പാക്കിസ്ഥാന്റെ വജ്രായുധത്തെ മെരുക്കാൻ കങ്കാരുക്കൾക്ക് തുണ മലയാളിയുടെ ചൈനാമൻ; ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാർക്ക് നിർത്താതെ പന്തെറിഞ്ഞ് കൈയടി നേടി നരിക്കുനിക്കാരൻ; ദുബായിലേക്ക് ജിയാസിനെ എത്തിച്ചത് ബൗളിങ് കൺസൾട്ടന്റെ ശ്രീറാമിന്റെ ഇടപെടൽ; കടൽ കടന്ന് പ്രതിഭ തെളിയിക്കുമ്പോഴും വാട്മോറിനെ പോലും കാണിക്കാതെ ഒതുക്കി കേരളാ ക്രിറ്റിലെ മേലാളന്മാരും; വീണ്ടും വാർത്താതാരമായി 'കേരളാ മാക്സ് വെൽ' മാറുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പ്രതിഭയുണ്ടെങ്കിലും അതിശക്തനായ ഗോഡ് ഫാദറില്ലെങ്കിൽ കേരളാ ക്രിക്കറ്റിൽ രക്ഷയില്ല. രഞ്ജി ട്രോഫിയുടെ ക്യാമ്പിൽ പോലും കയറിക്കൂടാൻ പറ്റില്ല. ഇതിന് ഏറ്റവും വലിയ തെളിവാണ് കോഴിക്കോട് നരിക്കുനി സ്വദേശിയായ കെ.കെ. ജിയാസ്. ലോകോത്തര നിലവാരത്തിലുള്ള ചൈനമിൻ സ്പിന്നറാണ് ജിയാസ്. പക്ഷേ കേരളത്തിന് ഈ താരത്തെ വേണ്ട. എന്നാൽ പ്രതിഭ തിരിച്ചറിഞ്ഞ് ജിയാസിനെ റാഞ്ചുകയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ്. ഓസ്ട്രേലിയൻ കളറിൽ ജിയാസിനെ കളിപ്പിക്കാൻ അവർക്ക് കഴിയില്ല. എങ്കിലും ഈ ഇന്ത്യൻ താരത്തെ ഓസ്ട്രേലിയൻ ടീമിനൊപ്പം നിർത്താനാണ് ഓസീസ് ടീം മാനേജ്മെന്റിന്റെ തീരുമാനം.
പാക്കിസ്ഥാനിലേക്കുള്ള പര്യടൻ ഓസ്ട്രേലിയയ്ക്ക് ഏറെ നിർണ്ണായകമാണ്. പരമ്പര തൂത്തുവാരി പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയാണ് ലക്ഷ്യം. എന്നാൽ യാസിർ ഷായും ഷദാബ് ഖാനും സ്പിന്നിലൂടെ ഉയർത്താൻ പോകുന്ന വെല്ലുവിളികളെ ഓസ്ട്രേലിയൻ ക്രിക്കറ്റ് തിരിച്ചറിയുന്നു. ഇതിനെ മറികടക്കാൻ ജിയാസിന്റെ ചൈനമൻ പന്തുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഓസീസ് ബാറ്റസ്മാന്മാർ. ദുബായിലാണ് ടീം ഇപ്പോഴുള്ളത്. പാക്കിസ്ഥാനിൽ നേരിടേണ്ടി വരുന്ന വജ്രായുധത്തെ മരുക്കാനുള്ള തീവ്ര പ്രാക്ടീസിലാണ് അവർ. മുൻ ഇന്ത്യൻ താരം എസ് ശ്രീറാമാണ് ഓസ്ട്രേലിയൻ ടീമിന്റെ സ്പിൻ ബൗളിങ്ങ് കൺസൾട്ടന്റ്. ശ്രീറാമാണ് ജിയാസിന്റെ സേവനം ഓസീസ് ടീമിന് ലഭ്യമാക്കുന്നത്. ഓസ്ട്രേലിയൻ ടീമിന്റെ ഔദ്യോഗിക ഡ്ര്സ് നൽകിയാണ് ജിയാസിന് ടീമിനൊപ്പം നിർത്തിയിരിക്കുന്നത്. ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ ഔദ്യോഗിക വൈബ് സൈറ്റിലും വാർത്ത നൽകിയിട്ടുണ്ട്. ഇന്ത്യക്കാരനായ ലെഗ് സ്പിന്നർ പ്രദീപ് സാഹുവും ജിയാസിനൊപ്പം ഓസീസ് ടീമിന്റെ പരിശീലനത്തിൽ പങ്കാളിയാണ്. നേരത്തേയും ജിയാസ് ഓസീസ് ടീമിന് വേണ്ടി പന്തെറിഞ്ഞിട്ടുണ്ട്. ഇന്ത്യൻ പര്യടനത്തിന് എത്തിയപ്പോൾ ചൈനമാൻ ബോളർ കുൽദീപ് യാദവിന്റെ പന്തുകളെ നേരിടാനായിരുന്നു അന്ന് ജിയാസിലൂടെ പരിശീലനം തേടിയത്.
കുൽദീപ് യാദവിന്റെ അതേ ആക്ഷനിലാണ് ഇടംകൈ ചൈനാമാനായ ജിയാസും പന്തെറിയുന്നത്. ഈ വിവരം അറിയാവുന്ന, ഓസ്ട്രേലിയൻ ടീം ഉപദേശകനായ മുൻ ഇന്ത്യൻ താരം ശ്രീധരൻ ശ്രീറാം വഴിയാണ് ഓസീസ് ടീം ക്യാംപിലേക്ക് ജിയാസ് എത്തിയത്. ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിന്റെ താരമാണ്. കേരളത്തിനു വേണ്ടി അണ്ടർ 19, അണ്ടർ 22, അണ്ടർ 25 ടീമുകളിൽ മൽസരിച്ചിട്ടുണ്ട്. എന്നാൽ അതിനപ്പുറത്തേക്ക് കളിക്കാൻ കേരളാ ക്രിക്കറ്റിലെ ദൈവങ്ങൾ ജിയാസിന് അവസരം ഒരുക്കിയില്ല. വാലറ്റത്തിറങ്ങി കൂറ്റൻ അടികൾക്ക് പേരുകേട്ട ജിയാസിന് ' കേരള മാക്സ്വെൽ' എന്ന വിളിപ്പേരുമുണ്ട്. കേരളത്തിലെ ലീഗ് മത്സരങ്ങളിൽ മാത്രമായി ജിയാസിന്റെ മിന്നും പ്രകടനങ്ങൾ ഇപ്പോൾ ഒതുങ്ങുകയാണ്. കോഴിക്കോട്ട് നിന്ന് ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ മനസ്സിലുറപ്പിച്ച ജിയാസ് കൊച്ചിയിലെത്തിയതോടെയാണ് അറിയപ്പെടുന്ന താരമായി മാറിയത്. ജൂനിയർ തലത്തിൽ മികവ് കാട്ടിയ താരത്തിന് കരുത്തായത് മുത്തൂറ്റ് ക്രിക്കറ്റ് ക്ലബ്ബായിരുന്നു. അതിന് ശേഷം മാസ്റ്റേസ് ഫിൻക്രോപ്പിലെത്തി. മുൻ രഞ്ജി താരം രാംകുമാറാണ് ഇവിടെ പരിശീലകൻ. എറണാകുളത്തെ എബിനാണ് ജിയാസിലെ ക്രിക്കറ്റ് താരത്തിന് എല്ലാ പിന്തുണയും ഉപദേശവും നൽകുന്നത്. ജൂനിയർ തലത്തിലെ പ്രകടനമികവുകളാണ് ശ്രീറാം എന്ന താരത്തിന്റെ ശ്രദ്ധയിൽ ജിയാസിനെ എത്തിച്ചത്.
