'സെഞ്ചുറി നഷ്ടത്തിൽ നിരാശയുണ്ടോ എന്ന് അജയ് ജഡേജ; അജയ് ഭായ്, നമസ്കാരം, സുഖമാണല്ലോ അല്ലേ എന്നു മലയാളത്തിൽ സഞ്ജു; സുഖമാണ് അവിടെ സുഖമല്ലെയെന്നും ജഡേജ; സുഖമാണ്, ഭക്ഷണം ഒക്കെ കഴിച്ചു എന്നും സഞ്ജു; ഇനിയും വലിയ സ്കോറുകൾ നേടണമെന്ന് ജഡേജ; ഇത്തരം വാക്കുകൾ നിശ്ചയമായും ഊർജമെന്ന് സഞ്ജു; മലയാളത്തിലെ സംഭാഷണം ഏറ്റെടുത്ത് ആരാധകർ
സ്പോർട്സ് ഡെസ്ക്
ഡബ്ലിൻ: അയർലൻഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിൽ ലഭിച്ച അവസരം മുതലാക്കിയ സഞ്ജു സാംസണ് പ്രശംസകൾ ഏറുകയാണ്. റൺമഴ പെയ്തിറങ്ങിയ ഡബ്ലിനിലെ പിച്ചിൽ ദീപക് ഹൂഡയും (57 പന്തിൽ 9 ഫോറും 6 സിക്സും അടക്കം 104), സഞ്ജുവും (42 പന്തിൽ 9 ഫോറും 4 സിക്സും അടക്കം 77) നടത്തിയ ബാറ്റിങ് വെടിക്കെട്ടായിരുന്നു ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. രണ്ടാം ട്വന്റി20യിൽ അയർലൻഡിനെതിരെ നാല് റൺസിനായിരുന്നു ഇന്ത്യൻ ജയം. ജയത്തോടെ പരമ്പരയും ഇന്ത്യ (2-0) സ്വന്തമാക്കിയിരുന്നു.
എന്നാൽ മത്സര ശേഷം സോണി ടിവി ചാനലിൽ മുൻ ഇന്ത്യൻ ബാറ്ററും കമന്റേറ്ററുമായ അജയ് ജഡേജ സഞ്ജുവുമായി നടത്തിയ സംഭാഷണമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. സഞ്ജു ഞാൻ അജയ് ജഡേജ ഫ്രം കേരള എന്നു പറഞ്ഞാണ് സംഭാഷണം തുടങ്ങുന്നത്. ഹൂഡയ്ക്ക് ഒപ്പമുള്ള സഞ്ജുവിന്റെ മികച്ച കൂട്ടുകെട്ട് അടക്കം പരാമർശിച്ചാണ് അജയ് ജഡേജ ചോദ്യം ഉന്നയിച്ചത്. ഹൂഡ സെഞ്ചുറി നേടി, സെഞ്ചറി നഷ്ടമായതിൽ നിരാശയുണ്ടോ എന്നും അജയ് ജഡേജ സഞ്ജുവിനോടു ചോദിച്ചു.
അജയ് ഭായ്, നമസ്കാരം, സുഖമാണല്ലോ അല്ലേ എന്നു മലയാളത്തിൽ മറുപടി പറഞ്ഞാണ് സഞ്ജു സംസാരിച്ച് തുടങ്ങിയത്. സുഖമായിരിക്കുന്നു എന്നു അമ്മ വഴി പാതി മലയാളിയായ അജയ് ജഡേജ മറുപടി നൽകി. അവിടെ സുഖമാണോ എന്നും തിരിച്ചു ചോദിച്ചു. ഇവിടെ സുഖം, ഭക്ഷണം ഒക്കെ കഴിച്ചു എന്നു മറുപടി നൽകിയാണ് ജഡേജയുടെ ചോദ്യത്തിന് സ്ഞ്ജു മറുപടി പറഞ്ഞു തുടങ്ങിയത്.
'വളരെ നല്ല കളിയായിരുന്നു ഇത്. വിക്കറ്റിൽനിന്നു ബോളർമാർക്കു നല്ല പിന്തുണ ലഭിച്ചിരുന്നു. കൃത്യമായ ലെങ്തിലാണ് ഐറിഷ് താരങ്ങൾ ബോൾ ചെയ്തിരുന്നതും. ദീപക് ഹൂഡയുടെ ബാറ്റിങ്ങാണ് എനിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയത്. തുടക്കം മുതലേ ഹൂഡ തകർത്തടിച്ചു. ഞങ്ങൾ തമ്മിലുള്ള ആശയവിനിമയവും മികച്ചതായിരുന്നു. തകർത്തിടിച്ചുനിന്ന സമയത്ത് ഹൂഡയ്ക്കു സ്ട്രൈക്ക് കൈമാറുക മാത്രമേ വേണ്ടിയിരുന്നുള്ളു. സന്തോഷത്തോടെ ഞാൻ അതു ചെയ്തു.
