അയർലന്റ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 'സച്ചിനായത്' സഞ്ജു സാംസൺ; സഞ്ജുവിന്റെ പേരു കേൾക്കവേ ആർപ്പു വിളിച്ചു മലയാളികളായ ഇന്ത്യൻ ആരാധകർ; പ്രതീക്ഷ കാത്തു തകർപ്പൻ ഇന്നിങ്സുമായി മലയാളി താരം; ഇന്ത്യൻ ജേഴ്സിയിലെ ആദ്യ അർധസെഞ്ച്വറി കുറിച്ചു മറുപടി നൽകിയത് പതിവു വിമർശകരായ മുൻതാരങ്ങൾക്കും
സ്പോർട്സ് ഡെസ്ക്
ഡബ്ലിൻ: അയർലന്റിലെ മാലഹൈഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നലെ സഞ്ജു സാംസന്റെ ദിവസമായിരുന്നു. സഞ്ജു ടീമിലുണ്ട് എന്നറിഞ്ഞപ്പോൾ മുതൽ ഗ്യാലറി ഇളകി മറിയുകയായിരുന്നു. മലയാളികൾ ഏറെയുള്ള അയർലന്റിൽ ഇന്നലെ കളി കാണാൻ ഒഴുകി എത്തിയതും മലയാളി കൂട്ടമായിരുന്നു. അതുകൊണ്ട് തന്നെ അവർക്ക് 'സച്ചിനായത്' സഞ്ജുവായിരുന്നു. കിട്ടിയ അവസരങ്ങളിൽ എല്ലാം അവർ സഞ്ജുവിന് വേണ്ടി ആർപ്പു വിളിച്ചു. അവരുടെ ആവേശം അണിയാതിരിക്കാൻ സഞ്ജു നല്കിയതാകട്ടെ ഒരു തകർപ്പൻ ഇന്നിങ്സും.
ഇന്ത്യ- അയർലൻഡ് രണ്ടാം ട്വന്റി 20യിൽ പരുക്കേറ്റ ഋതുരാജ് ഗെയ്ക്വാദിനു പകരം ഓപ്പണറായിട്ടായിരുന്നു സഞ്ജുവിന് അവസരം കിട്ടിയത്. സഞ്ജു ടീമിലുണ്ട് എന്ന് അറിയിച്ചപ്പോൾ കിട്ടിയ വരവേൽപ്പ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെയും അക്ഷരാർഥത്തിൽ സ്തബ്ധനാക്കി. ടോസിന് ശേഷം ടീമിൽ മാറ്റം ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ഗെയ്ക്വാദിനു പകരം സഞ്ജു കളത്തിലിറങ്ങുമെന്ന് പറഞ്ഞതും ഗ്രൗണ്ട് മുഴുവൻ ആർപ്പുവിളിച്ചതുമൊരുമിച്ചായിരുന്നു.
ഇത് കണ്ട് ത്രില്ലടിച്ച ഹാർദിക് 'ഗ്രൗണ്ടിലെ ഒരുപാട് പേർക്ക് ആ ചേഞ്ച് ഇഷ്ടമായെന്ന് തോന്നുന്നു' എന്നു പറഞ്ഞു. ഇതോടെ ആവേശം ഉച്ചസ്ഥായിയിലെത്തി. ഗ്രൗണ്ട് നിറയെ 'സഞ്ജു, സഞ്ജു' വിളികൾ ഉയർന്നു. ആദ്യ മത്സരത്തിൽ സഞ്ജുവിനെ പരിഗണിക്കാതെ ഋതുരാജിന് അവസരം നൽകിയതിനെ എതിർത്തു ആരാധകരും കളിയെഴുത്തുകാരും രംഗത്തെത്തിയിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി കരിയറിലെ ആദ്യ അർധസെഞ്ചറി നേടി ആരാധകരുടെ പ്രതീക്ഷ സഞ്ജു കാത്തു. 42 പന്തിൽ 77 റൺസ് നേടി മികച്ച ബാറ്റിങ്ങാണ് സഞ്ജു കാഴ്ച വച്ചത്. ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു ദീപക് ഹൂഡയുമായി ചേർന്ന് ഉയർത്തിയ 176 റൺസ് കൂട്ടുകെട്ട് ഇന്ത്യൻ ഇന്നിങ്സിന് കരുത്ത് പകർന്നു.
സഞ്ജുവിന്റെ ഈ ഇന്നിങ്സ് ചിലർക്കുള്ള മറുപടി കൂടിയാണ്. ഏറേ കാലമായി ഐ.പി.എല്ലിൽ മികച്ച പ്രകടനം നടത്തിയിട്ടും പലപ്പോഴും തഴയപ്പെട്ട കളിക്കാരനാണ് സഞ്ജു വി സാംസൺ. ട്വന്റി-20 ക്രിക്കറ്റിൽ വലിയ റൺ നേടുന്നതിനേക്കാൾ ടീമിന് ആവശ്യമുള്ള റൺ കണ്ടെത്തലാണ് പ്രധാനം എന്ന് വിശ്വസിക്കുന്ന താരമാണ് സഞ്ജു. എന്നാൽ അറ്റാക്കിങ് ഗെയ്മിനേക്കാൾ ഇന്ത്യൻ സെലക്റ്റർമാർ സ്റ്റാറ്റ്സിന് പ്രാധാന്യ കൊടുക്കുന്നത് കാരണം സഞ്ജുവിന് പലപ്പോഴു അർഹിക്കുന്ന അവസരം ലഭിച്ചിരുന്നില്ല. ഇതോടെ നിരന്തരം വിമർശനവുമായി മുൻ താരങ്ങൾ അടക്കമുള്ളവരും രംഗത്തുവന്നു.
എങ്കിലും തനിക്ക് അവസരം കിട്ടുമ്പോഴൊന്നും അദ്ദേഹം തന്റെ സ്ഥിരം ശൈലി മാറ്റാറില്ല. ഇതാണ് അദ്ദേഹത്തെ സ്പെഷ്യലാക്കുന്നതും. സഞ്ജു ഒരു സൗത്ത് ഇന്ത്യൻ ആയതിനാൽ പല മുൻ താരങ്ങളും അനലിസ്റ്റുകളും അദ്ദേഹത്തിലെ ടാലന്റിനെ അവഗണിക്കാറുണ്ടായിരുന്നു. എന്നാൽ ഐ.പി.എല്ലിൽ രാജസ്ഥാനെ റണ്ണർ അപ്പുകൾ ആക്കിയതിന് ശേഷം ആദ്യമായി ടീമിൽ എത്തിയിരിക്കുകയാണ് താരം. അയർലൻഡിനെതിരെയുള്ള രണ്ട് ട്വന്റി-20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരത്തിലായിരുന്നു സഞ്ജുവിന് അവസരം ലഭിച്ചത്.
കിട്ടിയ അവസരമെന്നോണം സഞ്ജു തകർത്തു കളിച്ചു. ഇന്നിങ്സിന്റെ തുടക്കത്തിൽ നങ്കൂരമിട്ടു കളിച്ച സഞ്ജു പിന്നീട് തന്റെ സ്ഥിരശൈലിയിൽ അടിച്ചുതകർക്കുകയായിരുന്നു. ഒടുവിൽ ഇന്ത്യൻ ജേഴ്സിയിലെ തന്റെ ആദ്യ അർധസെഞ്ച്വറിയും അദ്ദേഹം പൂർത്തിയാക്കി. അതിന് ശേഷം കണ്ടത് സംഹാര താണ്ഡവമായിരുന്നു.
സെഞ്ച്വറി നേടിയ ദീപക് ഹൂഡയുമായി മികച്ച പ്രകടനമാണ് താരം നടത്തിയത്. ഒടുവിൽ 42 പന്തിൽ 9 ഫോറുകളും ആറ് സിക്സറുകളുമായി 77 റൺസ് നേടി അദ്ദേഹം കളം വിട്ടു. ട്വന്റി 20-യിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടെന്ന റെക്കോഡും ഇതോടെ സഞ്ജു - ഹൂഡ സഖ്യത്തിന്റെ പേരിലായി. 2017-ൽ ഇൻഡോറിൽ ശ്രീലങ്കയ്ക്കെതിരേ രോഹിത് ശർമ - കെ.എൽ രാഹുൽ സഖ്യം നേടിയ 165 റൺസിന്റെ റെക്കോഡാണ് ഇരുവരും തിരുത്തിയെഴുതിയത്. 17-ാം ഓവറിൽ സഞ്ജുവിനെ മടക്കി മാർക്ക് അഡയർ തന്നെയാണ് ഈ കൂട്ടുകെട്ടും പൊളിച്ചത്. നേരത്തേ മുൻ താരങ്ങളായ ഒരുപാട് കളിക്കാർ സഞ്ജുവിന് അവസരം നിശേധിച്ചിരുന്നു. ഒരുപാട് തവണ തന്റെ കഴിവ് തുറന്നു കാട്ടിയിട്ടും അതിൽ സംശയിക്കുന്നവർക്കുള്ള മറുപടിയാണ് ഈ ഇന്നിങ്സ്.
അതേസമയം ഇന്ത്യ ഉയർത്തിയ വെല്ലുവിളിയെ അതേ നാണയത്തിലാണ് അയർലന്റും നേരിട്ടത്. അവസാനവ പന്തുവരെ ആവേശം നിലനിന്ന മത്സരത്തിൽ നാല് റൺസിനായിരുന്നു ഇന്ത്യൻ വിജയം. ഇന്ത്യ ഉയർത്തിയ 226 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയർലൻഡിന് നിശ്ചിത ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഈ വിജയത്തോടെ ഇന്ത്യ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി.
ഇന്ത്യ ഉയർത്തിയ 226 റൺസ് വിജയലക്ഷ്യത്തിലേക്ക് അത്ഭുതകരമായി ബാറ്റ് വീശിയ അയർലൻഡ് വിജയപ്രതീക്ഷ അവസാന പന്തിൽ വരെ നിലനിർത്തിയാണ് പൊരുതിക്കീഴടങ്ങിയത്. 37 പന്തുകളിൽ നിന്ന് 60 റൺസെടുത്ത നായകൻ ആൻഡ്രൂ ബാൽബിർനിയും 18 പന്തുകളിൽ നിന്ന് 40 റൺസെടുത്ത ഓപ്പണർ സ്റ്റിർലിങ്ങും അയർലൻഡിനുവേണ്ടി തിളങ്ങി. ഹാരി ടെക്ടർ (39), ജോർജ് ഡോക്റൽ (34*), മാർക്ക് അഡൈർ (23*) എന്നിവരും തിളങ്ങി.
ഇന്ത്യൻ ബൗളർമാർ കണക്കിന് തല്ലുവാങ്ങി. നാലോവർ ചെയ്ത എല്ലാ ബൗളർമാരും 40 റൺസിന് മുകളിൽ റൺസ് വഴങ്ങി. ഹർഷൽ പട്ടേൽ 54 റൺസാണ് വഴങ്ങിയത്. അവസാന ഓവർ നന്നായി ചെയ്ത ഉംറാൻ മാലിക്കാണ് ടീമിന് വിജയം സമ്മാനിച്ചത്. ഉംറാൻ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, രവി ബിഷ്ണോയ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