ഇതോടെയാണ് ഇന്ത്യയുടെ ചൈനാമെൻ ബൗളർ കുൽദീപ് യാദവിനെ നേരിടാൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ സഹായിക്കാൻ മലയാളി താരത്തിന്റെ സേവനം ശ്രീറാം തേടിയത്. ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിൽ ഡൽഹി ഡെയർ ഡെവിൾസിന്റെ താരമായിരുന്നു ജിയാസ്. ഓസീസ് ടീമിനൊപ്പം പന്തെറിയാൻ കഴിഞ്ഞതു സ്വപ്നമായി തോന്നുന്നെന്നുവെന്ന് അന്ന് ജിയാസ് പ്രതികരിച്ചിരുന്നു. അറിയാവുന്ന വേരിയേഷനുകളിൽ പന്തെറിഞ്ഞു. 2011 മുതൽ 2013 വരെ രാജസ്ഥാൻ റോയൽസിന്റെ ഡവലപ്മെന്റ് ടീമിലുണ്ടായിരുന്നു. ഡൽഹി ഡെയർഡെവിൾസിന്റെ മുൻ സഹപരിശീലകനായിരുന്നു എസ് ശ്രീറാം. അങ്ങനെയാണ് ജിയാസിനെ ശ്രീറാം അടുത്തറിയുന്നത്. ഐ.പി.എല്ലിൽ കളിക്കുമ്പോൾ സ്റ്റോയ്ൻസും ട്രാവിസ് ഹെഡും മലയാളി താരത്തിന്റെ ബൗളിങ്ങിനെ അഭിനന്ദിച്ചിരുന്നു. ഇതെല്ലാമായപ്പോൾ ഈ സീസണിലെങ്കിലും കേരളത്തിന്റെ രഞ്ജി ടീമിലുണ്ടാകുമെന്ന് ഈ നരിക്കുനിക്കാരൻ കരുതി. എന്നാൽ അവഗണനയാണുണ്ടായത്. ഇതിനിടെയാണ് അംഗീകാരമായി വീണ്ടും ഓസ്ട്രേലിയൻ ടീമിനൊപ്പം ചേരാനുള്ള ക്ഷണം ജിയാസിനെ തേടിയെത്തുന്നത്.
ലോകോത്തര താരങ്ങൾക്ക് പന്തെറിഞ്ഞ് കൊടുക്കുന്നതിനായി പ്രത്യേകമായി ഓസ്ട്രേലിയൻ ടീം നേരിട്ട് വിളിപ്പിച്ചതിന്റെ ത്രില്ലിലാണ് ജിയാസ് ഇപ്പോൾ. കോഴിക്കോട് നരിക്കുനി സ്വദേശിയായ ജിയാസിന്റെ അച്ഛൻ ഡ്രൈവറും അമ്മ വീട്ടമ്മയുമാണ്. മകന് ജീവിതത്തിൽ ക്രിക്കറ്റാണ് ഏറ്റവും പ്രധാനമെന്ന് അച്ഛൻ മുൻപ് പറഞ്ഞിട്ടുമുണ്ട്. അമ്മയുടേയും അച്ഛന്റേയും വേദനകൾക്ക് പരിഹാരമാകാനാണ് ജിയാസിന്റെ ശ്രമം. അതിനുള്ള സുവർണ്ണാവസരമായിരുന്നു ഓസീസ് ടീമിന്റെ പരിശീലന ക്യാമ്പ്. ലോകത്തിൽ തന്നെ വളരെ കുറച്ച് ചൈനമാൻ സ്പിന്നർമാർ മാത്രമാണുള്ളത്. കേരള അണ്ടർ 19,22,23,25 ടീമുകളിൽ കേരള ടീമിലുൾപ്പെടുത്തിയെങ്കിലും വെറും മൂന്ന് മത്സരങ്ങളിൽ മാത്രമാണ് കളിപ്പിച്ചത്.
ഐപിഎൽ 2015 സീസണിൽ ഡെൽഡി ഡെയർ ഡെവിൾസ് ടീമിലെടുത്തിരുന്നു. എന്നാൽ ലോകോത്തര സ്പിന്നർമാരായ ഇമ്രാൻ താഹിർ അമിത് മിശ്ര എന്നിവർ കളിച്ച ടീമിൽ പക്ഷേ ജിയാസിന് അവസരം ലഭിച്ചില്ല. ഇപ്പോൾ സാക്ഷാൽ ഡേവ് വാട്മോറിനെ തന്നെ കേരള ടീമിന്റെ പരിശീലകനായിട്ടും ജിയാസിനെ പോലെ മികച്ച രീതിയിൽ പന്തറിയുന്ന ഒരാളെ വാട്മോറിന് മുന്നിലെത്തിക്കാൻ പോലും കഴിഞ്ഞിട്ടില്ല. ഏതൊരു ടീമിനും ഒരു ബാലൻസും ബൗളിങ്ങിൽ വ്യത്യസ്തതയും പകരുന്ന ചൈനമാന്മാരെ ടീമുകൾ റാഞ്ചുമ്പോഴാണ് മികച്ച ഒരു ബൗളർ കേരളത്തിൽ സിലക്ഷൻ കാത്ത് കഴിയുന്നത്. ലോക ക്രിക്കറ്റിൽ ഇന്ന്വരെയുള്ളതിൽ വെച്ച് ഏറ്റവും മികച്ച ചൈനമാൻ സ്പിന്നറും മുൻ ഓസ്ട്രേലിയൻ താരവുമായ ബ്രാഡ് ഹോഗിന്റെ കടുത്ത ആരാധകനാണ് ജിയാസ്.
