സെഞ്ച്വറിക്ക് 90 റൺസ് അകലെ പന്ത് വീണു; ജസ്റ്റിസ് ഫോർ സാംസൺ എന്ന ഹാഷ് ടാഗിനെ കുറിച്ചു കേൾക്കുമ്പോഴേ ക്രിക്കറ്റ് 'ദൈവങ്ങൾക്ക്' കലിയിളകും! ഇത് മലയാളി താരത്തെ കരയ്ക്കിരുത്തി മുതിർന്ന താരമാക്കും കുതന്ത്രം; പന്തിന് ഇടവേള അനിവാര്യമെന്ന് ശശി തരൂരും; സഞ്ജു സാംസണിനോട് കാട്ടുന്നത് നീതി കേട്; ഇന്ത്യൻ ക്രിക്കറ്റിലെ ഇരട്ടത്താപ്പ് തെളിയുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ക്രൈസ്റ്റ്ചർച്ച്: ക്രിക്കറ്റ് ദൈവങ്ങൾക്ക് പ്രധാനം ഉത്തരേന്ത്യയാണ്. ബിസിസിഐ നയിക്കുന്നവർക്ക് അതിന് അപ്പുറത്തേക്കുള്ള ചിന്തയില്ല. അങ്ങനെ വീണ്ടും ഒരിക്കൽ കൂടി സഞ്ജു വി സാംസൺ പുറത്തിരുന്നു. ക്രൈസ്റ്റ് ചർച്ചിൽ ഇന്ത്യയുടെ മുൻനിരയും മധ്യനിരയും തകർന്നടിഞ്ഞു. വാഷിങ്ടൺ സുന്ദർ ആഞ്ഞടിച്ചതു കൊണ്ട് മാത്രം ഇന്ത്യൻ സ്കോർ 200 കടന്നു. ഋഷഭ് പന്തിന് വേണ്ടി ഇന്ത്യൻ ടീം മാനേജ്മെന്റെ നടത്തിയ നെറികെട്ട ഒഴിവാക്കൽ വീണ്ടും ചർച്ചയാവുകയാണ്. തിരുവനന്തപുരം എംപി ശശി തരൂർ അടക്കം നിരാശനാണ്. ഐപിഎല്ലിൽ മാത്രം സ്ഥിരമായി കളിക്കാനാകുന്ന താരമെന്ന 'ഖ്യാതി'യാണ് ഇന്ത്യയുടെ ന്യൂസിലണ്ട് പര്യടനം മലയാളിയായ സഞ്ജു വി സാംസണ് നൽകുന്നത്.
ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിലും പരാജയപ്പെട്ട് വിക്കറ്റ് കീപ്പർ ബാറ്റർ പന്ത്. 16 പന്തുകളുടെ ആയുസെ പന്തിനുണ്ടായിരുന്നുള്ളൂ. രണ്ട് ഫോറുൾപ്പെടെ നേടിയത് 10 റൺസ്. ഡാരിൽ മിച്ചലിനായിരുന്നു വിക്കറ്റ്. മോശം ഫോമിലൂടെയടാണ് പന്ത് കടന്നുപോകുന്നത്. എന്നിട്ടും നിരന്തരം അവസരം ലഭിക്കുന്നതാണ് വിമർശനത്തിന് ഇടയാക്കുന്നത്. ന്യൂസിലണ്ട് പര്യടനത്തിലെ ഏകദിന-2020 മത്സര ടീമിൽ സഞ്ജു ഇടപെടിച്ചപ്പോൾ ആരാധകർ ആവേശത്തിലായി. എല്ലാ കളിയിലും സഞ്ജു കളിക്കുമെന്ന് പ്രതീക്ഷിച്ചു. ലോകകപ്പിലെ തിരിച്ചടി കൂടി കണക്കിലെടുത്തായിരുന്നു ഇത്. എന്നാൽ 20-20യിൽ സഞ്ജുവിനെ മറികടന്ന് കളിച്ചത് പന്ത്. എല്ലാ കളിയിലും പരാജയമായി. ഏകദിനത്തിൽ ആദ്യ കളിയിൽ സഞ്ജു ടീമിലെത്തി. സാമാന്യം ഭേദപ്പെട്ട സ്കോർ നേടി. എന്നാൽ അടുത്ത രണ്ടു കളിയിൽ 'സമ്പൂർണ്ണ പരാജയമായ' പന്തിന് വേണ്ടി സഞ്ജുവിനെ തഴഞ്ഞു. ഏകദിനത്തിലെ എല്ലാ കളിയിലും പന്ത് പരാജയമാകുകയും ചെയ്തു.
പ്രത്യേകിച്ചും സഞ്ജുവിനെപ്പോലെ ഒരു താരം പുറത്തിരിക്കുമ്പോൾ. പരമ്പരയിലെ ഒരൊറ്റ മത്സരത്തിൽ മാത്രമാണ് സഞ്ജുവിന് അവസരം കൊടുത്തത്. ആദ്യ ഏകദിനത്തിലായിരുന്നു അവസരം. 38 റൺസ് നേടിയിരുന്നു. എന്നാൽ രണ്ടാം ഏകദിനത്തിൽ സഞ്ജുവിനെ പുറത്തിരുത്തി ദീപക് ഹൂഡക്ക് അവസരം കൊടുക്കുകയും ചെയ്തു. സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ കോൺഗ്രസ് നേതാവ് ശശി തരൂരും രംഗത്ത് എത്തി. 'പന്ത് ഒരിക്കൽ കൂടി പരാജയപ്പെട്ടിരിക്കുന്നു, വൈറ്റ്ബോൾ ക്രിക്കറ്റിൽ നിന്ന് അദ്ദേഹത്തിന് ഇടവേള ആവശ്യമാണ്. സഞ്ജുവിന് വീണ്ടും അവസരം നിഷേധിച്ചിരിക്കുന്നു. മികച്ച ബാറ്ററാണെന്ന് തെളിയിക്കാൻ സഞ്ജുവിന് ഐ.പി.എല്ലിനായി കാത്തിരിക്കാം'- ഇങ്ങനെ പോകുന്നു ശശി തരൂരിന്റെ വാക്കുകൾ. ന്യൂസിലണ്ടിൽ നിന്ന് ബംഗ്ലാദേശിലേക്കാണ് ടീം ഇന്ത്യയുടെ യാത്ര. അവിടേയും ഋഷഭ് പന്ത് ടീമിലുണ്ട്. സഞ്ജുവില്ല. അതായത് എല്ലാം കളിയിലും പരാജയപ്പെടുന്ന പന്തിന് വീണ്ടും വീണ്ടും അവസരം നൽകുയാണ് മാനേജ്മെന്റ്.
ഈ വർഷം ടി20, ഏകദിന മൽസരങ്ങളിൽ ശ്രദ്ധേയമായ ചില പ്രകടനങ്ങൾ സഞ്ജു കാഴ്ചവച്ചിരുന്നു. പക്ഷെ എന്നിട്ടും പന്തിനെ മറികടന്ന് ടീമിൽ തന്റെ സ്ഥാനമുറപ്പിക്കാൻ സഞ്ജുവിനു കഴിയുന്നില്ല. മലയാളി ആരാധകർ മാത്രമല്ല ഇന്ത്യയിൽ എല്ലായിടത്തുമുള്ള ക്രിക്കറ്റ് പ്രേമികൾ ഇതിൽ നിരാശയിലും രോഷത്തിലുമാണ്. ഈ വർഷം ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണും പന്തും ഒമ്പതു ഇന്നിങ്സുകൾ വീതമാണ് കളിച്ചിട്ടുള്ളത്. ഇതിൽ കൂടുതൽ റൺസെടുത്തിട്ടുള്ളത് പന്താണെന്ന്ു കാണാം. അതു മാത്രല്ല ഫിഫ്റ്റി പ്ലസ് സ്കോറുകളിലും അദ്ദേഹം സഞ്ജുവിനെ പിന്നിലാക്കുന്നു. എന്നാൽ ബാറ്റിങ് ശരാശരിയിലും സ്ട്രൈക്ക് റേറ്റിലും സഞ്ജുവാണ് ബെസ്റ്റ്. 326 റൺസാണ് പന്തിന്റെ സമ്പാദ്യം. സഞ്ജു 284 റൺസും നേടി. പന്ത് മൂന്ന് ഫിഫ്റ്റി പ്ലസ് സ്കോറുകളടിച്ചപ്പോൾ സഞ്ജുവിനു രണ്ടെണ്ണമാണുള്ളത്. പക്ഷെ പന്തിന്റെ ശരാശരി 40.75 ആണെണങ്കിൽ സഞ്ജുവിന്റേത് 71 ആണ്. സഞ്ജുവിന്റെ സ്ട്രൈക്ക് റേറ്റ് 105.5ഉം റിഷഭിന്റേത് 98.1 ഉം ആണ്.
