ഓസീസിന് മുന്നിൽ 2003ൽ ഫൈനലിൽ കാലിടറിയത് ഗാംഗുലിക്കും കൂട്ടർക്കും; 2023ലും ഫൈനൽ തോൽവിയെന്ന തനിയാവർത്തനം; 20 കൊല്ലത്തെ തോൽവിക്ക് പകരം വീട്ടാൻ ടീമൊരുക്കിയ ദ്രാവിഡിനും കണ്ണീർ; ചരിത്രം തിരുത്തി സെമി കടന്ന രോഹിതിനെയും കൂട്ടരും നിഷ്പ്രഭരാക്കി ഓസീസിന്റെ കിരീടധാരണം

സ്പോർട്സ് ഡെസ്ക്
അഹമ്മദാബാദ്: ടീമെന്ന നിലയിൽ ലോകത്തെ ഏറ്റവും അപകടകാരികളാണ് ഓസീസ് ക്രിക്കറ്റ് ടീം. താളം വീണ്ടെടുത്താൽ ടീമിനെ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ കെൽപ്പുള്ള 11 പേരുടെ സംഘം. ഈ ലോകകപ്പിന്റെ തുടക്കത്തിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം അത്രയ്ക്ക് ഫോമിൽ ആയിരുന്നില്ല. ഇന്ത്യക്കെതിരായ പരമ്പര തോൽവിയോടെ ഫേവറേറ്റുകളുടെ ഗണത്തിലായിരുന്നില്ല പാറ്റ് കമ്മിൻസും സംഘവും. തുടർച്ചയായ രണ്ട് തോൽവിയോടെ ടീം നോക്കട്ടിലെത്തുമോ എന്ന ആശങ്ക പോലുമുണ്ടായി. അവിടന്ന് അങ്ങോട്ട് തോൽവി അറിയാതെ കുതിക്കുകയായിരുന്നു ഈ സംഘം. ക്യാപ്ടനെന്ന നിലയിൽ പാറ്റ് കമ്മിൻസ് ഒന്നിനൊന്ന് മികച്ചു നിന്നു. ഇതോടെ ആറാം ലോകക്കപ്പിൽ ഓസീസ് മുത്തമിട്ടു.
മൂന്നാം ലോകകിരീടം സ്വന്തം നാട്ടിൽ നേടാമെന്ന പ്രതീക്ഷവെച്ച ടീം ഇന്ത്യയ്ക്ക് ഫൈനലിൽ കാലിടറുകയായിരുന്നു. 2003ലെ തോൽവിയെ അനുസ്മരിപ്പിക്കും വിധത്തിലായിരുന്നു ഇന്നലെ അഹമ്മദാബാദിൽ രോഹിതും കൂട്ടരും തോൽവി ഏറ്റുവാങ്ങിയത്. ഇന്ത്യയെ എല്ലാ അർത്ഥത്തിലും നിലംപരിശാക്കിയ പ്രകടനം. 20 വർഷങ്ങൾക്ക് ശേഷം ഓസീസിനോട് പകരം ചോദിക്കാൻ ടീമൊരുക്കിയ കോച്ച് ദ്രാവിഡിനും ഇത് ഇരട്ടക്കണ്ണീരായി.
ഐസിസി ടൂർണമെന്റുകളിലെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം എന്നത് പകരംവെയ്ക്കാനാകാത്ത ഒരു ശക്തിയാണ്. ഒരു ലോകകപ്പ് ടൂർണമെന്റിന് മുമ്പോ അതിന് ശേഷമോ ഒരുപക്ഷേ നിങ്ങൾക്ക് അത്രയും കരുത്തരായ ഒരു ടീമിനെ കാണാൻ കഴിഞ്ഞേക്കില്ല. ഈ പറഞ്ഞ കാര്യത്തിന് ക്രിക്കറ്റ് ചരിത്രത്തിൽ നിരവധിയുണ്ട് ഉദാഹരണങ്ങൾ. അക്കൂട്ടത്തിലേക്ക് ഒടുവിലിതാ ഇന്ത്യയിൽ നടന്ന 13-ാം ലോകകപ്പും.
ആദ്യ ഏഴ് ഓവറുകൾക്കുള്ളിൽ ഓസീസിന്റെ മൂന്ന് വിക്കറ്റുകൾ വീഴ്ത്താൻ സാധിച്ചു എന്നത് മാത്രമായിരുന്നു 240 റൺസ് പ്രതിരോധിക്കാൻ ഇറങ്ങിയ ഇന്ത്യയ്ക്ക് സാധിച്ചത്. നാലാം വിക്കറ്റിൽ ഒന്നിച്ച ട്രാവിസ് ഹെഡ് - മാർനസ് ലബുഷെയ്ൻ സഖ്യം മത്സരവും കിരീടവും ഇന്ത്യയിൽ നിന്ന് സ്വന്തമാക്കി. ഇന്ത്യൻ ബാറ്റർമാർ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടിയ പിച്ചിൽ സെഞ്ചുറി നേടിയ ഹെഡും അർധ സെഞ്ചുറി നേടിയ ലബുഷെയ്നും ചേർന്ന് ബാറ്റിങ് വിരുന്ന് തന്നെ കാഴ്ചവെച്ചു.
2003-ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പ് ഫൈനലിന്റെ ആവർത്തനമെന്നോണം ഇന്ത്യയ്ക്ക് ഒരിക്കൽ കൂടി ഒരു തോൽവി. അന്ന് ദുരന്തനായകനായത് സൗരവ് ഗാംഗുലിയായിരുന്നു. ഇന്ന് രോഹിത് ശർമ്മയും. ഇന്ത്യൻ ആരാധകർക്ക് തങ്ങളുടെ മനസിൽ നിന്ന് ഇന്നും മായ്ച്ചുകളയാൻ സാധിക്കാത്ത നീറുന്ന ഓർമകളിലൊന്നാണ് 2003 മാർച്ച് 23-ാം തീയതി ജൊഹാനസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ അരങ്ങേറിയ ആ ഫൈനൽ. സച്ചിനും സെവാഗും ഗാംഗുലിയും ദ്രാവിഡും യുവരാജ് സിങ്ങും സഹീർ ഖാനും ശ്രീനാഥുമെല്ലാം അടങ്ങിയ അന്നത്തെ ടീം ഫൈനലിൽ ഓസീസിനെ കീഴടക്കി കിരീടവുമായി മടങ്ങുമെന്ന് തന്നെ ഇന്ത്യൻ ആരാധകർ കരുതി.
ടൂർണമെന്റിലുടനീളം സച്ചിൻ കാഴ്ചവെച്ച മിന്നുന്ന ബാറ്റിങ് ഫോം തന്നെയായിരുന്നു ആ പ്രതീക്ഷകൾക്ക് പിന്നിൽ. എന്നാൽ എല്ലാ പ്രതീക്ഷകളും അന്നത്തെ ആ മൈറ്റി ഓസീസ് തല്ലിക്കെടുത്തി. ടോസിന്റെ ഭാഗ്യം ഇന്ത്യയ്ക്കൊപ്പമായിരുന്നു. എന്നാൽ ഗ്രൂപ്പ് മത്സരത്തിൽ ഓസീസിനെതിരേ ടോസ് നേടിയ ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ വെറും 125 റൺസിന് ഓൾഔട്ടായി ഒമ്പത് വിക്കറ്റിന് തോറ്റിരുന്നു. ആ തോൽവിയുടെ ഓർമ മനസിലേക്ക് വന്നിട്ടോ മറ്റോ, ഫൈനലിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഗാംഗുലി ഓസീസിനെ ബാറ്റിങ്ങിനയച്ചു.
ആ തീരുമാനം തെറ്റായിരുന്നുവെന്ന് ആദ്യ ഓവറുകളിൽ തന്നെ ഓസീസ് ബാറ്റർമാർ ഇന്ത്യയ്ക്ക് മനസിലാക്കിക്കൊടുത്തു. അന്നത്തെ മികച്ച ഓപ്പണിങ് ജോഡിയായിരുന്ന ആദം ഗിൽക്രിസ്റ്റ് - മാത്യു ഹെയ്ഡൻ സഖ്യം 14 ഓവറിൽ അടിച്ചുകൂട്ടിയത് 105 റൺസ്. അപ്പോൾ തന്നെ മത്സരം ഇന്ത്യയുടെ കൈയിൽ നിന്നും പോയിരുന്നു. ഗില്ലി 48 പന്തിൽ നിന്ന് 57 റൺസെടുത്തും ഹെയ്ഡൻ 54 പന്തിൽ നിന്ന് 37 റൺസെടുത്തും പുറത്തായ ശേഷമായിരുന്നു ഓസീസ് തങ്ങളുടെ തനി നിറം പുറത്തെടുത്തത്.
ഇന്ത്യയ്ക്കെതിരേ എന്നും തിളങ്ങാറുള്ള ക്യാപ്റ്റൻ റിക്കി പോണ്ടിങ്, നാലാമൻ ഡാമിയൻ മാർട്ടിനെ കൂട്ടുപിടിച്ച് സ്കോർബോർഡിൽ ചേർത്തത് 234 റൺസ്. സെഞ്ചുറി നേടിയ പോണ്ടിങ് 121 പന്തിൽ നിന്ന് നാല് ഫോറിന്റെയും എട്ട് സിക്സറുകളുടെയും അകമ്പടിയിൽ നേടിയത് 140 റൺസ്. മാർട്ടിൻ 84 പന്തിൽ നിന്ന് നേടിയത് 88 റൺസും. 50 ഓവർ അവസാനിച്ചപ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഓസീസ് സ്കോർബോർഡിലെത്തിയത് 359 റൺസ്.
ഓസീസ് സ്കോർ 300 കടന്നപ്പോൾ തന്നെ ഇന്ത്യയുടെ പരാജയം പേടിച്ചിരുന്ന ആരാധകർ കണ്ടത് ആദ്യ ഓവറിൽ തന്നെ അവരുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന സച്ചിന്റെ പുറത്താകലായിരുന്നു. മഗ്രാത്തിനെതിരേ ഒരു ബൗണ്ടറിയോടെ തുടങ്ങിയ സച്ചിന് പക്ഷേ അഞ്ചാം പന്തിൽ പിഴച്ചു. ബാറ്റിൽ തട്ടി ഉയർന്ന പന്ത് മഗ്രാത്ത് കൈക്കലാക്കുമ്പോൾ ഗാലറിയിൽ ഓസീസ് ആരാധകർ വിജയാഘോഷം തുടങ്ങിയിരുന്നു. കാരണം വർഷങ്ങൾക്ക് മുമ്പ് ഷാർജയിൽ തങ്ങളെ തല്ലിത്തകർത്ത അയാൾക്ക് മാത്രമേ ഇത്ര വലയൊരു വിജയലക്ഷ്യത്തിലേക്ക് പൊരുതി നോക്കാൻ സാധിക്കൂ എന്നത് അവർക്കറിയാമായിരുന്നു. പിന്നീടെല്ലാം ചടങ്ങുകൾ മാത്രമായി. വീരേന്ദർ സെവാഗിന്റെ 82 റൺസ് ഇന്നിങ്സും 47 റൺസെടുത്ത രാഹുൽ ദ്രാവിഡിന്റെ പ്രകടനവുമാണ് അന്ന് ഇന്ത്യയുടെ തോൽവി ഭാരം കുറച്ചത്. എന്നിട്ടും തോറ്റത് 125 റൺസിന്.
ലോകകപ്പുകളുടെ ചരിത്രമെടുത്താൽ ഓസീസിനെ പോലെ ആധിപത്യം പുലർത്തിയ മറ്റൊരു ടീമില്ല. 1975, 1987, 1996, 1999, 2003, 2007, 2015 ഇപ്പോൾ 2023-ലേത് അവരുടെ എട്ടാം ലോകകപ്പ് ഫൈനലായിരുന്നു. 1987, 1999, 2003, 2007, 2015 വർഷങ്ങളിൽ ജേതാക്കളായ ഓസീസ് ടീം ഒടുവിലിതാ 2023-ലും കിരീടവുമായി മടങ്ങുന്നു. അന്ന് പോണ്ടിങ്ങും സംഘവുമായിരുന്നു ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയതെങ്കിൽ ഇത്തവണ പാറ്റ് കമ്മിൻസും സംഘവും ആ ചടങ്ങ് പൂർത്തിയാക്കി. 1983, 2003, 2011 വർഷങ്ങൾക്ക് പിന്നാലെ ഇത്തവണ നാലാം ഫൈനൽ കളിച്ച ഇന്ത്യയ്ക്ക് രണ്ടാം ഫൈനൽ തോൽവി.
2003 ലോകകപ്പിൽ റൺവേട്ടയിൽ മുന്നിൽ ഒരു ഇന്ത്യൻ താരമായിരുന്നു. 11 കളികളിൽ നിന്ന് 673 റൺസ് നേടിയ സച്ചിൻ തെണ്ടുൽക്കർ. അന്ന് അദ്ദേഹം ടൂർണമെന്റിന്റെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. 20 വർഷങ്ങൾക്കിപ്പുറം ഈ ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും മറ്റൊരു ഇന്ത്യൻ താരം. വിരാട് കോലി. അന്ന് ടൂർണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടും കിരീടം ലഭിക്കാത്ത നിരാശയിലിരുന്ന സച്ചിനെ പോലെ ഇത്തവണ കോലിയും.
ഇക്കുറി സെമികളിലെ ചരിത്രം തിരുത്തിയായിരുന്നു ഇന്ത്യ ഫൈനലിൽ എത്തിയത്. 2011ലേയും 2015-ലേയും സെമി കടമ്പ മറികടക്കാനാവാത്ത ചരിത്രം തിരുത്തിയെഴുതിയാണ് ഇത്തവണ ഫൈനലിലെത്തിയത്. സെമിയിൽ കണക്കുകൾ കൂട്ടിവെച്ച് കളത്തിലിറങ്ങിയ കിവീസിന് പക്ഷേ ചരിത്രം കുറിക്കാൻ തുനിഞ്ഞിറിങ്ങിയ ഒരാളുടെ ഐതിഹാസിക പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കേണ്ടി വന്നത്. വിരാട് കോലിയെന്ന റൺമെഷീന്റെ. അയാൾ ക്രീസിലിറങ്ങി റൺവേട്ടയ്ക്ക് തുടക്കമിട്ടതോടെ റെക്കോഡുകളെല്ലാം കടപുഴകി. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ്, ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ 50+ റൺസ്, ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറി എന്നിവയെല്ലാം ഈ ഇന്നിങ്സിൽ വിരാട് കോലി സ്വന്തമാക്കി. കോലിക്ക് പിന്നാലെ ശ്രേയസ്സ് അയ്യരും സെഞ്ചുറി നേടിയതോടെ ഇന്ത്യ കൂറ്റൻ സ്കോറുയർത്തി. നാല് വിക്കറ്റ് നഷ്ടത്തിൽ 397 റൺസ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡും പോരാടാനുറച്ചവരായിരുന്നു. തുടക്കം മോശമായെങ്കിലും നായകൻ വില്ല്യംസണും ഡാരി മിച്ചലും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. 39-2 എന്ന നിലയിൽ നിന്ന് ഇരുവരും ചേർന്ന് ടീം സ്കോർ 200-കടത്തി. എന്നാൽ വില്ല്യംസണും പിന്നാലെ വന്ന ലാഥവും വേഗത്തിൽ പുറത്തായത് കിവീസിന് തിരിച്ചടി നൽകി. മിച്ചലും ഗ്ലെൻ ഫിലിപ്സും സ്കോറുയർത്തിയപ്പോൾ കിവീസിന് ജയപ്രതീക്ഷ കൈവന്നു. എന്നാൽ ആ പോരാട്ടങ്ങളെല്ലാം വിഫലമായി. 2019-ലെ തോൽവിക്ക് ഇന്ത്യ പകരം വീട്ടി. എന്നാൽ, ഫൈനലിൽ എത്തിയപ്പോൾ ഓസീസ് എന്ന മഹാമേരുവിനെ മറികടക്കാൻ ഇന്ത്യൻ ടീമിന് കഴിഞ്ഞതുമില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്ത്രീയടക്കം മൂന്നു പേരെ തിരിച്ചറിഞ്ഞു? ജിം ഷാജഹാനും പിടിയിലായെന്ന് അമൃതാ ടിവി റിപ്പോർട്ട്; എഡിജിപിയുടെ നേതൃത്വത്തിൽ തുടരന്വേഷണം; ഓയൂരിലെ തട്ടിക്കൊണ്ടു പോകലിലെ ചുരുൾ അഴിക്കാനുള്ള പൊലീസ് ശ്രമം വിജയത്തിലേക്ക് എന്ന് സൂചന; ആശ്രാമത്ത് കുട്ടിയെ കൊണ്ടു വിട്ടത് തുമ്പാകുമ്പോൾ
