തുടക്കം മുതൽ സിഎസ്കെയുടെ ഒരേയൊരു മുഖം; ഏറ്റവുമധികം വിജയങ്ങളിലേക്ക് നയിച്ച നായകൻ; 'തല' ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത് ഉചിതമായ സമയത്ത്; ധോണിയുടെ പിൻഗാമിയാവാൻ ഏറ്റവും ഉചിതനാണ് ജഡേജയെന്ന് സിഇഒ കാശി വിശ്വനാഥൻ

സ്പോർട്സ് ഡെസ്ക്
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന ക്രിക്കറ്റ് മാമാങ്കം ഇന്ത്യയിലാദ്യമായി ഉടലെടുത്ത കാലം തൊട്ട് എം എസ് ധോനി ചെന്നൈയുടെ ഭാഗമാണ്. 2007-ൽ ഇന്ത്യയെ ട്വന്റി 20 ലോകകപ്പ് വിജയിയാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ധോനിയെ ചെന്നൈ വിശ്വസിച്ചു. ആ വിശ്വാസം കാത്തുസൂക്ഷിക്കാനും ധോനിക്ക് സാധിച്ചു. 2008-ലെ ആദ്യ സീസണിൽ തന്നെ ഫൈനലിൽ ഇടം നേടി ചരിത്രം സൃഷ്ടിക്കാൻ ധോനിയുടെ മഞ്ഞപ്പടയ്ക്ക് സാധിച്ചു. ഫൈനൽ രാജസ്ഥാനോട് അടിയറവ് പറഞ്ഞെങ്കിലും ധോനിയെന്ന യോദ്ധാവ് തളരാൻ തയ്യാറല്ലായിരുന്നു.
ആദ്യ രണ്ടു സീസണുകൾക്ക് ശേഷം 2010-ൽ ചെന്നൈയെ കിരീട നേട്ടത്തിലെത്തിച്ച് ധോനി ആരാധകർക്ക് തന്നോടുള്ള വിശ്വാസം കാത്തു. 2011-ലും ചാമ്പ്യന്മാരായി ധോനി തുടർച്ചയായി രണ്ടാം തവണ കിരീടം ചെന്നൈയിലേക്ക് തന്നെ കൊണ്ടുവന്നു. 2011-ൽ ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ് നേടിയ ധോനി ഐ.പി.എൽ കിരീടത്തിലും മുത്തമിട്ട് ചരിത്രം സൃഷ്ടിച്ചു. 2010-ലും 2014-ലും ചാമ്പ്യൻസ് ലീഗ് ട്വന്റി 20 കിരീടം ചെന്നൈയ്ക്ക് നേടിക്കൊടുക്കാനും ധോനിക്ക് കഴിഞ്ഞു.
എന്നാൽ 2013-ൽ നടന്ന കോഴ വിവാദത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ഉടമകൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ ടീം ഐ.പി.എല്ലിൽ നിന്ന് പുറത്തായി. ധോനി റൈസിങ് പുണെ ജയന്റ്സിലേക്ക് ചേക്കേറി. പിന്നീട് 2018-ലാണ് ചെന്നൈ തിരിച്ച് ഐ.പി.എല്ലിലേക്ക് രംഗപ്രവേശനം നടത്തിയത്. ആ വരവ് രാജകീയമായിത്തന്നെയായിരുന്നു. 2018-ൽ രണ്ടാം വരവിൽ കിരിടം നേടിക്കൊണ്ട് ധോനി ചെന്നൈ ആരാധകരുടെ നെഞ്ചിൽ ആവേശക്കോടി നാട്ടി.
ഇതോടെ നഷ്ടപ്പെട്ട ആരാധകരുടെ വീര്യം പതിന്മടങ്ങോടെ ഉയർന്നു. ചെന്നൈയുടെ മഞ്ഞ ജഴ്സിയും മഞ്ഞക്കൊടിയും ഐ.പി.എൽ സ്റ്റേഡിയങ്ങളെ പുളകം കൊള്ളിച്ചു. പിന്നീട് 2021-ലും കിരീടം നേടി ധോനി ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിച്ചു. ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ചെന്നൈ പരാജയപ്പെടുത്തുമ്പോൾ വിക്കറ്റിന് പിറകിൽ ചെറിയൊരു ചിരിയുമായി ധോനിയുണ്ടായിരുന്നു.
പ്രായാധിക്യം ധോണിയെ തളർത്തിയെന്ന വിമർശനങ്ങൾ ഉയരുമ്പോഴും തങ്ങളുടെ പ്രിയപ്പെട്ട കപ്പിത്താനെ തള്ളിക്കളയാൻ മഞ്ഞപ്പട തയ്യാറായില്ല. ധോനിയില്ലാതെ ചെന്നൈയില്ല, ചെന്നൈയില്ലാതെ ധോനിയും എന്ന് തുറന്നു പറഞ്ഞു ചെന്നൈ സൂപ്പർ കിങ്സിന്റെ ഉടമകളിലൊരാളായ എൻ.ശ്രീനിവാസൻ.
