ഭാഗ്യമെത്തിയത് കൺകഷൻ സബ്സ്റ്റിറ്റിയൂട്ട് വഴി; ആദ്യ ട്വന്റി ട്വന്റിയിൽ താരമായി യുസ്വേന്ദ്ര ചാഹലും; നിയമത്തെ വിമർശിച്ച് ഓസ്ട്രേലിയ; തിരിച്ചടിച്ച് ഇന്ത്യയും; മാച്ച് റഫറിക്കെതിരെ ജസ്റ്റിൻ ലാങ്ങറും ഓസീസ് കോച്ചിനെതിരെ വീരേന്ദർ സേവാഗും; കൺകഷൻ സബ്സ്റ്റിറ്റിയൂട്ട് നിയമം വിവാദമാകുമ്പോൾ

അശ്വിൻ പി.ടി
തിരുവനന്തപുരം: ഒരു സാധാരണ മത്സരത്തേക്കാളുപരി ചർച്ചകളിൽ നിറയുകയാണ് ഇന്ത്യ
ഓസ്ട്രേലിയ ആദ്യ ട്വന്റി ട്വന്റി മത്സരം. മത്സരം ഇന്ത്യ ജയിച്ചെങ്കിലും ഇന്ത്യക്ക് തുണയായെത്തിയ ഐസിസിയുടെ നിയമത്തെക്കുറിച്ച് വിമർശനങ്ങൾ ഉയരുകയാണ്. ഇത് സംബന്ധിച്ച് ഇരു ടീമിന്റെയും മുതിർന്ന താരങ്ങൾ തമ്മിൽ വാഗ്വാദവും ശക്തമാവുകയാണ്. ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യത്തിലേക്ക് ക്യാപ്റ്റൻ ആരോൺ ഫിഞ്ചും ഡാർസി ഷോർട്ടും നന്നായി ബാറ്റ് ചെയ്യവെ കൺകഷൻ സബ്സ്റ്റിറ്റിയൂട്ടായി എത്തിയ സ്പിന്നർ യൂസ്വേന്ദ്ര ചാഹലാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി തിരിച്ചത്.
നാല് ഓവറിൽ 25 റൺസ് വഴങ്ങിയ ചാഹൽ മൂന്നു വിക്കറ്റുകളാണ് വീഴ്ത്തിയത്. ബാറ്റിങ്ങിനിടെ ഹെൽമറ്റിൽ പന്ത് തട്ടിയ രവീന്ദ്ര ജഡേജയ്ക്ക് പകരമാണ് ചാഹൽ കളത്തിലിറങ്ങിയത്. ചാഹലിന്റെ പ്രകടനം മത്സരഫലത്തിൽ നിർണായകമായതോടെ ഇന്ത്യയുടെ ഈ നീക്കത്തിനെതിരെയും സബ്സ്റ്റിറ്റിയൂട്ട് അനുമതി നൽകിയ മാർച്ച് റഫറിക്കെതിരെ ഓസീസ് കോച്ച് ജസ്റ്റിൻ ലാങ്ങർ പ്രതിഷേധമറിയിക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ ലാങ്ങറിന് മറുപടിയുമായി ഇന്ത്യൻ താരം വീരേന്ദർ സേവാഗും രംഗത്ത് വന്നു. തലയ്ക്ക് പരിക്കേറ്റതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ 24 മണിക്കൂറിനുള്ളിലാണ് കാണപ്പെടുക. അതിനാൽ തന്നെ ജഡേജയ്ക്ക് പകരക്കാരനെ ഇറക്കിയ ഇന്ത്യയുടെ തീരുമാനം ശരിയായിരുന്നുവെന്നും സെവാഗ് അഭിപ്രായപ്പെട്ടു. 'കൺകഷൻ സബ്സ്റ്റിറ്റിയൂട്ടിന്റെ ആദ്യ ഗുണഭോക്താക്കൾ ഓസ്ട്രേലിയ ആയതിനാൽ അവർ ഇക്കാര്യത്തിൽ പരാതി പറയാൻ പാടില്ല. പണ്ട് കളിക്കിടെ സ്റ്റീവ് സ്മിത്തിന്റെ തലയ്ക്ക് പന്തുകൊണ്ടപ്പോൾ മാർനസ് ലബുഷെയ്ൻ പകരക്കാരനായി ഇറങ്ങി റൺസടിച്ചു. കഴിഞ്ഞ ദിവസം ഞങ്ങളുടെ ഭാഗത്തുനിന്ന് ഇത് ശരിയായ തീരുമാനമായിരുന്നു, കാരണം രവീന്ദ്ര ജഡേജയ്ക്ക് കളിക്കുക സാധ്യമല്ലായിരുന്നു. അതുപോലെ പന്തെറിയാനും സാധിക്കില്ലായിരുന്നു.'' - സെവാഗ് ചൂണ്ടിക്കാട്ടി.