ചെറുപ്പത്തിൽ നാട്ടിൽ ടെന്നീസ് ബോൾ ക്രിക്കറ്റ് കളിക്കുമ്പോൾ മുതൽ എറിയുന്നത് ഇടങ്കയ്യൻ ലെഗ്സ്പിന്നായിരുന്നു. ഇതിന് ചൈനാമാൻ എന്നൊരു പേരുണ്ടെന്ന് പോലും ജിയാസിന് അറിയില്ലായിരുന്നു. നല്ല ടേൺ കിട്ടുന്നതുകൊണ്ട് അത് തുടർന്നു. പിന്നീട് പത്രത്തിൽ പരസ്യം കണ്ടാണ് കോഴിക്കോട് വേനൽക്കാല അവധി ക്യാമ്പിന്റെ പരസ്യത്തെക്കുറിച്ച് കണ്ടത്. ഇതിൽ അപേക്ഷിച്ചതും ചേർന്നതും ഇടങ്കയ്യൻ ഓപ്പണർ ബാറ്റ്സ്മാനായിട്ടായിരുന്നു. 2007ൽ കോഴിക്കോട് അണ്ടർ 17 ടീമിന്റെ സിലക്ഷൻ നടക്കുമ്പോഴും ബാറ്റ്സ്മാന്മാരുടെ പട്ടികയിലാണ് അപേക്ഷിച്ചത്. അവസാനം ഇനി ആരെങ്കിലും ബൗളിങ്ങ് ചെയ്യാനുണ്ടോ എന്ന് ചോദിച്ചപ്പോൾ പോയി ബൗൾ ചെയ്യുകയായിരുന്നു. പിന്നീട് ടീമിനെ പ്രഖ്യാപിച്ചപ്പോൾ ബാറ്റ്സ്മാന്മാർക്കൊപ്പമാണ് ജിയാസ് നിന്നത്.
അപ്പോൾ സിലക്ഷനിലുണ്ടായിരുന്ന ഒരാൾ ചോദിച്ചു ജിയാസ് ചൈനമാൻ അല്ലെ പിന്നെന്തിനാണ് ബാറ്റ്സ്മാന്മാരുടെ ഒപ്പം നിക്കുന്നത് എന്നായിരുന്നു. അപ്പോൾ എന്താണ് ചൈനമാൻ എന്ന് ജിയാസ് അടുത്ത് നിന്ന ഒരു സുഹൃത്തിനോട് ചോദിച്ച് മനസ്സിലാക്കുകയായിരുന്നു.ആരും പറഞ്ഞ്കൊടുത്തിട്ടല്ല ജിയാസ് അങ്ങനെ ആദ്യമായി ചൈനമാൻ ബൗളറായത്. ക്രിക്കറ്റ് പണക്കാരുടെ കളിയാണെന്ന് പറയുമ്പോഴും കേരളാ ടീമിലും പിന്നീട് ഇന്ത്യൻ ടീമിലേക്കും എത്താൻ കഴിയുമെന്ന് ഉറച്ച വിശ്വാസത്തിലാണ് ഈ നരിക്കുനിക്കാരൻ.
Stories you may Like
- മലയാളി തള്ളിക്കയറ്റം ഓസ്ട്രേലിയയിലേക്ക്
- 'നരേന്ദ്ര മോദിക്കു ലഭിക്കുന്ന സ്വീകരണം ബ്രൂസ് സ്പ്രിങ്സ്റ്റീനു പോലും ലഭിക്കുന്നില്ല'
- അശ്വിനെ ഭയന്ന് ഓസ്ട്രേലിയ; ഡ്യൂപ്ലിക്കേറ്റിനെ ക്ഷണിച്ചു; വേണ്ടന്നുവച്ച് പിതിയ
- 'അൺലോക്ക്': സൈബർ കുരുക്കഴിക്കുന്ന പുസ്തകവുമായി അഡ്വ. ജിയാസ് ജമാൽ
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്