ഏകദിനത്തിൽ സഞ്ജു സാംസൺ ഇതുവരെ കളിച്ചിട്ടുള്ളത് 10 ഇന്നിങ്സുകളിൽ മാത്രമാണ്. ഇതിൽ ഒമ്പതും ഈ വർഷമായിരുന്നെങ്കിൽ ആദ്യത്തേത് കഴിഞ്ഞ വർഷവുമാണ്. കളിച്ച 10 ഇന്നിങ്സുകളെടുത്താൽ അദ്ദേഹം രണ്ടിന്നിങ്സുകളിൽ മാത്രമേ (6*, 2*) ഒറ്റയക്ക സ്കോറിൽ പുറത്തായിട്ടുള്ളൂ. ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാട്ടിൽ നടന്ന മാച്ചിൽ പുറത്താവാതെ നേടിയ 86 റൺസാണ് ഉയർന്ന സ്കോർ. 46, 12, 54, 43*, 15, 30*, 36 എന്നിങ്ങനെയാണ് ബാക്കിയുള്ള ഇന്നിങ്സുകളിൽ സഞ്ജുവിന്റെ ബാറ്റിങ് പ്രകടനം. ന്യൂസിലാൻഡുമായുള്ള ആദ്യ ഏകദിനത്തിലാണ് അദ്ദേഹത്തെ അവസാനമായി പ്ലെയിങ് ഇലവനിൽ കണ്ടത്. പന്തിന്റെ പ്രകടനത്തിലേക്കു വന്നാൽ അവസാനത്തെ 11 ഏകദിന ഇന്നിങ്സുകളിൽ രണ്ടു തവണ താരം ഡെക്കായി പുറത്തായിട്ടുണ്ടെന്നു കാണാം. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ പുറത്താവാതെ നേടിയ 125 റൺസാണ് കരിയർ ബെസ്്റ്റ് പ്രകടനം. 77, 78, 16, 85, 0, 11, 18, 56, 0, 15 എന്നിങ്ങനെയാണ് ശേഷിച്ച 10 ഇന്നിങ്സുകളിൽ റിഷഭിന്റെ സ്കോറുകൾ. ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ അദ്ദേഹം 15 റൺസെടുത്ത് ബൗൾഡാവുകയായിരുന്നു. ഇന്ന് പത്ത് റൺസും. അങ്ങനെ ദയനീയമാണ് സമീപകാല പ്രകടനങ്ങൾ.
പന്തിന്റെ സമീപകാല പ്രകടനങ്ങൾ വിലയിരുത്തിയും വിശദീകരിച്ചും നിരവധി പോസ്റ്റുകളും ട്വീറ്റുകളും സമൂഹനമാധ്യമങ്ങളിൽ സജീവമാകുന്നുണ്ട്. സെഞ്ച്വറിക്ക് 90 റൺസ് അകലെ പന്ത് വീണു എന്നായിരുന്നു രസകരമായൊരു കമന്റ്. അതേസമയം തഴയുമ്പോഴെല്ലാം സഞ്ജു ട്വിറ്ററിൽ ട്രെൻഡിങാവാറുണ്ട്. ജസ്റ്റിസ് ഫോർ സാംസൺ എന്ന ഹാഷ് ടാഗാണ് ഇപ്പോൾ സജവീമാകുന്നത്. ന്യൂസിലാൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 219 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 47.3 ഓവറിൽ 219 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. മധ്യനിരയിൽ സഞ്ജുവിനെ പോലൊരു താരത്തിന്റെ സാധ്യത നിറഞ്ഞു നിന്ന മത്സരമാണ് ഇത്. അങ്ങനെ ബാറ്റിംഗിൽ എല്ലാ കളിയിലും ന്യൂസിലണ്ടിൽ പന്ത് സമ്പൂർണ്ണ പരാജയമായി. അപ്പോഴും ന്യൂസിലണ്ടിലേക്ക് പന്തിന് യാത്ര ചെയ്യാം.
സഞ്ജു സാംസണും പന്തും തമ്മിലുള്ള താരതമ്യം ഇന്ത്യൻ ക്രിക്കറ്റിൽ ചൂടുപിടിക്കുകയാണ്. തുടർച്ചയായി പരാജയപ്പെട്ടിട്ടും പന്തിന് അവസരങ്ങൾ നൽകുകയും, അതേസമയം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സഞ്ജുവിനെ തഴയുകയും ചെയ്യുന്ന ടീം നിലപാടിനെതിരെ ആരാധകർക്ക് പുറമേ മുൻ താരങ്ങൾ വരെ വിമർശനമുയർത്തിക്കഴിഞ്ഞു. ന്യൂസിലാൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ അവസരം ലഭിച്ച സഞ്ജു താരതമ്യേന ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ, രണ്ടാം ഏകദിനത്തിൽ സഞ്ജുവിനെ ടീമിലുൾപ്പെടുത്തിയില്ല. ആദ്യ കളിയിൽ മോശം പ്രകടനം നടത്തിയ പന്തിനെയാകട്ടെ ടീമിൽ നിലനിർത്തുകയും ചെയ്തു. ഈ അനീതിക്കെതിരെ വ്യാപക വിമർശനമാണ് ആരാധകർ ഉയർത്തിയത്. മൂന്നാം ഏകദിനത്തിലും അതു തന്നെ സംഭവിച്ചു.
