Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യം ബാറ്റിങ് വെടിക്കെട്ട്; ഇംഗ്ലണ്ടിന്റെ മുൻനിരയെ എറിഞ്ഞ് വീഴ്‌ത്തി; ഇപ്പോൾ ഫീൽഡിലും മിന്നിത്തെളിഞ്ഞ് ജസ്പ്രീത് ബുമ്ര; ബെൻ സ്റ്റോക്‌സിനെ പുറത്താക്കി പറക്കും ക്യാച്ച്; തിരിച്ചടിച്ച് ബെയ്‌ർ‌സ്റ്റോ

ആദ്യം ബാറ്റിങ് വെടിക്കെട്ട്; ഇംഗ്ലണ്ടിന്റെ മുൻനിരയെ എറിഞ്ഞ് വീഴ്‌ത്തി; ഇപ്പോൾ ഫീൽഡിലും മിന്നിത്തെളിഞ്ഞ് ജസ്പ്രീത് ബുമ്ര; ബെൻ സ്റ്റോക്‌സിനെ പുറത്താക്കി പറക്കും ക്യാച്ച്; തിരിച്ചടിച്ച് ബെയ്‌ർ‌സ്റ്റോ

സ്പോർട്സ് ഡെസ്ക്

എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാംദിനത്തിൽ ആരാധകരെ വിസ്മയിപ്പിച്ച് ഇന്ത്യൻ നായകൻ ജസ്പ്രീത് ബുമ്രയുടെ പറക്കും ക്യാച്ച്. ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സിന്റെ ക്യാച്ച് നിലത്തിട്ട് തൊട്ടടുത്ത പന്തിലാണ് ബുമ്ര പറക്കും ക്യാച്ചിലൂടെ പുറത്താക്കിയത്.

ജോണി ബെയ്‌ർ‌സ്റ്റോയുമൊത്തുള്ള സ്റ്റോക്‌സിന്റെ നിർണായക കൂട്ടുകെട്ട് പൊളിച്ചത് ബുമ്രയുടെ മിന്നൽക്യാച്ചാണ്. 36 പന്തിൽ 25 റൺസാണ് സ്റ്റോക്‌സിന്റെ നേട്ടം. സ്റ്റോക്‌സ്-ബെയ്‌ർ‌സ്റ്റോ സഖ്യം ആറാം വിക്കറ്റിൽ 66 റൺസ് ചേർത്തു. ഇന്ത്യയുടെ 416 റൺസ് പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്നാംദിനം ലഞ്ചിന് പിരിയുമ്പോൾ ആറ് വിക്കറ്റിന് 200 റൺസ് എന്ന നിലയിലാണ്.

അഞ്ചിന് 84 എന്ന നിലയിൽ മൂന്നാംദിനം കളി തുടങ്ങിയ ഇംഗ്ലണ്ടിനെ കരകയറ്റാനുള്ള ശ്രമത്തിലായിരുന്നു സ്റ്റോക്‌സും ബെയർ‌സ്റ്റോയും. ഇന്ത്യൻ പേസർ ഷർദ്ദൂൽ ഠാക്കൂർ എറിഞ്ഞ 38-ാം ഓവറിലെ മൂന്നാം പന്തിൽ സ്റ്റോക്‌സിനെ മിഡ് ഓഫിൽ ബുമ്ര നിലത്തിട്ടു. ജഗ്ലിങ് ക്യാച്ചിന് ബുമ്ര കിണഞ്ഞുശ്രമിച്ചെങ്കിലും പന്ത് കയ്യിൽ കുടുങ്ങിയില്ല.

എന്നാൽ തൊട്ടടുത്ത പന്തിൽ സ്റ്റോക്‌സ് സമാന ഷോട്ട് ഉതിർത്തപ്പോൾ ഇടത്തോട്ട് പറന്ന് തകർപ്പൻ ക്യാച്ച് ബുമ്ര പൂർത്തിയാക്കി. അവസാന പന്തിൽ സ്റ്റോക്‌സ് നൽകിയ അവസരം കളഞ്ഞുകുളിച്ചതിന് പ്രായ്ശ്ചിത്തം പോലൊരു ക്യാച്ച്. ഇന്ത്യൻ മുൻ നായകൻ വിരാട് കോലി ഈ ക്യാച്ചിന് പിന്നാലെ ആവേശം കൊണ്ട് തുള്ളിച്ചാടുന്നതും കാണാനായി. മുഹമ്മദ് ഷമിയുടെ പന്തിൽ സ്റ്റോക്‌സ് നേരത്തെ നൽകിയ അവസരം നിലത്തിട്ട ഷർദ്ദുലിനും ഈ വിക്കറ്റ് പ്രായ്ശ്ചിത്തമായി.

ശുഭ്മാൻ ഗിൽ(17), ചേതേശ്വർ പുജാര(13), വിരാട് കോലി(11), ഹനുമാ വിഹാരി(20) ഉൾപ്പെടെയുള്ള താരങ്ങൾ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യക്ക് ഒന്നാം ഇന്നിങ്സിൽ 416 റൺസ് നേടാനായിരുന്നു. വിക്കറ്റ് കീപ്പർ റിഷഭ് പന്ത് (146), ഓൾറൗണ്ടർ രവീന്ദ്ര ജഡേജ (104) എന്നിവരുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. ഒരുഘട്ടത്തിൽ അഞ്ചിന് 98 എന്ന നിലയിൽ തകർച്ച നേരിട്ടിരുന്നു ഇന്ത്യ. ഇരുവരും കൂട്ടിചേർത്ത 222 റൺസ് ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തി. പിന്നീട് ജസ്പ്രീത് ബുമ്രയുടെ(16 പന്തിൽ 31) വെടിക്കെട്ട് കൂടിയായപ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോർ 400 കടക്കുകയായിരുന്നു.

പിന്നാലെ പന്തെറിയാനെത്തിയ ക്യാപ്റ്റൻ ബുമ്ര ഇംഗ്ലണ്ടിന്റെ വിലപ്പെട്ട മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. മുൻനിരക്കാരായ അലക്സ് ലീസ് (6), സാക് ക്രൗളി (9), ഒല്ലീ പോപ് (10) എന്നിവരുടെ വിക്കറ്റുകളാണ് ബുമ്ര വീഴ്‌ത്തിയത്. ശേഷിക്കുന്ന വിക്കറ്റുകൾ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരാണ് സ്വന്തമാക്കിയത്. അപകടകാരിയായ ജോ റൂട്ടിനെ സിറാജാണ് മടക്കിയത്. ജാക്ക് ലീച്ചിന്റെ വിക്കറ്റ് ഷമിയും സ്വന്തമാക്കി. അഞ്ചിന് 84 എന്ന നിലയിൽ പതറിയ ഇംഗ്ലണ്ടിനെ കരയകയറ്റാനുള്ള നായകൻ ബെൻ സ്റ്റോക്‌സിന്റേയും ജോണി ബെയ്‌ർ‌സ്റ്റോയുടേയും ശ്രമമാണ് ബുമ്ര തകർത്തത്. 91 റൺസുമായി ക്രീസിലുള്ള ബെയ്‌ർ‌സ്റ്റോയിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP