നായകനായി അരങ്ങേറ്റത്തിൽ നേടിയ സഞ്ജു സാംസണിന്റെ സെഞ്ചുറി വിഫലം; വീരോചിത പോരാട്ടത്തിൽ 119 റൺസിന് സഞ്ജു പുറത്തായത് ഇന്നിങ്സിലെ അവസാന പന്തിൽ; പഞ്ചാബ് കിങ്സിന്റെ റൺമലയ്ക്ക് മുന്നിൽ പൊരുതി വീണ് രാജസ്ഥാൻ റോയൽസ്; കെ എൽ രാഹുലും സംഘവും ജയിച്ചത് നാല് റൺസിന്; ചൊവ്വാഴ്ച മുംബൈ കൊൽക്കത്ത പോരാട്ടം
സ്പോർട്സ് ഡെസ്ക്
മുംബൈ: അവസാന പന്തു വരെ ആവേശം നിറഞ്ഞ സൂപ്പർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ നാല് റൺസിന് കീഴടക്കി പഞ്ചാബ് കിങ്സിന് അവിസ്മരണീയ ജയം. നായകനായുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയ സഞ്ജു സാംസൺ അവസാന പന്തിൽ പുറത്തായതോടെയാണ് രാജസ്ഥാൻ തോൽവി വഴങ്ങിയത്. പഞ്ചാബ് ഉയർത്തിയ 222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ സഞ്ജുവിന്റെ വീരോചിത പോരാട്ടം രാജസ്ഥാനെ ജയത്തിലെത്തിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാന പന്തിൽ 'നായകൻ' വീണതോടെ പ്രതീക്ഷ അസ്തമിച്ചു. വിജയത്തിലേക്ക് അവസാന പന്തിൽ അഞ്ച് റൺസ് വേണമെന്നിരിക്കെ അർഷ്ദീപ് സിങ്ങിനെ സിക്സർ പറത്താനുള്ള ശ്രമത്തിനിടെയാണ് സഞ്ജു ക്യാച്ച് നൽകി മടങ്ങിയത്.
ഐപിഎൽ 14ാം സീസണിലെ കന്നി സെഞ്ചുറിയുമായി സഞ്ജു തകർത്തടിച്ച മത്സരത്തിൽ രാജസ്ഥാൻ പൊരുതി വീണു. 63 പന്തിൽ 119 റൺസെടുത്ത സഞ്ജു സാംസൺ പുറത്തായതാണ് മത്സരത്തിൽ നിർണായകമായത്.
മത്സരം രാജസ്ഥാൻ തോറ്റെങ്കിലും സഞ്ജുവിന്റെ പ്രകടനം ചരിത്രത്തിന്റെ ഭാഗമായി. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന മികച്ച റെക്കോർഡുമായാണ് സഞ്ജു മുന്നിൽനിന്ന് പടനയിച്ചത്. 12 ഫോറും ഏഴു സിക്സറുകളും നിറം ചാർത്തിയ ഇന്നിങ്സാണ് സഞ്ജുവിന്റേത്. ഐ.പി.എല്ലിൽ താരത്തിന്റെ മൂന്നാം സെഞ്ചുറിയാണിത്. സഞ്ജുവാണ് കളിയിലെ താരം.
സഞ്ജുവിന്റെ ഇന്നിങ്സിനൊപ്പം ഉറച്ച പിന്തുണയുമായി സഹതാരങ്ങളും അണിനിരന്നതോടെയാണ് രാജസ്ഥാൻ വിജയത്തിന്റെ തൊട്ടടുത്തെത്തിയത്. ജോസ് ബട്ലർ (13 പന്തിൽ 25), ശിവം ദുബെ (15 പന്തിൽ 23), റിയാൻ പരാഗ് (11 പന്തിൽ 25) എന്നിവരാണ് ഉറച്ച പിന്തുണയുമായി സഞ്ജുവിന് കൂട്ടുനിന്നത്. അതേസമയം ഓപ്പണർമാരായ ബെൻ സ്റ്റോക്സ് (0), മനൻ വോഹ്റ (എട്ടു പന്തിൽ 12), രാഹുൽ തെവാത്തിയ (നാലു പന്തിൽ രണ്ട്്) എന്നിവർ നിരാശപ്പെടുത്തി. 16.25 കോടിക്ക് രാജസ്ഥാൻ ടീമിലെത്തിച്ച ക്രിസ് മോറിസിനും തിളങ്ങാനായില്ല. മോറിസ് നാലു പന്തിൽ രണ്ടു റൺസുമായി പുറത്താകാതെ നിന്നു.
222 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. മൂന്നാം പന്തിൽ തന്നെ മുഹമ്മദ് ഷമി ബെൻ സ്റ്റോക്ക്സിനെ (0) പുറത്താക്കി. സ്കോർ 25-ൽ എത്തിയപ്പോൾ മനൻ വോറയും (12) പുറത്തായി. നങ്കൂരമിട്ട് കളിച്ച സഞ്ജുവിന്റെ ഇന്നിങ്സാണ് രാജസ്ഥാന് കരുത്തായത്. വേഗം കുറച്ചും കൂട്ടിയും സാഹചര്യത്തിനൊത്ത് ബാറ്റുവീശിയ സഞ്ജു, ജോസ് ബട്ലർ, ശിവം ദുബെ, റിയാൻ പരാഗ് എന്നിവർക്കൊപ്പം മികച്ച കൂട്ടുകെട്ടുകൾ കൂടി തീർത്താണ് ടീമിനെ ചേർത്തുപിടിച്ചത്.
മൂന്നാം വിക്കറ്റിൽ ജോസ് ബട്ലറിനെ കൂട്ടുപിടിച്ചായിരുന്നു തുടക്കം. 25 പന്തിൽനിന്ന് സഞ്ജു ബട്ലർ സഖ്യം കൂട്ടിച്ചേർത്തത് 45 റൺസ്. 13 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 25 റൺസെടുത്ത ബട്ലറിനെ റിച്ചാർഡ്സൻ മടക്കിയതോടെ ശിവം ദുബെയായി അടുത്ത കൂട്ടാളി. നാലാം വിക്കറ്റിൽ ദുബെയ്ക്കൊപ്പം 31 പന്തിൽ സഞ്ജു കൂട്ടിച്ചേർത്തത് 53 റൺസ്. 15 പന്തിൽ മൂന്നു ഫോറുകളോടെ 23 റൺസെടുത്ത ദുബെയെ അർഷ്ദീപ് സിങ് പുറത്താക്കി.
അഞ്ചാം വിക്കറ്റിൽ സഞ്ജുവിന് കൂട്ടായി എത്തിയത് റിയാൻ പരാഗ്. ഉയരുന്ന റൺറേറ്റിന്റെ സമ്മർദ്ദം മാറ്റാൻ പരാഗ് തകർത്തടിച്ചതോെട രാജസ്ഥാന്റെ സ്കോർ ബോർഡിലേക്ക് റണ്ണൊഴുകി. വെറും 11 പന്തിൽനിന്ന് ഒരു ഫോറും മൂന്നു സിക്സും സഹിതം 23 റൺസുമായി ഗാർഗ് ഷമിക്ക് വിക്കറ്റ് സമ്മാനിച്ചെങ്കിലും അപ്പോഴേക്കും രാജസ്ഥാൻ സ്കോർ 175ൽ എത്തിയിരുന്നു. അഞ്ചാം വിക്കറ്റിൽ 22 പന്തിൽനിന്ന് സഞ്ജു പരാഗ് സഖ്യം കൂട്ടിച്ചേർത്തത് 52 റൺസ്!
എന്നാൽ പിന്നീടെത്തിയ രാഹുൽ തെവാത്തിയ (നാലു പന്തിൽ രണ്ട്), ക്രിസ് മോറിസ് (നാലു പന്തിൽ പുറത്താകാതെ രണ്ട്) എന്നിവർക്ക് തിളങ്ങാനാകാതെ പോയത് രാജസ്ഥാന് തിരിച്ചടിയായി. ഒടുവിൽ അവസാന പന്തിൽ സഞ്ജുവിന്റെ സിക്സറിനുള്ള ശ്രമം ദീപക് ഹൂഡയുടെ കൈകളിൽ ഒതുങ്ങിയതോടെ പഞ്ചാബിന് സീസണിലെ ആദ്യ ജയം.
പഞ്ചാബിനായി അർഷ്ദീപ് സിങ് നാല് ഓവറിൽ 35 റൺസ് വഴങ്ങി മൂന്നും മുഹമ്മദ് ഷമി നാല് ഓവറിൽ 33 റൺസ് വഴങ്ങി രണ്ടു വിക്കറ്റുമെടുത്തു. 15 കോടിയോളം രൂപയ്ക്ക് പഞ്ചാബ് ഇത്തവണ ലേലത്തിലെടുത്ത ജൈ റിച്ചാർഡ്സൻ നാല് ഓവറിൽ 55 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. എട്ടു കോടിയിലധികം രൂപയ്ക്ക് സ്വന്തമാക്കിയ റൈലി മെറിഡത്ത് നാല് ഓവറിൽ 49 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 221 റൺസെടുത്തത്. തകർത്തടിച്ച ക്യാപ്റ്റൻ കെ.എൽ രാഹുലും ദീപക് ഹൂഡയും ചേർന്നാണ് പഞ്ചാബിന് മികച്ച സ്കോർ സമ്മാനിച്ചത്. കൈവിട്ട ക്യാച്ചുകളും ബോളിങ്ങിലെ മൂർച്ചക്കുറവുമാണ് രാജസ്ഥാന് തിരിച്ചടിയായി. സഞ്ജു, ആകെ എട്ടു താരങ്ങളെയാണ് ബോളിങ്ങിൽ പരീക്ഷിച്ചത്. ഇതിൽ ആറു പേരും ഓവറിൽ ശരാശരി 10 റൺസിൽ കൂടുതൽ വഴങ്ങി.
ഓപ്പണറായിറങ്ങി അവസാന ഓവറിൽ സെഞ്ചുറിക്ക് അരികെ പുറത്തായ കെ.എൽ. രാഹുലാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 50 പന്തുകൾ നേരിട്ട രാഹുൽ ഏഴു ഫോറും അഞ്ച് സിക്സും സഹിതം 91 റൺസെടുത്തു. വ്യക്തിഗത സ്കോർ 15ൽ നിൽക്കെ ശ്രേയസ് ഗോപാലിന്റെ പന്തിൽ രാഹുൽ നൽകിയ ക്യാച്ച് അവസരം ബെൻ സ്റ്റോക്സ് കൈവിട്ടിരുന്നു. ഒടുവിൽ രാഹുൽ തെവാത്തിയയുടെ തകർപ്പൻ ക്യാച്ചിലാണ് രാഹുൽ മടങ്ങിയത്.
ദീപക് ഹൂഡ (28 പന്തിൽ നാലു ഫോറും ആറു സിക്സും സഹിതം 64), ക്രിസ് ഗെയ്ൽ (28 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 40) എന്നിവരും പഞ്ചാബിനായി തിളങ്ങി. അതേസമയം മായങ്ക് അഗർവാൾ (9 പന്തിൽ 14), നിക്കോളാസ് പുരാൻ (0), ജൈ റിച്ചാർഡ്സൻ (0) എന്നിവർ നിരാശപ്പെടുത്തി. ഷാരൂഖ് ഖാൻ നാലു പന്തിൽ ആറു റൺസുമായി പുറത്താകാതെ നിന്നു.
രണ്ടാം വിക്കറ്റിൽ ക്രിസ് ഗെയ്ലിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടും മൂന്നാം വിക്കറ്റിൽ ദീപക് ഹൂഡയ്ക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ടും തീർത്താണ് രാഹുൽ ടീമിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്. രണ്ടാം വിക്കറ്റിൽ 43 പന്തുകൾ ക്രീസിൽനിന്ന രാഹുൽ ഗെയ്ൽ സഖ്യം അടിച്ചുകൂട്ടിയത് 67 റൺസാണ്. ഗെയ്ൽ 28 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 40 റൺസെടുത്തു. പിന്നീട് മൂന്നാം വിക്കറ്റിൽ രാഹുൽ ദീപക് ഹൂഡ സഖ്യം 46 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 105 റൺസ്! ഹൂഡ വെറും 28 പന്തിൽനിന്ന് നാലു ഫോറും ആറു സിക്സും സഹിതം 64 റൺസെടുത്ത് പുറത്തായി. 20 പന്തിൽനിന്നാണ് ഹൂഡ അർധസെഞ്ചുറി പിന്നിട്ടത്.
പഞ്ചാബ് കിങ്സ് താരങ്ങൾ നായകൻ കെ.എൽ. രാഹുലിന്റെ നേതൃത്വത്തിൽ തകർത്തടിച്ചതോടെ മത്സരത്തിലാകെ എട്ട് ബോളർമാരെയാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ പരീക്ഷിച്ചത്. കൂട്ടത്തിൽ കൂടുതൽ തിളങ്ങിയത് ഐപിഎലിലെ കന്നി മത്സരം കളിക്കുന്ന ചേതൻ സക്കറിയ. നാല് ഓവറിൽ 31 റൺസ് വഴങ്ങി സക്കറിയ മൂന്നു വിക്കറ്റ് വീഴ്ത്തി.
16.25 കോടിയുടെ റെക്കോർഡ് തുകയ്ക്ക് രാജസ്ഥാനിലെത്തിയ ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസ് നാല് ഓവറിൽ 41 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. രാജസ്ഥാൻ നിരയിൽ നാല് ഓവറിൽ 45 റൺസ് വഴങ്ങിയ മുസ്താഫിസുർ റഹ്മാൻ, മൂന്ന് ഓവറിൽ 40 റൺസ് വഴങ്ങിയ ശ്രേയസ് ഗോപാൽ, രണ്ട് ഓവറിൽ 25 റൺസ് വഴങ്ങിയ രാഹുൽ തെവാത്തിയ, ഒരു ഓവറിൽ 20 റൺസ് വഴങ്ങിയ ശിവം ദുബെ, ഒരു ഓവറിൽ 12 റൺസ് വഴങ്ങിയ ബെൻ സ്റ്റോക്സ് എന്നിവർ നിരാശപ്പെടുത്തി.
ചൊവ്വാഴ്ച നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് പരാജയപ്പെട്ട മുംബൈ ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ പത്ത് റൺസിന് കീഴടക്കിയ കൊൽക്കത്ത രണ്ടാം ജയമാണ് ലക്ഷ്യമിടുന്നത്.
Stories you may Like
- 'ഒരു ഗ്രാമത്തിൽ നിന്നും രണ്ട് ട്രാക്ടർ ട്രോളികൾ സഹിതം 100 പേരെ വീതം അയയ്ക്കണം'
- ചെന്നൈയ്ക്ക് മുന്നിൽ 174 റൺസ് വിജയലക്ഷ്യമുയർത്തി ആർസിബി
- വിളിച്ചത് 19കാരൻ ശശാങ്ക് സിങിനെ; താരലേലത്തിൽ പഞ്ചാബിന് പറ്റിയ അബദ്ധം
- പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്ങിന്റെ ഭാര്യ ബിജെപിയിൽ
- 'മഹി ഭായ് നിങ്ങൾക്കുവേണ്ടി...'; രവീന്ദ്ര ജദേജയുടെ ട്വീറ്റ് വൈറൽ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്