പേസ് ആക്രമണത്തിലൂടെ ഇന്ത്യയെ വരിഞ്ഞു മുറക്കാൻ ഇംഗ്ലണ്ട്; ഒന്നാം ടെസ്റ്റിന് നോട്ടിങ്ഹാമിൽ ഒരുക്കിയത് പുല്ലു വളർന്ന വിക്കറ്റ്; ദുഷ്കരമായ സാഹചര്യം ഒരുക്കി ഇന്ത്യൻ ബാറ്റിങ് നിരയെ വീഴ്ത്തുക ലക്ഷ്യം; സോണി ചെറുവത്തൂർ വിലയിരുത്തുന്നത് ഇങ്ങനെ
സ്പോർട്സ് ഡെസ്ക്
കൊച്ചി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് പിന്നാലെ ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കും തുടക്കമായിരിക്കുന്നു. അഞ്ച് ടെസ്റ്റുകളുടെ പരമ്പര. ആദ്യ ടെസ്റ്റിനാണ് ബുധനാഴ്ച നോട്ടിങ്ഹാമിൽ തുടക്കമായിരിക്കുന്നത്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗാണ് തിരഞ്ഞെടുത്തത്. ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ പടുത്തുയർത്തി ഇന്ത്യയെ സമ്മർദ്ദിലാക്കാനാണ് ഇംഗ്ലണ്ട് നിര ലക്ഷ്യമിടുന്നത്.
എന്നാൽ നോട്ടിംഹാമിൽ ടെസ്റ്റ് പരമ്പരയ്ക്കായി ഒരുക്കിയിരിക്കുന്ന വിക്കറ്റാണ് ഇപ്പോൾ ചർച്ചാ വിഷയം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും സമീപ കാലത്ത് മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ നിര. പ്രത്യേകിച്ച് ഓസ്ട്രേലിയയിൽ അടക്കം വിദേശമണ്ണിൽ.
ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ ആതിഥേയർക്ക് അനുകൂലമാക്കാനും കരുത്തുറ്റ ഇന്ത്യൻ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാനും പോന്ന പിച്ചാണ് നോട്ടിങ്ഹാമിൽ ഒരുക്കിയിരിക്കുന്നതെന്ന് ഇതിനകം വിമർശനം ഉയർന്നുകഴിഞ്ഞു. വിഷയത്തിൽ പ്രതികരിക്കുകയാണ് കേരള ക്രിക്കറ്റ് ടീം മുൻ നായകൻ സോണി ചെറുവത്തൂർ.
'ഇംഗ്ലണ്ട് പരമ്പര തുടങ്ങുമ്പോൾ ഓസ്ട്രേലിയയിലെ പരമ്പര വിജയത്തിന്റെ ആത്മവിശ്വാസത്തിലായിരിക്കും ഇന്ത്യ എന്നുള്ളതിൽ യാതൊരു സംശയവുമില്ല. ഇംഗ്ലണ്ടിൽ കഴിഞ്ഞ പരമ്പരയും അതിന് തൊട്ടു മുമ്പുള്ള പരമ്പരയും ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിച്ചില്ല. പക്ഷേ കഴിഞ്ഞ തവണ ഇന്ത്യ ഇംഗ്ലണ്ടിൽ 4 - 1 ന് പരാജയപ്പെട്ടു എങ്കിലും മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്'.
'പരമ്പര ഇന്ത്യയ്ക്ക് ജയിക്കാൻ സാധിച്ചില്ലെങ്കിൽ പോലും നിർണായകമായ സമയങ്ങളിൽ നല്ല പ്രകടനം പുറത്തെടുത്തു. അതിന് ശേഷം ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് എത്തുമ്പോൾ സ്പിന്നിൽ കറക്കി വീഴ്ത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു എന്നുള്ളത് ഇംഗ്ലണ്ട് ആരാധകരുടേയും ഇംഗ്ലണ്ട് മാനേജ്മെന്റിന്റെയും ഇംഗ്ലണ്ട് താരങ്ങളുടേയും മനസിൽ ഉണ്ട് എന്നതിന് സംശയമില്ല'.
