`ഹൊ ഈ ഡൊണാൾഡ് ബ്രെറ്റ് ലീ, അക്തർ, ജോൺസൻ, സ്റ്റാർക് ഒക്കെ എന്തൊരു യോർക്കറുകളാ എറിയുന്നത്`; വേഗതയും സ്വിങ്ങും ഉള്ള ഒരു ബൗളർ നമുക്ക് ഇല്ലല്ലോ എന്ന് ഇന്ത്യക്കാർ നിരാശപ്പെട്ടത് നീണ്ടകാലം; വർഷങ്ങൾ കാത്തിരുന്ന് ഇന്ത്യക്ക് കിട്ടിയത് കൃത്യതകൊണ്ട് കുറ്റി തെറിപ്പിക്കുന്ന ഗുജറാത്തി പയ്യനെ; ഇംഗ്ലണ്ട് ഓസ്ട്രേലിയ സൗത്താഫ്രിക്ക വിൻഡീസ് എന്നിവിടങ്ങളിൽ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളർ; ഓരോദിവസം കഴിയുമ്പോഴും കൂടുതൽ അപകടകാരിയായി ഇന്ത്യയുടെ യോർക്കർ കിങ് ജസ്പ്രീത് ബുംറ
സ്പോർട്സ് ഡെസ്ക്
മുംബൈ: അലൻ ഡൊണാൾഡ്, വഖാർ യൂനിസ്, ബ്രെറ്റ് ലീ, ഷൊയ്ബ് അക്തർ, മിച്ചൽ ജോൺസൻ, കർട്ലി ആബ്രോസ്, മിച്ചൽ സ്റ്റാർക്, ജെയിംസ് ആൻഡേഴ്സൺ, മഖായ എന്റീനി...ലോക ക്രിക്കറ്റിലെ ബാറ്റ്സ്മാന്മാരെ തങ്ങളുടെ സ്വിങ് വേഗത എന്നിവ കൊണ്ട് വിറപ്പിച്ച ബൗളർമാരുടെ പട്ടികയാണ് ഇത്. ഗ്ലെൻ മഗ്രാത് ഷോൺ പൊള്ളോക്ക് എന്നിവർ വേഗതയിൽ മീഡിയമായിരുന്നുവെങ്കിലും ബാറ്റ്സ്മാന്മാർക് പേടി സ്വപ്നമായിരുന്നു. ഈ പട്ടികയിൽ ഒരു ഇന്ത്യക്കാരന്റെ പേരില്ലല്ലോ എന്നത് ക്രിക്കറ്റിന്റെ തുടക്കം മുതൽ ഇന്ത്യക്കാർക്ക് ഒരു കുറവ് തന്നെയായിരുന്നു. വിദേശ പര്യടനങ്ങളിൽ നമ്മുടെ ബാറ്റ്സ്മാന്മാർ 90കളിലും പിന്നീടിങ്ങോട്ടും എല്ലാം മികച്ച പ്രകടനം നടത്തുമ്പോഴും ഒരു ലോകോത്തര ഫാസ്റ്റ് ബൗളർ ഇല്ലാത്തത് കാരണം നിരവധി മത്സരങ്ങൾ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം ചേർത്ത് നമുക്ക് ലഭിച്ച ഉത്തരമാണ് ജസ്പ്രീത് ബുംറ എന്ന 25കാരൻ ഫാസ്റ്റ് ബൗളർ.
ലോകക്രിക്കറ്റിൽ ഇന്ന് ഒരു ബാറ്റ്സ്മാനും ബുറയെ ചങ്കുറപ്പോടെ നോക്കാനും നേരിടാനും തയ്യാറാകില്ല. ലോക്രിക്കറ്റിൽ ഒരു ഇന്ത്യൻ ബൗളർമാർക്കും ലഭിക്കാത്ത നേട്ടങ്ങൾ കൊയ്ത് മുന്നോട്ട് പോവുകയാണ് താരം. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, സൗത്താഫ്രിക്ക വെസ്റ്റിൻഡീസ് എന്നിവിടങ്ങളിൽ എല്ലാം തന്നെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ഫാസ്റ്റ് ബൗളർ എന്ന ഖ്യാതിയും ബുറയ്ക്ക് സ്വന്തം. വെസ്റ്റ് ഇൻഡീസിനെതിരായ ആന്റിഗ്വയിൽ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത് ജസ്പ്രീത് ബുമ്രയുടെ മാസ്മരിക ബൗളിങ് പ്രകടനമായിരുന്നു. ഏഴ് റൺസ് മാത്രം വഴങ്ങി വിൻഡീസിന്റെ അഞ്ച് വിക്കറ്റുകളാണ് ബുമ്ര പിഴുതത്. ആദ്യ ഇന്നിങ്സിൽ ഇഷാന്തും ഷമിയും തിളങ്ങിയപ്പോൾ ഒരു വിക്കറ്റ് മാത്രമായിരുന്നു ബുമ്രയുടെ പേരിലുണ്ടായിരുന്നത്.
എന്നാൽ രണ്ടാം ഇന്നിങ്സിൽ ബുമ്ര വിശ്വരൂപം കാട്ടി. പലപ്പോഴും ബുമ്രയുടെ പന്തുകളുടെ ഗതിയറിയാതെ വിൻഡീസ് ബാറ്റ്സ്മാന്മാർ കാഴ്ചക്കാരായി. ബുമ്രയുടെ പന്തുകളിൽ വിക്കറ്റുകൾ വായുവിൽ പറക്കുന്ന കാഴ്ച ഒരുകാലത്ത് മഹാന്മാരായ പേസ് ബൗളർമാരെ സൃഷ്ടിച്ച വിൻഡീസിനെതിരെ ആയിരുന്നു എന്നത് ചരിത്രത്തിലെ യാദൃശ്ചികതയായി. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഹാട്രിക്. നേട്ട സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളർ.
1993 ഡിസംബർ ആറിന് അഹമ്മദാബാദിലെ ഒരു സിഖ് കുടുംബത്തിലായിരുന്നു ബുംറയുടെ ജനനം. ഏഴാം വയസ്സ് എത്തിയപ്പോൾ അച്ഛനെ നഷ്ടമായി. പിന്നെ വളർത്തിയത് സ്കൂൾ പ്രിൻസിപ്പാളായ അമ്മ ദൽജിത്. 90കളിൽ ജനിച്ച ഏതൊരു ഇന്ത്യൻ കുട്ടിയെപ്പോലെയും തന്നെ ടെന്നീസ് ബോൾ ക്രിക്കറ്റ് കളിച്ചായിരുന്നു ബുംറയുടെയും തുടക്കം. അന്നത്തെ കുട്ടികളെല്ലാം തന്നെ സച്ചിനാകണം ഗാംഗുലിയാകണം എന്ന് വാശിപിടിച്ച് ബാറ്റിങ് അഭിനിവേശത്തിൽ നടക്കുമ്പോഴും ഒരു ഫാസ്റ്റ് ബൗളർ ആകണം എന്ന് തന്നെയായിരുന്നു കുട്ടി ബുംറയുടെ ആഗ്രഹം. നല്ല വേഗത്തിൽ യോർക്കറുകൾ എറിയുന്ന വാസിം അക്രം, മിച്ചൽ ജോൺസൺ എന്നിവരെ റോൾ മോഡലുകളാക്കിയായിരുന്നു ബംറ കളി പഠിച്ചത്.
കടുത്ത വേനൽക്കാലത്ത് പുറത്ത് പോയി കളിക്കാൻ അമ്മ അനുവദിക്കില്ലായിരുന്നു. പക്ഷേ ബോൾ കൊണ്ട് വെറുത ഇരിക്കാൻ ബുംറ തയ്യാറായില്ല. വീട്ടിലെ ചുവരും തറയും ചേരുന്ന ഭാഗത്ത് അവൻ യോർക്കറുകൾ എറിഞ്ഞ് പഠിച്ചു. ക്രിക്കറ്റ് കളിച്ച് നടന്നാൽ മകന്റെ ഭാവി എന്താകും എന്ന് ആശങ്കയുണ്ടായിരുന്ന അമ്മ മകൻ കസിൻസിന്റെ കാനഡയിൽ ഉപരിപഠനത്തിന് പോണം എന്നാണ് ആഗ്രഹിച്ചത്. 14 വയസ്സുള്ളപ്പോൾ തനിക്ക് ക്രിക്കറ്റ് മതി എന്ന് പറഞ്ഞ് അമ്മയെ അവൻ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. 19ാം വയസ്സിൽ ഗുജറാത്ത് സ്റ്റേറ്റ് അണ്ടർ 19 ടീമിലേക്ക് എത്തിയതാണ് കരിയറിൽ നിർണായകമായത്. അസ്വഭാവികമായ ആ ആക്ഷൻ ബാറ്റസ്മാന്മാരുടെ ചങ്കിടിപ്പ് കൂട്ടി.
20ാം വയസ്സിൽ ഒരു പ്രാദേശിക ടി20 മത്സരത്തിൽ ബുംറ ബൗൾ ചെയ്യുന്നത് അന്നത്തെ മുംബൈ ഇന്ത്യൻസ് കോച്ചായ ജോൺ റൈറ്റ് കണ്ടു. പിന്നീട് അത് ജീവിതത്തിലെ തന്നെ വഴിത്തിരിവായിമാറിയത്. 2013ൽ മുംബൈ ഇന്ത്യൻസ് ടീമിലേക്ക് എത്തിയ ബുറയ്ക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ആദ്യ സീസണിൽ വെറും രണ്ട് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. മൂന്ന് വിക്കര്റുകളും നേടി. യോർക്കറുകളോട് വ്ലലാത്ത രു പ്രണയമുണ്ടായിരുന്ന ബുംറ എത്തിപ്പെട്ടത് ഒരു സിംഹത്തിന്റെ മടയിലായിരുന്നു. ലോകക്രിക്കറ്റിലെ യോർക്കർ കിങ് ലസിത് മാലിംഗ കരിയറിലെ ഉജ്വല ഫോമിൽ നിൽക്കുമ്പോൾ ഒപ്പം കളിച്ചത് ബുംറയ്ക്ക് സമ്മാനിച്ചത് സമാനതകളില്ലാത്ത ഒരു എക്സ്പീരിയൻസായിരുന്നു.
മാലിംഗ കരിയറിൽ പഴയ ഫോമിൽ കളിക്കാതായപ്പോൾ ബുംറ എന്ന വേഗക്കാരൻ ആ സ്ഥാനം ഏറ്റെടുത്തു നല്ല പിന്മുറക്കാരനായി. മുഹമ്മദ് ഷമിക്ക് പരിക്ക് പറ്റിയപ്പോൾ 2015-16 സീസണിൽ ഓസ്ട്രേലിയൻ പര്യടനത്തിൽ പകരക്കാരനായി എത്തിയ ബുംറ മടങ്ങിയത് ആ പര്യടനത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായിട്ടായിരുന്നു. ഇന്ത്യയുടെ പുതിയ കണ്ടെത്തൽ എന്നാണ് അന്നത്തെ നായകൻ എംഎസ് ധോണി ബുറയെ വിശേഷിപ്പിച്ചത്. ഐപിഎല്ലിൽ തകർത്തെറിഞ്ഞ ബുംറ സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ, റിക്കി പോണ്ടിങ്, എന്നിവരുടെ ഉൾപ്പടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.
2018ൽ ടെസ്റ്റ് ടീമിലേക്ക് വിളി വന്നപ്പോഴും ബുംറ മോശമാക്കിയില്ല. ആ വർഷം ഒൻപത് ടെസ്റ്റ് മത്സരങ്ങൾ കളിച്ച് 48 വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. ഒരു ഇന്ത്യൻ ബൗളറുടെ എക്കാലത്തേയും മികച്ച റെക്കോഡ്. ഈ ലോകകപ്പിൽ ഇന്ത്യയുടെ സാധ്യത മുഴുവൻ ഈ 25കാരന്റെ ബൗളിങ് മികവിനെക്കൂടി ആശ്രയിച്ചായിരുന്നു. നിർണായകമായ സമയത്ത് റണ്ണൊഴുക്ക് തടയാനും വിക്കറ്റുകൾ വീഴ്ത്താനും കോലിക്ക് വിശ്വസിച്ച് പന്തേൽപ്പിക്കാം ജസ്പ്രീത് ബുംറയെ എന്നതായിരുന്നു സ്ഥിതി. ബാറ്റ്സ്മാന്മാർ കളി മറന്ന പല കളികളിലും ഇന്ത്യയെ ലോകകപ്പ് സെമി വരെ എത്തിച്ചതിൽ ബുറയുടെ പങ്ക് ചെറുതല്ല.
ഇപ്പോൾ വിൻഡീസിനെതിരെ പരമ്പരയിൽ ഹാട്രിക് നേടിയപ്പോൾ യുവ്രാജ് സിങ് നടത്തിയ പ്രതികരണം ആണ്.ബുംറയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. തകർപ്പൻ ഹാട്രിക്ക് പ്രകടനം തന്നെയാണ് താരത്തെ ഒരു സൂപ്പർ ഹീറോയാക്കിയത്. ഒരു ഇന്ത്യക്കാരൻ ടെസ്റ്റിൽ നേടുന്ന മൂന്നാമത്തെ ഹാട്രിക് പ്രകടനമായിരുന്നു ബുംറയുടേത്. എന്നാൽ ഹാട്രിക് പ്രകടനത്തിൽ വലിയ ആശ്ചര്യമില്ലെന്നാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിങ് പറയുന്നത്.
ട്വിറ്ററിലായിരുന്നു യുവരാജിന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ... ''ബുംറയ്ക്ക് ആശംസകൾ. എല്ലാതരത്തിലും നിങ്ങൾ അർഹിക്കുന്ന പ്രകടനമായിരുന്നത്. എന്നാൽ എനിക്ക് ആശ്ചര്യമൊന്നും തോന്നുന്നില്ല. കാരണം നിങ്ങൾ ലോകത്തിലെ ഒന്നാം നമ്പർ ബൗളറാണ്. അത് കാണിക്കേണ്ട രീതിയിൽ തന്നെ നിങ്ങൾ കാണിക്കുകയും ചെയ്തു.'' യുവരാജ് ട്വീറ്റ് ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്