Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അരങ്ങേറ്റ ടെസ്റ്റിൽ അർധ സെഞ്ചുറി കുറിച്ച് ശ്രേയസ് അയ്യർ; രണ്ടാം സെഷനിലെ 'വിക്കറ്റ് വീഴ്ച' മറികടന്ന് ഇന്ത്യ; 200 പിന്നിട്ടു; ജഡേജയും ശ്രേയസും ക്രീസിൽ

അരങ്ങേറ്റ ടെസ്റ്റിൽ അർധ സെഞ്ചുറി കുറിച്ച് ശ്രേയസ് അയ്യർ; രണ്ടാം സെഷനിലെ 'വിക്കറ്റ് വീഴ്ച' മറികടന്ന് ഇന്ത്യ; 200 പിന്നിട്ടു; ജഡേജയും ശ്രേയസും ക്രീസിൽ

സ്പോർട്സ് ഡെസ്ക്

കാൺപുർ: ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യരുടെ അർധ സെഞ്ചുറിയുടെ മികവിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. 145 റൺസ് എടുക്കുന്നതിനിടെ നാല് മുൻനിര വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ രവീന്ദ്ര ജഡേജ- ശ്രേയസ് അയ്യർ കൂട്ടുകെട്ടാണ് ബാറ്റിങ് തകർച്ചയിൽ നിന്നും കരകയറ്റിയത്. നായകൻ അജിങ്ക്യ രഹാനെയുടെ വിക്കറ്റാണ് ഒടുവിൽ നഷ്ടപ്പെട്ടത്.

63 പന്തുകളിൽ നിന്ന് 35 റൺസെടുത്ത രഹാനെയെ കൈൽ ജാമിസൺ ബൗൾഡാക്കി. ജാമിസണിന്റെ പന്ത് രഹാനെയുടെ ബാറ്റിൽ തട്ടി വിക്കറ്റ് പിഴുതെടുത്തു. ഇതോടെ ഇന്ത്യ 145 ന് നാല് എന്ന സ്‌കോറിലേക്ക് വീണു. ജാമിസണിന്റെ മത്സരത്തിലെ മൂന്നാം വിക്കറ്റാണിത്. രവീന്ദ്ര ജഡേജയും ശ്രേയസ് അയ്യരുമാണ് നിലവിൽ ക്രീസിലുള്ളത്. ഇരുവരും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 50 റൺസ് പിന്നിട്ടു.

ആദ്യ ടെസ്റ്റിന്റെ രണ്ടാം സെഷനിൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായി. കാൺപൂർ ഗ്രീൻ പാർക്കിൽ ഒന്നാംദിവസം ചായയ്ക്ക് പിരിയുമ്പോൾ നാലിന് 154 എന്ന നിലയിലായിരുന്നു ഇന്ത്യ. മൂന്ന് വിക്കറ്റ് നേടിയ കെയ്ൽ ജെയ്മിസണാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. ടിം സൗത്തിക്ക് ഒരു വിക്കറ്റുണ്ട്.

എട്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് മായങ്കിനെ നഷ്ടമായി. ജെയ്മിസണിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടലിന് ക്യാച്ച് നൽകിയാണ് മായങ്ക് മടങ്ങിയത്. 21 റൺസ് മാത്രമാണ് അപ്പോൾ സ്‌കോർബോർഡിൽ ഉണ്ടായിരുന്നത്. എന്നാൽ പൂജാര- ഗിൽ സഖ്യം ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും മൂന്നാം വിക്കറ്റിൽ 61 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടെ ഗിൽ അർധ സെഞ്ചുറിയും പൂർത്തിയാക്കി. 93 പന്തിൽ ഒരു സിക്സും അഞ്ച് ഫോറും ഉൾപ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിങ്സ്.

രണ്ടാം സെഷൻ ആരംഭിച്ച് തുടക്കത്തിൽ തന്നെ ഇന്ത്യക്ക് ഗില്ലിനെ നഷ്ടമായി. ലഞ്ചിന് പിരിയുമ്പോഴുള്ള സ്‌കോറിൽ നിന്ന് ഒരു റൺ പോലും കൂടുതൽ നേടാൻ ഗില്ലിന് സാധിച്ചില്ല. ജെയ്മിസണിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു താരം. പിന്നാലെ ക്രീസിലെത്തിയത് രഹാനെ. മറുവശത്ത് പൂജാരയുടെ ഇന്നിങ്സ് ഒച്ചിഴയും വേഗത്തിലായിരുന്നു. അതാവട്ടെ കൂടുതൽ സമയം നീണ്ടുനിന്നതുമില്ല. 26 റൺസെടുത്ത താരത്തെ സൗത്തി മടക്കി. വിക്കറ്റ് കീപ്പർ ബ്ലണ്ടലിന് ക്യാച്ച്.

35 റൺസെ നേടാനായൊള്ളൂവെങ്കിലും മനോഹരമായ ഷോട്ടുകൾ നിറഞ്ഞതായിരുന്നു രഹാനെയുടെ ഇന്നിങ്സ്. ആറ് ബൗണ്ടറികൾ ഇന്ത്യൻ ക്യാപ്്റ്റന്റെ ഇന്നിങ്സിലുണ്ടായിരുന്നു. എല്ലാം ഒന്നിനൊന്ന് മെച്ചം. എന്നാൽ വലിയ ആയുസുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഇന്നിങ്സിന്. ജെയ്മിസണിന്റെ പന്തിൽ ബൗൾഡായി. ക്രീസിലുള്ള അരങ്ങേറ്റക്കാരൻ ശ്രേയസ് ഇതുവരെ രണ്ട് ഫോറുകൽ നേടി. ജഡേജ ഒരു ഫോറും കണ്ടെത്തി.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്ക് പകരം ചോദിക്കുകയെന്ന ദൗത്യമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. രാഹുൽ ദ്രാവിഡ് കോച്ചായ ശേഷമുള്ള ആദ്യ ടെസ്റ്റാണിത്.

ബാറ്റിങ് നിരയിൽ രഹാനെ, ചേതേശ്വർ പുജാര, മായങ്ക് അഗർവാൾ എന്നിവർ മാത്രമാണ് 10 ടെസ്റ്റിൽ കൂടുതൽ കളിച്ചിട്ടുള്ളത്. മായങ്ക്, ശുഭ്മാൻ ഗിൽ എന്നിവർ ഓപ്പൺ ചെയ്യും. സ്ഥിരം ഓപ്പണർമാർ തിരിച്ചെത്തിയാൽ പരിഗണിക്കപ്പെടണമെങ്കിൽ ഇവർക്ക് മികച്ചപ്രകടനം കൂടിയേ തീരൂ. രഹാനെക്ക് ഈ സീസണിൽ 11 ടെസ്റ്റുകളിൽനിന്ന് 19 ശരാശരി മാത്രമേയുള്ളൂ. കരിയർ രക്ഷിച്ചെടുക്കുക എന്ന വെല്ലുവിളിയാണ് ക്യാപ്റ്റന് മുന്നിലുള്ളത്. കെയ്ൻ വില്യംസണിന്റെ നേതൃത്വത്തിലുള്ള ന്യൂസീലൻഡ് ടീം ശക്തമായ നിരയെയാണ് അണിനിരത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP