സെഞ്ച്വറിക്ക് 90 റൺസ് അകലെ പന്ത് വീണു; ജസ്റ്റിസ് ഫോർ സാംസൺ എന്ന ഹാഷ് ടാഗിനെ കുറിച്ചു കേൾക്കുമ്പോഴേ ക്രിക്കറ്റ് 'ദൈവങ്ങൾക്ക്' കലിയിളകും! ഇത് മലയാളി താരത്തെ കരയ്ക്കിരുത്തി മുതിർന്ന താരമാക്കും കുതന്ത്രം; പന്തിന് ഇടവേള അനിവാര്യമെന്ന് ശശി തരൂരും; സഞ്ജു സാംസണിനോട് കാട്ടുന്നത് നീതി കേട്; ഇന്ത്യൻ ക്രിക്കറ്റിലെ ഇരട്ടത്താപ്പ് തെളിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
ക്രൈസ്റ്റ്ചർച്ച്: ക്രിക്കറ്റ് ദൈവങ്ങൾക്ക് പ്രധാനം ഉത്തരേന്ത്യയാണ്. ബിസിസിഐ നയിക്കുന്നവർക്ക് അതിന് അപ്പുറത്തേക്കുള്ള ചിന്തയില്ല. അങ്ങനെ വീണ്ടും ഒരിക്കൽ കൂടി സഞ്ജു വി സാംസൺ പുറത്തിരുന്നു. ക്രൈസ്റ്റ് ചർച്ചിൽ ഇന്ത്യയുടെ മുൻനിരയും മധ്യനിരയും തകർന്നടിഞ്ഞു. വാഷിങ്ടൺ സുന്ദർ ആഞ്ഞടിച്ചതു കൊണ്ട് മാത്രം ഇന്ത്യൻ സ്കോർ 200 കടന്നു. ഋഷഭ് പന്തിന് വേണ്ടി ഇന്ത്യൻ ടീം മാനേജ്മെന്റെ നടത്തിയ നെറികെട്ട ഒഴിവാക്കൽ വീണ്ടും ചർച്ചയാവുകയാണ്. തിരുവനന്തപുരം എംപി ശശി തരൂർ അടക്കം നിരാശനാണ്. ഐപിഎല്ലിൽ മാത്രം സ്ഥിരമായി കളിക്കാനാകുന്ന താരമെന്ന 'ഖ്യാതി'യാണ് ഇന്ത്യയുടെ ന്യൂസിലണ്ട് പര്യടനം മലയാളിയായ സഞ്ജു വി സാംസണ് നൽകുന്നത്.
ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിലും പരാജയപ്പെട്ട് വിക്കറ്റ് കീപ്പർ ബാറ്റർ പന്ത്. 16 പന്തുകളുടെ ആയുസെ പന്തിനുണ്ടായിരുന്നുള്ളൂ. രണ്ട് ഫോറുൾപ്പെടെ നേടിയത് 10 റൺസ്. ഡാരിൽ മിച്ചലിനായിരുന്നു വിക്കറ്റ്. മോശം ഫോമിലൂടെയടാണ് പന്ത് കടന്നുപോകുന്നത്. എന്നിട്ടും നിരന്തരം അവസരം ലഭിക്കുന്നതാണ് വിമർശനത്തിന് ഇടയാക്കുന്നത്. ന്യൂസിലണ്ട് പര്യടനത്തിലെ ഏകദിന-2020 മത്സര ടീമിൽ സഞ്ജു ഇടപെടിച്ചപ്പോൾ ആരാധകർ ആവേശത്തിലായി. എല്ലാ കളിയിലും സഞ്ജു കളിക്കുമെന്ന് പ്രതീക്ഷിച്ചു. ലോകകപ്പിലെ തിരിച്ചടി കൂടി കണക്കിലെടുത്തായിരുന്നു ഇത്. എന്നാൽ 20-20യിൽ സഞ്ജുവിനെ മറികടന്ന് കളിച്ചത് പന്ത്. എല്ലാ കളിയിലും പരാജയമായി. ഏകദിനത്തിൽ ആദ്യ കളിയിൽ സഞ്ജു ടീമിലെത്തി. സാമാന്യം ഭേദപ്പെട്ട സ്കോർ നേടി. എന്നാൽ അടുത്ത രണ്ടു കളിയിൽ 'സമ്പൂർണ്ണ പരാജയമായ' പന്തിന് വേണ്ടി സഞ്ജുവിനെ തഴഞ്ഞു. ഏകദിനത്തിലെ എല്ലാ കളിയിലും പന്ത് പരാജയമാകുകയും ചെയ്തു.
പ്രത്യേകിച്ചും സഞ്ജുവിനെപ്പോലെ ഒരു താരം പുറത്തിരിക്കുമ്പോൾ. പരമ്പരയിലെ ഒരൊറ്റ മത്സരത്തിൽ മാത്രമാണ് സഞ്ജുവിന് അവസരം കൊടുത്തത്. ആദ്യ ഏകദിനത്തിലായിരുന്നു അവസരം. 38 റൺസ് നേടിയിരുന്നു. എന്നാൽ രണ്ടാം ഏകദിനത്തിൽ സഞ്ജുവിനെ പുറത്തിരുത്തി ദീപക് ഹൂഡക്ക് അവസരം കൊടുക്കുകയും ചെയ്തു. സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂരും രംഗത്ത് എത്തി. 'പന്ത് ഒരിക്കൽ കൂടി പരാജയപ്പെട്ടിരിക്കുന്നു, വൈറ്റ്ബോൾ ക്രിക്കറ്റിൽ നിന്ന് അദ്ദേഹത്തിന് ഇടവേള ആവശ്യമാണ്. സഞ്ജുവിന് വീണ്ടും അവസരം നിഷേധിച്ചിരിക്കുന്നു. മികച്ച ബാറ്ററാണെന്ന് തെളിയിക്കാൻ സഞ്ജുവിന് ഐ.പി.എല്ലിനായി കാത്തിരിക്കാം'- ഇങ്ങനെ പോകുന്നു ശശി തരൂരിന്റെ വാക്കുകൾ. ന്യൂസിലണ്ടിൽ നിന്ന് ബംഗ്ലാദേശിലേക്കാണ് ടീം ഇന്ത്യയുടെ യാത്ര. അവിടേയും ഋഷഭ് പന്ത് ടീമിലുണ്ട്. സഞ്ജുവില്ല. അതായത് എല്ലാം കളിയിലും പരാജയപ്പെടുന്ന പന്തിന് വീണ്ടും വീണ്ടും അവസരം നൽകുയാണ് മാനേജ്മെന്റ്.
ഈ വർഷം ടി20, ഏകദിന മൽസരങ്ങളിൽ ശ്രദ്ധേയമായ ചില പ്രകടനങ്ങൾ സഞ്ജു കാഴ്ചവച്ചിരുന്നു. പക്ഷെ എന്നിട്ടും പന്തിനെ മറികടന്ന് ടീമിൽ തന്റെ സ്ഥാനമുറപ്പിക്കാൻ സഞ്ജുവിനു കഴിയുന്നില്ല. മലയാളി ആരാധകർ മാത്രമല്ല ഇന്ത്യയിൽ എല്ലായിടത്തുമുള്ള ക്രിക്കറ്റ് പ്രേമികൾ ഇതിൽ നിരാശയിലും രോഷത്തിലുമാണ്. ഈ വർഷം ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണും പന്തും ഒമ്പതു ഇന്നിങ്സുകൾ വീതമാണ് കളിച്ചിട്ടുള്ളത്. ഇതിൽ കൂടുതൽ റൺസെടുത്തിട്ടുള്ളത് പന്താണെന്ന്ു കാണാം. അതു മാത്രല്ല ഫിഫ്റ്റി പ്ലസ് സ്കോറുകളിലും അദ്ദേഹം സഞ്ജുവിനെ പിന്നിലാക്കുന്നു. എന്നാൽ ബാറ്റിങ് ശരാശരിയിലും സ്ട്രൈക്ക് റേറ്റിലും സഞ്ജുവാണ് ബെസ്റ്റ്. 326 റൺസാണ് പന്തിന്റെ സമ്പാദ്യം. സഞ്ജു 284 റൺസും നേടി. പന്ത് മൂന്ന് ഫിഫ്റ്റി പ്ലസ് സ്കോറുകളടിച്ചപ്പോൾ സഞ്ജുവിനു രണ്ടെണ്ണമാണുള്ളത്. പക്ഷെ പന്തിന്റെ ശരാശരി 40.75 ആണെണങ്കിൽ സഞ്ജുവിന്റേത് 71 ആണ്. സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ് 105.5ഉം റിഷഭിന്റേത് 98.1 ഉം ആണ്.
ഏകദിനത്തിൽ സഞ്ജു സാംസൺ ഇതുവരെ കളിച്ചിട്ടുള്ളത് 10 ഇന്നിങ്സുകളിൽ മാത്രമാണ്. ഇതിൽ ഒമ്പതും ഈ വർഷമായിരുന്നെങ്കിൽ ആദ്യത്തേത് കഴിഞ്ഞ വർഷവുമാണ്. കളിച്ച 10 ഇന്നിങ്സുകളെടുത്താൽ അദ്ദേഹം രണ്ടിന്നിങ്സുകളിൽ മാത്രമേ (6*, 2*) ഒറ്റയക്ക സ്കോറിൽ പുറത്തായിട്ടുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാട്ടിൽ നടന്ന മാച്ചിൽ പുറത്താവാതെ നേടിയ 86 റൺസാണ് ഉയർന്ന സ്കോർ. 46, 12, 54, 43*, 15, 30*, 36 എന്നിങ്ങനെയാണ് ബാക്കിയുള്ള ഇന്നിങ്സുകളിൽ സഞ്ജുവിന്റെ ബാറ്റിങ് പ്രകടനം. ന്യൂസിലാൻഡുമായുള്ള ആദ്യ ഏകദിനത്തിലാണ് അദ്ദേഹത്തെ അവസാനമായി പ്ലെയിങ് ഇലവനിൽ കണ്ടത്. പന്തിന്റെ പ്രകടനത്തിലേക്കു വന്നാൽ അവസാനത്തെ 11 ഏകദിന ഇന്നിങ്സുകളിൽ രണ്ടു തവണ താരം ഡെക്കായി പുറത്തായിട്ടുണ്ടെന്നു കാണാം. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ പുറത്താവാതെ നേടിയ 125 റൺസാണ് കരിയർ ബെസ്്റ്റ് പ്രകടനം. 77, 78, 16, 85, 0, 11, 18, 56, 0, 15 എന്നിങ്ങനെയാണ് ശേഷിച്ച 10 ഇന്നിങ്സുകളിൽ റിഷഭിന്റെ സ്കോറുകൾ. ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ അദ്ദേഹം 15 റൺസെടുത്ത് ബൗൾഡാവുകയായിരുന്നു. ഇന്ന് പത്ത് റൺസും. അങ്ങനെ ദയനീയമാണ് സമീപകാല പ്രകടനങ്ങൾ.
പന്തിന്റെ സമീപകാല പ്രകടനങ്ങൾ വിലയിരുത്തിയും വിശദീകരിച്ചും നിരവധി പോസ്റ്റുകളും ട്വീറ്റുകളും സമൂഹനമാധ്യമങ്ങളിൽ സജീവമാകുന്നുണ്ട്. സെഞ്ച്വറിക്ക് 90 റൺസ് അകലെ പന്ത് വീണു എന്നായിരുന്നു രസകരമായൊരു കമന്റ്. അതേസമയം തഴയുമ്പോഴെല്ലാം സഞ്ജു ട്വിറ്ററിൽ ട്രെൻഡിങാവാറുണ്ട്. ജസ്റ്റിസ് ഫോർ സാംസൺ എന്ന ഹാഷ് ടാഗാണ് ഇപ്പോൾ സജവീമാകുന്നത്. ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 219 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 47.3 ഓവറിൽ 219 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. മധ്യനിരയിൽ സഞ്ജുവിനെ പോലൊരു താരത്തിന്റെ സാധ്യത നിറഞ്ഞു നിന്ന മത്സരമാണ് ഇത്. അങ്ങനെ ബാറ്റിംഗിൽ എല്ലാ കളിയിലും ന്യൂസിലണ്ടിൽ പന്ത് സമ്പൂർണ്ണ പരാജയമായി. അപ്പോഴും ന്യൂസിലണ്ടിലേക്ക് പന്തിന് യാത്ര ചെയ്യാം.
സഞ്ജു സാംസണും പന്തും തമ്മിലുള്ള താരതമ്യം ഇന്ത്യൻ ക്രിക്കറ്റിൽ ചൂടുപിടിക്കുകയാണ്. തുടർച്ചയായി പരാജയപ്പെട്ടിട്ടും പന്തിന് അവസരങ്ങൾ നൽകുകയും, അതേസമയം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സഞ്ജുവിനെ തഴയുകയും ചെയ്യുന്ന ടീം നിലപാടിനെതിരെ ആരാധകർക്ക് പുറമേ മുൻ താരങ്ങൾ വരെ വിമർശനമുയർത്തിക്കഴിഞ്ഞു. ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ അവസരം ലഭിച്ച സഞ്ജു താരതമ്യേന ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ, രണ്ടാം ഏകദിനത്തിൽ സഞ്ജുവിനെ ടീമിലുൾപ്പെടുത്തിയില്ല. ആദ്യ കളിയിൽ മോശം പ്രകടനം നടത്തിയ പന്തിനെയാകട്ടെ ടീമിൽ നിലനിർത്തുകയും ചെയ്തു. ഈ അനീതിക്കെതിരെ വ്യാപക വിമർശനമാണ് ആരാധകർ ഉയർത്തിയത്. മൂന്നാം ഏകദിനത്തിലും അതു തന്നെ സംഭവിച്ചു.
സഞ്ജുവിന് ഇനിയും അവസരം നൽകാതിരിക്കുന്നതിന് ന്യായീകരണമില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ന്യൂസിലാൻഡ് മുൻ താരവും കമന്റേറ്ററുമായ സൈമൺ ഡൗളും ഇന്ത്യൻ കമന്റേറ്റർ ഹർഷ ഭോഗ്ലെയും. സഞ്ജുവിന് ഇനിയെങ്കിലും അവസരം നൽകേണ്ടതുണ്ടെന്നാണ് ന്യൂസിലാൻഡ് മുൻ ഫാസ്റ്റ് ബൗളർ കൂടിയായ സൈമൺ ഡൗൾ അഭിപ്രായപ്പെട്ടത്. 'സഞ്ജു സാംസൺ-പന്ത് ചർച്ച വളരെ രസകരമാണ്. 30 മത്സരങ്ങൾ കളിച്ച പന്തിന്റെ ശരാശരി വെറും 35 ആണ്. സ്ട്രൈക്ക് റേറ്റ് മോശമല്ല. പക്ഷേ സഞ്ജുവിനെ നോക്കൂ, 11 മത്സരങ്ങൾ കളിച്ച സഞ്ജുവിന്റെ ശരാശരി 60ന് മുകളിലാണ്. വിക്കറ്റ് കീപ്പിങിലും സഞ്ജു മോശമല്ല. സഞ്ജു കൂടുതൽ അവസരം അർഹിക്കുന്നുവെന്നാണ് ഞാൻ കരുതുന്നത്' -സൈമൺ ഡൗൾ പറഞ്ഞു.
