളം അനായാസം വിജയത്തിലെത്തി. ഇരുവരും ചേർന്ന് പിരിയാത്ത രണ്ടാം വിക്കറ്റിൽ വെറും 24 പന്തിൽനിന്ന് അടിച്ചെടുത്തത് 73 റൺസ്! സഞ്ജു എട്ട് പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 23 റൺസുമായി പുറത്താകാതെ നിന്നു.
സീസണിലെ രണ്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടം ചെറിയ വ്യത്യാസത്തിൽ വഴുതിപ്പോയെങ്കിലും, നാലു വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്തിന്റെ മികവിലാണ് കേരളം ബിഹാറിനെ 148 റൺസിൽ ഒതുക്കിയത്. 89 പന്തിൽ ആറു ഫോറും മൂന്നു സിക്സും സഹിതം 64 റൺസെടുത്ത ബാബുൽ കുമാറാണ് ബിഹാറിന്റെ ടോപ് സ്കോറർ. ഒരുവേള അഞ്ചിന് 74 റൺസ് എന്ന നിലയിൽ തകർന്ന ബിഹാറിനെ, ആറാം വിക്കറ്റിൽ ക്യാപ്റ്റൻ അശുതോഷ് അമനൊപ്പം (39 പന്തിൽ 18) ബാബുൽ കൂട്ടിച്ചേർത്ത 46 റൺസാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. യശ്വസി ഋഷവ് (26 പന്തിൽ 19), വാലറ്റത്ത് സാബിർ ഖാൻ (14 പന്തിൽ പുറത്താകാതെ 17) എന്നിവരുടെ പ്രകടനങ്ങളും ബിഹാറിന് ആശ്വാസമായി.
നേരത്തെ, തന്റെ ആദ്യ ഓവറിൽത്തന്നെ ഒരു പന്തിന്റെ ഇടവേളയിൽ ഓപ്പണർമാരായ മംഗൽ മഹ്റൂർ (നാല് പന്തിൽ ഒന്ന്), എസ്. ഗാനി (0) എന്നിവരെ പുറത്താക്കിയ ശ്രീശാന്ത് കേരളത്തിന് തകർപ്പൻ തുടക്കത്തമാണ് സമ്മാനിച്ചത്. രണ്ടു പേരും ശ്രീശാന്തിന്റെ പന്തിൽ ക്ലിനി് ബൗൾഡായി. പിന്നീസ് ഷഷീം റാത്തോർ (10 പന്തിൽ മൂന്ന്), വികാസ് രഞ്ജൻ (20 പന്തിൽ 10) എന്നിവരെയും ശ്രീശാന്ത് തന്നെ പുറത്താക്കി.
- TODAY
- LAST WEEK
- LAST MONTH
- സംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- അയൽ വീട്ടിൽ ജെസിബി എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി; പൊലീസ് എത്തിയപ്പോൾ അന്വേഷണത്തിന് മുന്നിട്ടിറങ്ങിയതും അയൽവാസി; ചില സ്ഥലങ്ങൾ കുഴിയെടുത്ത് പരിശോധിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞ് ഡിക്ടറ്റീവ് കണ്ണുകൾ; ചെങ്കൽ ക്വാറിക്ക് സമീപം കണ്ടത് സുബീറയുടെ മൃതദേഹം തന്നെ; വെട്ടിച്ചിറയിൽ അൻവറെ കുടുക്കിയത് അതിസമർത്ഥ നീക്കം
- കായംകുളത്തെ വൈഫ് സ്വാപ്പിങ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിച്ച് സുബാ ഡാൻസറും; ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുന്നുവെന്ന വ്യാജേന സനു എറിഞ്ഞു കൊടുത്തതിൽ ഏറെയും ഡാൻസിങ് ശിഷ്യകളെ; ന്യൂജൻ കമിതാക്കൾക്കിടയിലെ ഗേൾഫ്രണ്ട് സ്വാപ്പിങിലും ഇടനിലക്കാരൻ; ഈ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മയക്കു മരുന്ന് മാഫിയാ കണ്ണിയോ?
