തിരിച്ചുവരവിൽ അർധ സെഞ്ചുറിയുമായി രോഹിതും കോലിയും; മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാതെ മധ്യനിര; മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് കനത്ത തോൽവി; ഓസിസിന്റെ ആശ്വാസജയം 66 റൺസിന്

സ്പോർട്സ് ഡെസ്ക്
രാജ്കോട്ട്: മിന്നുന്ന അർധ സെഞ്ചുറികളുമായി നായകൻ രോഹിത് ശർമയും മുൻ നായകൻ വിരാട് കോലിയും മികച്ച തുടക്കം നൽകിയിട്ടും ഓസ്ട്രേലിയയ്ക്ക് എതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് കനത്ത തോൽവി. 353 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49.4 ഓവറിൽ 286 റൺസിന് എല്ലാവരും പുറത്തായി. ആദ്യ രണ്ട് ഏകദിനങ്ങളും തോറ്റ് പരമ്പര കൈവിട്ട ഓസ്ട്രേലിയ, മൂന്നാം മത്സരത്തിൽ 66 റൺസിന്റെ ആശ്വാസ ജയമാണ് സ്വന്തമാക്കിയത്. ഓസ്ട്രേലിയയ്ക്കായി 10 ഓവറിൽ 40 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത ഗ്ലെൻ മാക്സ്വെല്ലാണ് കളിയിലെ താരം. പരമ്പരയിലെ രണ്ട് മത്സരങ്ങളിൽ നിന്നും സെഞ്ചുറിയടക്കം 178 റൺസ് നേടിയ ശുഭ്മാൻ ഗിൽ പരമ്പരയിലെ താരമായി.
ഇൻഡോർ ഹോൽക്കർ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിലെ കൂറ്റൻ തോൽവിക്ക്, രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഓസിസ് പകരംവീട്ടി. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 352 റൺസ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലാക്കാനാകാതെ മധ്യനിര കളികൈവിട്ടു. കഴിഞ്ഞ മത്സരങ്ങളിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച സൂര്യകുമാർ യാദവും കെ എൽ രാഹുലും നിരാശപ്പെടുത്തിയപ്പോൾ ഇന്ത്യ 49.4 ഓവറിൽ 286 റൺസുമായി കൂടാരം കയറി. അവസാന മത്സരം പരാജയപ്പെട്ടെങ്കിലും മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2 - 1ന് സ്വന്തമാക്കി.
തിരിച്ചുവരവിൽ രോഹിതും കോലിയും അർധസെഞ്ചറി നേടിയെങ്കിലും വിജയം നേടാനായില്ല. 57 പന്തിൽ അഞ്ച് ഫോറും ആറു സിക്സും സഹിതം തകർത്തടിച്ച രോഹിത് 81 റൺസുമായി ഇന്ത്യയുടെ ടോപ് സ്കോററായി. കോലി 61 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 56 റൺസെടുത്തും പുറത്തായി. 10 ഓവറിൽ 40 റൺസ് മാത്രം വഴങ്ങി ഇവരുടേത് ഉൾപ്പെടെ നാലു മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ ഗ്ലെൻ മാക്സ്വെലാണ് ഇന്ത്യയെ തകർത്തത്.
ഓസ്ട്രേലിയ ഉയർത്തിയ 353 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറായി പരീക്ഷിച്ചത് ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദറിനെ. പതർച്ചയോടെയാണെങ്കിലും ഓപ്പണിങ് വിക്കറ്റിൽ രോഹിത്തിനൊപ്പം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്താണ് സുന്ദർ തിരികെ കയറിയത്. 65 പന്തിൽ ഇരുവരും ചേർന്ന് അടിച്ചെടുത്തത് 74 റൺസ്. സുന്ദർ 30 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 18 റൺസാണ് നേടിയത്. മാക്സ്വെലിന്റെ പന്തിൽ ലബുഷെയ്നു ക്യാച്ച് സമ്മാനിച്ചായിരുന്നു മടക്കം.
