ആദ്യ പന്ത് ബൗണ്ടറി കടത്തിയപ്പോൾ ആരാധകർ കരുതിയത് ഫോം ആവർത്തിക്കുമെന്ന്; സഞ്ജു സാംസണ് പിഴച്ചത് പതിവു ആക്രമണ ശൈലി പുറത്തെടുത്തതോടെ; രണ്ട് വിജയങ്ങൾ സമ്മാനിച്ച താരം മടങ്ങിയതോടെ പോരാട്ടക്കരുത്ത് പ്രകടിപ്പിക്കാതെ രാജസ്ഥാൻ റോയൽസ്; ടോം കറന്റെ ഒറ്റയാൾ പോരാട്ടവും പാഴായി; കൊൽക്കത്തക്കെതിരായ മത്സരത്തിൽ ആരാധകർക്ക് ഓർത്തിരിക്കാൻ സഞ്ജുവിന്റെ ഉഗ്രൻ ക്യാച്ച് മാത്രം; ഉമിനീരുകൊണ്ട് പന്തു മിനുക്കിയ റോബിൻ ഉത്തപ്പയും വിവാദത്തിൽ
മറുനാടൻ ഡെസ്ക്
ദുബായ്: രാജസ്ഥാൻ റോയൽസ് ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായി കളിക്കുമ്പോൾ ഐപിഎല്ലിലെ മലയാളി ആരാധകർ പ്രതീക്ഷിച്ചിരുന്നത് സഞ്ജു സാംസന്റെ ഉഗ്രൻ ബാറ്റിങ് പ്രകടനമായിരുന്നു. തുടർച്ചയായ മൂന്നാം മ്ത്സരത്തിലും സഞ്ജു തിളങ്ങുമെന്ന് കരുതിയെങ്കിലും ആ പ്രതീക്ഷ തെറ്റുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. രണ്ട് വിജയങ്ങളുമായി എത്തിയ രാജസ്ഥാൻ റോയൽസിന് ദുബായിലെ വലുപ്പം കൂടിയ സ്റ്റേഡിയത്തിൽ തോൽവി പിണയുകയായിരുന്നു. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് 37 റൺസ് വിജയമാണ് രാജസ്ഥാനെതിരെ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത ഉയർത്തിയ 175 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ സാധിച്ചുള്ളൂ. രാജസ്ഥാൻ നിരയിൽ അർധസെഞ്ചുറിയുമായി തിളങ്ങിയ ടോം കറൻ മാത്രമാണ് പൊരുതിയത്. 36 പന്തിൽ 54 റൺസുമായി താരം പുറത്താകാതെ നിന്നു. രാജസ്ഥാൻ ബാറ്റ്സ്മാന്മാരിൽ മൂന്നു പേർക്കു മാത്രമാണ് രണ്ടക്കം കടക്കാനെങ്കിലും സാധിച്ചത്. മലയാളി താരം സഞ്ജു സാംസൺ 9 പന്തിൽ 8 റൺസെടുത്തു പുറത്തായി.
നേരിട്ട ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ സഞ്ജു കൂറ്റനടിക്ക് മുതിർന്നതോടെയാണ് പിഴച്ചത്. ടൈമിങ് പിഴച്ചപ്പോൾ താരം ക്യാച്ചു നൽകി മടങ്ങേണ്ടി വന്നു. ഫോമിലുള്ള സഞ്ജു പോയതോടെ രാജസ്ഥാൻ തോൽവി മണത്തിരുന്നു. പിന്നാലെ വന്നവർക്ക് കാര്യമായൊന്നും ചെയ്യാൻ സാധിച്ചതുമില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. 34 പന്തിൽ 47 റൺസെടുത്ത ഓപ്പണർ ശുഭ്മാൻഗില്ലും 23 പന്തിൽ പുറത്താകാതെ 34 റൺസെടുത്ത ഒയിൻ മോർഗനുമാണ് കൊൽക്കത്തയ്ക്കായി തിളങ്ങിയത്.
ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റു ചെയ്യാനിറങ്ങിയ കൊൽക്കത്തയ്ക്കു മികച്ച തുടക്കം തന്നെ ലഭിച്ചു. 36 റൺസെടുത്തു നിൽക്കെയാണ് അവരുടെ ആദ്യ വിക്കറ്റ് വീണത്. സുനിൽ നരെയ്നെ ബൗൾഡാക്കി വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത് ജയ്ദേവ് ഉനദ്ഘട്ട്. 14 പന്തിൽ 15 റൺസെടുത്ത നരെയ്ൻ തുടർച്ചയായ മൂന്നാം മത്സരത്തിലാണ് മികച്ച സ്കോർ കണ്ടെത്താനാകാതെ പുറത്താകുന്നത്. മുംബൈയ്ക്കെതിരെ 9, സൺറൈസേഴ്സിനെതിരെ പൂജ്യം എന്നിങ്ങനെയാണ് ആദ്യ മത്സരങ്ങളിലെ നരെയ്ന്റെ പ്രകടനങ്ങൾ.
നിതീഷ് റാണയോടൊപ്പം ശുഭ്മാൻ ഗിൽ കൊൽക്കത്ത സ്കോർ 50 കടത്തി. അധികം വൈകാതെ നിതീഷ് റാണയെ രാഹുൽ തെവാത്തിയ റയാൻ പരാഗിന്റെ കൈകളിലെത്തിച്ചു. 17 പന്തിൽ 22 റൺസാണ് റാണ നേടിയത്. പിന്നാലെ ശുഭ്മാൻ ഗില്ലും മടങ്ങി. 47 റൺസെടുത്ത ഗില്ലിനെ ജോഫ്ര ആർച്ചർ സ്വന്തം പന്തിൽ ക്യാച്ചെടുത്താണ് മടക്കിയത്. മികച്ച തുടക്കം ലഭിച്ചിട്ടും അതുമുതലെടുക്കാൻ കൊൽക്കത്ത മധ്യനിരയ്ക്കു സാധിക്കാതെ പോയി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തുന്നത് രാജസ്ഥാൻ ബോളർമാർ തുടർന്നു.
ക്യാപ്റ്റൻ ദിനേഷ് കാർത്തിക്ക് വീണ്ടും നിരാശപ്പെടുത്തി. മൂന്ന് പന്ത് നേരിട്ട ക്യാപ്റ്റൻ ഒരു റണ്ണുമായാണ് ഗ്രൗണ്ട് വിട്ടത്. ആർച്ചറുടെ പന്തിൽ വിക്കറ്റ് കീപ്പർ ജോസ് ബട്ലർ ക്യാച്ചെടുത്ത് കാർത്തിക്കിനെ പുറത്താക്കി. മൂന്ന് സിക്സുകൾ പറത്തി ഫോമിലേക്കു തിരികെയെത്തുന്നതിന്റെ സൂചനകൾ ആന്ദ്രെ റസ്സൽ കാണിച്ചു. 14 പന്തിൽ 24 റൺസെടുത്ത താരം അങ്കിത് രാജ്പുത്തിന്റെ പന്തിലാണു ഔട്ടായത്. ഇംഗ്ലണ്ട് താരം ഒയിൻ മോർഗനിലായിരുന്നു പിന്നീട് കൊൽക്കത്തയുടെ പ്രതീക്ഷ. പാറ്റ് കമ്മിൻസുമൊത്ത് ഒരു മികച്ച കൂട്ടുകെട്ടുണ്ടാക്കാൻ മോർഗനെ രാജസ്ഥാൻ അനുവദിച്ചില്ല. ടോം കറന്റെ പന്ത് ഉയർത്തിയടിച്ച കമ്മിൻസിനെ തകർപ്പൻ ക്യാച്ചിലൂടെ സഞ്ജു സാംസൺ പുറത്താക്കി.
അവസാന ഓവറുകളിൽ റണ്ണൊഴുക്ക് വേഗത്തിലാക്കിയ മോർഗൻ കെകെആർ സ്കോർ 170 കടത്തി. രണ്ട് സിക്സും ഒരു ഫോറും ഉൾപ്പെടെ 23 പന്തിൽനിന്ന് മോർഗൻ 34 റൺസെടുത്തു. കംലേഷ് നാഗർകോട്ടിയും ( 5 പന്തിൽ 8) പുറത്താകാതെനിന്നു. 4 ഓവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആർച്ചർ രാജസ്ഥാനുവേണ്ടി തിളങ്ങി. അങ്കിത് രാജ്പുത്ത്, ജയ്ദേവ് ഉനദ്ഘട്ട്, ടോം കറൻ, രാഹുൽ തെവാത്തിയ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇന്നലെ തുടക്കം മുതൽ വിക്കറ്റുകൾ താരങ്ങൽ വലിച്ചെറിയുന്ന കാഴ്ച്ചയാണ് കണ്ടത്. കൊൽക്കത്ത ബോളർമാർ രാജസ്ഥാൻ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീതിച്ചെടുത്തു എന്നു വേണം പറയാൻ. സ്കോർ 15ൽ നിൽക്കെ മൂന്ന് റൺസ് മാത്രമെടുത്ത് രാജസ്ഥാൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് മടങ്ങി. പാറ്റ് കമ്മിൻസിന്റെ പന്തിൽ ദിനേഷ് കാർത്തിക്കിന് ക്യാച്ച് നൽകിയാണ് രാജസ്ഥാൻ ക്യാപ്റ്റന്റെ മടക്കം. പ്രതീക്ഷയോടെ തുടങ്ങിയ സഞ്ജു സാംസണും തിളങ്ങാൻ സാധിച്ചില്ല. 9 പന്തിൽ 8 റൺസെടുത്ത താരത്തെ ശിവം മാവിയുടെ പന്തിൽ സുനിൽ നരെയ്ൻ ക്യാച്ചെടുത്തു മടക്കി. പഞ്ചാബിനെതിരെ അർധസെഞ്ചുറി നേടി വിജയത്തിലേക്കു നയിച്ച സ്മിത്തും സഞ്ജുവും പുറത്തായത് രാജസ്ഥാനെ സമ്മർദത്തിലാക്കി. രണ്ട് സിക്സും ഒരു ഫോറും പറത്തിയ ജോസ് ബട്ലർ 21 റൺസെടുത്തു പുറത്തായി. ശിവം മാവിക്കായിരുന്നു ബട്ലറുടേയും വിക്കറ്റ്.
റോബിൻ ഉത്തപ്പയും റയാൻ പരാഗും തുടർച്ചയായ മൂന്നാം മത്സരത്തിലും സമ്പൂർണ പരാജയമായി. കംലേഷ് നാഗർകോട്ടിയാണ് ഇരുവരുടേയും വിക്കറ്റ് സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ അഞ്ച് സിക്സറുകൾ പറത്തി രാജസ്ഥാനെ വിജയത്തിലേക്കു നയിച്ച രാഹുൽ തെവാത്തിയയെ കൂട്ടുപിടിച്ച് ടോം കറൻ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. 10 പന്തിൽ 14 റൺസെടുത്ത് തെവാത്തിയ പുറത്തായി. വരുൺ ചക്രവർത്തിയുടെ പന്തിൽ തെവാത്തിയ ബൗൾഡായി. ജോഫ്ര ആർച്ചറെ പുറത്താക്കി വരുൺ വിക്കറ്റ് നേട്ടം രണ്ടാക്കി. അഞ്ച് റൺസെടുത്ത ശ്രേയസ് ഗോപാലിനെ സുനിൽ നരെയ്ൻ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്കിന്റെ കൈകളിലെത്തിച്ചു. ടോം കറന്റെ ഒറ്റയാൾ പോരാട്ടം രാജസ്ഥാൻ സ്കോർ 100 കടത്തി. 9 റൺസെടുത്ത് ഉനദ്ഘട്ട് പുറത്തായി.
36 പന്തിൽ 54 റൺസെടുത്ത് പുറത്താകാതെനിന്ന ടോം കറൻ മാത്രമാണ് രാജസ്ഥാൻ നിരയിൽ പൊരുതി നോക്കിയത്. ഏഴ് റൺസെടുത്ത അങ്കിത് രാജ്പുത് പുറത്താകാതെ നിന്നു. കൊൽക്കത്തയ്ക്കായി ശിവം മാവി, കംലേഷ് നാഗർക്കോട്ടി, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. സുനിൽ നരെയ്ൻ, പാറ്റ് കമ്മിൻസ്, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
ആശങ്ക ഉയർത്തി സഞ്ജുവിന്റെ കിടിലൻ ക്യാച്ച്
ഇന്നലെ കെകെആർ ഇന്നിങ്സിൽ 17ാം ഓവറിലെ അഞ്ചാമത്തെ പന്തിലായിരുന്നു ഒരു നിമിഷം രാജസ്ഥാൻ ആരാധകരെയും ലോകമെമ്പാടും തൽസമയം കളി കണ്ടു കൊണ്ടിരുന്ന ലക്ഷക്കണക്കിന് മലയാളികളെയും ആശങ്കയിലാക്കിയ നിമിഷം. ജോഫ്ര ആർച്ചറുടെ ബൗളിങിൽ കെകെആർ താരം പാറ്റ് കമ്മിൻസിനെ ഒരു സൂപ്പർ ക്യാച്ചിലൂടെയാണ് സഞ്ജു പുറത്താക്കിയത്. ആർച്ചറുടെ ഷോർട്ട് ബോളിൽ കമ്മിൻസിന്റെ ഷോട്ട് ഡീപ്പ് ബാക്ക് വേർഡ് സ്ക്വയർ ലെഗിൽ സഞ്ജു പിടികൂടുകയായികരുന്നു.
വായുവിൽ ഉയർന്നു ചാടി പന്ത് കൈയ്ക്കുള്ളിലാക്കിയ താരം നിയന്ത്രണം വിട്ട് പിറകിലേക്ക് വീണ ശേഷം തല ഗ്രൗണ്ടിൽ ശക്തമായി ഇടിക്കുകയും ചെയ്തു. എന്നാൽ ഭാഗ്യവശാൽ പരിക്കൊന്നുമേൽക്കാതെ ചെറു പുഞ്ചിരിയോടെ സഞ്ജു എഴുന്നേറ്റതോടെ ആരാധകർക്കു ആശ്വാസമായി. മൽസരത്തിൽ 10 പന്തിൽ ഒരു ബൗണ്ടറിയോടെ 12 റൺസായിരുന്നു കമ്മിൻസ് നേടിയത്. ഇയോൻ മോർഗൻ- കമ്മിൻസ് ജോടി 34 റൺസുമായി കെകെആറിനെ ഭേദപ്പെട്ട സ്കോറിലേക്കു നയിക്കവെയായിരുന്നു കമ്മിൻസിനെ പുറത്താക്കി രാജസ്ഥാൻ ഈ കൂട്ടുകെട്ടിനെ തകർത്തത്.
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു റോബിൻ ഉത്തപ്പ
റോബിൻ ഉത്തപ്പ കോവിഡ് പ്രോട്ടോക്കോൾ കളിക്കിടെ ലംഘിച്ചതും വിവാദമായി. ഫീൽഡിങിനിടെ പന്ത് പിടിച്ചെടുത്ത് അതിൽ ഉത്തപ്പ ഉമിനീര് പ്രയോഗിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. കളിയുടെ മൂന്നാമത്തെ ഓവറിനിടെയായിരുന്നു തീർത്തും അപ്രതീക്ഷിതമായ ഈ സംഭവം. പന്ത് ബൗളർ ജയദേവ് ഉനാട്കട്ടിന് തിരികെ നൽകുന്നതിനു മുമ്പായിരുന്നു ഐസിസിയുടെ കോവിഡ്-19 പെരുമാറ്റച്ചട്ടം ലംഘിച്ചു കൊണ്ട് ഉത്തപ്പയുടെ 'മിനുക്കൽ പ്രകടനം'.
അന്താരാഷ്ട്ര മൽസരങ്ങളിൽ മാത്രമല്ല ഐപിഎൽ ഉൾപ്പെടെയുള്ള ടൂർണമെന്റുകളിലും ഐസിസിയുടെ കോവിഡ്-19 പെരുമാറ്റച്ചട്ടം ബാധകമാണ്. പന്തിന് കൂടുതൽ മിനുക്കം ലഭിക്കാൻ പരമ്പരാഗതമായി ബൗളർമാർ പിന്തുടർന്നു പോരുന്ന രീതിയാണ് ഉമിനീര് കൊണ്ടുള്ള പ്രയോഗം. എന്നാൽ കോവിഡ് മഹാമാരിക്കു ശേഷം ഇത് നിരോധിക്കാൻ ഐസിസി തീരുമാനിക്കുകയായിരുന്നു. ഉമനീര് വഴി രോഗവ്യാപനം ഉണ്ടാവാൻ സാധ്യത കൂടുതലായതിനെ തുടർന്നായിരുന്നു ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ പന്തിൽ ഉമിനീര് പ്രയോഗിക്കരുതെന്ന് ഐസിസി മുന്നറിയിപ്പ് നൽകിയത്.
ഐസിസി വിലക്ക് വന്ന ശേഷവും പല മൽസരങ്ങളിലും ചില താരങ്ങൾ അബദ്ധത്തിൽ ഉമിനീര് പ്രയോഗിച്ചതായി നേരത്തേയും ശ്രദ്ധയിൽ പെട്ടിരുന്നു. നിയമലംഘനം നടത്തിയ ഉത്തപ്പയ്ക്കെതിരേ നടപടിയുണ്ടാവുമോ, അതോ മുന്നറിയിപ്പ് കൊണ്ട് രക്ഷപ്പെടുമോയെന്നാണ് ഇനി അറിയാനുള്ളത്. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ഈ സീസണിലെ ഐപിഎൽ പൂർണമായും ബിസിസിഐ യുഎഇയിലേക്കു മാറ്റിയത്. കർശന മാർഗനിർദ്ദേശങ്ങളോടെയാണ് ടൂർണമെന്റ് ഇപ്പോൾ യുഎഇയിൽ നടന്നു കൊണ്ടിരിക്കുന്നത്. ടൂർണമെന്റ് അവസാനിക്കുന്നതു വരെ മുഴുവൻ താരങ്ങളും ബയോ ബബ്ളിന്റെ ഭാഗമാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്