ലോകകപ്പ് വേദിയിൽ ഇന്ത്യയുടെ അജയ്യത; ട്വന്റി 20 ക്രിക്കറ്റിലും മുൻതൂക്കം; ആകെ ജയിച്ചത് ചാമ്പ്യൻസ് ട്രോഫിയിലെ മൂന്ന് മത്സരങ്ങൾ; നെഞ്ചിടിപ്പോടെ പാക്കിസ്ഥാൻ ഞായറാഴ്ച ഇന്ത്യക്കെതിരെ; ടീമിനെ പ്രഖ്യാപിച്ച് മുന്നൊരുക്കം; ട്വന്റി 20 ലോകകപ്പിന് ജയത്തോടെ തുടക്കമിടാൻ കോലിയും സംഘവും

സ്പോർട്സ് ഡെസ്ക്
ദുബായ്: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാക് ആവേശപ്പോരിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തിലെ പോരാട്ടങ്ങളുടെ പോരാട്ടമായി മാറാറുണ്ട് ഓരോ തവണയും ചിരവൈരികളായ ഇരുടീമുകളും നേർക്കുനേർ വരുമ്പോൾ. ഇത്തവണയും വിഭിന്നമല്ല. ടൂർണമെന്റിന്റെ മത്സര ക്രമം പ്രഖ്യാപിച്ചത് മുതൽ ആരാധകർ കാത്തിരിപ്പിലാണ്. ടിക്കറ്റുകൾ മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞു. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം ഇരു ടീമുകളും നേർക്കുനേർ വരുമ്പോൾ അവിസ്മരണീയ മത്സരമാണ് പ്രതീക്ഷിക്കുന്നത്.
ഞായറാഴ്ച്ച ദുബായിലാണ് ഇന്ത്യ-പാക് സൂപ്പർപോരാട്ടം. ലോകകപ്പ് വേദികളിൽ പാക്കിസ്ഥാന് ഒരിക്കൽ പോലും ഇന്ത്യയെ തോൽപ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പിൽ ഏഴ് തവണ ഇരുവരും മുഖാമുഖം വന്നപ്പോൾ നിരാശയായിരുന്നു പാക്കിസ്ഥാന് ഫലം. ട്വന്റി 20 ലോകകപ്പിൽ അഞ്ച് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ അഞ്ചിലും ഇന്ത്യ ആധിപത്യം പുലർത്തി. ലോകകപ്പിലെ സൂപ്പർ 12 പോരാട്ടങ്ങൾക്ക് മുന്നോടിയായി നടന്ന രണ്ട് സന്നാഹ മത്സരങ്ങളിലും ആധികാരിക ജയം നേടിയാണ് ഇന്ത്യ പോരാട്ടത്തിന് ഇറങ്ങുന്നത്.
കഴിഞ്ഞ 10 വർഷത്തെ അന്താരാഷ്ട്ര ട്വന്റി 20 ചരിത്രമെടുത്താലും പാക്കിസ്ഥാന് മേൽ ഇന്ത്യക്ക് മുൻതൂക്കമുണ്ട്. 129 മത്സരങ്ങൾ കളിച്ച പാക്കിസ്ഥാൻ 59.7 വിജയശരാശരിയിൽ 77 കളികളിലാണ് ജയം രുചിച്ചത്. 45 മത്സരങ്ങൾ തോറ്റപ്പോൾ രണ്ടെണ്ണം സമനിലയിലും അഞ്ചെണ്ണം ഫലമില്ലാതെയും അവസാനിച്ചു. ഇതേ കാലയളവിൽ ടീം ഇന്ത്യയുടെ വിജയശരാശരി 63.5 ആണ്. ഇന്ത്യ 115 കളികളിൽ 73 ജയവും രണ്ട് സമനിലയും നേടിയപ്പോൾ 37 മത്സരങ്ങൾ മാത്രമാണ് തോറ്റത്. മൂന്ന് കളികളിൽ ഫലമറിഞ്ഞില്ല.
മുൻകാല മത്സരങ്ങളുടെ കണക്കുകൾ പാക്കിസ്ഥാന്റെ നെഞ്ചിടിപ്പ് ഏറ്റുന്നതാണ്. എന്നാൽ ഇത്തവണ വീറോടെ പൊരുതാനാണ് പാക്കിസ്ഥാൻ നിരയുടെ തീരുമാനം. മുന്നൊരുക്കമെന്ന നിലയിൽ ദുബായിൽ ഇന്ത്യയെ നേരിടാനുള്ള 12 അംഗ സംഘത്തെ പ്രഖ്യാപിച്ചിരിക്കുകയാണ് മത്സരത്തിന് തലേ ദിവസം പാക്കിസ്ഥാൻ. ബാബർ അസം നയിക്കുന്ന ടീമിൽ മുതിർന്ന താരങ്ങളായ മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക് എന്നിവർ ഇടം നേടിയപ്പോൾ മുൻ നായകൻ സർഫറാസ് അഹമ്മദിന് ഇടമില്ല.
നായകൻ ബാബർ അസം, ഫകർ സമൻ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് റിസ്വാൻ, യുവ താരം ഹൈദർ അലി എന്നിവരാണ് ബാറ്റിങ് കരുത്ത്. ഷഹീൻ അഫ്രീദി നയിക്കുന്ന ബൗളിങ് നിരയിൽ ഹാരിസ് റൗഫ്, ഹസൻ അലി എന്നിവരുൾപ്പെടുന്നു. സ്പിൻ വിഭാഗത്തിൽ ലെഗ് സ്പിന്നർ ഷദാബ് ഖാൻ, ഇടങ്കയ്യൻ സ്പിന്നറായ ഓൾറൗണ്ടർ ഇമാദ് വസീം എന്നിവർ കരുത്ത് പകരും. ഹഫീസ്, മാലിക് എന്നീ മുതിർന്ന താരങ്ങളും സ്പിൻ വിഭാഗത്തിന് കരുത്ത് പകരും.
Pakistan's 12 for their #T20WorldCup opener against India.#WeHaveWeWill pic.twitter.com/vC0czmlGNO
— Pakistan Cricket (@TheRealPCB) October 23, 2021
അതേസമയം നാളത്തെ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. പാക്കിസ്ഥാൻ ശക്തരായ എതിരാളികളാണെന്നും ഇന്ത്യ മത്സരത്തിന് സജ്ജമാണെന്നും ക്യാപ്റ്റൻ വിരാട് കോലി പ്രതികരിച്ചിരുന്നു. അന്തിമ പ്ലേയിങ് ഇലവൻ എന്തായിരിക്കുമെന്ന് വെളിപ്പെടുത്താൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നാണ് കോലി വ്യക്തമാക്കിയത്.
ലോകകപ്പ് വേദികളിൽ പാക്കിസ്ഥാന് ഒരിക്കൽ പോലും ഇന്ത്യയെ തോൽപ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പിൽ ട്വന്റി 20 ലോകകപ്പുകളിൽ പൂർണ നിരാശയായിരുന്നു പാക്കിസ്ഥാന് ഫലം. ഐസിസി ടൂർണമെന്റുകളിൽ മൂന്ന് തവണ മാത്രമാണ് പാക്കിസ്ഥാന് ഇന്ത്യയോട് ജയിക്കാനായത്. മൂന്ന് മത്സരങ്ങളും ചാമ്പ്യൻസ് ട്രോഫിയിലായിരുന്നു. 2017ലെ ഫൈനലിൽ ഇന്ത്യയെ തോൽപിച്ചതാണ് ഒടുവിലത്തേത്.
ക്രിക്കറ്റ് പിച്ചിൽ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരുന്നത് രണ്ട് വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് എന്ന പ്രത്യേകതയുണ്ട്. ഇംഗ്ലണ്ടിൽ 2019ൽ നടന്ന ഏകദിന ലോകകപ്പിന് ശേഷം ഇരു ടീമും ഇതുവരെ മുഖാമുഖം വന്നിട്ടില്ല.