രണ്ടാം വിക്കറ്റിൽ വീണ്ടും അർധസെഞ്ചറി കൂട്ടുകെട്ട്. ഇത്തവണ രോഹിത് കോലി സഖ്യം 61 പന്തിൽ അടിച്ചെടുത്തത് 70 റൺസ്. തകർത്തടിച്ചു മുന്നേറിയ രോഹിത്തിനെ പുറത്താക്കി മാക്സ്വെലാണ് കൂട്ടുകെട്ട് പൊളിച്ചത്. സ്വന്തം ബോളിങ്ങിൽ അവിശ്വസനീയമായ ക്യാച്ചിലൂടെയാണ് മാക്സ്വെൽ രോഹിത്തിനെ മടക്കിയത്. 61 പന്തിൽ 56 റൺസെടുത്ത കോലിയെയും മാക്സ്വെൽ പുറത്താക്കി. ക്യാച്ചെടുത്തത് സ്റ്റീവ് സ്മിത്ത്.
പിന്നീട് നാലാം വിക്കറ്റിൽ ശ്രേയസ് അയ്യർ കെ.എൽ.രാഹുൽ സഖ്യവും അർധസെഞ്ചറി കൂട്ടുകെട്ടു തീർത്തെങ്കിലും, ഇവരും പിരിഞ്ഞതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത് 54 പന്തിൽ 52 റൺസ്. രാഹുലിനെ പുറത്താക്കി സ്റ്റാർക്കാണ് കൂട്ടുകെട്ട് പൊളിച്ചത്. രാഹുൽ 30 പന്തിൽ രണ്ടു ഫോറുകൾസഹിതം 26 റൺസെടുത്തു. 43 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 48 റൺസെടുത്ത അയ്യരെയും മാക്സ്വെൽ തന്നെ പുറത്താക്കിയതോടെ ഓസീസ് വിജയവഴിയിലെത്തി.
ഏഴു പന്തിൽ എട്ടു റൺസുമായി സൂര്യകുമാറും മടങ്ങിയതോടെ അവർ വിജയമുറപ്പിച്ചു. ഹെയ്സ്ൽവുഡിന്റെ പന്തിൽ മാക്സ്വെൽ ക്യാച്ചെടുത്തായിരുന്നു സൂര്യയുടെ മടക്കം. പിന്നീടു വന്നവരിൽ രവീന്ദ്ര ജഡേജ 36 പന്തിൽ 35 റൺസെടുത്ത് പരാജയഭാരം കുറച്ചു. കുൽദീപ് യാദവ് (12 പന്തിൽ രണ്ട്), ജസ്പ്രീത് ബുമ്ര (11 പന്തിൽ അഞ്ച്), മുഹമ്മദ് സിറാജ് (എട്ടു പന്തിൽ ഒന്ന്) എന്നിവർ പോരാട്ടം കൂടാതെ കീഴടങ്ങി. ഓസ്ട്രേലിയയ്ക്കായി 10 ഓവറിൽ 40 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത മാക്സ്വെൽ തിളങ്ങി. ഹെയ്സൽവുഡ് എട്ട് ഓവറിൽ 42 റൺസ് വഴങ്ങി രണ്ടും മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, അരങ്ങേറ്റ മത്സരം കളിച്ച തൻവീർ സംഗ, കാമറോൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 352 റൺസെടുത്തത്. മുൻനിര ബാറ്റർമാരുടെ മികവിലായിരുന്നു ഓസീസ് ബാറ്റിങ് നിരയുടെ മുന്നേറ്റം. 84 പന്തിൽ 96 റൺസെടുത്ത മിച്ചൽ മാർഷാണ് അവരുടെ ടോപ് സ്കോറർ. സ്റ്റീവ് സ്മിത്ത് (61 പന്തിൽ 74), ഡേവിഡ് വാർണർ (34 പന്തിൽ 56), മാർനസ് ലബുഷെയ്ൻ (58 പന്തിൽ 72) എന്നിവരും അർധ സെഞ്ചറി നേടി.
ബാറ്റിങ്ങിനിറങ്ങിയ ഓസീസിനായി 78 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് വാർണറും മാർഷും ചേർന്നു പടുത്തുയർത്തിയത്. അർധ സെഞ്ചറിക്കു പിന്നാലെ വാർണറെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്റെ കയ്യിൽ പ്രസിദ്ധ് കൃഷ്ണ എത്തിച്ചു. മിച്ചൽ മാർഷ് നിലയുറപ്പിച്ചതോടെ ഓസീസ് സ്കോർ 200 ഉം കടന്നു മുന്നേറി. താരം സെഞ്ചറിയിലെത്തുമെന്നു തോന്നിച്ചെങ്കിലും സ്പിന്നർ കുൽദീപ് യാദവിന്റെ പന്തിൽ പുറത്തായി. പ്രസിദ്ധ് കൃഷ്ണയുടെ ക്യാച്ചിലാണ് മാർഷിന്റെ മടക്കം.
പിന്നാലെയെത്തിയ സ്റ്റീവ് സ്മിത്തും അർധ സെഞ്ചറി തികച്ചു. സ്കോർ 242 ൽ നിൽക്കെ മുഹമ്മദ് സിറാജിന്റെ പന്തിൽ എൽബിഡബ്ല്യു ആയി സ്മിത്ത് മടങ്ങി. ലബുഷെയ്ൻ ഒരു ഭാഗത്തു നിലയുറപ്പിച്ചപ്പോഴും അലക്സ് ക്യാരി (19 പന്തിൽ 11), ഗ്ലെൻ മാക്സ്വെൽ (ഏഴു പന്തിൽ അഞ്ച്), കാമറൂൺ ഗ്രീൻ (13 പന്തിൽ ഒൻപത്) എന്നിവർ നിരാശപ്പെടുത്തി. 49-ാം ഓവറിലാണ് ലബുഷെയ്ന്റെ വിക്കറ്റു വീണത്. ജസ്പ്രീത് ബുമ്രയുടെ പന്തിൽ ശ്രേയസ് അയ്യർ ക്യാച്ചെടുത്ത് താരത്തെ മടക്കി. വാലറ്റത്ത് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് (22 പന്തിൽ 19), മിച്ചൽ സ്റ്റാർക്ക് (രണ്ട് പന്തിൽ ഒന്ന്) എന്നിവർ പുറത്താകാതെനിന്നു.
Stories you may Like
- മലയാളി തള്ളിക്കയറ്റം ഓസ്ട്രേലിയയിലേക്ക്
- 'നരേന്ദ്ര മോദിക്കു ലഭിക്കുന്ന സ്വീകരണം ബ്രൂസ് സ്പ്രിങ്സ്റ്റീനു പോലും ലഭിക്കുന്നില്ല'
- ഡെന്മാർക്കിനെ വീഴ്ത്തി, ജയത്തോടെ ഓസ്ട്രേലിയ പ്രീ ക്വാർട്ടറിൽ
- ഓസ്ട്രേലിയ പ്രീ ക്വാർട്ടറിലേക്ക് കടക്കുന്നത് രണ്ടാം തവണ
- അശ്വിനെ ഭയന്ന് ഓസ്ട്രേലിയ; ഡ്യൂപ്ലിക്കേറ്റിനെ ക്ഷണിച്ചു; വേണ്ടന്നുവച്ച് പിതിയ
- TODAY
- LAST WEEK
- LAST MONTH
- അബിഗേലിനെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ആശ്രാമം മൈതാനത്തെ അശ്വതി ബാറിന് സമീപം ഒരു വാഹനം വന്നു നിന്നു; ആ വണ്ടിയിലുള്ളവർ കുട്ടിയെ പുറത്തേക്ക് നിർത്തി പാഞ്ഞു പോയി; ഒറ്റയ്ക്കിരുന്ന കുട്ടിയോട് നാട്ടുകാർ ചോദിച്ചതിന് പറഞ്ഞത് കൃത്യമായ ഉത്തരം; അങ്ങനെ ആ കൊച്ചുമിടുക്കിയെ മലയാളിക്ക് തിരിച്ചു കിട്ടി; പൊലീസ് പരിശോധന വെട്ടിച്ച് അവർ എങ്ങനെ കൊല്ലം നഗരത്തിലെ തിരക്കിലെത്തി?
- ശ്രീകണ്ഠേശ്വരത്തെ കാർ വാഷിങ് സെന്ററിൽ പൊലീസിന് കിട്ടിയത് അഞ്ഞൂറ് രൂപയുടെ നൂറ് നോട്ടുകൾ അടങ്ങിയ 19 കെട്ടുകൾ! ഒരു കാർ വാഷിങ് സെന്ററിൽ ഒൻപതര ലക്ഷം ഷോൾഡർ ബാഗിൽ സൂക്ഷിച്ചതും അസാധാരണം; സംശയങ്ങൾ നീളുന്നത് ഹണിട്രാപ്പിലെ തിരുവനന്തപുരം മാഫിയയിലേക്കോ?