- കൊലപാതക രഹസ്യം റോയി അറിഞ്ഞത് നാലു മാസം മുൻപ്; ഉറക്കം നഷ്ടപ്പെട്ടും മദ്യപിച്ചും ദിനങ്ങൾ തള്ളി നീക്കി; ഉള്ളിൽ സൂക്ഷിച്ച മഹാരഹസ്യം ആരോടെങ്കിലും പറയണമെന്ന് തോന്നിയപ്പോൾ മുന്നിൽ കണ്ട പൊലീസ് സ്റ്റേഷനിലേക്ക് കയറി; കേസിൽ വഴിത്തിരിവായത് റോയി പറഞ്ഞതൊക്കെയും മദ്യപന്റെ ജൽപനങ്ങളാക്കി തള്ളാത്ത ഡിവൈഎസ്പി പ്രദീപ്കുമാർ
- കേരളത്തിൽ എല്ലാവർക്കും കോവിഡ് വാക്സിൻ സൗജന്യം; 'മാറ്റി പറയുന്ന സ്വഭാവം ഞങ്ങൾക്കില്ല'; കേന്ദ്രത്തിന്റെ 'അപ്പോസ്തലന്മാർ' വിതണ്ഡവാദം ഉന്നയിക്കുന്നത് യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കുമെന്നും പിണറായി; കേന്ദ്രത്തിന്റെ സൗജന്യം പ്രതീക്ഷിച്ചാണോ തിരഞ്ഞെടുപ്പ് കാലത്ത് കേരളം സ്വന്തം വാക്സിൻ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്ന് വി മുരളീധരൻ
- ഭീഷണി; പി.ജയരാജനു വൈ പ്ലസ് കാറ്റഗറി സുരക്ഷ: ജയരാജൻ പോകുന്ന സ്ഥലത്തും വീട്ടിലും കൂടുതൽ പൊലീസ് സാന്നിധ്യം ഉറപ്പു വരുത്തും
- വീട്ടിൽ അതിക്രമിച്ചു കയറി പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയ കേസ്: അദ്ധ്യാപകന്റെ ജാമ്യാപേക്ഷ പോക്സോ സ്പെഷ്യൽ കോടതി തള്ളി
- കൃഷി വകുപ്പിലെ ക്ലാർക്ക് പാർട്ട് ടൈമായി സൂമ്പാ പരിശീലകന്റെ റോളിൽ; ഷേപ്പുള്ള ബോഡി മോഹിച്ച് എത്തിയത് നിരവധി യുവതികൾ; പരിശീലകനായി സ്ത്രീകൾക്ക് പ്രത്യേക 'ട്രെയിനിങ്'; പ്രണയം നടിച്ച് സ്ത്രീകളെ വലയിലാക്കി നഗ്നചിത്രങ്ങൾ എടുത്തു; വലയിലാക്കുന്നവരെ വൈഫ് എക്സ്ചേഞ്ച് എന്ന പേരിൽ സുഹൃത്തുക്കൾക്ക് കൈമാറും; കാഞ്ഞിരംപാറയിലെ സനു ഒരു സകലകലാ വല്ലഭൻ!
- പരീക്ഷാ ഹാളിൽ തൊട്ടടുത്ത് ഉണ്ടായിരുന്ന കുട്ടികളാരോ എറിഞ്ഞ പേപ്പറാണ് ടീച്ചർ പിടിച്ചെടുത്തത്; താൻ കോപ്പിയടിച്ചിട്ടില്ലെന്നും ടീച്ചർ പരസ്യമായി അപമാനിച്ചെന്നും അദീത്യ പറഞ്ഞതായി സഹോദരി ആതിര മറുനാടനോട്; മലപ്പുറം മേലാറ്റൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത
- അന്ന് എല്ലാവരും എന്നെ ക്രൂശിച്ചു, പാവം അമ്പിളി'; അമ്പിളി- ആദിത്യൻ ദാമ്പത്യ വിഷയത്തിൽ വിഷയത്തിൽ പ്രതികരണവുമായി നടി ജീജ
- എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