മത്സരത്തിനു മുൻപ് അവകാശവാദങ്ങളുമായി ഇരു ടീമുകളുടേയും ആരാധകരും മുൻ താരങ്ങളും രംഗത്തെത്തിക്കഴിഞ്ഞു. ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യ പാക്കിസ്ഥാനു മുന്നിൽ ഒരിക്കലും തോൽവി സമ്മതിച്ചിട്ടില്ല. അതേസമയം ദുബായിൽ അവസാനം കളിച്ച ആറ് ട്വന്റി20 മത്സരങ്ങളിലും പാക്കിസ്ഥാൻ തോൽവി അറഞ്ഞിട്ടില്ലെന്നതാണ് അവർക്ക് ആത്മവിശ്വാസം നൽകുന്നത്.
ലോകകപ്പ് പോരാട്ടങ്ങളുടെ കണക്കെടുത്താൽ 12 - 0 എന്ന മികച്ച നിലയിലാണ് ഇന്ത്യ. ഏകദിന, ട്വന്റി20 ലോകകപ്പുകളിൽ ഇരു ടീമുകളും പൊരുതിയപ്പോഴെല്ലാം ഇന്ത്യയാണു ജയിച്ചത്. ഏകദിന ലോകകപ്പിൽ ഏഴു വട്ടവും ട്വന്റി20യിൽ അഞ്ച് തവണയും ഇന്ത്യ ജയിച്ചു. ഇന്ത്യൻ താരങ്ങൾക്കു യുഎഇയിലെ പിച്ചുകൾ സുപരിചിതമാണ്. ഐപിഎൽ സീസണിന്റെ രണ്ടാം ഘട്ടമത്സരങ്ങൾ യുഎഇയിലെ ദുബായ്, അബുദാബി, ഷാർജ സ്റ്റേഡിയങ്ങളിലാണു നടന്നത്. ആ പരിചയത്തിലാണ് നാല് സ്പിന്നർമാരുമായി യുഎഇയിൽ കളിക്കാനിറക്കാൻ ഇന്ത്യ തീരുമാനിച്ചത്. രവിചന്ദ്രൻ അശ്വിൻ, വരുൺ ചക്രവർത്തി, രവീന്ദ്ര ജഡേജ, രാഹുൽ ചാഹർ എന്നിവരുടെ പ്രകടനം ലോകകപ്പിൽ ഇന്ത്യൻ മുന്നേറ്റത്തിൽ നിർണായകമാകും.
പാക്കിസ്ഥാൻ താരങ്ങൾക്കും യുഎഇയിലെ പിച്ചുകൾ പരിചിതമാണ്. വർഷങ്ങളായി പാക്കിസ്ഥാൻ ഹോം, എവേ മത്സരങ്ങൾ കളിച്ചിട്ടുള്ളത് യുഎഇയിലെ ഗ്രൗണ്ടുകളിലാണ്. യുഎഇയിലെ സാഹചര്യങ്ങൾ നന്നായി അറിയാമെന്നു പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രണ്ട് വർഷം മുൻപ് ഏകദിന ലോകകപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും അവസാനം ഏറ്റുമുട്ടിയത്.
രോഹിത് ശർമയുടെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ അന്ന് ജയിച്ചു. വാശിയേറിയ പോരാട്ടം നടന്ന 2007 ട്വന്റി20 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ തോൽപിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. പാക്കിസ്ഥാനു പുറമേ ഗ്രൂപ്പിൽ ന്യൂസീലൻഡ്, അഫ്ഗാനിസ്ഥാൻ, സ്കോട്ട്ലൻഡ്, നമീബിയ ടീമുകളാണ് ഇന്ത്യയ്ക്കൊപ്പമുള്ളത്. എങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടത്തിനായാണ്.
ഇന്ത്യൻ സ്ക്വാഡ്
വിരാട് കോലി(ക്യാപ്റ്റൻ), രോഹിത് ശർമ്മ(വൈസ് ക്യാപ്റ്റൻ), കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ചഹാർ, രവിചന്ദ്ര അശ്വിൻ, ഷർദ്ദുൽ ഠാക്കൂർ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി.
പാക്കിസ്ഥാൻ ടീം: ബാബർ അസം (ക്യാപ്റ്റൻ), ആസിഫ് അലി, ഫകർ സമൻ, ഹൈദർ അലി, മുഹമ്മദ് റിസ്വാൻ, ഇമാദ് വസീം, മുഹമ്മദ് ഹഫീസ്, ഷദാബ് ഖാൻ, ഷൊയ്ബ് മാലിക്, ഹാരിസ് റൗഫ്, ഹസൻ അലി, ഷഹീൻ അഫ്രീദി
ലോകകപ്പിൽ മുഖാമുഖം
2007 ട്വന്റി20 ലോകകപ്പ് ഫൈനൽ
ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയതിൽ ഏറ്റവും വാശിയേറിയ പോരാട്ടമെന്നാണ് 2007ലെ ഫൈനലിലെ വിശേഷിപ്പിക്കുന്നത്. ആദ്യ ട്വന്റി20 ലോകകപ്പിലെ ജേതാക്കളാകാൻ ഇന്ത്യയും പാക്കിസ്ഥാനും തുനിഞ്ഞിറങ്ങിയപ്പോൾ ടോസ് തുണച്ചത് ഇന്ത്യയെ. ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 157 റൺസടുത്തു. 54 പന്തുകളിൽ 75 റൺസടുത്ത ഗൗതം ഗംഭീറാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ലായത്. 16 പന്തുകളിൽ 30 റൺസ് അടിച്ച രോഹിത് ശർമയും ഈ മത്സരത്തിൽ തിളങ്ങി. മറുപടിയിൽ മികച്ച ബാറ്റിങ് പ്രകടനം പ്രതീക്ഷിച്ചിറങ്ങിയ പാക്കിസ്ഥാൻ ബാറ്റർമാർക്കു കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യ തിരിച്ചടി നൽകിയത്.
മിസ്ബാ ഉൾ ഹഖിന്റെ ബാറ്റിങ് പാക്കിസ്ഥാനെ ലോകകപ്പ് കിരീടത്തിലെത്തിച്ചെന്ന് എല്ലാവരും കരുതിയതാണ്. അവസാന നാലു പന്തിൽ പാക്കിസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത് ആറ് റൺസായിരുന്നു. ഒരു സ്കൂപ് ഷോട്ടിന് ശ്രമിച്ച മിസ്ബയെ മലയാളി താരം ശ്രീശാന്ത് ക്യാച്ചെടുത്തു പുറത്താക്കിയതോടെ കിരീടം ഇന്ത്യയ്ക്കു സ്വന്തം.
2007 ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടം
2007 ലോകകപ്പിലെ ഫൈനലിനു മുൻപ് ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടമുണ്ടായിരുന്നു. ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു. ഇന്ത്യ നേടിയത് 141 റൺസ്, മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാനും 141 റൺസെടുത്തു. ഡർബനിൽ നടന്ന മത്സരത്തിൽ ബോൾ ഔട്ട് നടത്തിയാണ് വിജയിയെ തീരുമാനിച്ചത്. ബോൾ ചെയ്തു വിക്കറ്റ് വീഴ്ത്തി വിജയിയെ തീരുമാനിക്കുന്ന രീതിയാണിത്. കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്നവർ വിജയിക്കും. 30 ന് ഇന്ത്യ കളി ജയിച്ചു.
ലോകകപ്പിൽ ന്യൂസീലൻഡിൽനിന്ന് വലിയ തോൽവി ഏറ്റുവാങ്ങിയ ശേഷമാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിടാൻ ഇറങ്ങുന്നത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽവച്ചായിരുന്നു മത്സരം. ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ നേടിയത് 118 റൺസ്. ഇന്ത്യൻ ബോളർമാർ തിളങ്ങിയെങ്കിലും മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്കു തുടക്കത്തിൽ പിഴച്ചു. അഞ്ചോവറിൽ മൂന്നിന് 23 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. അർധസെഞ്ചുറി (55) നേടിയ വിരാട് കോലിയുടെ ബാറ്റിങ് പ്രകടനമാണ് അന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഈ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ വിജയം കൂടിയായിരുന്നു ഇത്.
ടെസ്റ്റ്, ഏകദിനം, ട്വന്റി -20 മത്സരങ്ങൾ
ഇന്ത്യ പാക്കിസ്ഥാൻ വിഭജനത്തിന് ശേഷം അഞ്ച് വർഷം കഴിഞ്ഞാണ് ഇരു വിഭാഗങ്ങളും ക്രിക്കറ്റിൽ ആദ്യമായി ഏറ്റുമുട്ടുന്നത്. 1952 ഒക്ടോബർ 16 മുതൽ 18 വരെയായിരുന്നു അദ്യ മത്സരം. പാക്കിസ്ഥാന്റെ ആദ്യ ടെസ്റ്റ് മത്സരമായിരുന്നു ഇത്. മത്സരം നടന്നത് ഡൽഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ. ഇന്ത്യയ്ക്കായി ടെസ്റ്റ് കളിച്ചിട്ടുള്ള അബ്ദുൽ കർദാർ, അമിർ ഇലാഹി എന്നിവർ അന്ന് പാക്കിസ്ഥാനു വേണ്ടിയും കളിക്കാനിറങ്ങി. ഇന്നിങ്സിനും 70 റൺസിനും മത്സരം ഇന്ത്യ ജയിച്ചു.
1978 ഒക്ടോബർ ഒന്നിനാണ് ഇന്ത്യയും പാക്കിസ്ഥാനും ആദ്യ ഏകദിന പരമ്പര കളിക്കുന്നത്. ക്വെറ്റയിൽ നടന്ന ആദ്യ മത്സരത്തിൽ നാല് റൺസിന് പാക്കിസ്ഥാൻ തോറ്റു. സിയാൽകോട്ടിൽ നടന്ന രണ്ടാം മത്സരം പാക്കിസ്ഥാൻ ജയിച്ച് പരമ്പര 11 എന്ന നിലയിലാക്കി. മൂന്നാം മത്സരം വിവാദത്തിലാണ് അവസാനിച്ചത്. പാക്കിസ്ഥാൻ ബോളർ സർഫറാസ് നവാസിന്റെ തുടർ ബൗൺസറുകൾക്കെതിരെയും അംപയറുടെ നടപടിക്കെതിരെയും പ്രതിഷേധിച്ച ഇന്ത്യൻ ക്യാപ്റ്റൻ ബിഷൻ ബേദി മത്സരം വിട്ടുകൊടുക്കുകയായിരുന്നു. 2007 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലാണ് ഇന്ത്യയും പാക്കിസ്ഥാനും ട്വന്റി20യിൽ ആദ്യമായി ഏറ്റുമുട്ടുന്നത്. ടൈ ആയതിനെ തുടർന്ന് ബോൾ ഔട്ട് നടത്തി ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എഴ് വൻ കരകൾ എന്നത് എട്ട് വൻകരകൾ എന്ന് തിരുത്താനുള്ള സമയമായോ? സമുദ്രാന്തർഭാഗത്ത് 3,500 അടി ആഴത്തിൽ ഒരു പുതിയ ഭൂഖണ്ഡം കണ്ടെത്തിയതായി റിപ്പോർട്ട്; ഭൗമ ശാസ്ത്രലോകത്ത് പുതിയ വൻകരയെചൊല്ലി സംവാദം
- ഹോട്ടലിൽ ബിൽ എഴുതി തുടങ്ങി; എൽ ഐ സി ഏജന്റായി സൈക്കിൾ ചവിട്ടി; ഇന്ന് ഇന്നോവ ക്രിസ്റ്റയിലും ബെൻസിലും യാത്ര; മകൻ നടത്തുന്നത് വമ്പൻ ഹോട്ടൽ സമുച്ചയം; ഭാസുരാംഗൻ നടത്തിയത് 200 കോടിയുടെ തട്ടിപ്പ്; ഇത് കണ്ടലയെ കട്ടുമുടിച്ച സഹകരണക്കൊള്ള
- ആ ചുരിദാർ ആരുടെത്? മാക്കൂട്ടം ചുരം റോഡിൽ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ട്രോളി ബാഗിൽ തള്ളിയ യുവതി അണിഞ്ഞ വസ്ത്രത്തിന്റെ ചിത്രം പുറത്തുവിട്ട് പൊലീസ്; ഇന്നോവാ കാർ നമ്പർ വ്യാജമെന്ന് കണ്ടെത്തി; അന്വേഷണം പ്രതിസന്ധിയിൽ