- ചെകുത്താനുമായി സംസാരിക്കാൻ എല്ലാ വർഷവും എത്തുന്നത് ആയിരക്കണക്കിന് ആളുകൾ; ഫിൻലാൻഡിലെ കോലി നാഷണൽ പാർക്കിലെ ചെകുത്താന്റെ പള്ളിയിൽ എത്തിയാൽ ചെകുത്താനുമായി സംസാരിക്കാം; ചെകുത്താൻ പള്ളിയുടെ ദുരൂഹത നീക്കി ഗവേഷകർ
- അബിഗേലിനെ മുമ്പും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്; അന്ന് തടസ്സമായത് കുട്ടിയുടെ മുത്തശ്ശി; കുട്ടിയുടെ കുടുംബത്തോടുള്ള വൈരാഗ്യമാകാം തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും സൂചന
- ഞങ്ങളുടെ ബോസ് പറഞ്ഞിരിക്കുന്നത് പത്ത് മണിക്ക് പത്ത് ലക്ഷം കൊടുക്കണമെന്ന്; അത് അറേഞ്ച് ചെയ്യൂ; നാളെ പത്തു മണിക്ക് കുട്ടിയെ നിങ്ങളുടെ വീട്ടിൽ കൊണ്ടു വരാം; പൊലീസിനെ ഒന്നും അറിയിക്കരുത്; മോചനദ്രവ്യം ആവശ്യപ്പെട്ട സ്ത്രീയുടെ വാക്കുകളിലുള്ളത് ടിവി ചാനലുകളിലെ ബ്രേക്കിംഗുകൾ അറിഞ്ഞില്ലെന്ന സൂചന; അവർ മലയാളികൾ തന്നെ
- വേൾഡ് ട്രേഡ് സെന്റർ ആക്രമണം ഉൾപ്പടെ പല കാര്യങ്ങളും കൃത്യമായി പ്രവചിച്ച അന്ധ; ബാൾക്കനിലെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ബാബ വെംഗ; തന്റെ 85-ാം വയസ്സിൽ മരണമടഞ്ഞ ബാബയുടെ 2024- നെ കുറിച്ചുള്ള പ്രവചനങ്ങളിലെ സന്തോഷം വൈദ്യശാസ്ത്രത്തിൽ മാത്രം
- കാറിന്റെ ഡിക്കി തുറന്ന് പരിശോധിക്കാത്ത പൊലീസ്; തട്ടിക്കൊണ്ടു പോയത് ഹോണ്ട അമേസിലെന്ന് പ്രചരിച്ചതും ക്രിമിനലുകൾക്ക് തുണയായി; വാഹനം സ്വിഫ്റ്റായിരുന്നുവെന്ന് പറഞ്ഞ സഹോദരന്റെ വെളിപ്പെടുത്തൽ ശരിയെന്ന് തെളിഞ്ഞത് നാല് മണിക്കൂറിന് ശേഷം
- മൊബൈൽ വിളിയും ടവർ ലൊക്കേഷനും ഇല്ലെങ്കിൽ കുറ്റവാളികളെ പിടിക്കാൻ കഴിയാത്ത പൊലീസ്! കാറിന്റെ നമ്പർ പോലും പതിക്കാൻ കഴിയാത്ത ദേശീയ പാതയിലെ സർക്കാർ ക്യാമറകൾ; എഐ യുഗത്തിൽ വീമ്പു പറഞ്ഞ സർക്കാരിന് തലവേദനയായി ഓയൂരിലെ അബിഗേലിന്റെ കാണാതാകൽ; ഇനിയുള്ള ഒരോ നിമിഷവും നിർണ്ണായകം
- ആശ്രമം മൈതാനത്ത് കുട്ടി തനിച്ചിരിക്കുന്നത് കണ്ടത് നാട്ടുകാർ; കേരളത്തിന്റെ അന്വേഷണം അറിഞ്ഞവർ കുട്ടിയെ അതിവേഗം തിരിച്ചറിഞ്ഞു; പിന്നാലെ പാഞ്ഞെത്തിയ കൊല്ലം പൊലീസ്; മലയാളിയുടെ കരുതൽ തിരിച്ചറിഞ്ഞവർ കുട്ടിയെ ഉപേക്ഷിച്ചു പോയത് തന്നെ; കുട്ടിയെ ജീവനോടെ കിട്ടുകയെന്ന ആദ്യ കടമ്പ ജയിച്ചു; ഇനി ആ മാഫിയാ സംഘത്തെ കണ്ടെത്തണം