'അതുകൊണ്ട് തന്നെ ആ ഒരു പരാജയത്തിന്റെ വിഷമം മാറ്റാനായിട്ട് ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ സന്ദർശക ടീമിന് എത്രത്തോളം ദുഷ്കരമാക്കാൻ സാധിക്കുമോ അതിനുള്ള സാഹചര്യം ഒരുക്കാനാണ് ശ്രമിക്കുന്നത്. ആദ്യ ടെസ്റ്റിനായി ഒരുക്കിയിരിക്കുന്ന വിക്കറ്റു കാണുമ്പോൾ, അതിന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവരുമ്പോൾ ഏതാണ്ട് അതേ രീതിയിൽ തന്നെയാണ് ഇംഗ്ലണ്ട് പരമ്പരയ്ക്ക് തയ്യാറായിരിക്കുന്നത് എന്ന് മനസിലാക്കാൻ സാധിക്കും. പരാജയത്തിന്റെ ഒരു വിഷമം മാറ്റാനായിട്ടാണിത്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾ ഇന്ത്യൻ നിരയ്ക്ക് അത് എത്രത്തോളം ദുഷ്കരമാക്കാൻ സാധിക്കുമോ ആ രീതിയിൽ ദുഷ്കരമാക്കാനുള്ള സാധ്യതയാണ് കാണുന്നത്'.
'നല്ലരീതിയിൽ പുല്ല് വളർന്ന് നിൽക്കുന്ന ഒരു വിക്കറ്റാണ് ഒരുക്കിയിരിക്കുന്നത്. വിക്കറ്റ് സീം ബോളിങ്ങിന സഹായിക്കുന്നതാണ്. ഡ്യൂക്ക് ബോൾ കൂടിയാകുമ്പോൾ ഇന്ത്യക്ക് പരമ്പര കടുത്തത് ആകുമെന്നുള്ളതിൽ സംശയമില്ല. പക്ഷേ അവിടെയും എനിക്ക് തോന്നുന്നത് ഓസ്ട്രേലിയ പോലെയുള്ള സാഹചര്യത്തിൽ പരമ്പര വിജയം സ്വന്തമാക്കാൻ ടീം ഇന്ത്യക്ക് സാധിച്ചിട്ടുണ്ടെങ്കിൽ ആ ഒരു വിജയതൃഷ്ണയും സംസ്കാരവും ഉണ്ടാക്കിയെടുക്കാൻ ടീം ഇന്ത്യക്ക് സാധിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും ഇംഗ്ലണ്ട് പര്യടനത്തിൽ ഒരു നല്ല പ്രകടനം കാഴ്ചവയ്ക്കാനാകും. പരിചിതമല്ലാത്ത സാഹചര്യങ്ങളിൽ വിജയങ്ങൾ പൊരുതി നേടുക എന്നതാണ് വെല്ലുവിളി വിരാട് കോലിയും സംഘവും ഏറ്റെടുക്കും. ആ വെല്ലുവിളി നേരിടാൻ ഇന്ത്യ തയ്യാറാണ് എന്നാണ് എനിക്ക് മനസിലാകുന്നത്', സോണി ചെറുവത്തൂർ പറയുന്നു.
സോണി ചെറുവത്തൂർ പറഞ്ഞത് ശരിവയ്ക്കുന്നതാണ് ഒന്നാം ടെസ്റ്റിനായി കളത്തിലിറങ്ങിയ ഇംഗ്ലണ്ടിന്റെ ലൈനപ്പ്. ജെയിംസ് ആൻഡേഴ്സൻ നയിക്കുന്ന പേസ് ആക്രമണ നിരയിൽ സ്റ്റുവർട് ബ്രോഡും ഒലി റോബിൻസണും പിന്നെ ഓൾറൗണ്ടർ സാം കറനും. ഇംഗ്ലണ്ട് നിരയിൽ സ്പിന്നർമാരില്ല.
ഇന്ത്യൻ നിരയും വ്യത്യസ്തമല്ല. പേസ് ബൗളർമാർക്ക് പ്രാമുഖ്യം നൽകുന്നതാണ് ടീം ലൈനപ്പ്. ജസ്പ്രീത് ബുമ്രയ്ക്ക് ഒപ്പം ഷാർദൂൽ ഠാക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർ, പിന്നെ സ്പിൻ പരീക്ഷണത്തിന് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും.