പന്തിനെ കുറിച്ച് ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. പന്താണ് ഭാവിയെന്ന് പറയുന്നു. എന്നാൽ, വൈറ്റ് ബോൾ മത്സരങ്ങളിൽ ഒന്നും ചെയ്തിട്ടില്ല. മികച്ച ടെസ്റ്റ് കളിക്കാരനാണ്. ടെസ്റ്റിൽ വിജയിക്കുമെന്ന് ഉറപ്പുള്ളയാളാണ്. എന്നാൽ ഏകദിനത്തിൽ മികച്ച കീപ്പർ ബാറ്റർ ആണോ? എനിക്കത് ബോധ്യപ്പെട്ടിട്ടില്ല - സൈമൺ ഡൗൾ വ്യക്തമാക്കി. ആരാണ് മികച്ചവൻ എന്ന് ബി.സി.സിഐ നോക്കുന്നില്ല എന്നാണ് ഹർഷ ഭോഗ്ലെ പറഞ്ഞത്. പന്തിന് സ്ഥാനം കണ്ടെത്താനാണ് ബി.സി.സിഐ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു പരിധിവരെ പന്ത് അതിന് അർഹനായിരുന്നു, എന്നാൽ ആ പരിധി ഇപ്പോൾ അവസാനിച്ചു. വൈറ്റ് ബോൾ ക്രിക്കറ്റിൽ സഞ്ജുവിനെ പരിഗണിക്കേണ്ട സമയമായി -ഭോഗ്ലെ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഗൂഢാലോചന തെളിയിച്ചത് കാവ്യയുമായുള്ള ബന്ധം അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനു ശേഷം ഗീതുവും സംയുക്തയുമായുള്ള ബന്ധം ദിലീപേട്ടൻ എതിർത്തുവെന്ന മഞ്ജു വാര്യരുടെ മൊഴി; നടി ആക്രമിക്കപ്പെട്ടപ്പോൾ ക്രിമിനൽ ഗൂഢാലോചന ചർച്ചയാക്കിയ ലേഡി സൂപ്പർ സ്റ്റാർ മൊഴി നൽകാൻ വീണ്ടും കോടതിയിലേക്ക്; നടിയെ ആക്രമിച്ച കേസിൽ ഇനിയുള്ള വിചാരണക്കാലം നിർണ്ണായകം
- അമ്മയുടെ ആയുർവേദ ചികിത്സയ്ക്കു വേണ്ടിയാണു റിസോർട്ടിൽ താമസിച്ചതെന്നു ചിന്ത; ലക്ഷ്വറി ബാറും ക്ലബ്ബും ലോക്കൽ ബാറും നോൺ വെജ് റെസ്റ്റോറന്റും ഉള്ള ആദ്യത്തെ ആയുർവേദ ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത് നിയമ വിരുദ്ധമെന്നും ആക്ഷേപം; രണ്ടു വർഷം ചിന്ത റിസോർട്ടിൽ തങ്ങിയോ? യുവജന കമ്മിഷൻ അധ്യക്ഷയ്ക്കെതിരെ പുതിയ ആരോപണം എത്തുമ്പോൾ
- ലളിത ജീവിതം.... ഉയർന്ന ചിന്ത; അമ്മയുടെ ആയുർവേദ ചികിത്സ സർക്കാർ ചെലവിൽ മയോ ക്ലിനിക്കിൽ നടത്താതെ കൊല്ലം തങ്കശ്ശേരിയിൽ ഒരു പാർട്ടി അനുഭാവിയുടെ റിസോർട്ടിനെ അഭയം പ്രാപിച്ച ആ വലിയ മനസ്സ് ആരും കാണാതെ പോകരുത്! പരിഹാസവുമായി അഡ്വ ജയശങ്കർ; ഇഡിയെ സമീപിച്ച് യൂത്ത് കോൺഗ്രസും; ചിന്തയിൽ വിവാദം തുടരുമ്പോൾ
- ബലാത്സംഗ ശ്രമത്തിനിടെ പ്രതിയുടെ ചുണ്ട് കടിച്ചെടുത്ത് പെൺകുട്ടി രക്ഷപ്പെട്ടു
- ഇടിവെട്ടായി ഇരട്ട; ഉള്ളുലക്കുന്ന ഇരട്ട ക്ലൈമാക്സ്; ജോജു ജോർജിന്റെ ഘടാഘടിയൻ ഡബിൾ റോൾ; സൂപ്പർതാരങ്ങൾക്കും മേലെ 'പാവങ്ങളുടെ മമ്മുട്ടി'; തഴക്കം ചെന്നെ സംവിധായകന്റെ കയ്യടക്കത്തോടെ നവാഗതനായ രോഹിത്ത്; നല്ല സിനിമകളുടെ ബ്രാൻഡ് അംബാസഡറായി മാർട്ടിൻ പ്രക്കാട്ടിന്റെ പേരും
