കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് നഷ്ടപ്പെടുത്തിയത് മൂന്നര പ്രതിഭകളെയെന്ന് ഭോഗ്ലെ; എല്ലാവരും കളംവിട്ടത് പ്രതിഭയോട് നീതി പുലർത്താതെ; മുഹമ്മദ് ആസിഫ് പല ബാറ്റ്സ്മാന്മാരെയും വിളപ്പിച്ച ബോളറെന്നും ഭോഗ്ലെ? ആരാണ് ആ 'അര' എന്ന് അറിയേണ്ടെ?
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കാലങ്ങളായി എണ്ണമറ്റ പ്രതിഭാ ധനരായ നിരവധി കളിക്കാരുള്ള ടീമാണ് പാക്കിസ്ഥാന്റേത്. പ്രതിഭാധനരായ താരങ്ങൾ അനവധിയുണ്ടായിട്ടും ലോക ക്രിക്കറ്റിൽ അതിന്റെ നേട്ടമുണ്ടാക്കാൻ പാക്കിസ്ഥാന് കഴിഞ്ഞിട്ടുമില്ല. നിരവധി ലോക താരങ്ങൾ പാക്കിസ്ഥാന്റെ ക്രിക്കറ്റ് താരങ്ങളെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ എന്തുകൊണ്ടാണ് അവരെല്ലാവരും വിചാരിച്ചത്ര നേട്ടം ലോക ക്രിക്കറ്റിൽ ഉണ്ടാക്കാതിരുന്നതെന്നും പലരും അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. എന്നാൽ പലരുടേയും നീതി പുലർത്താത്ത സമീപനമാണ് അവരെ ക്രിക്കറ്റ് ലോകത്ത് നിന്നും പടിയിറക്കിയതെന്നാണ് വിദഗ്ദാഭിപ്രായം.
പ്രതിഭകൾക്കു ജന്മം നൽകുന്ന കാര്യത്തിൽ 'ക്രിക്കറ്റിലെ ബ്രസീലാ' പാക്കിസ്ഥാനെന്ന് പാക്കിസ്ഥാന്റെ മുൻതാരം വസിം അക്രം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ തന്നെ ഷോയ്ബ് അക്തറും മറ്റൊരു 'പ്രതിഭാ കമന്റു'മായി രംഗത്തെത്തിയത്. വീരേന്ദർ സേവാഗിനേക്കാൾ പ്രതിഭയുള്ള താരമായിരുന്നു പാക്കിസ്ഥാന്റെ മുൻ ഓപ്പണർ ഇമ്രാൻ നിസാറെന്നായിരുന്നു അക്തറിന്റെ നിരീക്ഷണം. പക്ഷേ സേവാഗിന്റെയത്ര ബുദ്ധിയില്ലാതെ പോയതാണ് നിസാറിനു തിരിച്ചടിയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇമ്രാൻ നിസാറിനെ വേണ്ടവിധത്തിൽ ഉപയോഗിക്കുന്നതിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും പരാജയപ്പെട്ടെന്ന് അക്തർ അഭിപ്രായപ്പെട്ടിരുന്നു.
ഈ നിരീക്ഷണങ്ങൾക്കെല്ലാം പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റിന് നഷ്ടമായ പ്രതിഭകളെ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത കമന്റേറ്ററും ക്രിക്കറ്റ് ജേർണലിസ്റ്റുമായ ഹർഷ ഭോഗ്ലെ. മുൻ പാക്കിസ്ഥാൻ താരവും കമന്റേറ്ററുമായ റമീസ് രാജയുമായി യുട്യൂബ് ചാനലിൽ നടത്തിയ സംഭാഷണത്തിലാണ് പാക്കിസ്ഥാന് നഷ്ടമായ 'മൂന്നര' പ്രതിഭകളെക്കുറിച്ച് ഭോഗ്ലെ സംസാരിച്ചത്. കഴിഞ്ഞ 10 വർഷത്തിനിടെ പ്രതിഭാധനരായ 'മൂന്നര' താരങ്ങളെയാണ് പാക്കിസ്ഥാനു നഷ്ടമായതെന്നാണ് ഭോഗ്ലെ പറഞ്ഞത്.
മുഹമ്മദ് ആസിഫ്, മുഹമ്മദ് ആമിർ, ഉമർ അക്മൽ എന്നിവരാണ് പാക്കിസ്ഥാന് വേണ്ട വിധം പ്രയോജനപ്പെടുത്താൻ കഴിയാതെ പോയ ആ മൂന്ന് പ്രതിഭകളെന്നാണ് ഭോഗ്ലെ പറഞ്ഞത്.
ഇനി ആരാണ് ആ 'അര' പ്രതിഭയെന്നല്ലേ? പാക്കിസ്ഥാന്റെ ഓപ്പണറായ അഹമ്മദ് ഷെഹ്സാദാണ് ആ 'അര'. ചില മികച്ച പ്രകടനങ്ങളൊക്കെ നടത്തിയിട്ടുണ്ടെങ്കിലും തന്റെ പ്രതിഭയോട് പകുതി മാത്രം നീതി പുലർത്താനേ ഷെഹ്സാദിന് സാധിച്ചിട്ടുള്ളൂവെന്ന് ഭോഗ്ലെ അഭിപ്രായപ്പെട്ടു.
രാജ്യാന്തര ക്രിക്കറ്റിൽ തങ്ങൾ നേരിട്ടിട്ടുള്ളതിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ബോളറായി ഇപ്പോഴും പല ബാറ്റ്സ്മാന്മാരും കണക്കാക്കുന്നത് ആസിഫിനെയാണ്' . ഇക്കൂട്ടത്തിൽപ്പെടുന്ന രണ്ടാമൻ മുഹമ്മദ് ആമിറാണ്. ഒട്ടേറെ ടൂർണമെന്റുകളിൽ അദ്ദേഹം മികച്ച രീതിയിൽ ബോൾ ചെയ്തിട്ടുണ്ടെങ്കിലും തന്റെ പ്രതിഭയോടു നീതി പുലർത്താനായിട്ടുണ്ടെന്നു തോന്നുന്നില്ല. മൂന്നാമൻ ഉമർ അക്മൽ ആണ്. ബാക്കിയുള്ള പകുതി അഹമ്മദ് ഷെഹ്സാദും' ഭോഗ്ലെ പറഞ്ഞു.
പാക്കിസ്ഥാൻ ക്രിക്കറ്റിന് വളരെയധികം പ്രതീക്ഷ നൽകി 2005ൽ അരങ്ങേറിയ മുഹമ്മദ് ആസിഫ് അഞ്ചു വർഷം കൊണ്ട് കളമൊഴിഞ്ഞുപോയി. ഇതിനിടെ കളിച്ചത് 23 ടെസ്റ്റും 38 ഏകദിനവും 11 ട്വന്റി20 മത്സരങ്ങളും മാത്രം. ടെസ്റ്റിൽ 106 വിക്കറ്റും ഏകദിനത്തിൽ 46 വിക്കറ്റും ട്വന്റി20യിൽ 13 വിക്കറ്റും വീഴ്ത്തി. പ്രതിഭയുള്ള താരമെങ്കിലും ഉത്തേജക, ഒത്തുകളി വിവാദങ്ങളിൽ കുടുങ്ങി അകാലത്തിൽ കരിയർ അവസാനിപ്പിക്കാനായിരുന്നു ആസിഫിന്റെ വിധി. സമാനമായ പാതകളിലൂടെ കടന്നുപോയവരാണ് മുഹമ്മദ് ആമിറും ഉമർ അക്മലും. ഒരാൾ ഒത്തുകളിക്ക് പിടിക്കപ്പെട്ട് ജയിൽ ശിക്ഷ പോലും അനുഭവിച്ചയാൾ. രണ്ടാമൻ ഇപ്പോൾ സമാനമായ കുറ്റത്തിന് വിലക്കപ്പെട്ടയാളും. പ്രതിഭയ്ക്കൊത്ത് കളിച്ചിരുന്നെങ്കിൽ സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബോളർ ആകേണ്ടിയിരുന്നയാളാണ് ആമിറെന്നാണ് വിദഗ്ധമതം. അക്മലും വളരെ പ്രതീക്ഷ നൽകിയ തുടക്കത്തിനുശേഷം വിവാദങ്ങളിൽ കുടുങ്ങുകയായിരുന്നു.
15-ാം വയസ്സിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ ഷെഹ്സാദ് പലപ്പോഴും റിക്കി പോണ്ടിങ്ങുമായി താരതമ്യപ്പെടുത്തപ്പെട്ട വ്യക്തിയാണ്. അണ്ടർ 19 ക്രിക്കറ്റിൽ മിന്നും താരമായിരുന്നെങ്കിലും സീനിയർ ടീമിലെത്തിയപ്പോൾ പ്രതിഭയോടു നീതിപുലർത്താനായില്ല. 13 ടെസ്റ്റും 81 ഏകദിനവും 50 ട്വന്റി20 മത്സരങ്ങളുമാണ് കളിച്ചത്. മൂന്നു ഫോർമാറ്റിലും സെഞ്ചുറി നേടിയിട്ടുള്ള താരവുമാണ്. പക്ഷേ 2017ലാണ് ഇദ്ദേഹം ഏറ്റവും ഒടുവിൽ പാക്കിസ്ഥാനായി ഏകദിനവും ടെസ്റ്റും കളിച്ചത്. 2019 ഒക്ടോബറിലായിരുന്നു അവസാന രാജ്യാന്തര ട്വന്റി20 മത്സരം.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