സഞ്ജുവിന് ഇനിയും അവസരം നൽകാതിരിക്കുന്നതിന് ന്യായീകരണമില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ന്യൂസിലാൻഡ് മുൻ താരവും കമന്റേറ്ററുമായ സൈമൺ ഡൗളും ഇന്ത്യൻ കമന്റേറ്റർ ഹർഷ ഭോഗ്ലെയും. സഞ്ജുവിന് ഇനിയെങ്കിലും അവസരം നൽകേണ്ടതുണ്ടെന്നാണ് ന്യൂസിലാൻഡ് മുൻ ഫാസ്റ്റ് ബൗളർ കൂടിയായ സൈമൺ ഡൗൾ അഭിപ്രായപ്പെട്ടത്. 'സഞ്ജു സാംസൺ-പന്ത് ചർച്ച വളരെ രസകരമാണ്. 30 മത്സരങ്ങൾ കളിച്ച പന്തിന്റെ ശരാശരി വെറും 35 ആണ്. സ്ട്രൈക്ക് റേറ്റ് മോശമല്ല. പക്ഷേ സഞ്ജുവിനെ നോക്കൂ, 11 മത്സരങ്ങൾ കളിച്ച സഞ്ജുവിന്റെ ശരാശരി 60ന് മുകളിലാണ്. വിക്കറ്റ് കീപ്പിങിലും സഞ്ജു മോശമല്ല. സഞ്ജു കൂടുതൽ അവസരം അർഹിക്കുന്നുവെന്നാണ് ഞാൻ കരുതുന്നത്' -സൈമൺ ഡൗൾ പറഞ്ഞു.
പന്തിനെ കുറിച്ച് ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. പന്താണ് ഭാവിയെന്ന് പറയുന്നു. എന്നാൽ, വൈറ്റ് ബോൾ മത്സരങ്ങളിൽ ഒന്നും ചെയ്തിട്ടില്ല. മികച്ച ടെസ്റ്റ് കളിക്കാരനാണ്. ടെസ്റ്റിൽ വിജയിക്കുമെന്ന് ഉറപ്പുള്ളയാളാണ്. എന്നാൽ ഏകദിനത്തിൽ മികച്ച കീപ്പർ ബാറ്റർ ആണോ? എനിക്കത് ബോധ്യപ്പെട്ടിട്ടില്ല - സൈമൺ ഡൗൾ വ്യക്തമാക്കി. ആരാണ് മികച്ചവൻ എന്ന് ബി.സി.സിഐ നോക്കുന്നില്ല എന്നാണ് ഹർഷ ഭോഗ്ലെ പറഞ്ഞത്. പന്തിന് സ്ഥാനം കണ്ടെത്താനാണ് ബി.സി.സിഐ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു പരിധിവരെ പന്ത് അതിന് അർഹനായിരുന്നു, എന്നാൽ ആ പരിധി ഇപ്പോൾ അവസാനിച്ചു. വൈറ്റ് ബോൾ ക്രിക്കറ്റിൽ സഞ്ജുവിനെ പരിഗണിക്കേണ്ട സമയമായി -ഭോഗ്ലെ പറഞ്ഞു.
Stories you may Like
- പാളിലെ 'മസിൽ കാട്ടൽ' സഞ്ജുവിന് ക്രിക്കറ്റ് ജീവിതം തുടരാനുള്ള ജീവവായു!
- പ്രതിസന്ധികൾ വിഴിഞ്ഞത്തെ പ്രതിഭയ്ക്ക് പുത്തരിയല്ല; സഞ്ജു 'ദി മാൻ ഓഫ് ദി മാച്ച്'
- ഞാൻ എങ്ങനെ നിർഭാഗ്യവാനായ ഒരു ക്രിക്കറ്ററാകും? സഞ്ജു
- ശ്രീശാന്തിന് മറുപടിയുമായി നെൽസൻ ജോസഫ്
- സഞ്ജു രണ്ടാം എം എസ് ധോണിയാണ്'; അനുഭവം പങ്കുവച്ച് രാജസ്ഥാൻ ട്രെയിനർ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്