മഴ രസംകൊല്ലിയായിട്ടും ആവേശം കൊടുമുടി കയറിയപ്പോൾ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിന് അഞ്ചാം ഐപിഎൽ കിരീടം; ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിനെ ഫൈനലിൽ കീഴടക്കിയത് അഞ്ചുവിക്കറ്റിന്; അവസാന പന്ത് ജഡേജ ബൗണ്ടറി കടത്തിയതോടെ ധോണിയുടെ ശേഖരത്തിൽ ഒരുട്രോഫി കൂടി; ഓൾ റൗണ്ട് മികവിൽ തിളങ്ങിയെങ്കിലും നിലവിലെ ചാമ്പ്യന്മാർക്ക് അടിതെറ്റി; പുതിയ ചാമ്പ്യന്മാർക്കുള്ള 20 കോടി വാരി ചെന്നൈ
മറുനാടൻ മലയാളി ബ്യൂറോ
അഹമ്മദാബാദ്: മഴ ഇടയ്ക്ക് രസംകൊല്ലി ആയെങ്കിലും ആരാധകരെ ആനന്ദത്തിലാറാടിച്ച് ചെന്നൈ സൂപ്പർ കിങ്സ് 16 ാമത് ഐപിഎല്ലിൽ ചാമ്പ്യന്മാരായി.അഞ്ചാം കിരീടം എന്ന ചെന്നൈയുടെ മോഹം സഫലമായി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ, ഗുജറാത്ത് ടൈറ്റൻസിനെ ധോണിയുടെ ടീം അഞ്ചുവിക്കറ്റിന് കീഴടക്കി.
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ആദ്യ ട്വന്റ് 20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച എം എസ് ധോണിയുടെ ശേഖരത്തിൽ ഒരു ട്രോഫി കൂടി എത്തി. ഐപിഎൽ ഫൈനലിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയ ഇന്ത്യൻ ടി 20 ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റൻസിന് ചാമ്പ്യൻ പട്ടം നിലനിർത്താനായില്ല കഴിഞ്ഞ വർഷം ടൂർണമെന്റിൽ കളിച്ചുതുടങ്ങിയ ടീം ആദ്യ സീസണിൽ തന്നെ ചാമ്പ്യന്മാരായി. ഇത്തവണയും സ്ഥിരതയ്യാർന്ന പ്രകടനമായിരുന്നു. അഞ്ചുദിവസം മുമ്പ് ചെന്നൈ തോൽപ്പിച്ചുവിട്ട ഗുജറാത്ത്, മുംബൈയെ രണ്ടാം ക്വാളിഫയറിൽ ആധികാരികമായി തകർത്താണ് ഫൈനലിൽ എത്തിയത്. എന്നാൽ, ഗുജറാത്തിന്റെ ഓൾ റൗണ്ട് മികവിനും ചെന്നൈയുടെ ഫിനിഷിങ് പാടവത്തെ മറികടക്കാനായില്ല.
ഗുജറാത്തിനെതിരെ,ചെന്നൈ 215 റൺസ് ലക്ഷ്യം നേടിയെടുക്കാൻ ക്രീസിൽ ഇറങ്ങിയ പാടേ മഴ പെയ്യുകയായിരുന്നു. നാലുറൺസ് മാത്രമായിരുന്നു സ്കോര്‍ ബോർഡിൽ. ഇതോടെ ദീർഘനേരം കളിമുടങ്ങി. പുലർച്ചെ 12.10 നാണ് വീണ്ടും കളിയാരംഭിച്ചത്. ഡക്വർത്ത് ലൂയിസ് നിയമപ്രകാരം 15 ഓവറായി കളി ചുരുക്കി. സിഎസ് കെയുടെ ടാർജറ്റ് 171 റൺസായി പുതുക്കി നിശ്ചയിച്ചു. ഞായറാഴ്ച കളി മുടങ്ങിയതോടെയാണ് റിസർവ് ദിനമായ തിങ്കളാഴ്ചത്തേക്ക് കളി നീണ്ടത്. ചെന്നൈയുടെ റിതുരാജ് ഗെയ്ക് വാദ് നാലുറൺസും, ദേവൺ കോൺവേ റണ്ണെടുക്കാതെയും ക്രീസിൽ നിൽക്കുമ്പോഴാണ് ഇന്നുമഴ വന്നത്. മഴയ്ക്ക്ശേഷം കളി പുനരാംരംഭിച്ചപ്പോൾ, ഇരുവരും തകർത്തടിച്ചു. ആക്രമിച്ചുകളിക്കുക എന്ന നയമാണ് സിഎസ്കെ പുറത്തെടുത്തത്.