പിച്ച് ഒരുക്കുന്നത്
പിച്ചിന്റെ സ്വഭാവം എങ്ങനെയാവണം എന്നതനുസരിച്ചാണ് ഒരുക്കുന്നത്. വെള്ളം നനയും പുല്ല് വെട്ടലും റോളിങ്ങും അടിസ്ഥാനമാക്കിയാണു പിച്ചിന്റെ സ്വഭാവം മാറ്റുക. ആതിഥേയർക്ക് അനുകൂലമാവുന്നതരത്തിൽ പിച്ച് ഒരുക്കുന്നത് സ്വാഭാവികമാണ്. മൽസരം തുടങ്ങിക്കഴിഞ്ഞാൽ കഴിയുന്നതുവരെ ഇന്നിങ്സുകളുടെ ഇടവേളകളിൽ റോൾ ചെയ്യുന്നത് ഒഴിച്ചു പിച്ചിൽ നന ഉൾപ്പെടെ ഒരുവിധ ഇടപെടലുകളും ഉണ്ടാകാറില്ല.
പേസ് പിച്ച്
പിച്ചിന്റെ ഉറപ്പും പുല്ലിന്റെ സാന്നിധ്യവുമാണു ബൗൺസും പേസും നൽകുക. സാധാരണ മൽസരത്തലേദിവസമാണു പുല്ല് അരിയുന്നതെങ്കിൽ ഇത്തരം പിച്ചൊരുക്കാൻ രണ്ടുദിവസം മുൻപേ പുല്ല് ചെത്തും. മൽസരദിവസമാവുമ്പോൾ പുതുനാമ്പുകൾ കിളിർത്തു പച്ചപ്പുള്ള പിച്ചായിരിക്കും മൽസരത്തിനു ലഭിക്കുക. പുല്ലിൽ കുത്തി ബോൾ തെന്നിനീങ്ങുന്നതിനാൽ നല്ല പേസ് ലഭിക്കുകയാണു ചെയ്യുന്നത്.
സ്പിൻ പിച്ച്
നാലുദിവസം മുൻപേ പിച്ചിലെ വെള്ളം നനയ്ക്കൽ നിർത്തും. ഇതോടെ വരണ്ടുണങ്ങും. പുല്ല് പൂർണമായും ചെത്തിമാറ്റുകയും ചെയ്യും. ഇതോടെ പിച്ച് വിണ്ടുകീറുന്ന സ്ഥിതിയാവും. ഇത്തരം പിച്ചിൽ ബോൾ പിച്ച് ചെയ്യുമ്പോൾ ലഭിക്കുന്ന പിടിത്തം മൂലം യഥേഷ്ടം തിരിയും.
ബാറ്റിങ് പിച്ച്
ബോൾ ബാറ്റിലേക്ക് യഥേഷ്ടം വരുന്നതരത്തിൽ നല്ലവണ്ണം ഉറപ്പിച്ചു ലെവൽ ചെയ്യും. തലേദിവസംവരെ ചെറുതായി നനയ്ക്കും. തലേദിവസം പുല്ല് ചെത്തി ബ്രൗൺ നിറത്തിലാക്കുകയും ചെയ്യും.
Stories you may Like
- സഞ്ജുവിനെയും മറികടന്ന് ധ്രുവ് ജുറെൽ ടെസ്റ്റ് ടീമിൽ
- രോഹിതിന് ഗവാസ്കറിന്റെ പിന്തുണ, 'ഐപിഎൽ' താരങ്ങൾക്ക് മുന്നറിയിപ്പ്
- ദാവൂദ് ഇബ്രാഹീമിന്റെ സ്വത്തുക്കളുടെ അനന്തരവകാശി മിയാൻ ദാദിന്റെ മകനോ?
- രോഹൻ കുന്നുമ്മൽ ഐപിഎൽ അരങ്ങേറ്റത്തിന്, ഡൽഹിയുടെ സിലക്ഷൻ ക്യാംപിൽ
- ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കുറച്ച മന്ത്രിയുടെ തീരുമാനത്തിൽ ടെസ്റ്റ് ഗ്രൗണ്ടുകളിൽ പ്രതിഷേധം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