എല്ലാവരും മനുഷ്യരല്ലേ? തെറ്റ് പറ്റിപ്പോയെന്ന് സഞ്ജു; ടിസി മാത്യുവിനെ തെറി പറഞ്ഞെന്ന് സമ്മതിച്ച് വിശ്വനാഥും; ബാറ്റ് തല്ലിയൊടിച്ചത് മാനസിക സമ്മർദത്തിന്റെയും തെറ്റിദ്ധാരണയുടെയും പുറത്തെന്ന് അന്വേഷണ സമിതിയും; അച്ചടക്ക ലംഘനത്തിൽ അച്ഛനെ വിലക്കി മകനെ വെറുതെ വിടാൻ കെസിഎ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഡ്രസിങ് റൂമിലെ സഞ്ജു വി സാംസണിന്റെ ബാറ്റ് തല്ലിപൊളിക്കലും തുടർന്നുള്ള വിവാദവും പുറത്തു കൊണ്ടു വന്നത് മറുനാടൻ മലയാളിയായിരുന്നു. സഞ്ജുവിന്റെ അച്ഛൻ കെസിഎ പ്രസിഡന്റ് ടിസി മാത്യുവിനെ ചീത്തവിളിച്ചതും പുറം ലോകം അറിഞ്ഞത് മറുനാടനിലൂടെയായിരുന്നു. തുടർന്ന് താരത്തിന്റെ കുറ്റസമ്മത ഇമെയിലിലെ വിശദാംശങ്ങളും ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടനായിരുന്നു. ഈ സാഹചര്യത്തിൽ സഞ്ജുവിനെതിരെ കടുത്ത നടപടി വേണ്ടെന്ന നിലപാടിൽ കെസിഎ എത്തിയെന്നും പുറംലോകത്തെ അറിയിച്ചു. മറുനാടന്റെ ഈ വാർത്തകളെല്ലാം ശരിവയ്ക്കുന്ന സംഭവവികാസങ്ങളാണ് ഇന്ന് കെസിഎയിൽ ഉണ്ടായത്. തെറ്റ് പറ്റിയെന്ന് തുറന്ന് സമ്മതിച്ച് മാദ്ധ്യമങ്ങൾക്ക് മുന്നിൽ സഞ്ജു നേരിട്ടെത്തി. നേരത്തെ സഞ്ജുവിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് പരസ്യമായി പറഞ്ഞ അച്ഛൻ വിശ്വനാഥനെ തള്ളിപ്പറയുന്നതു കൂടിയായി സഞ്ജുവിന്റെ പ്രതികരണം.
ഇതോടെ സഞ്ജുവിന്റെ തെറ്റ് ഏറ്റുപറച്ചിൽ ആത്മാർത്ഥതയോടെയാണെന്ന് അച്ചടക്ക സമിതിയും നിലപാടിലെത്തി. അതായത് സഞ്ജുവിനെതിരെ കെസിഎ നടപടിയെടുക്കില്ലെന്നും ഉറപ്പായി. പക്ഷേ ടിസി മാത്യുവിനെ ചീത്ത പറഞ്ഞ സഞ്ജുവിന്റെ അച്ഛന് വിലക്ക് ഏർപ്പെടുത്താനാണ് കെസിഎയുടെ തീരുമാനം. സഞ്ജുവിന്റെ അച്ഛന് കുറഞ്ഞത് ഒരുവർഷത്തേക്ക് കെസിഎയുടേയും ബിസിസിഐയുടേയും മത്സരങ്ങൾ കാണുന്നതിന് വിലക്ക് ഏർപ്പെടുത്തും. അതായത് സഞ്ജുവിന്റെ മത്സരമൊന്നും തൽകാലത്ത് സ്റ്റേഡിയത്തിൽ ഇരുന്ന് കാണാൻ വിശ്വനാഥന് കഴിയില്ല. അച്ചടക്ക സമിതിക്ക് മുമ്പും പുറത്തും സഞ്ജു പരസ്യമായി കുറ്റസമ്മതം നടത്തി. അച്ചടക്ക സമിതിയിൽ മൊഴി നൽകാനെത്തിയ വിശ്വനാഥും മാത്യുവിനെ ചീത്ത പറഞ്ഞത് സമ്മതിച്ചു. പരിക്കുള്ളതിനാൽ എൻസിഎയിൽ പരിശീലനത്തിന് സൗകര്യമൊരുക്കാൻ വേണ്ടിയാണ് വിളിച്ചത്. എന്നാൽ മാത്യു സാറിനോട് പ്രകോപനം ഉണ്ടാകുന്ന തരത്തിൽ സമ്മതിച്ചുവെന്ന് വിശ്വനാഥനും മൊഴി നൽകി.
മൊഴി നൽകലിന് ശേഷമാണ് മാദ്ധ്യമങ്ങൾ മുന്നിൽ സഞ്ജു എല്ലാം തുറന്ന് പറഞ്ഞത്. എല്ലാവരും മനുഷ്യരല്ലേ? തെറ്റ് പറ്റിപ്പോയെന്ന് സഞ്ജു മാദ്ധ്യമങ്ങളോട് വിശദീകരിച്ചു. അന്തിമ തീരുമാനം എടുക്കേണ്ടത് കെസിഎ ആണ്. തനിക്ക് അനുകൂലമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ സഞ്ജു പറഞ്ഞു. അച്ചടക്ക സമിതിക്ക് മുമ്പിൽ സഞ്ജു എല്ലാം ഏറ്റു പറഞ്ഞു മാപ്പ് പറഞ്ഞു. മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്നതിന്റെ നിരാശയിലാണ് തന്റെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായതെന്ന് അന്വേഷണ സമിതിക്ക് മുന്നിൽ സഞ്ജു വിശദീകരണം നൽകി. ഇന്ത്യ എ-ടീമിനു വേണ്ടി നന്നായി കളിച്ച തനിക്ക് രഞ്ജി ട്രോഫിയിൽ കേരളത്തിനു വേണ്ടി നന്നായി കളിക്കാൻ കഴിഞ്ഞില്ല. അതിന്റെ നിരാശയും ദേഷ്യവും അടക്കാനായില്ലെന്നും നമ്മളൊക്കെ മനുഷ്യരല്ലേ എന്നും വിശദീകരണത്തിൽ സഞ്ജു പറഞ്ഞു. ഗ്രൗണ്ടിൽ നിന്ന് ഇറങ്ങി പോയതും തെറ്റായി എന്ന് സഞ്ജു സമ്മതിച്ചു.
സഞ്ജുവിന്റെ വിശദീകരണം ആത്മാർത്ഥമാണെന്ന് കരുതുന്നുവെന്നും സംഭവം താരത്തിന്റെ കരിയറിനെ ദോഷകരമായി ബാധിക്കില്ലെന്നും പരാതി അന്വേഷിക്കുന്ന കെ.സി.എ അസോസിയേഷൻ പ്രത്യേക സമിതി വ്യക്തമാക്കി. മാനസിക സമ്മർദത്തിന്റെയും തെറ്റിദ്ധാരണയുടെയും പുറത്താണ് സഞ്ജുവിന്റെ ഭാഗത്തു നിന്നും മോശമായ പെരുമാറ്റം ഉണ്ടായതെന്നാണ് സമിതിയുടെ വിലയിരുത്തൽ. താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ ആദ്യത്തെ സംഭവമാണ് ഇതെന്നതും വിലയിരുത്തപ്പെട്ടതായി അഡ്വ. ടി.ആർ ബാലകൃഷ്ണൻ അറിയിച്ചു. അതുകൊണ്ട് തന്നെ സഞ്ജുവിനെതിരെ താക്കീത് മാത്രമേ ഉണ്ടാകൂ. അടുത്ത മാസം തുടങ്ങുന്ന ട്വന്റി20 ക്രിക്കറ്റിൽ കേരളത്തിനായി ആദ്യ മത്സരം മുതൽ തന്നെ സഞ്ജു കളിക്കും. എന്നാൽ അച്ഛനെ വിലക്കാനുള്ള തീരുമാനവും കെസിഎയ്ക്ക് അച്ചടക്ക സമിതി കൈമാറും. കെസിഎ സെന്റട്രൽ കൗൺസിലാകും അന്തിമ തീരുമാനം എടുക്കുക. അച്ചടക്ക ലംഘന ആരോപണത്തിൽ സഞ്ജു സാംസണിനെതിരെ ദോഷകരമായ നടപടികൾ ഒന്നും ഉണ്ടാവില്ലെന്ന് കെസിഎ അന്വേഷണ സമിതി വ്യക്തമാക്കിയിട്ടുണ്ട്.