മുഹമ്മദ് ഷമിയുടെ ആദ്യ ഓവറിൽ ഗെയ്ക്ക്വാദും, ദേവണും ചേർന്ന് 10 റൺസെടുത്തു. ഇതിൽ ഗെയ്ക്ക്വാദിന്റെ രണ്ടു ഫോറും ഉൾപ്പെടുന്നു. എന്നാൽ, ആവേശം അധികനേരം നീണ്ടുനിന്നില്ല. 26 റൺസെടുത്ത ഗെയ്ക് വാദ് നൂർ മുഹമ്മദിന് മുന്നിൽ വീണു. ഷോട്ടിന്റെ ടൈമിങ് തെറ്റിയതോടെ, പന്ത് റാഷിദ് ഖാന്റെ കൈകളിലേത്തി. അർദ്ധസെഞ്ച്വറിക്കടുത്ത് ദേവൺ
കോൺവേയും നൂർ മുഹമ്മദിന്റെ മുന്നിൽ വീണു. ബൗണ്ടറിക്കായി ശ്രമിച്ച കോൺവേ മോഹിത് ശർമയുടെ കൈകളിൽ ഒതുങ്ങി.
ഗെയ്ക്കാവാദും ദേവണും പുറത്തായിട്ടും, സിഎസ്കെയ്ക്ക് ഉപേക്ഷിക്കാൻ ആക്രമണം
സാധ്യമായിരുന്നില്ല. ശിവം ദുബെയും അജിൻക്യ റഹാനെയും ചേർന്ന് 9.1 ഓവറിൽ സിഎസ്കെയെ 100 ലെത്തിച്ചു. എന്നാൽ, 27 റൺസെടുത്ത റഹാനെയെ മോഹിത് ശർമ മടക്കി അയച്ചതോടെ ഗുജറാത്തിന് വീണ്ടും പ്രതീക്ഷയായെങ്കിലും, പകരം എത്തിയ അമ്പാട്ടി റായിഡുവും കൂറ്റൻ അടികളിലേക്ക് നീങ്ങി. റായിഡു മടങ്ങി ധോണി വന്നപ്പോൾ 13 പന്തിൽ 22 റൺസായിരുന്നു വേണ്ടിയിരുന്നത്. ആവശ്യമുള്ള റൺറേറ്റ് 10.5 ഉം. എന്നാൽ, മോഹിത് ശർമ ധോണിയെ ഡക്ക് ഔട്ടാക്കിയതോടെ സിഎസ്കെയുടെ പ്രതീക്ഷകൾ മങ്ങി.
ശിവം ദുബെയും രവീന്ദ്ര ജഡേജയും ചേർന്നാണ് ആവേശകരമായ അന്ത്യത്തിൽ ചെന്നൈയെ ജയത്തിലേക്ക് നയിച്ചത്. 15ാം ഓവറിലെ അവസാന രണ്ടുപന്തിൽ ജയിക്കാൻ 10 റൺസ് വേണമായിരുന്നു. ഒരു സിക്സ് ജഡേജയുടെ ബാറ്റിൽ നിന്ന് മൂളി പറന്നു. അവസാന പന്തിൽ ജയിക്കാൻ നാലു റൺസ് വേണമായിരുന്നു. ആകാംക്ഷയുടെ മുൾമുനയിൽ, ജഡേജ ബൗണ്ടറി കടത്തിയാണ് ചെന്നൈയെ വിജയത്തിലെത്തിച്ചത്.
നേരത്തെ സായി സുദർശനും വൃദ്ധിമാൻ സാഹ നിറഞ്ഞാടിയപ്പോൾ ചെന്നൈ സൂപ്പർ കിങ്സിന് ഗുജറാത്ത് ടൈറ്റൻസ് ലക്ഷ്യം കുറിച്ച് കൊടുത്തത് 215. നാലുവിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് 214 റൺസെടുത്തു. ഐപിഎൽ ഫൈനലിലെ ഒടുടീമിന്റെ ഉയർന്ന സ്കോർ. സായി സുദർശൻ വെറും 47 പന്തിൽ 96 റൺസെടുത്തു. 23 കാരനായ ചെന്നൈ പയ്യൻസിന്റെ ഇന്നിങ്സിൽ എട്ടുഫോറും ആറും സിക്സും. ഡെത്ത് ഓഫറുകളിലാണ് സായ് ബാറ്റ് ആഞ്ഞുവീശിയത്.
