Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇഷാൻ കിഷനും പൊള്ളാർഡും ചേർന്ന് തകർത്തടിച്ചപ്പോൾ കാര്യങ്ങൾ മുംബൈ സൂപ്പർ ഓവറിലേക്ക് എത്തിച്ചു; സെയ്‌നിയുടെ ആ ഓവർ വീണ്ടും കളിയെ ബംഗളൂരുവിന്റെ കോർട്ടിലാക്കി; ഡിവില്ലീസും കോലിയും ലക്ഷ്യത്തിലേക്ക് അനായാസം നീങ്ങിയപ്പോൾ വിജയം ബംഗളൂരുവിനും; ഐപില്ലിൽ ഇന്നലെ സാക്ഷ്യം വഹിച്ചതും നാടകീയ മൂഹൂർത്തങ്ങൾ; മുംബൈയെ ബംഗളൂരു മറികടക്കുമ്പോൾ

ഇഷാൻ കിഷനും പൊള്ളാർഡും ചേർന്ന് തകർത്തടിച്ചപ്പോൾ കാര്യങ്ങൾ മുംബൈ സൂപ്പർ ഓവറിലേക്ക് എത്തിച്ചു; സെയ്‌നിയുടെ ആ ഓവർ വീണ്ടും കളിയെ ബംഗളൂരുവിന്റെ കോർട്ടിലാക്കി; ഡിവില്ലീസും കോലിയും ലക്ഷ്യത്തിലേക്ക് അനായാസം നീങ്ങിയപ്പോൾ വിജയം ബംഗളൂരുവിനും; ഐപില്ലിൽ ഇന്നലെ സാക്ഷ്യം വഹിച്ചതും നാടകീയ മൂഹൂർത്തങ്ങൾ; മുംബൈയെ ബംഗളൂരു മറികടക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ഐപിഎല്ലിൽ സൂപ്പർ ഓവറിൽ മുംബൈ ഇന്ത്യൻസിനെതിരേ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ജയം. ബാംഗ്ലൂർ ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്നിങ്സ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 201-ൽ അവസാനിച്ചു. ഇതോടെ സൂപ്പർ ഓവർ.

സൂപ്പർ ഓവറിൽ മുംബൈ ഉയർത്തിയ എട്ടു റൺസ് വിജയലക്ഷ്യം ബംഗളൂർ മറികടന്നു. സൂപ്പർ ഓവറിൽ ബാംഗ്ലൂരിനായി പന്തെറിഞ്ഞ സെയ്നി ഏഴു റൺസ് മാത്രമാണ് വഴങ്ങിയത്. എട്ടു റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിനെ ക്യാപ്റ്റൻ വിരാട് കോലിയും ഡിവില്ലിയേഴ്സും ചേർന്ന് വിജയത്തിലെത്തിക്കുകയായിരുന്നു. നേരത്തെ ഇഷാൻ കിഷനും കിറോൺ പൊള്ളാർഡും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് മുംബൈ ഇന്നിങ്സ് 201-ൽ എത്തിച്ചത്. ഇരുവരും ചേർന്ന് 119 റൺസാണ് മുംബൈ സ്‌കോറിലേക്ക് ചേർത്തത്.

58 പന്തുകൾ നേരിട്ട കിഷൻ ഒമ്പത് സിക്സും രണ്ടു ഫോറുമടക്കം 99 റൺസെടുത്ത് അവസാന ഓവറിലെ അഞ്ചാം പന്തിലാണ് പുറത്തായത്. അവസാന ഓവറിൽ ജയിക്കാൻ 19 റൺസ് വേണമെന്നിരിക്കെ ഉദാനയുടെ പന്തിൽ രണ്ട് സിക്സറുകൾ പറത്തിയ ശേഷമായിരുന്നു കിഷന്റെ പുറത്താകൽ. ഈ വിക്കറ്റാണ് മുംബൈയ്ക്ക് ജയം നിഷേധിച്ചത്. 24 പന്തിൽ നിന്ന് തകർത്തടിച്ച പൊള്ളാർഡ് അഞ്ചു സിക്സും മൂന്നു ഫോറുമടക്കം 60 റൺസോടെ പുറത്താകാതെ നിന്നു.

മുംബൈ ബാറ്റിങ്ങിനിറങ്ങിയപ്പോൾ ഇസുരു ഉദാന എറിഞ്ഞ ആദ്യ ഓവറിൽ 14 റൺസ് പിറന്നതോടെ സ്പിന്നർമാരിലേക്ക് കളംമാറ്റിച്ചവിട്ടിയ ക്യാപ്റ്റൻ വിരാട് കോലിയുടെ തന്ത്രം മധ്യ ഓവറുകളിൽ കളി ബാംഗ്ലൂരിന് അനുകൂലമാക്കിയിരുന്നു. മറുപടി ബാറ്റിങ്ങിൽ 16 റൺസിനുള്ളിൽ ക്യാപ്റ്റൻ രോഹിത് ശർമ (8), സൂര്യകുമാർ യാദവ് (0) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായ ശേഷമായിരുന്നു മുംബൈയുടെ തിരിച്ചു വരവ്. ഡിക്കോക്ക് (14), ഹാർദിക് പാണ്ഡ്യ (15) എന്നിവരുടെ വിക്കറ്റുകളും സ്പിന്നർമാരാണ് വീഴ്‌ത്തിയത്. നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത വാഷിങ്ടൺ സുന്ദർ ബൗളിങ്ങിൽ തിളങ്ങി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 201 റൺസെടുത്തത്. ആരോൺ ഫിഞ്ച്, ദേവദത്ത് പടിക്കൽ, എ ബി ഡിവില്ലിയേഴ്സ് എന്നിവർ തിളങ്ങി. 35 പന്തിൽ നിന്ന് 52 റൺസെടുത്ത ഫിഞ്ചും 40 പന്തുകൾ നേരിട്ട് ദേവദത്ത് പടിക്കൽ രണ്ടു സിക്സും അഞ്ച് ഫോറുമടക്കം നേടിയ 54 റൺസും കോലിയുടെ ടീമിന്റെ അടിത്തറയായി. ക്യാപ്റ്റൻ വിരാട് കോലി തുടർച്ചയായ മൂന്നാം മത്സരത്തിലും പരാജയമായി. 11 പന്തിൽ നിന്ന് മൂന്ന് റൺസ് മാത്രമെടുത്ത കോലിയെ രാഹുൽ ചാഹർ മടക്കുകയായിരുന്നു.

ഡിവില്ലിയേഴ്സും ശിവം ദുബെയും ചേർന്നാണ് ബാംഗ്ലൂർ സ്‌കോർ 200 കടത്തിയത്. 23 പന്തുകൾ നേരിട്ട ഡിവില്ലിയേഴ്സ് നാല് സിക്സും നാല് ഫോറുമടക്കം 55 റൺസോടെ പുറത്താകാതെ നിന്നു. മത്സരത്തിനിടെ ഐ.പി.എൽ കരിയറിൽ 4500 റൺസെന്ന നാഴികക്കല്ലും ഡിവില്ലിയേഴ്സ് പിന്നിട്ടു. 10 പന്തുകൾ നേരിട്ട ദുബെ മൂന്നു സിക്സറുകൾ പറത്തി 27 റൺസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP