ഇന്ത്യൻ ടീമിൽ സഞ്ജു എത്തില്ലെന്ന് ഉറപ്പാക്കാൻ വീണ്ടും കള്ളക്കളിയുമായി കെ സി എ; ജൂനിയർ താരത്തെ പച്ചത്തെറി വിളിച്ചെന്ന ആരോപണത്തിൽ ക്യാപ്ടൻ സച്ചിൻ ബേബിയ്ക്കെതിരെ നടപടിയെടുക്കില്ല; 13 കളിക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് പ്ലയേഴ്സ് അസോസിയേഷൻ എന്ന ആവശ്യം അട്ടിമറിക്കാനുള്ള ഗൂഡ നീക്കം; കളിക്കാരെ ഇല്ലായ്മ ചെയ്യാൻ അസോസിയേഷന്റെ നീങ്ങുന്നത് അഴിമതി മറയ്ക്കാനെന്നും ആരോപണം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സഞ്ജു സാംസണെ ഇന്ത്യൻ ക്യാമ്പിൽ നിന്ന് പുറത്താക്കാൻ കേരളാ ക്രിക്കറ്റ് അസോസിയേഷൻ ബിസിസിഐയ്ക്ക് കത്ത് നൽകും. കേരളത്തിലെ കളിക്കാർക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നത് സഞ്ജുവാണെന്ന് കേരളാ ക്രിക്കറ്റ് അസോസിയഷൻ ആരോപണം ഉന്നയിക്കും. അതിനിടെ ജൂനിയർ കളിക്കാരനെ ക്യാപ്ടൻ സച്ചിൻ ബേബി അസഭ്യം പറഞ്ഞതിനെ തുടർന്നാണ് ടീമിൽ പ്രശ്നങ്ങളുണ്ടായതെന്നാണ് സൂചന. ജൂനിയർ താരങ്ങളെ നിരന്തരം ക്യാപ്ടൻ അസഭ്യം പറഞ്ഞപ്പോൾ അത് ടീമിൽ പൊട്ടിത്തെറിയുണ്ടായി. ഇത് കേരളാ ക്രിക്കറ്റ് അസോസിയേഷനെ രേഖമൂലം അറിയിക്കാനും ചർച്ചകൾക്കുമാണ് താരങ്ങൾ കത്തെഴുതിയത്. എന്നാൽ ഈ നീക്കത്തെ ഉപയോഗിച്ച് സഞ്ജു വി സാംസണെ ക്രിക്കറ്റിൽ നിന്ന് പുറത്താക്കാനാണ് കെസിഎയുടെ നീക്കം.
ശ്രീലങ്കയിലെ കേരളാ ക്രിക്കറ്റ് ടീമിന്റെ പര്യടനത്തിനിടെയാണ് ജൂനിയർ താരങ്ങളോട് ക്യാപ്ടൻ സച്ചിൻ ബേബി അപമര്യാധയായി പെരുമാറിയത്. ജാതി വിളിച്ചു പോലും അധിക്ഷേപിച്ചതായി പരാതിയുണ്ട്. ഇതാണ് സീനിയർ താരങ്ങൾക്ക് മുമ്പിൽ പരാതിയായി എത്തിയത്. ഇതോടെയാണ് കാര്യങ്ങൾ കെസിഎയെ അറിയിക്കാൻ കത്ത് എഴുതൽ നടത്തിയത്. എന്നാൽ ഈ കത്ത് ഒരു അവസരത്തിൽ ചോർന്നു. ഇതിന് പിന്നിൽ കളിക്കാരാണെന്ന് ആരോപിച്ചാണ് കെസിഎ സഞ്ജുവിനെ വെട്ടി നിരത്താൻ ഒരുങ്ങുന്നത്. ശ്രീലങ്കയിൽ വച്ചെഴുതിയ കത്ത് ദിവസങ്ങൾക്ക് ശേഷമാണ് പുറത്തായത്. അതും സച്ചിൻ ബേബി കർണ്ണാടകയിലെ ടൂർണ്ണമെന്റിൽ സെഞ്ച്വറി നേടിയ ശേഷവും. സച്ചിൻ ബേബിയെ രക്ഷിക്കാനും പീഡനത്തിന് ഇരയായ താരങ്ങളെ ബലിയാടാക്കാനുമാണ് കേരളാ ക്രിക്കറ്റ് അസോസിയേഷനിൽ ശ്രമം നടക്കുന്നത്.
