'ഈ സമയവും പിന്നിടും; അവർക്ക് വലിയ സ്കോറുകൾ ഇനിയും നേടാൻ കഴിയും; തിരിച്ചുവരാൻ കരുത്തുള്ളവർ'; കോലിയേയും പുജാരയേയും രഹാനെയെയും പിന്തുണച്ച് രാഹുൽ ദ്രാവിഡ്; ഇന്ത്യൻ മധ്യനിരയുടെ മോശം ഫോം ചർച്ചയാകുന്നതിനിടെ പ്രതികരണവുമായി മുഖ്യ പരിശീലകൻ

സ്പോർട്സ് ഡെസ്ക്
ജൊഹന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ചരിത്ര ടെസ്റ്റ് പരമ്പര നേട്ടം സ്വന്തമാക്കാൻ ലക്ഷ്യമിട്ട് രണ്ടാം മത്സരത്തിന് ടീം ഇന്ത്യ തിങ്കളാഴ്ച ജൊഹന്നസ്ബർഗിൽ ഇറങ്ങാനിരിക്കെ മധ്യനിര ബാറ്റ്സ്മാന്മാരെ പിന്തുണച്ച് മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. ടെസ്റ്റ് നായകൻ വിരാട് കോഹ്ലി, മൂന്നാം നമ്പർ ബാറ്റ്സ്മാൻ ചേതേശ്വര് പൂജാര, അജിങ്ക്യ രഹാനെ എന്നിവരുടെ മോശം ഫോമിനെ സംബന്ധിച്ച മുൻ താരങ്ങൾ അടക്കം കടുത്ത വിമർശനം ഉന്നയിക്കുന്നതിനിടെയാണ് മൂവരെയും പിന്തുണച്ച് രാഹുൽ ദ്രാവിഡ് രംഗത്ത് വന്നത്.
ഫോം ഔട്ട് എന്നത് ഏതൊരു താരങ്ങളുടേയും കരിയറിൽ സംഭവിക്കുന്ന ചെറിയ കാലയളവ് മാത്രമാണിതെന്നും മൂന്ന് ബാറ്റ്സ്മാന്മാരും മികച്ച ഫോം കണ്ടെത്തുകയും വലിയ സ്കോർ നേടാൻ സാധിക്കുകയും ചെയ്യുമെന്ന് ദ്രാവിഡ് വ്യക്തമാക്കി.
സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ തകർപ്പൻ ജയം നേടിയ ടീം ഇന്ത്യ, മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 1-0 ന് മുന്നിലെത്തിയിരിക്കുകയാണ്. എന്നിരുന്നാലും മധ്യനിരയിൽ നായകൻ വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, ചേതേശ്വർ പുജാര തുടങ്ങിയ സീനിയർ ബാറ്റർമാരുടെ പ്രകടനം ഇന്ത്യക്ക് ആശ്വസിക്കാൻ വക നൽകുന്നില്ല.
ക്യാപ്റ്റൻ വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, ചേതേശ്വര് പൂജാര തുടങ്ങിയ സീനിയർ ബാറ്റർമാർ ഇതുവരെ ബാറ്റിംഗിൽ ഫോമിലായിട്ടില്ലാത്തത് കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇന്ത്യ മിന്നുന്ന ജയം നേടിയ സെഞ്ചൂറിയൻ ടെസ്റ്റിൽ പോലും പൂജാരയുടെ സ്കോർ 0 ഉം 16 ഉം ആയിരുന്നു. കോലി 35 ഉം 18 ഉം രഹാനെ 48 ഉം 20 ഉം മാത്രമാണ് സ്കോർ ചെയ്തത്. ലൊകേഷ് രാഹുലിന്റെ സെഞ്ചുറിയായിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായത്. കടുത്ത വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് മൂവരെയും പിന്തുണച്ച് ദ്രാവിഡിന്റെ പ്രതികരണം.
'ഞാൻ ഉദ്ദേശിച്ചത്, ഇത് പലതരത്തിലുള്ള ഘടകങ്ങളാകാം. കരിയറിന്റെ വിവിധ ഘട്ടങ്ങളിലുള്ള താരങ്ങൾക്ക് വളരെക്കാലം കളിക്കുമ്പോൾ ഇത് സംഭവിക്കുന്നു. നിങ്ങൾ നന്നായി ബാറ്റ് ചെയ്യുന്നുവെന്ന് കരുതുമ്പോഴും വലിയ സ്കോറുകൾ വരുന്നില്ല. അവർ മൂന്നുപേർക്കും ഇത് സംഭവിക്കുന്നതായി ഞാൻ കരുതുന്നു, രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഞായറാഴ്ച നടന്ന വെർച്വൽ പ്രീ-മാച്ച് പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് ദ്രാവിഡ് പറഞ്ഞു.
'എന്നാൽ അവർ തിരിച്ചുവരവിന് പരിശ്രമിക്കുന്നത് നല്ല കാര്യമാണ്, ഈ തുടക്കങ്ങളെ എങ്ങനെ വലിയ സ്കോറുകളാക്കി മാറ്റാമെന്ന് അവർക്കറിയാം. അവർ പരിശീലനം നടത്തുന്നത് ശ്രദ്ധിക്കാരുണ്ട്. വലിയ സ്കോറുകൾ നേടുന്നില്ല എന്നത് ആശങ്കയുണ്ടാക്കേണ്ടതില്ല. ഇത് ചില സമയത്തിന്റേതാണ്. അവൻ തന്നാൽ കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നു. അവൻ തീർച്ചയായും നന്നായി തയ്യാറെടുക്കുന്നു. അവനെപ്പോലെയുള്ള ഒരാൾ ഉയർന്ന നിലവാരം പുലർത്തുന്നു. വ്യക്തമായും, മികച്ച ഫോം നിലനിർത്തി മികച്ച സ്കോറുകൾ നേടാൻ അവർ ആഗ്രഹിക്കുന്നുണ്ട്' . ദ്രാവിഡ് കൂട്ടിച്ചേർത്തു.
'വലിയ സ്കോറുകൾ നേടാതെ പോയ ഒരുപാട് മികച്ച തുടക്കങ്ങൾ ഉണ്ടായിട്ടുണ്ട്. നമ്മൾ ചെയ്ത നല്ല കാര്യം ഓർക്കുക,' ഇന്ത്യയുടെ മധ്യനിരയിൽ നിന്ന് റൺസിന്റെ അഭാവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ദ്രാവിഡ് പറഞ്ഞു
'തീർച്ചയായും, ബാറ്റർമാരിൽ നിന്ന് വലിയ സ്കോറുകൾ നേടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ, ഈ അവസ്ഥയിൽ, വിമർശനങ്ങൾ കൊണ്ടു മാത്രം ഫലം കാണില്ല. ബാറ്റർമാരെ വീണ്ടും വീണ്ടും കുഴപ്പത്തിലാക്കാനെ അതുകൊണ്ടു കഴിയു. മികച്ച തുടക്കങ്ങൾ സൃഷ്ടിക്കാനും വലിയ സ്കോർ ഉയർത്താനുമുള്ള അവരുടെ അവസരമാണിത്, ദ്രാവിഡ് പറഞ്ഞു.
സെഞ്ചൂറിയൻ ടെസ്റ്റിന് മുമ്പ് വിരാട് കോലിയെ പിന്തുണച്ച് ദ്രാവിഡ് രംഗത്ത് എത്തിയിരുന്നു. ''എപ്പോഴും പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന താരമാണ് കോലി. കളിച്ച എല്ലായിടത്തും അദ്ദേഹം വിജയിയായി. കോലി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുമ്പോൾ ഞാൻ ടീമിലുണ്ടായിരുന്നു. കോലിക്കൊപ്പം ബാറ്റ് ചെയ്യാനും എനിക്കായി. 10 വർഷങ്ങൾക്ക് ശേഷം കോലി നേടിയ വളർച്ച അത്ഭുതപ്പെടുത്തുന്നതാണ്. ഒരു വ്യക്തിയെന്ന നിലയിലും അദ്ദേഹത്തിന് വലിയ മാറ്റങ്ങൾ സംഭവിച്ചു എന്നായിരുന്നു ദ്രാവിഡ് പറഞ്ഞത്.
കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടെ ഒരു ബാറ്റർ എന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ടീം ഇന്ത്യയെ ഉന്നതിയിലേക്ക് നയിച്ചു. അതോടൊപ്പം ക്രിക്കറ്റിൽ നേടിയതിനെയെല്ലാം അവിസ്മരണീയമായിട്ടാണ് തോന്നുന്നത്. ഇന്ത്യൻ ടീമിൽ ഒരു ഫിറ്റ്നെസ് സംസ്കാരം കൊണ്ടുവരുന്നതിൽ കോലിക്ക് വലിയ പങ്കുണ്ട്. സഹതാരങ്ങളിൽ ഊർജവും ആത്മവിശ്വാസവും വളർത്തുന്നിൽ കോലി വലിയ പങ്കുവഹിച്ചു. ആശ്ചര്യമാണ് പുറത്തുനിന്ന് നോക്കുമ്പോൾ തോന്നുന്നത്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ഞാനിപ്പോഴാണ് സീനിയർ ടീമിന്റെ ഭാഗമാകുന്നത്. വരും ദിവസങ്ങളിൽ അദ്ദേഹത്തെ പിന്തുണക്കാവുന്നതിലും സമയം ചെലവിടാനാകുന്നതിലും ഏറെ സന്തോഷമുണ്ട്.'' മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കൂടിയായ ദ്രാവിഡ് പറഞ്ഞു.
സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസവുമായാണ് വാണ്ടറേഴ്സിൽ രണ്ടാം ടെസ്റ്റിന് ഇന്ത്യ ഇറങ്ങുന്നത്. നായകൻ വിരാട് കോലിയെ വ്യക്തിഗത റെക്കോർഡും കാത്തിരിപ്പുണ്ട്. വാണ്ടറേഴ്സിൽ കൂടുതൽ ടെസ്റ്റ് റൺസ് നേടുന്ന വിദേശ താരമെന്ന റെക്കോർഡാണ് കോലിക്ക് കയ്യെത്തും ദൂരെ മാത്രമുള്ളത്. ജൊഹന്നസ്ബർഗിൽ മുമ്പ് കളിച്ച രണ്ട് ടെസ്റ്റിൽ ഒരു സെഞ്ചുറിയും 2 അർധ സെഞ്ചുറിയുമുള്ള കോലിക്ക് ഇതിന് അനായാസം കഴിച്ചേക്കും.
ഏഴ് റൺസ് കൂടി നേടിയാൽ 316 റൺസുള്ള ന്യൂസിലൻഡിന്റെ ജോൺ റീഡിനെ വിരാട് കോലിക്ക് മറികടക്കാം. 310 റൺസുമായി പട്ടികയിൽ രണ്ടാമനാണ് കോലി. ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗും (263) ഇന്ത്യയുടെ നിലവിലെ പരിശീലകൻ രാഹുൽ ദ്രാവിഡുമാണ് (262) മൂന്നും നാലും സ്ഥാനങ്ങളിൽ. ഓസീസ് മുൻതാരം ഡാമിയൻ മാർട്ടിനാണ് അഞ്ചാം സ്ഥാനത്ത് (255). ഫോമിലല്ലാത്ത ഇന്ത്യൻതാരം ചേതേശ്വർ പൂജാരയ്ക്ക് വാണ്ടറേഴ്സിൽ ഒരു സെഞ്ചുറിയും അർധ സെഞ്ചുറിയും സഹിതം 229 റൺസുണ്ട്.
എന്നാൽ നിലവിൽ പുജാരയുടെ പ്രകടനമാണ് ദയനീയം. സെഞ്ചൂറിയനിൽ 0,16 എന്നിങ്ങനെയായിരുന്നു പുജാരയുടെ സ്കോറുകൾ. മോശം ഫോം തുടരുകയാണെങ്കിൽ പുറത്ത്പോകേണ്ടി വരുമെന്ന് മുൻ ഇന്ത്യൻ സെലക്ടറായ സരൺദീപ് സിങ് തുറന്നു പറഞ്ഞിരുന്നു.