- രാജ്യം കണ്ട ഏറ്റവും വെല്ലുവിളി നിറഞ്ഞ രക്ഷാദൗത്യം; സല്യൂട്ട് ചെയ്യേണ്ട ആത്മവീര്യവുമായി നിന്ന തൊഴിലാളികൾ; 41 ജീവനുകൾ രക്ഷിക്കാൻ ഇടയാക്കിയത് 2014ൽ നിരോധന ഏർപ്പെടുത്തിയ റാറ്റ്ഹോൾ മൈനിങ് വഴി; 'നിങ്ങളുടെ ധൈര്യവും ക്ഷമയും എല്ലാവർക്കും പ്രചോദനം'; തൊഴിലാളികളുടെ ആത്മവീര്യത്തിന് മുന്നിൽ സല്യൂട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രിയും
- ആശ്രമം മൈതാനത്ത് കുട്ടി തനിച്ചിരിക്കുന്നത് കണ്ടത് നാട്ടുകാർ; കേരളത്തിന്റെ അന്വേഷണം അറിഞ്ഞവർ കുട്ടിയെ അതിവേഗം തിരിച്ചറിഞ്ഞു; പിന്നാലെ പാഞ്ഞെത്തിയ കൊല്ലം പൊലീസ്; മലയാളിയുടെ കരുതൽ തിരിച്ചറിഞ്ഞവർ കുട്ടിയെ ഉപേക്ഷിച്ചു പോയത് തന്നെ; കുട്ടിയെ ജീവനോടെ കിട്ടുകയെന്ന ആദ്യ കടമ്പ ജയിച്ചു; ഇനി ആ മാഫിയാ സംഘത്തെ കണ്ടെത്തണം
- 'ആരെയും വ്യക്തിപരമായി സംശയമില്ല'; പിന്നിലെന്തെന്ന് അറിയണമെന്ന് അബിഗേലിന്റെ പിതാവ് റെജി
- അമ്മയുടെ മാറോടണഞ്ഞു അബിഗേൽ... പൊന്നുമോളെ കണ്ട് വാരിപ്പുണർന്നു ചുംബിച്ചു മാതാവ് സിജി; കുഞ്ഞനുജത്തിക്ക് ഉമ്മ നൽകി സഹോദരൻ ജോനാഥനും; കണ്ടു നിന്ന പൊലീസുകാർക്കും കണ്ണു നിറഞ്ഞു; കൊല്ലത്തെ എ ആർ ക്യാമ്പിൽ വികാരനിർഭരമായ കൂടിക്കാഴ്ച്ച
- കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാൽ; എന്നെ കാണാനില്ല എന്നുള്ള നാടകം ഏഴുവർഷം മുമ്പ് അവതരിപ്പിച്ചതാണ്, അതിന് അന്ന് ഞാൻ നല്ല മറുപടിയും നൽകിയതാണ്: വിമർശകർക്ക് മറുപടിയുമായി മുകേഷ്
- അബിഗേലിനെ മുമ്പും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്; അന്ന് തടസ്സമായത് കുട്ടിയുടെ മുത്തശ്ശി; കുട്ടിയുടെ കുടുംബത്തോടുള്ള വൈരാഗ്യമാകാം തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും സൂചന
- കാറിൽ വെച്ച് കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ചു; രാത്രിയിൽ ഭക്ഷണം നൽകി; ലാപ്ടോപ്പിൽ കാർട്ടൂൺ കാണിച്ചു; പൊലീസും ജനങ്ങളും മാധ്യമങ്ങളും ജാഗ്രത പുലർത്തിയതിനാൽ പ്രതികൾ കുട്ടിയെ ഉപേക്ഷിച്ചതെന്ന് എഡിജിപി
- ടെലിവിഷൻ സീരിയൽ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നു: വനിതാ കമ്മിഷൻ അധ്യക്ഷ