- മണിപ്പൂരിൽ മുഖ്യമന്ത്രിക്ക് പോലും രക്ഷയില്ല; എൻ ബിരേൻ സിങ്ങിന്റെ കുടുംബ വീടിന് നേരേ ജനക്കൂട്ടത്തിന്റെ ആക്രമണശ്രമം; പൊലീസിനെയും, ദ്രുതകർമസേനയെയും മുൾമുനയിൽ നിർത്തി വസതിക്ക് നേരേ പാഞ്ഞടുത്ത് രണ്ടുഗ്രൂപ്പുകൾ; 24 മണിക്കൂറും കാവലുണ്ടായിട്ടും, രാത്രിയുടെ മറവിൽ വീട് ആക്രമിക്കാൻ നടന്ന ശ്രമത്തിൽ ഞെട്ടി ബിരേൻ സിങ്ങും
- എട്ടാം ക്ലാസുകാരിയെ മാതൃസഹോദരൻ പീഡിപ്പിച്ചു
- സിഗ്നലിനായുള്ള കാത്തിരിപ്പ് തുടരുന്നു; പ്രഗ്യാൻ റോവറും വിക്രം ലാൻഡറും ഇനി ഉണർന്നില്ലെങ്കിലും പ്രശ്നമല്ല; ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ നിറവേറ്റിയെന്ന് ഐഎസ്ആർഒ ചെയർമാൻ; പ്രതികൂല കാലാവസ്ഥയിൽ കേടുപാട് ഉണ്ടായിട്ടില്ലെങ്കിൽ ഉണരുമെന്നും എസ് സോമനാഥ്
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- മധു വധക്കേസിന് പിന്നിൽ വൻ സാമ്പത്തിക ഇടപാട് നടന്നു; സർക്കാർ സഹായമായി നൽകിയ 30 ലക്ഷം രൂപയിൽ നിന്ന് വായ്പ എടുത്തു; 78 ലക്ഷം രൂപ സംഭാവനയായി ലഭിച്ചതിൽ ഒരു പൈസ പോലും ഇപ്പോൾ ബാക്കിയില്ല: രാജിവെച്ച സ്പെഷൽ പ്രോസിക്യൂട്ടർ
- കുട്ടനാട്ടിലെ ഏറ്റവും വലിയ ജന്മി കുടുംബത്തിൽ ജനനം; 1943ലെ ബംഗാൾ മഹാക്ഷാമം ലക്ഷക്കണക്കിനു ജീവനെടുത്തപ്പോൾ ലോകത്തെ വിശപ്പ് നിർമ്മാർജനം ജീവിത വ്രതമാക്കിയ മങ്കൊമ്പുകാരൻ; ഐപിഎസ് വേണ്ടെന്ന് വച്ച ഹരിത വിപ്ലവം; വിടവാങ്ങുന്നത് സാമ്പത്തിക പരിസ്ഥിതിയുടെ പിതാവ്
- ആർ അശ്വിൻ ഏകദിന ലോകകപ്പ് ടീമിൽ; പരിക്കേറ്റ അക്സർ പട്ടേലിനെ ഒഴിവാക്കി; അശ്വിൻ കൂടി എത്തിയതോടെ 2011 ൽ ലോകകപ്പ് നേടിയ ടീമിലെ രണ്ടുപേർ ടീമിൽ
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- ഇന്ത്യക്കാരായ ഹിന്ദുക്കൾ രാജ്യം വിടണമെന്ന സിഖ്സ് ഫോർ ജസ്റ്റീസ് സംഘടനയുടെ ആഹ്വാനം എല്ലാ പരിധികളും ലംഘിക്കുന്നത്; എതിർത്ത് കാനഡയിലെ മന്ത്രിമാരും; ഹിന്ദു കനേഡിയൻ വംശജർ ആശങ്കയിൽ
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി; മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ഒന്നിക്കാൻ തടസ്സമായി നിയമങ്ങൾ; കുടുംബങ്ങളുടെ എതിർപ്പും പ്രതിസന്ധി
- 'സർ തെറ്റിദ്ധരിക്കരുത്; ഇത് ഓർമപ്പെടുത്തൽ മാത്രമാണ്; ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം; ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്'; ജയസൂര്യയെ അതിഥിയാക്കി പണി വാങ്ങി മന്ത്രി രാജീവ്; കളമശ്ശേരിയിൽ നടൻ താരമായപ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്