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- ''വിഗ്ഗില്ലാത്ത മോഹൻലാലിനെ കണ്ട് കർത്താവെ എന്ന് പറഞ്ഞു ലാലു അലക്സ് ഓടി; മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്; കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ് പല ആർട്ടിസ്റ്റുകളും; ഇവർ രജനീകാന്തിനെ കണ്ടു പഠിക്കണം'': നടൻ ബാബു നമ്പൂതിരിയുടെ വാക്കുകൾ വൈറലാകുമ്പോൾ
- എങ്ങനെയുണ്ട് പരിപാടിയെന്ന് തിരക്കിയ ടീച്ചറുടെ ഭർത്താവ്; മട്ടന്നൂരിലേത് വലിയ പരിപാടിയായില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി! പിജെയെ പോലെ ശൈലജ ടീച്ചറിനേയും അപ്രസക്തയാക്കും; ഇപിയേയും പാർശ്വവൽക്കരിക്കപ്പെട്ട നേതാവാക്കും; സിപിഎമ്മിൽ സർവ്വാധികാരം പിടിമുറുക്കുന്നു; നവ കേരള യാത്ര കണ്ണൂർ വിടുമ്പോൾ
- പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ: പീഡനം നടന്നപ്പോൾ യുവാവിന് പ്രായപൂർത്തിയായിട്ടില്ല; പരാതിക്കാരിക്കെതിരേ പോക്സോ കേസ് വന്നേക്കും: ചിറ്റാർ പൊലീസിനെ വട്ടം ചുറ്റിച്ച ഒരു കേസിന്റെ കഥ
- പ്രമേയക്കരുത്തിന്റെ കാതൽ! സ്വവർഗാനുരാഗിയായി മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം; ഗംഭീരവേഷങ്ങളിലുടെ ജ്യോതികയും സുധി കോഴിക്കോടും; സിനിമയുടെ കാതൽ സദാചാര മലയാളിയെ വെല്ലുവിളിക്കുന്ന കഥ തന്നെ; 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' നൽകിയ കൾച്ചറൽ ഷോക്ക് ജിയോ ബേബി ആവർത്തിക്കുമ്പോൾ
- ചിങ്ങവനം സ്വദേശിയായ യുവാവ് യുകെയിലെ എക്സിറ്ററിന് അടുത്ത് വീട്ടിൽ മരിച്ച നിലയിൽ; സംഭവം ഭാര്യ കെയർ ഹോമിൽ ജോലിക്ക് പോയ സമയത്ത്; മരണവിവരം നാട്ടിലെ ബന്ധുക്കൾ വളരെ വേഗം അറിഞ്ഞത് കുട്ടികൾ വീഡിയോ കോൾ ചെയ്തപ്പോൾ
- പാട്ടുപാടി ലോകം മുഴുവൻ കറങ്ങി സമ്പാദിക്കുന്നത് പ്രതിവർഷം 40 കോടിയിലേറെ; ദന്ത ഡോക്ടറാവാൻ പഠിച്ച് എത്തിപ്പെട്ടത് സംഗീതത്തിൽ; കണ്ടെത്തിയത് എ ആർ റഹ്മാൻ; പതിനായിരങ്ങളെ അമ്മാനമാടിക്കാൻ കഴിവുള്ള ഇന്ത്യൻ മഡോണ! കുസാറ്റിന്റെ നൊമ്പരമായ ഗായിക നികിത ഗാന്ധിയെ അറിയാം
- ഡബ്ലിനിൽ സ്കൂളിന് സമീപം കുട്ടികളടക്കം അഞ്ച് പേർക്ക് കത്തിക്കുത്തിൽ പരിക്ക്; ജനങ്ങൾ കീഴ്പ്പെടുത്തിയ 50 കാരനായ അക്രമിയടക്കം പരിക്കേറ്റവർ ആശുപത്രിയിൽ; അക്രമി വിദേശിയെന്ന് ആരോപണം; ഡബ്ലിനിൽ വംശീയ ലഹള; വാഹനങ്ങൾക്ക് തീയിട്ടു
- റോബിൻ ബസിനെതിരെ വീണ്ടും നടപടി; വൻ പൊലീസ് സന്നാഹത്തിൽ ബസ് പിടിച്ചെടുത്തു എംവിഡി; പത്തനംതിട്ട എ.ആർ കാമ്പിലേക്ക് മാറ്റി; തുടർച്ചയായി പെർമിറ്റ് ലംഘനം കാട്ടുന്നുവെന്ന് ചൂണ്ടികാട്ടി ബസിന്റെ പെർമിറ്റ് റദ്ദാക്കിയേക്കും; ഡ്രൈവർമാരുടെ ലൈസൻസും വാഹനത്തിന്റെ പെർമിറ്റും റദ്ദാക്കാൻ നീക്കം