'ഇന്ത്യയുടെ ബാറ്റിങ് ഡിപ്പാർട്മെന്റിൽ ആശങ്കയുണ്ട്. കെ.എൽ രാഹുൽ മികവ് പുറത്തെടുക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തെ പൂർണ്ണമായും ആശ്രയിക്കാൻ പറ്റില്ല, പക്ഷേ ഇവിടെ പൂജാരയെക്കുറിച്ചാണ് പറയേണ്ടത്, കാരണം അദ്ദേഹം റൺസ് കണ്ടെത്തേണ്ടിയിരിക്കുന്നു. ശ്രേയസ് അയ്യരെ പോലെയുള്ള ഒരു സെഞ്ചൂറിയൻ ടീമിൽ കാത്തിരിക്കുകയാണ്. നിങ്ങൾ ഒരു സീനിയർ കളിക്കാരനാണ്, മോശം ഫോം ഇനിയും തുടർന്നാൽ വിശ്രമിക്കേണ്ടി വരും- സരൺദീപ് സിങ് പറഞ്ഞു.
ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 113 റൺസിനാണ് ഇന്ത്യ തകർത്തത്. ഇന്ത്യ ഉയർത്തിയ 305 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 191 റൺസിന് പുറത്തായി. സ്കോർ: ഇന്ത്യ 327/10, 174/10, ദക്ഷിണാഫ്രിക്ക 197/10, 191/10. മൂന്ന് മത്സര പരമ്പരയിലെ ഒരു മത്സരം മാത്രമാണ് അവസാനിച്ചത്. രണ്ട് മത്സരം കൂടി ശേഷിക്കെ ഇനിയും കുറഞ്ഞ ഓവർ നിരക്ക് വഴങ്ങിയാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റിനെയും അത് ബാധിക്കും.
നിലവിൽ 1-0ന് മുന്നിട്ട് നിൽക്കുന്ന ഇന്ത്യ ഒരു മത്സരം കൂടി ജയിച്ചാൽ പരമ്പര സ്വന്തമാക്കും. ഇതുവരെ ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര നേടാത്ത ഇന്ത്യ ഇത്തവണ ചരിത്ര നേട്ടം കൂടി ലക്ഷ്യമിടുന്നുണ്ട്. ബൗളർമാരാണ് വിജയം കൊണ്ടുവന്നതെങ്കിലും ആദ്യ മത്സരത്തിൽ കെ.എൽ രാഹുലിന്റെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്.
ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ രാഹുലിന് എന്നാൽ രണ്ടാം ഇന്നിങ്സിൽ തിളങ്ങാനായിരുന്നില്ല. മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് എടുത്തുപറയേണ്ടത്. ജസ്പ്രീത് ബുംറ,മുഹമ്മദ് സിറാജ്,ശർദുൽ ഠാക്കൂർ എന്നിവരെല്ലാം മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമായി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കണ്ണൂർ വിമാനത്താവളവും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക്; നാല് വർഷം കൊണ്ട് 325 കോടിയുടെ നഷ്ടം; പലിശ തിരിച്ചടവും മുടങ്ങിയ അവസ്ഥയിൽ; റൺവേയ്ക്ക് നീളം കൂട്ടാൻ സമരം നടത്തിയവർ ആറ് വർഷമായിട്ടും ഒരിഞ്ച് പോലും നീട്ടിയില്ല; ഭൂമിയേറ്റെടുക്കൽ പാതി വഴിയിൽ
- സഹോദരിയുടെ വിവാഹം മുടങ്ങരുതെന്ന ചിന്ത പിശാചാക്കി; ആശുപത്രിയിൽ പരിശോധന ഉഴപ്പി വീട്ടിൽ കൊണ്ടുവന്ന് തള്ളി; ഷിബു ടെറസിൽ നിന്ന് വീണത് വിവാഹവീട്ടിലെ സംഘം ചേർന്നുള്ള മദ്യപാനത്തെ തുടർന്ന്; തലസ്ഥാനത്തെ സംഭവത്തിൽ വധുവിന്റെ സഹോദരൻ അടക്കം മൂന്നുപേർ അറസ്റ്റിൽ
- പീഡന കേസിൽ തലയൂരാൻ കഴിയാത്ത വിധത്തിൽ തെളിവുകൾ? വിജയ് ബാബുവിന്റെ പാസ്പോർട്ട് റദ്ദാക്കി വിദേശകാര്യ വകുപ്പ്; യുഎഇയിൽ നിന്നാൽ അറസ്റ്റിലാകുമെന്ന് ഭയന്ന് ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ഉടമ്പടിയില്ലാത്ത രാജ്യത്തേക്കു കടന്നതായി സൂചന; ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷയും തള്ളിയാൽ സുപ്രീംകോടതിയിൽ പോകാൻ കരുക്കളുമായി നിർമ്മാതാവ്
- സ്പേസ് ഷട്ടിൽ പൈലറ്റിന്റെ കാലിൽ തിരുമ്മി; തുണിയഴിച്ചു കാട്ടി; കിടക്കയിലേക്ക് ക്ഷണിച്ചു; എലൺ മസ്കിനെതിരെ പരാതിയുമായി എത്തിയ യുവതിയെ കാശുകൊടുത്ത് ഒതുക്കി; ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ പീഡനക്കേസിൽ നിന്നും തലയൂരിയതിങ്ങനെ
- മുടിഞ്ഞു കുത്തുപാളയെടുത്ത ശ്രീലങ്ക നിൽക്കള്ളിയില്ലാതെ നിലവിളിക്കുന്നു; ചരിത്രത്തിൽ ആദ്യമായി വിദേശകടം തിരിച്ചടവു മുടങ്ങി; പാക്കിസ്ഥാന് ശേഷം വിദേശകടത്തിന്റെ അടവ് മുടക്കുന്ന മറ്റൊരു ഏഷ്യൻ രാജ്യം; ജെപി മോർഗൻ ശ്രീലങ്കൻ കടപ്പത്രങ്ങൾ വാങ്ങുമെന്ന സൂചനയിൽ രാജ്യത്തിന് പ്രതീക്ഷ
- കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ സർവേകളിലും മുന്നിട്ട് നിന്ന പിണറായി സർക്കാർ പിറകോട്ടടിക്കുന്നു; രണ്ടാം പിണറായി സർക്കാർ ശരാശരി മാത്രം; സർക്കാറിനോടുള്ള എതിർപ്പാണ് ഏറ്റവും പ്രധാന വിഷയം; കെ റെയിൽ വിവാദം യുഡിഎഫിന് അനുകൂലമാവും; മറുനാടൻ തൃക്കാക്കര സർവേയിലെ കണ്ടെത്തലുകൾ
- ജീവിതം പാഴാക്കിയ ഞാനൊരു വിഡ്ഢി; മക്കൾക്കും പകരക്കാരെ കണ്ടെത്തിയതിൽ അതിശയം തോന്നുന്നു: ഇമ്മന്റെ രണ്ടാം വിവാഹത്തിനെതിരെ പ്രതികരിച്ച് ആദ്യ ഭാര്യ
- ആ ഫോൺ വിളി ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യം; ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇ പ്രസിഡന്റാകുമ്പോൾ അരുണിനും കുടുംബത്തിനും ആഹ്ലാദനിമിഷം
- ആദ്യ ഭാര്യയും മക്കളും വാടകവീട് പോലും നഷ്ടപ്പെടുമെന്ന് ഭയന്ന് നരകിക്കുന്നു; ഇട്ടുമൂടാൻ സ്വത്തുള്ള ചേട്ടന് 1840 കോടിയുടെ ലോട്ടറി; വാങ്ങിക്കൊടുക്കുമോ ഒരു ചെറിയ വീടെങ്കിലും; യൂറോ മില്യൺ ലോട്ടറിയടിച്ചവരുടെ കഥ
- കുടകിൽ കുട്ടയിലെ ആദിവാസി കോളനിയിൽ മതപരിവർത്തന ശ്രമം; ക്രിസ്തുമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചെന്ന് ഹൈന്ദവ സംഘടനകളുടെ പരാതി; മലയാളി ദമ്പതികളായ കുര്യച്ചനും സെൽവിയും കസ്റ്റഡിയിൽ; ദമ്പതികളുടേത് കർണാടകയിൽ പുതിയ നിയമം പാസാക്കിയ ശേഷമുള്ള ആദ്യ അറസ്റ്റ്