പിന്നീട് ഞാൻ തകർത്തടിച്ചു തുടങ്ങിയപ്പോൾ ഹൂഡയും ഇതുതന്നെ ചെയ്തു. ഹൂഡയുടെ പ്രകടനത്തിൽ എനിക്കു വളരെ സന്തോഷമുണ്ട്. അടുത്ത നാളുകളിൽ എപ്പോഴെങ്കിലും അതുപോലൊരു സ്കോർ (സെഞ്ചറി) നേടണമെന്നാണ് ആഗ്രഹം. എന്റെ ബാറ്റിങ് പ്രകടനത്തിലും സന്തോഷമുണ്ട്' സഞ്ജു പറഞ്ഞു.
പിന്നാലെയുള്ള ജഡേജയുടെ പ്രതികരണം ഇങ്ങനെ, 'ഇതു കേൾക്കാനായതിൽ സന്തോഷമുണ്ട്. പക്ഷേ ഇപ്പോൾ ഞാൻ നിരാശനാണ്. കാരണം മത്സരത്തിൽ സഞ്ജുവും സെഞ്ചറി നേടും എന്നാണു ഞാൻ പ്രതീക്ഷിച്ചിരുന്നത്. താങ്കൾക്കും അങ്ങനെതന്നെയാണ് എന്നാണു ഞാൻ കരുതുന്നത്.
ഗ്രെയിം സ്വാനും ഞാനുമെല്ലാം താങ്കളുടെ കടുത്ത ആരാധകരാണ്. താങ്കളും അതുപോലുള്ള വലിയ സ്കോറുകൾ നേടിക്കാണണം എന്നാണു ഞങ്ങളുടെ ആഗ്രഹം. താങ്കളുടെ കടുത്ത ആരാധകനായതുകൊണ്ടാണ് ഇത്തരത്തിൽ പറയുന്നത്, എന്നോടും ക്ഷമിക്കണം'.
ജഡേജയുടെ വാക്കുകൾക്കു കൃതജ്ഞത രേഖപ്പെടുത്തിയ സഞ്ജു നൽകിയ മറുപടി ഇങ്ങനെ, 'നന്ദി അജയ് ഭായ്, ഇത്തരം വാക്കുകൾ നിശ്ചയമായും എനിക്ക് ഊർജം പകരും. വരും മത്സരങ്ങളിൽ വളരെയധികം റൺസ് നേടാൻ ഞാൻ നിശ്ചയമായും ശ്രമിക്കും' സഞ്ജു പറഞ്ഞു നിർത്തി.
മത്സര ശേഷം ഇരുവരും തമ്മിൽ നടന്ന മലയാളത്തിലുള്ള സംഭാഷണം ആരാധകരും ഏറ്റെടുത്തു. നിറഞ്ഞ കൈയടിയാണ് സഞ്ജുവിന് ലഭിച്ചത്. സഹ കമന്റേറ്റേഴ്സായ ഗ്രെയിം സ്വാനും മാത്യു ഹെയ്ഡനും ഇവരുടെയും സംഭാഷണം സാകൂതം കേട്ടുകൊണ്ടിരുന്നതും കൗതുകമായി.
മലയാളിയായ അമ്മ വഴി കേരളവുമായി അഭേദ്യമായ ബന്ധം പുലർത്തുന്ന ജഡേജയ്ക്ക് അനായാസം മലയാളം വഴങ്ങും. ഇന്ത്യൻ ടീമിൽ അംഗമായിരുന്ന കാലയളവിലും കേരളത്തിൽ മത്സരങ്ങൾ നടക്കുന്ന കാലയളവിലും ജഡേജയ്ക്ക് മലയാളി ബന്ധം ചർച്ചയായിട്ടുണ്ട്.
ആലപ്പുഴക്കാരി ഷാനാണ് ജഡേജയുടെ അമ്മ. ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവ് സാക്ഷാൽ കെ.എസ്. രഞ്ജിത് സിങ്ജിയുടെ കുടുംബ പരമ്പരയിൽപ്പെട്ടയാളാണ് ജഡേജയുടെ അച്ഛൻ. ഭാര്യ വഴിയും ജഡേജ കേരളത്തിന്റെ മരുമകനാണ്. അദ്ദേഹത്തിന്റെ ഭാര്യ അദിതിയുടെ അമ്മ ജനതാദൾ നേതാവും മലയാളിയുമായ ജയ ജയ്റ്റ്ലിയാണ്.