- ആ സംഭവത്തിനു ശേഷം സ്കൂളിൽ പോയില്ല; പാഠപുസ്തകം കാണുന്നതു പോലും പേടിയായി; ആംബുലൻസിന്റെ ശബ്ദം കേട്ടാൽ ഓടിയൊളിക്കും; മുഖത്ത് ചോരതെറിച്ചുവീണത് കുഞ്ഞുമോളുടെ ജീവിതം തകർത്തു; ഉറക്കം കിട്ടാത്ത പേക്കിനാവുകളുടെ രാത്രികൾക്ക് വിട; കണ്ണൂരിലെ അരുംകൊല രാഷ്ട്രീയത്തിന്റെ ഇര; ഷെസീനയുടെ ജീവനെടുത്തത് വിഷാദ രോഗം
- എൻ.ഡി.ആർ.എഫ് പ്രവർത്തകരും ഡ്രില്ലിങ് മെഷീനും മരുന്നുകളുമായി വ്യോമസേനയുടെ സി - 17 എയർക്രാഫ്റ്റ് തുർക്കിയിൽ ലാൻഡ് ചെയ്തു; പറന്നുയരാൻ തയ്യാറായി അടുത്ത വിമാനവും; 'ഹിന്ദിയിലും തുർക്കിയിലും 'ദോസ്ത്' എന്നത് പൊതുവാക്ക്'; ഭൂകമ്പ സഹായത്തിന് ഇന്ത്യക്ക് നന്ദി അറിയിച്ച് തുർക്കി
- പിരിയുന്നത് ഓർക്കാനേ വയ്യ; ഒരു പുരുഷനെ വിവാഹം ചെയ്ത് മൂന്ന് സഹോദരിമാർ: സഹോദരിമാരിൽ ഒരാൾ ഗർഭിണിയായതോടെ ആഘോഷമാക്കി കുടുംബം
- ചീട്ടുകൊട്ടാരം പോലെ വൻ കെട്ടിടങ്ങൾ നിലം പൊത്തി; തകർന്ന കെട്ടിടങ്ങൾ അഗ്നിക്കിരയായി; ഇറങ്ങിയോടാൻ പോലും കഴിയാതെ ആയിരങ്ങൾ മരണത്തിലേക്ക്; മിക്കവരെയും മരണം വിളിച്ചത് ഉറങ്ങി കിടക്കുമ്പോൾ; ലോകാവസാനത്തെ ഓർമ്മിപ്പിച്ചുകൊണ്ട് വീടുകളും അപ്പാർട്ട്മെന്റുകളും തകർന്നു വീണു; തുർക്കിയിലും സിറിയയിലും മരണ സംഖ്യ ഉയരുമ്പോൾ
- ആയുധ പരിശീലനമെന്നാരോപിച്ച് ആർ എസ് എസ് ശാഖ തടഞ്ഞ് ഡി വൈ എഫ് ഐ; ആയുധ പരിശീലനം കണ്ടെത്താനായില്ലെന്ന് പൊലീസ്; ആരോപണം വാസ്തവ വിരുദ്ധമെന്ന് ആർ എസ് എസ്
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- 'ആ രാജ്യം തന്ന ഇൻശാ അള്ളാ എന്ന വാക്കു ഞാൻ വിശ്വസിച്ചു.. പാക്കിസ്ഥാന്റെ മണ്ണിലൊന്ന് കടന്ന് സുന്നത്ത് നിസ്ക്കരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു'; പാക് വിസ കിട്ടിയെന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂർ
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- മഞ്ഞളുവെള്ളം കലക്കി കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ്; പ്രാർത്ഥനക്കാരാണ് വഴിതെറ്റിച്ചത്; ചേട്ടന് കുടുംബം ചികിത്സ നിഷേധിക്കുകയാണ്; ഭാര്യയും ചാണ്ടി ഉമ്മനും മൂത്ത മകളുമാണ് ചികിത്സക്ക് തടസം നിൽക്കുന്നത്; അച്ഛനെ ചികിത്സിച്ചേ മതിയാകൂവെന്ന നിലപാടിലാണ് അച്ചു ഉമ്മൻ; ജർമ്മനിയിലും ചികിത്സ നടന്നില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് വി ചാണ്ടി
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്