2022 ഐ.പി.എൽ താരലേലത്തിന് മുൻപ് ധോനിയെ എന്തുകൊണ്ട് ടീമിൽ നിലനിർത്തി എന്നതിനുള്ള ഉത്തരം കൂടിയാണീ വാക്കുകൾ. എം.എസ്.ധോനി എന്ന കപ്പിത്താൻ ഈ മഞ്ഞക്കടലിന് എത്രമാത്രം പ്രിയപ്പെട്ടവനാണെന്ന് ഈ വാക്കുകളിൽ നിന്ന് വ്യക്തം. ഐ.പി.എൽ തുടങ്ങിയ കാലം തൊട്ട് ചെന്നൈ സൂപ്പർ കിങ്സിന് ഒരേയൊരു മുഖം മാത്രമേയുള്ളൂ. അത് മഹേന്ദ്ര സിങ് ധോനിയുടെതാണ്. ധോനിയുടെ കീഴിൽ ചെന്നൈ നേടിയ വിജയങ്ങൾ മറ്റൊരു ടീമിനും അവകാശപ്പെടാവുന്നതിനേക്കാൾ എത്രയോ മുകളിലാണ്.
ഐപിഎൽ സ്ഥിരതയാർന്ന പ്രകടനം എന്നും തുടർന്ന ചെന്നൈ സൂപ്പർ കിങ്സ് 2020 സീസണിൽ മാത്രമാണ് പ്ലേ ഓഫ് കാണാതെ പുറത്തായത് എന്ന് പറയുമ്പോൾ മനസ്സിലാകും അവരുടെ പ്രകടനത്തിന്റെ മികവ്.
ചെന്നൈ സൂപ്പർ കിങ്സിനെ ഇതുവരെ ഐ.പി.എല്ലിൽ 11 തവണ പ്ലേ ഓഫിലും ഒൻപത് തവണ ഫൈനലിലുമെത്തിക്കാൻ ധോനിക്ക് സാധിച്ചു. ഐ.പി.എല്ലിൽ മറ്റൊരു നായകനും അവകാശപ്പെടാനാവാത്ത അസൂയാവഹമായ നേട്ടം. രാജകീയമായി തന്നെയാണ് ധോനി ചെന്നൈയുടെ നായകസ്ഥാനത്തുനിന്ന് പടിയിറങ്ങുന്നത്. 2020-ൽ തകർന്ന് തരിപ്പണമായ ടീമിലെ മിക്ക താരങ്ങളെയും നിലനിർത്തിയായിരുന്നു ടീമിനെ വയസ്സൻപടയെന്ന് പരിഹസിച്ചവർക്ക് മുന്നിൽ 2021-ൽ കിരീടം നേടാൻ ധോനിയുടെ നായകമികവ് വഴിയൊരുക്കിയത്.
ധോനിയുടെ കീഴിൽ ചെന്നൈ 204 മത്സരങ്ങളിലാണ് കളിച്ചത്. അതിൽ 121 മത്സരങ്ങളിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ ധോനിക്ക് സാധിച്ചു. 59.60 ആണ് ധോനിയുടെ ഐ.പി.എല്ലിലെ വിജയശരാശരി.
2020 ഐപിഎൽ സീസണിന് തൊട്ടുമുമ്പ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിച്ച അതേ ധോണി പുതിയ ഐപിൽ സീസണിന് തുടക്കമിടാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേ ക്യാപ്റ്റൻസി തന്റെ പ്രിയപ്പെട്ട സഹതാരത്തിന് വച്ചുനീട്ടി മാറ്റത്തിന് വഴിതുറക്കുകയാണ്.
ചെന്നൈ സൂപ്പർ കിങ്സ് നായകപദവിയിൽ എം എസ് ധോണി യുഗത്തിന് വിരാമിട്ട് ക്യാപ്റ്റൻസി രവീന്ദ്ര ജഡേജയ്ക്ക് കൈമാറുകയായിരുന്നു സിഎസ്കെ. ധോണി ക്യാപ്റ്റൻ സ്ഥാനം കൈമാറാനെടുത്ത തീരുമാനത്തെ കുറിച്ച് വിശദീകരിച്ചിരച്ച് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ രംഗത്തെത്തിയിരുന്നു.