- അയൽ വീട്ടിൽ ജെസിബി എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി; പൊലീസ് എത്തിയപ്പോൾ അന്വേഷണത്തിന് മുന്നിട്ടിറങ്ങിയതും അയൽവാസി; ചില സ്ഥലങ്ങൾ കുഴിയെടുത്ത് പരിശോധിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞ് ഡിക്ടറ്റീവ് കണ്ണുകൾ; ചെങ്കൽ ക്വാറിക്ക് സമീപം കണ്ടത് സുബീറയുടെ മൃതദേഹം തന്നെ; വെട്ടിച്ചിറയിൽ അൻവറെ കുടുക്കിയത് അതിസമർത്ഥ നീക്കം
- തന്നെ കൊന്നു കുഴിച്ചിട്ടതാണെന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞതായി ബന്ധു; മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ മധ്യവയസ്ക്കൻ കെട്ടിറങ്ങിയപ്പോഴും പറഞ്ഞതിൽ ഉറച്ചു നിന്നു; സംശയം തീർക്കാൻ നടത്തിയ പരിശോധന കൊല്ലത്ത് രണ്ടര വർഷം മുമ്പ് നടന്ന കൊലയുടെ ചുരുളഴിഞ്ഞു; 'പരേതൻ സ്വപ്നത്തിലെത്തി സാക്ഷി' പറഞ്ഞപ്പോൾ അകത്തായത് അമ്മയും സഹോദരനും
- സംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- കായംകുളത്തെ വൈഫ് സ്വാപ്പിങ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിച്ച് സുബാ ഡാൻസറും; ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുന്നുവെന്ന വ്യാജേന സനു എറിഞ്ഞു കൊടുത്തതിൽ ഏറെയും ഡാൻസിങ് ശിഷ്യകളെ; ന്യൂജൻ കമിതാക്കൾക്കിടയിലെ ഗേൾഫ്രണ്ട് സ്വാപ്പിങിലും ഇടനിലക്കാരൻ; ഈ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മയക്കു മരുന്ന് മാഫിയാ കണ്ണിയോ?
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- വിവാഹ മോചിതയായ 21കാരിയെ കാണാതായിട്ട് 40 ദിവസം; വഴിയിലെ സിസിടിവിയിൽ പോലും യാത്ര പതിയാത്തത് സംശയമായി; അടുത്ത പറമ്പിൽ അവിചാരിതമായി ജെസിബി എത്തിയത് തുമ്പായി; അൻവറിന് വിനയായത് ചെങ്കൽ ക്വാറിയിലെ മണ്ണു നിരത്തൽ; ചോറ്റൂരിൽ സുബീർ ഫർഹത്തിന്റെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാരുടെ ഇടപെടൽ
- കൃഷി വകുപ്പിലെ ക്ലാർക്ക് പാർട്ട് ടൈമായി സൂമ്പാ പരിശീലകന്റെ റോളിൽ; ഷേപ്പുള്ള ബോഡി മോഹിച്ച് എത്തിയത് നിരവധി യുവതികൾ; പരിശീലകനായി സ്ത്രീകൾക്ക് പ്രത്യേക 'ട്രെയിനിങ്'; പ്രണയം നടിച്ച് സ്ത്രീകളെ വലയിലാക്കി നഗ്നചിത്രങ്ങൾ എടുത്തു; വലയിലാക്കുന്നവരെ വൈഫ് എക്സ്ചേഞ്ച് എന്ന പേരിൽ സുഹൃത്തുക്കൾക്ക് കൈമാറും; കാഞ്ഞിരംപാറയിലെ സനു ഒരു സകലകലാ വല്ലഭൻ!
- ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സഞ്ജുവിന്റെ മാജിക്കൽ ക്യാച്ച്; ധവാനെപ്പിടികൂടിയത് പിറകിലേക്ക് പറന്നുയർന്ന്; ധോണിക്ക് പോലും കഴിയുമോ എന്ന് ആരാധാകർ; ക്യാച്ച് കാണാം
- കഥയറിയാതിന്നു സൂര്യൻ സ്വർണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ! സീരിയൽ താര ദമ്പതികളായ അമ്പിളി ദേവിയും ആദിത്യൻ ജയനും വേർപിരിയലിന്റെ വക്കിൽ; പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കുമെന്ന് മറുനാടനോട് ആദിത്യയും
- ഇസ്രയേലി വെബ്സൈറ്റിനായി ഫോട്ടോഷൂട്ടിനെത്തിയ 15 യുവതികൾ പൂർണ്ണ നഗ്നരായി ദുബായിൽ ഫ്ളാറ്റിന്റെ ബാല്ക്കണിയിൽ പോസ് ചെയ്തു; എല്ലാറ്റിനേയും പൊക്കി അകത്തിട്ടു പൊലീസ്
- മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ? നിയമം എല്ലാവർക്കും ഒരു പോലെ ബാധകമെന്ന് പറഞ്ഞ് സജിയുടെ ഭാര്യയുടെ മാസ് എൻട്രി; പ്രിസൈഡിങ് ഓഫീസറാണെന്ന് കരുതി മാധ്യമ പ്രവർത്തകരെ തടഞ്ഞ് പൊലീസ്; മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തത് സിനിമാ സ്റ്റൈൽ സംഘർഷത്തിനിടെ
- എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
- ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടി ദുഃഖവാർത്ത; മുൻ ഭർത്താവ് രമേശ് കുമാർ അന്തരിച്ചു; വിവരം അറിയിച്ചത് ഷോയിലെ കൺഫഷൻ റൂമിലേക്ക് വിളിച്ചുവരുത്തി; ഞെട്ടലോടെ മറ്റുമത്സരാർത്ഥികളും
- അയൽ വീട്ടിൽ ജെസിബി എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി; പൊലീസ് എത്തിയപ്പോൾ അന്വേഷണത്തിന് മുന്നിട്ടിറങ്ങിയതും അയൽവാസി; ചില സ്ഥലങ്ങൾ കുഴിയെടുത്ത് പരിശോധിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞ് ഡിക്ടറ്റീവ് കണ്ണുകൾ; ചെങ്കൽ ക്വാറിക്ക് സമീപം കണ്ടത് സുബീറയുടെ മൃതദേഹം തന്നെ; വെട്ടിച്ചിറയിൽ അൻവറെ കുടുക്കിയത് അതിസമർത്ഥ നീക്കം
- തന്നെ കൊന്നു കുഴിച്ചിട്ടതാണെന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞതായി ബന്ധു; മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ മധ്യവയസ്ക്കൻ കെട്ടിറങ്ങിയപ്പോഴും പറഞ്ഞതിൽ ഉറച്ചു നിന്നു; സംശയം തീർക്കാൻ നടത്തിയ പരിശോധന കൊല്ലത്ത് രണ്ടര വർഷം മുമ്പ് നടന്ന കൊലയുടെ ചുരുളഴിഞ്ഞു; 'പരേതൻ സ്വപ്നത്തിലെത്തി സാക്ഷി' പറഞ്ഞപ്പോൾ അകത്തായത് അമ്മയും സഹോദരനും
- സംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- കായംകുളത്തെ വൈഫ് സ്വാപ്പിങ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിച്ച് സുബാ ഡാൻസറും; ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുന്നുവെന്ന വ്യാജേന സനു എറിഞ്ഞു കൊടുത്തതിൽ ഏറെയും ഡാൻസിങ് ശിഷ്യകളെ; ന്യൂജൻ കമിതാക്കൾക്കിടയിലെ ഗേൾഫ്രണ്ട് സ്വാപ്പിങിലും ഇടനിലക്കാരൻ; ഈ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മയക്കു മരുന്ന് മാഫിയാ കണ്ണിയോ?
- കണിശവും സവിശേഷവുമായ ഫലപ്രവചനവുമായി വിപികെ പൊതുവാൾ; കലാമും കരുണാകരനും എംജിആറും ജയലളിതയും പ്രേമദാസയും ആദരവോടെ കണ്ട നാരായണ പൊതുവാൾ; അമിത് ഷായും ഗൗതം അദാനിയും വിശ്വസിക്കുന്നത് ഈ തലമുറയിലെ പിൻഗാമിയെ; ചാർട്ടേഡ് വിമാനത്തിൽ അദാനി കുടുംബാഗംങ്ങൾ എത്തുന്നത് മാധവ പൊതുവാളെ കാണാൻ; പയ്യന്നൂരിലെ ജ്യോതിഷ പെരുമ ചർച്ചയാകുമ്പോൾ
- വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടത് മൂന്ന് അസ്ഥികൂടങ്ങൾ; അന്വേഷണം ചെന്നെത്തിയത് വീടിന്റെ യഥാർത്ഥ ഉടമസ്ഥനിൽ; ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് മുന്നെ നടന്ന മൂന്ന് കൊലപാതകങ്ങളുടെ രഹസ്യം; സിനിമയെ വെല്ലുന്ന പൊലീസ് അന്വേഷണത്തിന്റെ കഥ ഇങ്ങനെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്