- പിള്ള മനസ്സിൽ കളങ്കമില്ലാത്തതിനാൽ കുട്ടികൾ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കാണാൻ ഒഴുകിയെത്തുന്നുവെന്ന് വീമ്പു പറയുന്ന കോമഡി! പതിനെട്ട് കഴിഞ്ഞ കുട്ടികൾ എസ് എഫ് ഐയെ കൈവിടുന്നതിന് തെളിവ് വീണ്ടും; കാലിക്കറ്റിന് പിന്നാലെ കേരളയിലും തിരിച്ചടി; സിപിഎം കടുത്ത അതൃപ്തിയിൽ
- 'നോ ബോഡി ടച്ചിങ്, പ്ലീസ്...'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി; വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും, മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്.. ക്ലോസ് അറിയണോ? എന്നും താരത്തിന്റെ ചോദ്യം
- കുരിശ് ഉപയോഗിക്കില്ല; ക്രിസ്മസും ഈസ്റ്ററും ആഘോഷിക്കില്ല; രക്തം സ്വീകരിക്കില്ല; അവയവദാനവും പാടില്ല; ദേശീയഗാനത്തെ ആദരിക്കും പക്ഷേ ആലപിക്കില്ല; സൈനിക സേവനം നിഷിദ്ധം; വോട്ടു ചെയ്യാറില്ല; ആശുപത്രികളും സ്കുളുകളും നടത്തില്ല, പണി സുവിശേഷം മാത്രം; യഹോവ സാക്ഷികളുടെ ജീവിത കഥ
- സിനിമാ-സീരിയൽ നടി രഞ്ജുഷ മേനോൻ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ശ്രീകാര്യത്തെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം തുടങ്ങി പൊലീസ്; ഞെട്ടലോടെ മലയാളം സീരിയൽ ലോകം
- നാല് മക്കളുള്ള മൂത്ത ജേഷ്ഠനുമായി അവഹിതബന്ധം; 25 കാരിയെ വീട്ടിൽ കയറി ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി; ആക്രമണം നടത്തിയത് മുഖംമൂടി ധരിച്ചെത്തിയ ആളെന്ന് സഹോദരൻ
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ആൽബർട്ട് ഐൻസ്റ്റീൻ മുതൽ ചാൾസ് ഡാർവിൻ വരെയുള്ള പ്രതിഭകൾക്കുണ്ടായിരുന്ന 'രോഗം'; സംവിധായകൻ അൽഫോൻസ് പുത്രൻ സിനിമ കരിയർ അവസാനിപ്പിക്കയാണെന്ന് പ്രഖ്യാപിച്ച രോഗം എന്താണ്? ഓട്ടിസം സ്പെക്ട്രം ഡിസോഡറിനെ അറിയാം
- കളമശ്ശേരിയിൽ ബോംബ് വച്ചത് താൻ; യഹോവ സാക്ഷികളുടെ കൺവൻഷൻ സെന്ററിലെ ആക്രമണ ഉത്തരവാദിത്തം ഏറ്റെടുത്ത് കീഴടങ്ങൽ; നാടകീയ സംഭവങ്ങളുണ്ടായത് തൃശൂരിലെ കൊടകര സ്റ്റേഷനിൽ; നീലക്കാറിന്റെ വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെ കീഴടങ്ങൽ; യഥാർത്ഥ അക്രമിയാണോ എന്ന് അറിയാൻ പൊലീസ് അന്വേഷണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്