- മഴയത്ത് വണ്ടി ഓടിച്ച് ചെന്നപ്പോൾ റൂമില്ലെന്ന് ഹോട്ടലുകാർ; ഒയോ വഴി റൂം ബുക്ക് ചെയ്തെന്ന് പറഞ്ഞപ്പോൾ അവരുമായി ബന്ധവുമില്ല, റൂമും ഇല്ലെന്ന്; കിടിലൻ പണി കിട്ടിയപ്പോൾ ഒയോയ്ക്കും കൊടുത്തു തിരിച്ചൊരു പണി; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
- വിജയ് ബാബുവിനെതിരായ വ്യാജ പരാതിക്ക് പിന്നിൽ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരുസംഘം സിനിമാ പ്രവർത്തകരുടെ ഗൂഢാലോചന; ഇതിന് പിന്നിൽ ആരെന്ന് അന്വേഷിക്കണം; പരാതി നൽകി നടന്റെ അമ്മ മായാ ബാബു
- പി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നു
- ലഹരി നൽകിയ ശേഷം ഭാര്യയെ സ്വന്തം ഇഷ്ടപ്രകാരം കളിപ്പാട്ടം പോലെ സജാദ് ഉപയോഗിച്ചതിന് സാഹചര്യ തെളിവുകൾ; ഫുഡ് ഡെലിവറിയുടെ മറവിൽ നടന്നത് മയക്കുമരുന്ന് കച്ചവടം; അഞ്ച് അടിക്കു മുകളിൽ ഉയരമുള്ള ഷഹന ആ ജനലഴിയിൽ തൂങ്ങിയെന്നത് അവിശ്വസനീയം; മോഡലിനെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയതോ?
- സ്ത്രീധനമായി നൽകിയ 134 പവൻ സ്വർണവും 17 ലക്ഷവും യുകെ യാത്രയുടെ പേരിൽ അടിച്ചെടുത്തു; ലണ്ടനിൽ ഭാര്യയേയും മകളേയും മറന്ന് ലിവിങ് ടുഗദർ ജീവിതം; ചതിച്ചു മുങ്ങിയ ഭർത്താവിനെ കണ്ടെത്താൻ ബ്രിട്ടണിലെ മലയാളികളുടെ സഹായം തേടി ആറ്റിങ്ങലിലെ ഗ്രീഷ്മ; നെടുങ്കണ്ടത്തുകാരൻ ഗോകുൽ കൃഷ്ണയുടെ ചതിയുടെ കഥ
- യുവതിയും രണ്ട് യുവാക്കളും സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടു; രക്ഷിക്കാനായി ഓടിക്കൂടിയ നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; നടുക്കിരുന്ന യുവതിക്ക് ജീവനില്ല
- പ്ലസ് ടുവിലെ പ്രണയം കല്യാണ ശേഷവും; ധ്യാനം കൂടാനെത്തിയപ്പോൾ ഒളിച്ചോട്ടം പ്ലാൻ ചെയ്തു; സൂപ്പർമാർക്കറ്റിൽ ജോലി നേടിയത് അച്ചൻ പട്ടം പോകുമെന്ന് ഉറപ്പുള്ളതിനാൽ; ബാലനീതിയിൽ അറസ്റ്റ് ഒഴിവാക്കാൻ മുൻകരുതലും; ഒടുവിൽ കുട്ടികളെ ഭർത്താവിനെ ഏൽപ്പിച്ച് വൈദികനൊപ്പം ഭാര്യ പോയി; പീരുമേട് കോടതിയിൽ സ്റ്റെല്ലയും ടോണിയും ഒരുമിച്ച കഥ
- ഒടിടിയിലും രക്ഷയില്ലാതെ വിജയുടെ ബീസ്റ്റ്; ഒടിടി റിലീസിന് ശേഷവും വീരഘാവനെ വിടാതെ പിന്തുടർന്ന് ട്രോളന്മാർ; ബീസ്റ്റ് ട്രോളുകൾക്ക് കൈയടിച്ച് സോഷ്യൽ മീഡിയയും; വൈറലാകുന്ന ബീസ്റ്റ് ട്രോളുകൾ
- ശ്രീശാന്തിനൊപ്പം കളിച്ച ഓഫ് സ്പിന്നർ; ബൈക്ക് റെയ്സിനിടെ കുടുംബത്തിൽ താളപ്പിഴകൾ; ഒടുവിൽ 2018ൽ ജയ്സാൽമേർ മരുഭൂമിയിൽ മരണം; ഒരു വാട്സാപ് സന്ദേശം കൊലപാതകം തെളിയിച്ചു; മങ്ങാട്ടെ അസ്ബാക്കിന്റെ ഭാര്യയും കുടുങ്ങി
- കണ്ണൂർ വിമാനത്താവളവും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക്; നാല് വർഷം കൊണ്ട് 325 കോടിയുടെ നഷ്ടം; പലിശ തിരിച്ചടവും മുടങ്ങിയ അവസ്ഥയിൽ; റൺവേയ്ക്ക് നീളം കൂട്ടാൻ സമരം നടത്തിയവർ ആറ് വർഷമായിട്ടും ഒരിഞ്ച് പോലും നീട്ടിയില്ല; ഭൂമിയേറ്റെടുക്കൽ പാതി വഴിയിൽ
- സഹപ്രവർത്തകനുമായുള്ള വിവാഹേതര ബന്ധം തുറന്ന് പറഞ്ഞ ഭാര്യ; അപമാനത്താൽ പിൻവാങ്ങിയതോടെ നഷ്ടപ്പെട്ടത് മുന്നിലെ സുദീർഘമായ കരിയർ; താളംതെറ്റിയ ജീവിതത്തെ തിരിച്ചുപിടിച്ച രണ്ടാം വിവാഹം; അതീജീവനത്തിന്റെ മാതൃക തീർത്ത് ബാംഗ്ലൂർ ജേഴ്സിയിലെ നിറഞ്ഞാട്ടം; സോഷ്യൽ മീഡിയയിൽ വൈറലായി ദിനേഷ് കാർത്തിക്കിന്റെയും ദീപികയുടെയും അനുഭവ കഥ
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- മഞ്ജുവാര്യരും മാനേജർമാരും താമസിച്ചിരുന്നത് ഒരേ ടെന്റിൽ; മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവെന്ന വലിയ കലാകാരി; അവർ ഒരു തടവറയിലാണ്, ജീവൻ അപകടത്തിലും; ഗുരുതര ആരോപണങ്ങളും അനുഭവസാക്ഷ്യങ്ങളുമായി സംവിധായകൻ സനൽകുമാർ ശശിധരന്റെ വെളിപ്പെടുത്തൽ
- ബലാത്സംഗ ആരോപണം നിഷേധിക്കാൻ വിജയ് ബാബു അർദ്ധരാത്രിയിൽ ഫേസ്ബുക്ക് ലൈവിൽ എത്തി; പരാതിക്കാരിയായ നടിയുടെ പേര് വെളുപ്പെടുത്തി അപമാനിക്കൽ: അതിരു കടക്കുന്ന ആത്മവിശ്വാസം വിജയ് ബാബുവിനെ അഴി എണ്ണിക്കുമോ?
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- തെരുവുകളിൽ കൂട്ടിയിട്ട് ഖുർആൻ കത്തിക്കുന്നു; ഈ ഭൂമിയിൽ ഒരു മുസ്ലിം പോലുമില്ലാത്തതായിരിക്കും നല്ല കാര്യമെന്ന് പരസ്യമായി പറയുന്നു; തിരിച്ചടിയായി നഗരം കത്തിച്ച് ഇസ്ലാമിസ്റ്റുകളും; ഭൂമിയിലെ ഏറ്റവും സമാധാനമുള്ള സ്ഥലം എന്ന് അറിയപ്പെട്ടിരുന്ന സ്കാൻഡനേവിയ കലാപഭൂമിയാവുന്നു; ഇസ്ലാം ഭീതിയിൽ യൂറോപ്പിൽ തീവ്ര വലതുപക്ഷം ശക്തമാവുമ്പോൾ
- മദ്യം നൽകി പലതവണ ബലാത്സംഗം ചെയ്തു; 'ഹാപ്പി പിൽ' പോലുള്ള രാസലഹരി വസ്തുക്കൾ കഴിക്കാൻ നിർബന്ധിച്ചു; കാറിൽ വെച്ച് ഓറൽ സെക്സിനു നിർബന്ധിച്ചു; സെക്സ് നിരസിച്ചതിന് വയറ്റിൽ ആഞ്ഞുചവിട്ടി; വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി; നിരവധി പെൺകുട്ടികളെ കെണിയിൽ പെടുത്തിയെന്നും ആരോപണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്