നേരത്തെ വൃദ്ധിമാൻ സാഹ 39 പന്തിൽ 54 റൺസെടുത്തു. ഇന്നുപക്ഷേ ഓപ്പണിങ് പങ്കാളിയായ ശുഭ്മാൻ ഗില്ലിന് 39 റൺസിൽ പവലിയനിലേക്ക് മടങ്ങേണ്ടി വന്നു. റിസർവ് ദിനത്തിൽ, ഞായറാഴ്ചത്തെ പോലെ മഴ രസം കൊല്ലിയായില്ല. നേരിയ ചാറ്റൽ മഴ മാത്രം. മഴ വരുമെന്ന് പേടിച്ച് ധോണി ഫീൽഡിങ് തിരഞ്ഞെടുത്തു. ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും വൃദ്ധിമാൻ സാഹയും തുടക്കം മോശമാക്കിയില്ല. ഇരുവരെയും ക്യാച്ചെടുത്ത് പുറത്താക്കാനുള്ള അവസരം ദീപക് ചാഹർ പാഴാക്കിയതോടെ, ഗില്ലും സാഹയും കളം തകർത്തു. ആദ്യ വിക്കറ്റിൽ 77 റൺസാണ് ഗില്ലും സാഹയും ചേർന്ന് അടിച്ചെടുത്തത്. രവീന്ദ്ര ജഡേജയെ ഇറക്കിയാണ് ധോണി ഈ കൂട്ടുകെട്ട് പൊളിച്ചത്. ജഡേജയുടെ പന്തിൽ ഗില്ലിനെ ധോനി സ്റ്റംപ് ചെയ്ത് പുറത്താക്കിതോടെയാണ് സായ് സുദർശൻ ക്രീസിലെത്തിയത്. സുദർശനെ കാഴ്ചക്കാരനാക്കി സാഹ അടിച്ചുതകർത്തു. ഇരുവരും ചേർന്ന് 11.1 ഓവറിൽ ടീം സ്കോർ 100 കടത്തി. 12.3 ഓവറിൽ സാഹ അർധസെഞ്ചുറി നേടി. 50 റൺസ് മറികടക്കാൻ താരത്തിന് 36 പന്തുകൾ മാത്രമാണ് വേണ്ടിവന്നത്. പിന്നീട് സുദർശന്റെ ഊഴമായിരുന്നു.
39 പന്തിൽ നിന്ന് അഞ്ച് ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ 54 റൺസെടുത്താണ് സാഹ ക്രീസ് വിട്ടത്. ചെന്നൈയ്ക്ക് വേണ്ടി മതീഷ് പതിരണ രണ്ട് വിക്കറ്റെടുത്തപ്പോൾ ദീപക് ചാഹറും ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. തുഷാർ ദേശ്പാണ്ഡെ നാലോവറിൽ 56 റൺസാണ് വിട്ടുകൊടുത്തത്.
ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും പ്ലേ ഓഫിൽ കളിച്ച അതേ ടീമിനെ നിലനിർത്തി. സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈയെ അഞ്ച് വിക്കറ്റിന് തോൽപിച്ച് ജൈത്രയാത്ര തുടങ്ങിയ ഹാർദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫിലെത്തിയത് പോയന്റ് പട്ടികയിൽ ഒന്നാമന്മാരായാണ്. എന്നാൽ ചെപ്പോക്കിൽ നടന്ന ആദ്യ ക്വാളിഫയറിൽ ധോണിയും സംഘവും ഹാർദിക്കിന്റെ ഗുജറാത്തിനെ 15 റൺസിന് വീഴ്ത്തി ഫൈനലുറപ്പിക്കുന്ന ആദ്യ ടീമായി.
ഇക്കുറി ഐ.പി.എൽ. പ്രാഥമിക റൗണ്ട് മത്സരം കഴിഞ്ഞപ്പോൾ ഗുജറാത്ത് ഒന്നാമതും ചെന്നൈ രണ്ടാമതുമായിരുന്നു. ഒന്നാം ക്വാളിഫയറിൽ ചെന്നൈ ഗ്രൗണ്ടിൽ ഗുജറാത്തിനെ തകർത്ത് ചെന്നൈ ഫൈനലിലെത്തിയപ്പോൾ, വെള്ളിയാഴ്ച രണ്ടാം ക്വാളിഫയറിൽ മുംബൈയെ ആധികാരികമായി തോൽപ്പിച്ചാണ് ഗുജറാത്ത് ഫൈനലിലെത്തിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