'ക്യാപ്റ്റൻസി മാറ്റത്തെ കുറിച്ച് എം എസ് ധോണി ചിന്തിക്കുന്നുണ്ടായിരുന്നു. ജഡ്ഡുവിന് ക്യാപ്റ്റൻ പദവി കൈമാറുന്ന ഏറ്റവും ഉചിതമായ സമയമാണിത് എന്ന് ധോണിക്ക് തോന്നി. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ജഡേജയെന്നും ധോണിക്കറിയാം. അതിനാൽ സിഎസ്കെ ജഡേജ നയിക്കേണ്ട കൃത്യമായ സമയമാണിത്' എന്നും കാശി വിശ്വനാഥൻ പറഞ്ഞതായി ഇഎസ്പിഎൻ ക്രിക്ഇൻഫോ പറഞ്ഞു.
'ജഡേജയെ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു. കഴിഞ് വർഷം തന്നെ ഇങ്ങനെയൊരു പദ്ധതിയുണ്ടായിരുന്നു. എം എസ് ധോണിയുടെ പിൻഗാമിയാവാൻ ഏറ്റവും ഉചിതനാണ് ജഡേജയെന്ന് നമുക്കറിയാം. രാജ്യാന്തര ക്രിക്കറ്റിൽ വളർത്തിയെടുത്ത ശേഷം വിരാട് കോലിക്ക് ഇന്ത്യൻ ക്യാപ്റ്റൻസി ധോണി കൈമാറിയതിന് സമാനമാണിത്. അതേപോലെ അനായാസം ക്യാപ്റ്റൻസി മാറ്റം ചെന്നൈ സൂപ്പർ കിങ്സിലും ധോണി ആഗ്രഹിച്ചിരുന്നു. ഫ്രാഞ്ചൈസിക്കായി മികവ് കാട്ടാൻ ജഡേജയ്ക്കാകും. മികച്ച ഓൾറൗണ്ടറാണ് അദേഹം. ടീമിനെ ഒന്നിച്ച് കൊണ്ടുപോകാൻ സാധിക്കും. ധോണിയുടെ പിന്തുണ എപ്പോഴുമുണ്ടാകും' എന്നും സിഎസ്കെ സിഇഒ കൂട്ടിച്ചേർത്തു.
എം എസ് ധോണിക്കും സുരേഷ് റെയ്നക്കും ശേഷം ചെന്നൈയുടെ നായകനാകുന്ന മൂന്നാമത്തെ മാത്രം കളിക്കാരനാണ് രവീന്ദ്ര ജഡേജ. 2010ൽ ധോണിയുടെ അഭാവത്തിൽ ചെന്നൈയെ റെയ്ന നാലു മത്സരങ്ങളിൽ നയിച്ചിരുന്നു. 2012 മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമാണ് രവീന്ദ്ര ജഡേജ.
2008ൽ ഐപിഎല്ലിലെ അരങ്ങേറ്റ സീസൺ മുതൽ ചെന്നൈയുടെ നായകനായിരുന്നു എം എസ് ധോണി. ചെന്നൈയെ നാലു തവണ കിരീടത്തിലേക്ക് നയിച്ച ധോണി, രോഹിത് ശർമ്മക്ക് ശേഷം ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ നായകനാണ്.
ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കാരനെന്ന നിലയിൽ ഈ സീസണിലും വരും സീസണിലും ധോണി ടീമിലുണ്ടാവുമെന്നാണ് ചെന്നൈ സൂപ്പർ കിങ്സ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- സംവിധായകൻ പ്രിയദർശന്റേയും ലിസിയുടേയും മകൻ സിദ്ധാർഥ് വിവാഹിതനായി; വധു അമേരിക്കൻ സ്വദേശിനിയായ വിഷ്വൽ പ്രൊഡ്യൂസർ മെർലിൻ; ചെന്നൈയിലെ ഫ്ളാറ്റിൽ തീർത്തും ലളിതമായി വിവാഹ ചടങ്ങുകൾ; മകന്റെ വിവാഹത്തിനായി വീണ്ടും ഒരുമിച്ചു പ്രിയദർശനും ലിസിയും; നാത്തൂൻ റോളിൽ തിളങ്ങി കല്യാണി പ്രിയദർശനും
- കുഞ്ഞുവാവയെ കൂട്ടിയിട്ട് വരാമെന്ന പ്രതീക്ഷയിൽ ഇന്നലെ സ്കൂളിൽ പോലും പോയില്ല; കാറിൽ സഞ്ചരിക്കുന്നതിനിടെ അമ്മയും അച്ഛനും പറഞ്ഞുകൊണ്ടിരുന്നതും വാവയെ കുറിച്ചുതന്നെ; എല്ലാ സന്തോഷവും പൊടുന്നനെ ഇല്ലാതാക്കി തീഗോളം; കണ്ണൂരിലെ ദുരന്തത്തിൽ പാടേ ഒറ്റയ്ക്കായി പോയി ശ്രീപാർവതി
