ബെർമിങ്ഹാമിലെ 'യുദ്ധ'ത്തിൽ വിജയം ഇന്ത്യൻ പോരാളികൾക്ക്; കോലിയും ടീമും പാക്കിസ്ഥാനെ തകർത്തത് ആധികാരികമായി; ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിലും കരുത്ത് കാട്ടിയ ഉജ്ജ്വല വിജയം; ചിര വൈരികളെ തകർത്തത് 124 റൺസിന്; യുവരാജ് കളിയിലെ കേമൻ; കോലിപ്പടയുടെ വിജയം ആഘോഷമാക്കി ഇന്ത്യൻ ആരാധകർ
മറുനാടൻ ഡെസ്ക്
ബെർമിങ്ഹാം: ഇന്ത്യാ-പാക് മത്സരത്തിനുള്ള ടോസ് ഉയർന്ന് വീണപ്പോൾ വിജയം പാക്കിസ്ഥാനായിരുന്നു. ഇതോടെ ഇന്ത്യൻ പ്രതീക്ഷകൾ തെറ്റുമോ എന്ന് ഏവരും കരുതി. മഴ വില്ലനാകാൻ സാധ്യതയുള്ള മത്സരത്തിൽ രണ്ടാമത് ബാറ്റ് ചെയ്യുന്ന ആനുകൂല്യം പാക്കിസ്ഥാന് കിട്ടുമോ എന്നതായിരുന്നു ഇന്ത്യൻ ആരാധകരുടെ ആശങ്കയ്ക്ക് കാരണം. എന്നാൽ മഴ ദൈവങ്ങൾ ഇടയ്ക്ക് രസം കെടുത്താനെത്തിയങ്കിലും നിശ്ചയദാർഢ്യത്തോടെ കോലിപ്പട മുന്നേറി. സമ്പൂർണ്ണ ആധിപത്യത്തോടെ ബെർമിങ്ഹാമിൽ വിജയിച്ചു കയറി. അങ്ങനെ കളിക്കളത്തിലെ ക്രിക്കറ്റ് യുദ്ധത്തിൽ ഇന്ത്യ 124 റൺസിന് വിജയിച്ചു.
നിയന്ത്രണ രേഖയിലെ യുദ്ധസമാനായ സാഹചര്യത്തിനിടെയാണ് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യാ-പാക് പോരാട്ടത്തിന് അരങ്ങൊരുങ്ങിയത്. അതുകൊണ്ട് തന്നെ വലിയ പ്രാധാന്യവും ചർച്ചകളും ഉണ്ടായി. ക്രിക്കറ്റ് നയതന്ത്രത്തിന്റെ സാധ്യതകൾ അവസാനിപ്പിച്ച ഇന്ത്യാ-പാക് സർക്കാരുകളും ഈ മത്സരത്തെ പ്രതീക്ഷയോടെ കണ്ടു. അത്തരത്തിലൊരു പോരാട്ടത്തിലാണ് വിരാട് കോലിയും കൂട്ടരും സമ്പൂർണ്ണ വിജയം നേടുന്നത്. അതുകൊണ്ട് തന്നെ ഈ വിജയം അക്ഷരാർത്ഥത്തിൽ ഇന്ത്യ ആഘോഷിക്കുകയാണ്. കളിയുടെ സമസ്ത മേഖലയിലും ചാമ്പ്യന്മാരുടെ പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഇതോടെ ടൂർണ്ണമെന്റിലെ ഹോട്ട് ഫേവറേറ്റുകളായി ഇന്ത്യ മാറുകയാണ്.
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ ഇന്ത്യ തോൽപ്പിച്ചത് കളിയുടെ സർവ്വ മേഖലയിലും മികവ് കാട്ടിയാണ്. ക്രിക്കറ്റിലെ ഏക്കാലത്തേയും വലിയ ശത്രുക്കൾ തമ്മിലുള്ള മത്സരത്തിൽ ജയിച്ച് ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ഗംഭീരമായി തന്നെ തുടങ്ങി. ബാറ്റിങ്ങിൽ പുറത്തായ എല്ലാ ഇന്ത്യൻ താരങ്ങളും അർദ്ധ സെഞ്ച്വറി നേടി. നായകൻ കോലി കൂറ്റൻ അടികളിലൂടെ 81 റൺസുമായി പുറത്താകാതെ നിന്ന് മുന്നിൽ നിന്ന് നയിച്ചു. പാക്കിസ്ഥാനെതിരെ ആദ്യ മത്സരത്തിനിറങ്ങിയ ഹാർദിക് പാണ്ഡ്യയും കൂറ്റനടികളിലൂടെ ആറ് പന്തിൽ സ്കോർ ചെയ്തത് 26 റൺസാണ്. ബൗളിങ്ങിലും ഒരു ഇന്ത്യൻ താരവും ശരാശരി അറ് റൺസ് പോലും വഴങ്ങിയില്ല. അങ്ങനെ തീർത്തും അച്ചടക്കമുള്ള ക്രിക്കറ്റാണ് ഇന്ത്യ കളിച്ചത്.
കോച്ച് കുംബ്ലെയും ക്യാപ്ടൻ കോലിയും തർക്കത്തിലാണെന്നും ഇത് ഇന്ത്യയെ തകർക്കുമെന്നും പ്രതീക്ഷിച്ചവരുണ്ട്. എന്നാൽ കളിയിലെ വിജയമാണ് എല്ലാത്തിനും മുകളിലെന്ന് ടീം ഇന്ത്യ ബെർമിങ്ഹാമിൽ തെളിയിക്കുകയായിരുന്നു. മഴ നിയമം അനുസരിച്ച് ഇന്ത്യയ്ക്കെതിരെ ജയിക്കാൻ പാക്കിസ്ഥാന് വേണ്ടത് 41 ഓവറിൽ 289 റൺസായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48 ഓവറിൽ 319 റൺസാണ് നേടിയത്. മഴ മൂലം മത്സരം ആദ്യം 49 ഓവറായും പിന്നീട് 48 ഓവറായും കുറച്ചിരുന്നു. ഇന്ത്യ മികച്ച സ്കോർ ഉയർത്തിയതോടെ വിജയം നിഷേധിക്കാൻ മഴയെത്തുമോ എന്ന ആശങ്കയും സജീവമായി. ഇതോടെ അനിവാര്യമായ വിജയത്തിനായി ഗാലറിയിലെങ്കും ഇന്ത്യൻ ആരാധകരുടെ പാർത്ഥന ഉയർന്നു. അത് വെറുതെയായില്ല. പാക്കിസ്ഥാന്റെ ഇന്നിങ്സിൽ 20 ഓവർ കഴിഞ്ഞപ്പോൾ തന്നെ വിജയം ഇന്ത്യയ്ക്കാകുമെന്ന് ഉറപ്പിച്ചു. ഒടുവിൽ 33.4 ഓവറിൽ 164 റൺസിന് പാക്കിസ്ഥാൻ പുറത്തായി.
ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയാണ് ഉണ്ടായത്. മെല്ലെയായിരുന്നു ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമയുടെയും ശിഖർ ധവാന്റെുയും തുടക്കം. മെല്ലെ തുടങ്ങി പിന്നീട് കത്തിക്കയറുന്നതാണ് കണ്ടത്. 48 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 319 റൺസാണ് ഇന്ത്യ നേടിയത്. ആദ്യ നാല് ബാറ്റ്സ്മാന്മാരും അർധസെഞ്ചുറി തികച്ചു. വെറും ഒൻപത് റൺസ് അകലെവച്ചാണ് ഓപ്പണർ രോഹിത് ശർമയ്ക്ക് സെഞ്ചുറി നഷ്ടമായത്. ഇടയ്ക്ക് രണ്ടു തവണ മഴ വന്നതോടെ മത്സരം 48 ഓവറാക്കി ചുരുക്കി. ലക്ഷ്യത്തിലേക്കുള്ള പാക് യാത്ര ദുഷ്കരമായിരുന്നു. 50 റൺസെടുത്ത അസർ അലി മാത്രമാണ് പാക് ബാറ്റിങ്ങിൽ തിളങ്ങിയത്. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്നും ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടും വിക്കറ്റെടുത്തു. ഭുവനേശ്വർ കുമാർ ഒരു വിക്കറ്റ് സ്വന്തമാക്കി.
മുഹമ്മദ് ആമിറിന്റെ ആദ്യ ഓവറിൽ ഒരു റൺ പോലും നേടാനാകാതെ ഇന്ത്യ വിയർക്കുന്ന കാഴ്ചയോടെയാണ് മൽസരം ആരംഭിച്ചത്. ഒന്നാം ഓവറിൽ 0, രണ്ടാം ഓവറിൽ മൂന്ന്, മൂന്നാം ഓവറിൽ രണ്ട്, നാലാം ഓവറിൽ നാല് എന്നിങ്ങനെയായിരുന്നു ആദ്യ ഓവറുകളിൽ ഇന്ത്യയുടെ പ്രകടനം. ബോളിങ് പങ്കാളിയായെത്തിയ ഇമാദ് വാസിമും തകർത്തെറിഞ്ഞതോടെ റൺ കണ്ടെത്താനാകാതെ രോഹിതും ധവാനും പതറി. എന്നാൽ ക്രമേണ ധവാനും രോഹിതും താളംകണ്ടെത്തിയതോടെ സ്കോർബോർഡ് ചലിച്ചുതുടങ്ങി. പിന്നീട് കോലിയും യുവരാജും ആഞ്ഞടിച്ചു. ഹാർദിക് പാണ്ഡ്യയും ഗംഭീരമാക്കി. ഇതോടെ കളിയിൽ മുൻതൂക്കം ഇന്ത്യക്കായി. ബൗളിങ്ങിലും ഫീൽഡിലും മികവ് കാട്ടി കോലിപ്പട ജയിച്ചും കയറി.
രോഹിത് ശർമ 119 പന്തിൽ നിന്ന് 91 ഉം ശിഖർ ധവാൻ 65 പന്തിൽ നിന്ന് 68 ഉം ഒരിക്കൽ ഭാഗ്യത്തിന് ജീവൻ തിരിച്ചുകിട്ടിയ യുവരാജ് സിങ് 32 പന്തിൽ നിന്ന് 53 ഉം റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ കോലിയും അവസാനം ഇറങ്ങിയ ഹർദിക് പാണ്ഡ്യയും അവസാന ഓവറുകളിൽ പാക് ബൗളർമാർക്കെതിരെ കടന്നാക്രമണം നടത്തി. കോലി 68 പന്തിൽ നിന്ന് 81 ഉം ഒരോവർ മാത്രം നേരിട്ട പാണ്ഡ്യ 20 ഉം റൺസാണ് നേടിയത്. ഇമാദ് വാസിം എറിഞ്ഞ അവസാന ഓവറിലെ ആദ്യ മൂന്ന് പന്തും സിക്സ് പറത്തി പാണഡ്യ. അവസാന പന്ത് കോലിയും.
അവസാന നാലോവറിൽ മാത്രം ഇന്ത്യ 72 റൺസ് അടിച്ചെടുത്തു. ഇരുപത്തിരണ്ടാം ഓവറിന്റെയും മുപ്പത്തിയഞ്ചാം ഓവറിന്റെയും ഇടയിൽ പതിനാല് ഓവറിൽ നിന്ന് 55 റൺസ് മാത്രം നേടിയ ഇന്ത്യയാണിത്. ഇതാണ് ഇന്ത്യൻ ഇന്നിങ്സിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഈ സമ്മർദ്ദം പാക്കിസ്ഥാൻ ബാറ്റിങ്ങിനേയും ബാധിച്ചു. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. സമനില നൽകാൻ മഴ ദൈവങ്ങളെ പ്രാർത്ഥിച്ചെങ്കിലും അതും ഫലം കണ്ടില്ല. അങ്ങനെ വിജയം ഇന്ത്യയ്ക്കൊപ്പമായി.
പാക് ബൗളർമാരിൽ ഏറ്റവും ദയനീയമായ പ്രകടനം വഹാബ് റിയാസിന്റേതായിരുന്നു. 8.4 ഓവർ എറിഞ്ഞ വഹാബ് 10.03 എന്ന ശരാശരിയിൽ മൊത്തം 87 റൺസാണ് വിട്ടുകൊടുത്തത്. ചാമ്പ്യൻസ് ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും ധാരാളിയായ ബൗളറായി അങ്ങിനെ വഹാബ്. ഹസൻ അലി പത്തോവറിൽ എഴുപതും ഇമാദ് വാസിം 9.1 ഓവറിൽ 66 ഉം ഷദാബ് ഖാൻ പത്തോവറിൽ 52 ഉം റൺസ് വിട്ടുകൊടുത്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