- വെബ് സീരീസിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്ന് അറിയിച്ച യുവാവിനെ അഞ്ജന തന്ത്രത്തിൽ വിളിച്ചു വരുത്തി; ഫോട്ടോ ഷൂട്ടിനെ കുറിച്ചു സംസാരിക്കവേ കൂട്ടാളികൾ കാറിൽ കയറ്റി കൊണ്ടുപോയി മർദ്ദിച്ചു; ഒരു ലക്ഷം രൂപയുടെ ഫോൺ കവർന്നു; യുവതിയും സംഘവും പിടിയിൽ
- സ്ത്രീയടക്കം മൂന്നു പേരെ തിരിച്ചറിഞ്ഞു? ജിം ഷാജഹാനും പിടിയിലായെന്ന് അമൃതാ ടിവി റിപ്പോർട്ട്; എഡിജിപിയുടെ നേതൃത്വത്തിൽ തുടരന്വേഷണം; ഓയൂരിലെ തട്ടിക്കൊണ്ടു പോകലിലെ ചുരുൾ അഴിക്കാനുള്ള പൊലീസ് ശ്രമം വിജയത്തിലേക്ക് എന്ന് സൂചന; ആശ്രാമത്ത് കുട്ടിയെ കൊണ്ടു വിട്ടത് തുമ്പാകുമ്പോൾ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- അബിഗേലിനെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ''വിഗ്ഗില്ലാത്ത മോഹൻലാലിനെ കണ്ട് കർത്താവെ എന്ന് പറഞ്ഞു ലാലു അലക്സ് ഓടി; മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്; കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ് പല ആർട്ടിസ്റ്റുകളും; ഇവർ രജനീകാന്തിനെ കണ്ടു പഠിക്കണം'': നടൻ ബാബു നമ്പൂതിരിയുടെ വാക്കുകൾ വൈറലാകുമ്പോൾ
- എങ്ങനെയുണ്ട് പരിപാടിയെന്ന് തിരക്കിയ ടീച്ചറുടെ ഭർത്താവ്; മട്ടന്നൂരിലേത് വലിയ പരിപാടിയായില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി! പിജെയെ പോലെ ശൈലജ ടീച്ചറിനേയും അപ്രസക്തയാക്കും; ഇപിയേയും പാർശ്വവൽക്കരിക്കപ്പെട്ട നേതാവാക്കും; സിപിഎമ്മിൽ സർവ്വാധികാരം പിടിമുറുക്കുന്നു; നവ കേരള യാത്ര കണ്ണൂർ വിടുമ്പോൾ
- പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ: പീഡനം നടന്നപ്പോൾ യുവാവിന് പ്രായപൂർത്തിയായിട്ടില്ല; പരാതിക്കാരിക്കെതിരേ പോക്സോ കേസ് വന്നേക്കും: ചിറ്റാർ പൊലീസിനെ വട്ടം ചുറ്റിച്ച ഒരു കേസിന്റെ കഥ
- പ്രമേയക്കരുത്തിന്റെ കാതൽ! സ്വവർഗാനുരാഗിയായി മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം; ഗംഭീരവേഷങ്ങളിലുടെ ജ്യോതികയും സുധി കോഴിക്കോടും; സിനിമയുടെ കാതൽ സദാചാര മലയാളിയെ വെല്ലുവിളിക്കുന്ന കഥ തന്നെ; 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' നൽകിയ കൾച്ചറൽ ഷോക്ക് ജിയോ ബേബി ആവർത്തിക്കുമ്പോൾ
- ചിങ്ങവനം സ്വദേശിയായ യുവാവ് യുകെയിലെ എക്സിറ്ററിന് അടുത്ത് വീട്ടിൽ മരിച്ച നിലയിൽ; സംഭവം ഭാര്യ കെയർ ഹോമിൽ ജോലിക്ക് പോയ സമയത്ത്; മരണവിവരം നാട്ടിലെ ബന്ധുക്കൾ വളരെ വേഗം അറിഞ്ഞത് കുട്ടികൾ വീഡിയോ കോൾ ചെയ്തപ്പോൾ
- പാട്ടുപാടി ലോകം മുഴുവൻ കറങ്ങി സമ്പാദിക്കുന്നത് പ്രതിവർഷം 40 കോടിയിലേറെ; ദന്ത ഡോക്ടറാവാൻ പഠിച്ച് എത്തിപ്പെട്ടത് സംഗീതത്തിൽ; കണ്ടെത്തിയത് എ ആർ റഹ്മാൻ; പതിനായിരങ്ങളെ അമ്മാനമാടിക്കാൻ കഴിവുള്ള ഇന്ത്യൻ മഡോണ! കുസാറ്റിന്റെ നൊമ്പരമായ ഗായിക നികിത ഗാന്ധിയെ അറിയാം
- ആശ്രാമം മൈതാനത്തെ അശ്വതി ബാറിന് സമീപം ഒരു വാഹനം വന്നു നിന്നു; ആ വണ്ടിയിലുള്ളവർ കുട്ടിയെ പുറത്തേക്ക് നിർത്തി പാഞ്ഞു പോയി; ഒറ്റയ്ക്കിരുന്ന കുട്ടിയോട് നാട്ടുകാർ ചോദിച്ചതിന് പറഞ്ഞത് കൃത്യമായ ഉത്തരം; അങ്ങനെ ആ കൊച്ചുമിടുക്കിയെ മലയാളിക്ക് തിരിച്ചു കിട്ടി; പൊലീസ് പരിശോധന വെട്ടിച്ച് അവർ എങ്ങനെ കൊല്ലം നഗരത്തിലെ തിരക്കിലെത്തി?
- 'നോ ബോഡി ടച്ചിങ്, പ്ലീസ്...'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി; വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും, മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്.. ക്ലോസ് അറിയണോ? എന്നും താരത്തിന്റെ ചോദ്യം
- സ്ത്രീയടക്കം മൂന്നു പേരെ തിരിച്ചറിഞ്ഞു? ജിം ഷാജഹാനും പിടിയിലായെന്ന് അമൃതാ ടിവി റിപ്പോർട്ട്; എഡിജിപിയുടെ നേതൃത്വത്തിൽ തുടരന്വേഷണം; ഓയൂരിലെ തട്ടിക്കൊണ്ടു പോകലിലെ ചുരുൾ അഴിക്കാനുള്ള പൊലീസ് ശ്രമം വിജയത്തിലേക്ക് എന്ന് സൂചന; ആശ്രാമത്ത് കുട്ടിയെ കൊണ്ടു വിട്ടത് തുമ്പാകുമ്പോൾ
- സിനിമാ-സീരിയൽ നടി രഞ്ജുഷ മേനോൻ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ശ്രീകാര്യത്തെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം തുടങ്ങി പൊലീസ്; ഞെട്ടലോടെ മലയാളം സീരിയൽ ലോകം
- നാല് മക്കളുള്ള മൂത്ത ജേഷ്ഠനുമായി അവഹിതബന്ധം; 25 കാരിയെ വീട്ടിൽ കയറി ഭർത്താവ് വെടിവച്ച് കൊലപ്പെടുത്തി; ആക്രമണം നടത്തിയത് മുഖംമൂടി ധരിച്ചെത്തിയ ആളെന്ന് സഹോദരൻ
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ആൽബർട്ട് ഐൻസ്റ്റീൻ മുതൽ ചാൾസ് ഡാർവിൻ വരെയുള്ള പ്രതിഭകൾക്കുണ്ടായിരുന്ന 'രോഗം'; സംവിധായകൻ അൽഫോൻസ് പുത്രൻ സിനിമ കരിയർ അവസാനിപ്പിക്കയാണെന്ന് പ്രഖ്യാപിച്ച രോഗം എന്താണ്? ഓട്ടിസം സ്പെക്ട്രം ഡിസോഡറിനെ അറിയാം
- ആറ്റു നോറ്റു വളർത്തിയ പൊന്നുമകളുടെ ജീവനറ്റ ശരീരം ഒരു വശത്ത്; പ്രാണന്റെ പാതിയായ ഭാര്യയും മൂത്തമകനും മരണത്തോട് മല്ലിട്ട് മറ്റൊരിടത്ത്: പ്രദീപനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന അറിയാതെ ഉറ്റവരും
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്