- എൻജിനിൽ തീ; അബുദാബി-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി എന്ന് മാധ്യമങ്ങൾ; സംഭവം അതല്ലെന്ന് വ്യോമയാന വിദഗ്ധനായ ജേക്കബ് കെ ഫിലിപ്പ്; ഫ്ളെയിം ഔട്ടാകുക എന്നാൽ എഞ്ചിൻ തനിയെ ഓഫാകുക എന്നർത്ഥം; തീ കൊണ്ടുള്ള കളി തെറ്റിയത് ഇങ്ങനെ
- മുടി പറിച്ചും തുണിയൂരിയും തമ്മിൽ തല്ലി; ഒരു വിമാനത്തിൽ സംഭവിച്ചത് ഞെട്ടിക്കുന്ന കാര്യങ്ങൾ; സീറ്റ് ഒഴിഞ്ഞു കൊടുക്കാതിരുന്ന ടിക്ടോക്കർ സൂര്യ കുറ്റക്കാരിയാണോ? രണ്ട് വിമാനയാത്ര സംഭവങ്ങൾ ഒരുമിച്ച്
- തീ ഉയർന്നത് കാറിന്റെ സ്റ്റിയറിങ്ങിന്റെ അടിയിൽ നിന്നും; കാറിൽ പെട്രോൾ കുപ്പികൾ ഉണ്ടായിരുന്നെന്ന വാർത്തകൾ പിൻവലിച്ചു മാധ്യമങ്ങൾ; കത്തിയ കാറിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങൾ രാസപരിശോധനക്ക് അയച്ചു; റീഷയുടെ വയറ്റിലെ പൂർണ വളർച്ചയെത്തിയ കുഞ്ഞിനെ അമ്മയോട് ചേർത്തു സംസ്ക്കരിച്ചു; പൈപ്പ് തുരക്കുന്ന വണ്ടുകളിലേക്കും ചർച്ചകൾ
- യുകെയിൽ മലയാളി വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു; പനി ബാധിച്ച് അസ്വസ്ഥതകളെ തുടർന്ന് കുഴഞ്ഞ് വീണ് മരിച്ചത് ലൂട്ടൻ മലയാളികളുടെ മകളായ 16കാരി: സംസ്ക്കാരം യുകെയിൽ നടക്കും
- 'കരയരുത്, വിമർശിക്കരുത്, ന്യായീകരണ തൊഴിലാളികൾ കരയാൻ പാടില്ല, ഇങ്ങനെ ദുഃഖം കടിച്ചമർത്തി ചിരിച്ചുകൊണ്ട് ന്യായീകരിക്ക്'; കടുത്ത വിലക്കയറ്റത്തിന് വഴിവെക്കുന്ന സംസ്ഥാന ബജറ്റിനെതിരെ ട്രോളിൽ രോഷം നിറയുന്നു; നികുതി വർധിപ്പിച്ച ജനവിരുദ്ധ ബജറ്റിനെതിരെ കോൺഗ്രസ് കരിദിനം ആചരിക്കും; പ്രവാസി ക്ഷേമം എന്ന പേരിൽ ബജറ്റിൽ കണ്ണിൽ പൊടിയിടൽ മാത്രമെന്നും വിമർശനം
- ഫാത്തിമയെ കാത്തിരുന്ന കല്യാണവീട്ടിലേക്ക് എത്തിയത് മരണവാർത്ത ; ഒപ്പനത്താളവും കളിചിരിയും നിറയേണ്ട വീട്ടിൽ ഉയരുന്നത് കൂട്ടക്കരച്ചിൽ മാത്രം; കൂടപ്പിറപ്പിനെ നഷ്ടമായ വേദനയിൽ വിങ്ങി കല്യാണപ്പെണ്ണ്; പഴയങ്ങാടി വാഹനാപകടത്തിൽ മരിച്ച ഫാത്തിമയ്ക്ക് വിട നൽകി ജന്മനാട്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- 'പണം തിരികെ തരാനുള്ളവർ എന്റെ മക്കളെ ഓർത്ത് ദയവ് ചെയ്ത് തരണം; ഒരു കോടി രൂപ ചെലവഴിച്ച് മകളുടെ വിവാഹം നടത്തണം; അവളുടെ പേരിൽ ധാരാളം സ്വർണവും ബാങ്കിൽ 29 ലക്ഷം രൂപയും ഉണ്ട്; ഞങ്ങൾക്കിവിടെ ജീവിക്കാനാകുന്നില്ല, ഞാനും ഭാര്യയും പോകുന്നു'; ആഗ്രഹം പങ്കുവെച്ച് ഭാര്യയെ കൊന്ന് വ്യാപാരി ജീവനൊടുക്കി
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- ഗോവ കാസിനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം; ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയ മലപ്പുറത്തെ ദമ്പതികൾ കുടുങ്ങി; പൊക്കിയത് തമിഴ്നാട് ഏർവാടിയിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്