ഓസ്ട്രേലിയയെ കടത്തിവെട്ടി; ടീം ഇന്ത്യയ്ക്ക് ഇനി ഇംഗ്ലീഷ് പരീക്ഷ; അജിങ്ക്യാ രഹാനെയുടെ മാസ്റ്റർ ക്ലാസ് ക്യാപ്റ്റൻസിയെ പുകഴ്ത്തി ക്രിക്കറ്റ് ലോകം; ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പര അഗ്നി പരീക്ഷണമാകുക വിരാട് കോലിക്ക്
സ്പോർട്സ് ഡെസ്ക്
ന്യൂഡൽഹി: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 2 -1 സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദന പ്രവാഹം തുടരുകയാണ്. പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച ഓരോ താരങ്ങളുടേയും പേരെടുത്ത് അഭിനന്ദിച്ചാണ് ക്രിക്കറ്റ് ലോകം പ്രശംസകൾകൊണ്ട് മൂടുന്നത്. ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതാകട്ടെ അജിങ്ക്യാ രഹാനെയുടെ മാസ്റ്റർ ക്ലാസ് ക്യാപ്റ്റൻസിയും. ഫീൽഡിലെ ശാന്തമായ പ്രകൃതം, മത്സരത്തിന് വഴിത്തിരിവുണ്ടാക്കുന്ന നിർണായക തീരുമാനങ്ങൾ, ബാറ്റിംഗിലടക്കം മുന്നിൽ നിന്ന ടീമിനെ നയിക്കാനുള്ള വൈഭവം എന്നുവേണ്ട ഓരോ മത്സരത്തിന്റെയും ഗതിമാറ്റിയ രഹാനെയുടെ നായക മികവ് എടുത്ത് പറഞ്ഞാണ് പ്രശംസകൾ.
ഓസ്ട്രേലിയൻ മണ്ണിലെ ചരിത്ര ജയം ടീം ഇന്ത്യയ്ക്ക് നൽകുന്ന ആത്മവിശ്വാസം വലുതാണ്. എന്നാൽ സമ്മർദ്ദവും അതോടൊപ്പമുണ്ട്. ഇന്ത്യ ഇനി നേരിടുന്നത് കരുത്തുറ്റ ഇംഗ്ലണ്ട് നിരയെയാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ നിരയെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഓസ്ട്രേലിയയിൽ വീരോചിത പോരാട്ടം കാഴ്ച്ചവച്ച താരങ്ങളൊക്കെ ടീമിൽ ഇടംപിടിച്ചിട്ടുമുണ്ട്. ഒപ്പം കുഞ്ഞിന്റെ ജനനത്തോട് അനുബന്ധിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയ നായകൻ വിരാട് കൊലിയും ടീമിൽ തിരിച്ചെത്തുന്നു
ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിൽ ഏറ്റവും കൂടുതൽ സമ്മർദം ആർക്കായിരിക്കും എന്നതാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നത്. നായകൻ വിരാട് കോലി തന്നെ. കാരണം മറ്റൊന്നുമല്ല കോലി ഇനി വിലയിരുത്തപ്പെടുക മാസ്റ്റർ ക്ലാസ് ക്യാപ്റ്റൻസിയിലൂടെ ഓസിസിനെതിരെ പരമ്പര നേടിയ അജിങ്ക്യാ രഹാനെയോടാകും എന്നത് തന്നെ. പരമ്പരയിലെ രഹാനെയുടെ നായക മികവിനെ പ്രശംസിച്ച് ഇന്ത്യൻ കോച്ച് രവി ശാസ്ത്രി തന്നെ രംഗത്തെത്തിയിരുന്നു.
മറ്റൊരു തരത്തിൽ പറഞ്ഞാൽ വിരാട് കോലിയുടെ നായകത്വം ചോദ്യം ചെയ്യപ്പെടുകയാണ്. അഡ്ലെയ്ഡിൽ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ 36 റൺസിന് പുറത്തായ ഇന്ത്യ മൂന്ന് ദിവസത്തിനുള്ളിൽ ഓസിസിനെതിരെ ദയനീയ തോൽവി എറ്റുവാങ്ങിയതിന് പിന്നാലെയാണ് നായകൻ വിരാട് കോലി ഇന്ത്യയിലേക്ക് മടങ്ങിയത്. മെൽബണിൽ പകരക്കാരനായ നായകൻ അജിങ്ക്യാ രഹാനെയുടെ നേതൃത്വത്തിൽ ഉയർത്തെഴുനേറ്റ ഇന്ത്യ പരമ്പര പേരിൽ കുറിച്ചാണ് നാട്ടിൽ മടങ്ങിയെത്തിയത്.
32 വർഷത്തിനിടെ ഒരു ടീമിനും കീഴടക്കാനാവാതെ ഓസ്ട്രേലിയ അജയ്യത നിലനിൽത്തി ബ്രിസ്ബെയ്നിൽ നേടിയ ചരിത്രജയം തന്നെയാണ് പരമ്പരയെ അവിസ്മരണീയമാക്കുന്നത്. അഡ്ലെയ്ഡിൽ ദയനീയ തോൽവി എറ്റുവാങ്ങിയ ശേഷം മെൽബണിലെ ബോക്സിങ് ഡേ ടെസ്റ്റിൽ ജയത്തോടെ ഒപ്പമെത്തിയ ഇന്ത്യ സിഡ്നിയിൽ ജയത്തോളം പോന്ന സമനില പിടിച്ചാണ് പരമ്പര നേട്ടത്തിലേക്ക് മുന്നേറിയത്..
അജിങ്ക്യ രഹാനെയെ ക്യാപ്റ്റനായി നിലനിർത്തുന്നത് പരിഗണിക്കുമെന്ന് കരുതിയിരുന്നുവെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ ട്വിറ്ററിൽ കുറിച്ചു. കോഹ്ലിയെ ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അനുവദിക്കുന്നത് ഇന്ത്യയെ കൂടുതൽ അപകടകരമാക്കും, രഹാനെയുടെ അവിശ്വസനീയമായ നായക മികവ് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുമെന്നുമാണ് മൈക്കൽ വോൺ തുറന്നുപറഞ്ഞത്.
അജിങ്ക്യ രഹാനെ ടെസ്റ്റുടീമിന്റെ നായകനായും വൈറ്റ് ബോൾ ഗെയിമുകൾക്ക് വിരാട് കോഹ്ലിയും തുടരട്ടെ എന്നാണ് മുതിർന്ന പത്രപ്രവർത്തകനും കോഹ്ലി ജീവചരിത്രകാരനുമായ വിജയ് ലോകപള്ളിയുടെ അഭിപ്രായം. 'ടീമിന് നേട്ടമുണ്ടാകും, വിരാട് എതിരാളികളെ തകർക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
കോഹ്ലി നാട്ടിലേക്ക് മടങ്ങുകയും ടീമിൽ പരിക്കുകൾ വർദ്ധിക്കുകയും ചെയ്തതോടെ ഇന്ത്യ പ്രതിബന്ധങ്ങളെ അതിജീവിച്ച് പരമ്പര ജയിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്ന് ക്രിക്കറ്റ് വിദഗ്ദ്ധർ തുറന്നു സമ്മതിക്കുന്നു. ഈ വിജയത്തെ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവ് എന്നാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബിഷൻ സിങ് ബേദി വിശേഷിപ്പിച്ചത്.
1968 ൽ ന്യൂസിലൻഡിനെതിരായ ആദ്യ വിദേശ ടെസ്റ്റ് വിജയത്തിലേക്ക് ഇതിഹാസ നായകൻ മൻസൂർ അലി ഖാൻ പട്ടൗഡി ഇന്ത്യയെ നയിച്ചു. വിദേശ മണ്ണിൽ ആദ്യ പരമ്പര നേട്ടം 3-1 നായിരുന്നു. പിന്നീട് സൗരവ് ഗാംഗുലിയും, മഹേന്ദ്ര സിങ് ധോണിയും വിരാട് കോഹ്ലിയുമടക്കം മികച്ച വിജയങ്ങൾ വിദേശ മണ്ണിൽ നേടി. ലോകത്തെ മികച്ച ടെസ്റ്റ് ടീമുകളിലൊന്നായി ഇന്ത്യ മാറി. എന്നാൽ ഏറ്റവും മികച്ച പരമ്പര നേട്ടങ്ങളിലൊന്നായാണ് ഓസ്ട്രേലിയൻ മണ്ണിലെ നേട്ടത്തെ ഏവരും ഓർമിക്കപ്പെടുക എന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ.
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ ആഷസ് പരമ്പരയേക്കാൾ വീറും വാശിയും നിറഞ്ഞ, ചോരപൊടിയുന്ന, വംശീയത അടക്കമുള്ള വിവാദങ്ങൾ നിറഞ്ഞ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയൻ മണ്ണിൽ പിന്നിടുന്നത്. ഒരു പക്ഷേ ആഷസിനേക്കാൾ ഒരു പടി മുന്നിലാണ് ഗവാസ്കർ ബോർഡർ പരമ്പരയെന്ന് ക്രിക്കറ്റ് ലോകം നാളെ വിലയിരുത്തിയാലും അതിൽ അതിശയമില്ല.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