മുംബൈയിൽ ഗോവയ്ക്കെരിരെ നടന്ന രഞ്ജിട്രോഫി മത്സരത്തിൽ അച്ചടക്ക രഹിതമായി പെരുമാറിയെന്ന് ആയിരുന്നു സഞ്ജുവിന് എതിരായ പരാതി. ഗോവയ്ക്കെതിരെ രണ്ടാം ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായ താരം ഡ്രസ്സിങ് റൂമിലെത്തി ബാറ്റ് തല്ലിയൊടിച്ചുവെന്നും തുടർന്ന് ആരെയും അറിയിക്കാതെ പുറത്തുപോയെന്നും ആയിരുന്നു പ്രധാന ആരോപണം. സഞ്ജുവിന്റെ പിതാവ് കെ.സി.എ ഭാരവാഹികളോട് ഫോണിലൂടെ മോശമായി സംസാരിച്ചുവെന്നും ആരോപണം ഉയർന്നിരുന്നു. തുടക്കത്തിൽ മറുനാടൻ ഉയർത്തി വിട്ട ഈ വാർത്ത നിഷേധിച്ച് വിശ്വനാഥൻ മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി. എന്നാൽ ടിസി മാത്യുവിനെ ചീത്ത പറയുന്ന ശബ്ദരേഖയുള്ളതുകൊണ്ട് വിശ്വനാഥന്റെ ആ വാദം നിലനിൽക്കില്ലെന്ന് വ്യക്തമായി. ഇത് മനസ്സിലാക്കിയാണ് വിശ്വനാഥനും തെറ്റ് സമ്മതിച്ച് കെസിഎ അച്ചടക്ക സമിതിക്ക് മുന്നിലെത്തിയത്. കെസിഎ വിലക്ക് ഏർപ്പെടുത്തിയാൽ മകന്റെ ക്രിക്കറ്റ് ഭാവി തന്നെ അടയുമായിരുന്നു. ഈ സാഹചര്യത്തിലാണ് മനം മാറ്റം.
സംഭവത്തിൽ പരാതി ഉയർന്ന സാഹചര്യത്തിൽ നാലംഗ സമിതിയെ കെസിഎ അന്വേഷണത്തിന് നിയോഗിച്ചിരുന്നു. മുൻ കേരളാ രഞ്ജി ക്യാപ്റ്റൻ എസ്.രമേശ്, ബി.സി.സിഐ മാച്ച് റഫറി പി രംഗനാഥൻ, കെ.സി.എ വൈസ് പ്രസിഡന്റ് അഡ്വ. ടി.ആർ ബാലകൃഷ്ണൻ, അഡ്വ.ശ്രീജിത്ത് വി.നായർ എന്നിവരായിരുന്നു സമിതി അംഗങ്ങൾ. ഇവരാണ് സഞ്ജുവിൽ നിന്നും അച്ഛനിൽ നിന്നും മൊഴിയെടുത്തത്. ടീം ക്യാപ്ടൻ റോഹൻ പ്രേമും പരിശീലകൻ ടിനു യോഹന്നാനും സഞ്ജു അച്ചടക്ക ലംഘനം നടത്തിയെന്ന നിലപാട് തന്നെയായിരുന്നു കെസിഎ സമിതിക്ക് മുന്നിലെടുത്തത്.
Stories you may Like
- പ്രതിസന്ധികൾ വിഴിഞ്ഞത്തെ പ്രതിഭയ്ക്ക് പുത്തരിയല്ല; സഞ്ജു 'ദി മാൻ ഓഫ് ദി മാച്ച്'
- പാളിലെ 'മസിൽ കാട്ടൽ' സഞ്ജുവിന് ക്രിക്കറ്റ് ജീവിതം തുടരാനുള്ള ജീവവായു!
- രഞ്ജി ട്രോഫി കളിച്ചില്ലെങ്കിൽ ഐപിഎല്ലിൽ പങ്കെടുപ്പിക്കില്ല; ലേലത്തിൽ പോലും ഉൾപ്പെടില്ല
- ഇഷാൻ കിഷന്റെയും ശ്രേയസിന്റെയും കോൺട്രാക്റ്റ് റദ്ദാക്കിയേക്കും
- ഇഷാൻ കിഷനെതിരെ നടപടിക്ക് സാധ്യത, മുന്നറിയിപ്പുമായി ജയ് ഷാ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