ക്യാപ്റ്റൻ സ്ഥാനത്ത് മറ്റൊരാൾ വരണമെന്നും ഇക്കാര്യത്തിൽ മാനേജ്മെന്റ് ഉടൻ തീരുമാനം എടുക്കണമെന്നമായിരുന്നു കത്തിലൂടെ താരങ്ങൾ ആവശ്യപ്പെട്ടത്. കൂട്ടയായ ചർച്ചയ്ക്ക് അതീവ രഹസ്യമായി നൽകിയ കത്ത് ചോർന്നു. ഇതോടെയാണ് വിവാദം ശക്തമാകുന്നത്. സഞ്ജുവിനെ ലക്ഷ്യമിട്ട് നടന്ന ഗൂഢാലോചനയുടെ ഫലമായിരുന്നു കത്ത് ചോർച്ച. കേരളാ ക്രിക്കറ്റിലെ അഴിമതി ആരോപണങ്ങൾ വഴി തിരിച്ചു വിടാനുള്ള തന്ത്രപരമായ നീക്കം കൂടിയായിരുന്നു ഇത്. പ്ലയേഴ്സ് അസോസിയേഷൻ എന്ന ആവശ്യം കേരളത്തിലെ താരങ്ങൾ മുന്നോട്ട് വച്ചിരുന്നു. ഇതിനെ പൊളിക്കാനും കളിക്കാരുടെ കത്ത് പുറത്തുവിട്ടവർക്ക് കഴിഞ്ഞു. അസോസിയേഷൻ ഉണ്ടായാൽ കേരളാ ക്രിക്കറ്റിൽ കൂടുതൽ അച്ചടക്ക ലംഘനമുണ്ടാകുമെന്നാണ് അസോസിയേഷൻ തലപ്പത്തുള്ളവരുടെ പുതിയ ന്യായം.
ശ്രീലങ്കൻ പര്യടനത്തിലെ കേരളാ ടീമിൽ 16പേരാണുണ്ടായിരുന്നത്. ഇതിൽ പതിനഞ്ച് കളിക്കാരുടെ പേര് കത്തിലുണ്ട്. രണ്ട് പേർ പക്ഷേ ഒപ്പിട്ടില്ല. ഇവർ കേരളാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി ശ്രീജിത്തിന്റെ വിശ്വസ്തരാണ്. ശ്രീജിത്ത് സമ്മതിക്കാത്തതു കൊണ്ട് മാത്രമാണ് ഇവർ ഒപ്പിടാത്തതെന്നാണ് സൂചന. അതുകൊണ്ട് തന്നെ കത്തിടൽ വിഷയം കളിക്കാർ ഒപ്പിടും മുമ്പ് തന്നെ ശ്രീജിത്ത് അറിഞ്ഞിരുന്നുവെന്നും വ്യക്തമാണ്. എന്നാൽ കളിക്കാരുടെ പ്രശ്നത്തിൽ ഇടപെടാതെ മൗനം പാലിക്കുകയും ടീമിലെ കലാപാന്തരീക്ഷം വളർത്തുകയുമാണ് ശ്രീജിത്ത് ചെയ്തതെന്നും ആരോപണമുണ്ട്. സഞ്ജുവിനെ കേരളാ ടീമിൽ നിന്ന് പുറത്താക്കുകയും ദേശീയ തലത്തിലെ സാധ്യതകൾ ഇല്ലാതാക്കുകയുമാണ് ലക്ഷ്യം. ഇതിന് പിന്നിൽ കെസിഎയുടെ മുൻ സെക്രട്ടറി ജയേഷ് ജോർജാണെന്നും ആരോപണമുണ്ട്.
ഈ മാസം 11ന് കളിക്കാരെ കെസിഎ ഓഫീസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. എല്ലാവരിൽ നിന്നും വിശദീകരണവും തേടി. അന്ന് ക്യാപ്ടൻ സച്ചിൻ ബേബിക്കെതിരെ എല്ലാ പരാതിയും കളിക്കാർ മുന്നോട്ട് വയ്ക്കുകയും ചെയ്തു. ഈ പരാതികളിൽ സച്ചിൻ ബേബിയിൽ നിന്ന് കെസിഎ വിശദീകരണം ചോദിക്കുന്നില്ല. അന്ന് ചർച്ചകളിൽ കെ സി എയുടെ ഭാരവാഹികൾക്കൊപ്പം ജയേഷ് ജോർജും കളിക്കാരെ ചോദ്യം ചെയ്യാൻ കെ സി എ ആസ്ഥാനത്തുണ്ടായിരുന്നു. പല താരങ്ങളേയും ഭീഷണിപ്പെടുത്തി സഞ്ജുവിനെതിരെ പരാതി എഴുതി വാങ്ങിയെന്നും സൂചനയുണ്ട്. കേരളാ ക്രിക്കറ്റിൽ ഇനി സഞ്ജു വേണ്ടെന്നാണ് കെസിഎ ഭാരവാഹികളുടെ തീരുമാനമെന്നാണ് ലഭിക്കുന്ന സൂചന.
കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരായ സഹതാരങ്ങളുടെ പരാതിയിൽ കഴമ്പില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ എങ്ങനെയാണ് തീരുമാനം എടുത്തതെന്ന് ഇനിയും വ്യക്തമല്ല. പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സഞ്ജു സാംസൺ ഉൾപ്പെടെ പരാതി നൽകിയ താരങ്ങൾക്ക് കെ.സി.എ കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നാണ് വിശദീകരണം. സഞ്ജു അടക്കം 13 താരങ്ങൾക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സഞ്ജു സാംസൺ, അക്ഷയ് കെ.സി, സൽമാൻ നിസാർ, അസറുദീൻ എന്നീ നാല് താരങ്ങൾക്ക് പ്രത്യേകം നോട്ടീസ് നൽകിയിട്ടുണ്ട്. കർണാടകയിൽ നടന്ന ടൂർണമെന്റിനിടെ ടീം മാനേജ്മെന്റിന്റെ അനുമതിയില്ലാതെ താരങ്ങൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് രണ്ട് ദിവസം പുറത്ത് പോയിരുന്നു. ഇതിനാലാണ് പ്രത്യേകം കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്ന് പറയുന്നു.
എന്നാൽ സഞ്ജുവിനെ ലക്ഷ്യമിട്ടാണ് നീക്കം. രണ്ട് സീസൺ മുമ്പ് സഞ്ജുവിനെതിരെ സമാനമായ ആരോപണം ഉയർന്നിരുന്നു. അതിന് ശേഷം വേണ്ടത്ര കരുതൽ സഞ്ജു എടുക്കുകയും ചെയ്തു. പഴയ താക്കീത് സഞ്ജു കാര്യമായെടുത്തില്ലെന്നും അതുകൊണ്ട് തന്നെ കടുത്ത നടപടിയെടുക്കാനുള്ള വകയുണ്ടാക്കാനുമാണ് സഞ്ജുവിനെതിരെ ഇത്തരത്തിൽ ഒരു നോട്ടീസ് കൂടി നൽകിയത്. കഴിഞ്ഞ മാസം 26നാണ് സച്ചിൻ ബേബിക്കെതിരെ സഹതാരങ്ങൾ അസോസിയേഷന് പരാതി നൽകിയത്. സച്ചിൻ ബേബിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്നായിരുന്നു കത്തിലെ ആവശ്യം. സഞ്ജു സാംസൺ അടക്കം 15 താരങ്ങളാണ് കെ.സി.എയ്ക്ക് കത്ത് നൽകിയത്.
നായകനെന്ന നിലയിൽ സച്ചിന്റെ പെരുമാറ്റം ശരിയല്ലെന്നായിരുന്നു താരങ്ങളുടെ ആക്ഷേപം. വളരെ ഗൗരവമായി കാണേണ്ട വിഷയമാണിതെന്നും ടീമിലെ കളിക്കാരുടെയെല്ലാം താൽപ്പര്യം മുൻനിർത്തിയാണ് കത്തെന്നും ടീമംഗങ്ങൾ വ്യക്തമാക്കിയിരുന്നു. സച്ചിൻ ബേബി സ്വാർത്ഥനാണെന്ന് ടീമംഗങ്ങൾ പറഞ്ഞു. കളി ജയിക്കുമ്പോൾ അത് സ്വന്തം ക്രെഡിറ്റിലേക്ക് മാറ്റുകയും തോൽക്കുമ്പോൾ സഹതാരങ്ങളുടെ മേൽ കുറ്റം ചുമത്തുകയാണെന്നും താരങ്ങൾ ആരോപിച്ചു. സച്ചിന്റെ പെരുമാറ്റം കാരണം കളിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നും സഹതാരങ്ങളെക്കുറിച്ച് മറ്റ് താരങ്ങളോട് കുറ്റം പറയുന്ന ക്യാപ്റ്റനാണ് സച്ചിൻ. ക്യാപ്റ്റന്റെ പെരുമാറ്റം കാരണമാണ് താരങ്ങൾ മറ്റ് സംസ്ഥാനങ്ങൾക്ക് വേണ്ടി കളിക്കാൻ പോകുന്നതെന്നും താരങ്ങളുടെ കത്തിൽ പറയുന്നു.
കെ.സി.എ സെക്രട്ടറിക്ക് നൽകിയ കത്തിൽ അഭിഷേക് മോഹൻ, കെ.സി അക്ഷയ്, കെ.എം ആസിഫ്, ഫാബിദ് ഫാറൂഖ്, വി.എ ജഗദീഷ്, മുഹമ്മദ് അസറുദീൻ, എംഡി നിധീഷ്, വി.ജി റൈഫി, രോഹൻ പ്രേം, സന്ദീപ് വാര്യർ, സഞ്ജു സാംസൺ, സൽമാൻ നിസാർ, സിജോമോൻ എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്. അതേസമയം കത്തിൽ പേരുണ്ടെങ്കിലും പി. രാഹുലും വിഷ്ണു വിനോദും ഒപ്പിട്ടിട്ടിരുന്നില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