ഇഷാൻ കിഷനൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യാനാണു ടീം മാനേജ്മെന്റ് സഞ്ജുവിനെ നിയോഗിച്ചത്. അത്ര പരിചിതമല്ലാത്ത റോളിൽ ബാറ്റിങ്ങിനിറങ്ങിയ സഞ്ജു നേരിട്ട ആദ്യ പന്തിൽത്തന്നെ ബൗണ്ടറിയടിച്ചാണു തുടങ്ങിയത്. മികച്ച സ്ട്രോക് പ്ലേയിലൂടെ ആരാധകരെ രസിപ്പിച്ച് ട്വന്റി20യിലെ ആദ്യ അർധ സെഞ്ചറി കുറിച്ച സഞ്ജു 17ാം ഓവറിൽ പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ ബോർഡിൽ 189 റൺസ് എത്തിയിരുന്നു.
ഹൂഡ സെഞ്ചുറി നേടിയെങ്കിലും ക്രിക്കറ്റ് ലോകം കൂടുതൽ സംസാരിച്ചത് സഞ്ജുവിന്റെ ഇന്നിങ്സിനെ കുറിച്ചായിരുന്നു. പക്വതയേറിയ ഇന്നിങ്സായിരുന്നു മലയാളി താരത്തിന്റേത്. മുൻ ഇന്ത്യൻ താരം അജയ് ജഡേയും സഞ്ജുവിന്റെ ആരാധകനായി. ഇക്കാര്യം അദ്ദേഹം തുറന്നുപറയുകയും ചെയ്തു. മാത്രമല്ല, സഞ്ജു സെഞ്ചുറി നേടാതെ പോയതിലുള്ള നിരാശയും ജഡേജ തുറന്നു പറഞ്ഞിരുന്നു.
നേരത്തെ, ഹൂഡയും സഞ്ജുവിനെ പ്രകീർത്തിച്ചിരുന്നു. 'സഞ്ജു എന്റെ ബാല്യകാല സുഹൃത്താണ്. സഞ്ജുവിനൊപ്പം ബാറ്റ് ചെയ്യുന്നത് എപ്പോഴും സന്തോഷം. ടീമിനെ പിന്തുണയ്ക്കാനെത്തിയ എല്ലാ ആരാധകർക്കും നന്ദി അറിയിക്കുന്നു' എന്നുമായിരുന്നു ഹൂഡയുടെ വാക്കുകൾ.
'മികച്ച ഐപിഎൽ സീസൺ കഴിഞ്ഞാണ് വരുന്നത്. ആ പ്രകടനം തുടരുകയായിരുന്നു ലക്ഷ്യം. ആക്രമിച്ച് കളിക്കാൻ ഇഷ്ടപ്പെടുന്നു. ബാറ്റിങ് സ്ഥാനക്കയറ്റം കിട്ടിയതിനാൽ ഏറെസമയം ക്രീസിൽ ലഭിക്കുന്നതായും' ഹൂഡ കൂട്ടിച്ചേർത്തു. ജൂലൈ 7ന് ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ഇനിയുള്ള ട്വന്റി20 മത്സരം. ഡബ്ലിനിലെ പ്രകടനത്തിന്റെ മികവിൽ ഇംഗ്ലണ്ടിനെതിരെയും ഇരു താരങ്ങൾക്കും ഇന്ത്യൻ നിരയിൽ ഇടം ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Stories you may Like
- പ്രതിസന്ധികൾ വിഴിഞ്ഞത്തെ പ്രതിഭയ്ക്ക് പുത്തരിയല്ല; സഞ്ജു 'ദി മാൻ ഓഫ് ദി മാച്ച്'
- പാളിലെ 'മസിൽ കാട്ടൽ' സഞ്ജുവിന് ക്രിക്കറ്റ് ജീവിതം തുടരാനുള്ള ജീവവായു!
- ഞാൻ എങ്ങനെ നിർഭാഗ്യവാനായ ഒരു ക്രിക്കറ്ററാകും? സഞ്ജു
- അരങ്ങേറ്റക്കാരൻ തിലക് വർമ്മയെക്കണ്ട് സഞ്ജു പഠിക്കണമെന്ന് ആരാധകർ
- സിഎസ്കെയെ വെട്ടിലാക്കി ധോണി-ജഡേജ തർക്കം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