വാഗ്വാദങ്ങൾ മുറുകുമ്പോൾ കണക്ഷൻ സബസ്റ്റിറ്റിയൂട്ട് എന്ന നിയമവും വീണ്ടും ചർച്ചകളിൽ ഇടംപിടിക്കുകയാണ്. സബ്സ്റ്റിറ്റിയൂട്ട് സംവിധാനം പണ്ടുമുൽക്കെ ക്രിക്കറ്റിൽ ഉണ്ടായിരുന്നെങ്കിലും ഫീൽഡിങ്ങിൽ മാത്രമാണ് ഇത് ഉപയോഗപ്പെടുത്താൻ പറ്റിയിരുന്നത്. എന്നാൽ അതിന് പകരമായ കണക്ഷൻ സബ്സ്റ്റിറ്റിയൂട്ട് എന്ന സംവിധാനം നിലവിൽ വരുന്നത് 2019 ലെ ആഷസ് പരമ്പരയിലാണ്.
എന്താണ് കണക്ഷൻ സബസ്റ്റിറ്റിയൂട്ട്?
മാച്ചിനിടെ ഒരു താരത്തിനു പരിക്കേറ്റാൽ പകരക്കാരനായി ടീമിലെ പന്ത്രണ്ടാമനെ ഇറക്കാൻ അനുവാദം നൽകുന്ന നിയമമാണിത്. വനിത പുരുഷ ക്രിക്കറ്റിലും കൂടാതെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും ഇത് അനുവദിച്ചിട്ടുണ്ട്. ഒരു കളിക്കാരനെ മാറ്റി പകരം കളിക്കാരനെ ഇറക്കുമ്പോൾ 'ലൈക്ക് ഫോർ ലൈക്ക്' എന്ന രീതിയിലാവണം മാറ്റം വരുത്താൻ എന്നതാണ് നിയമം. അതായത് പരിക്കേൽക്കുന്നത് ഒരു ബാറ്റ്സ്മാനാണെങ്കിൽ ടീം പകരക്കാരനായി ഇറക്കേണ്ടത് ഒരു ബാറ്റിങ് താരത്തെ തന്നെയായിരിക്കണം. മറിച്ച് ഒരു ഓൾ റൗണ്ടറെയാണ് ഇറക്കുന്നതെങ്കിൽ ഇദ്ദേഹത്തെ ബോൾ ചെയ്യുന്നതിൽ നിന്നും വിലക്കാനുള്ള അധികാരം അംപയർക്കുണ്ട്
ഈ നിയമം കൊണ്ട് പ്രധാനമായും രണ്ട് ഗുണങ്ങളാണുള്ളത് ഒന്ന് ഒരാൾ പരിക്കേറ്റു പിന്മാറുന്നതുകൊണ്ടുള്ള നഷ്ടം ടീമിന് ഒഴിവാകും. മറ്റൊന്ന് പരിക്കേറ്റാലും റിസ്ക് എടുത്ത് ടീമിനുവേണ്ടി കളിക്കാൻ കളിക്കാരൻ നിർബന്ധിതനാവുകയില്ല. പരിക്കേൽക്കുന്ന കളിക്കാരന്റെ സമാന ശേഷിയുള്ള കളിക്കാരനെ പകരക്കാരനായി ഇറക്കാൻ കഴിയുന്നതാണ് ഈ നിയമം. ബാറ്റ്സ്മാന് പരിക്കേൽക്കുകയാണെങ്കിൽ ബാറ്റ്സ്മാനെയും ബൗളർക്ക് പരിക്കേൽക്കുകയാണെങ്കിൽ ബൗളറെയും ഇനി മുതൽ കളിപ്പിക്കാൻ കഴിയും. കൺകഷൻ സബ്സ്റ്റിറ്റിയൂട്ട് ആയി ഇറങ്ങുന്ന കളിക്കാരന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് മാച്ച് റഫറി ആയിരിക്കും.
അൽപ്പം ചരിത്രം
2014ൽ ആഭ്യന്തര മത്സരത്തിനിടെ ബൗൺസർ തലയിൽക്കൊണ്ട് ഓസീസ് താരം ഫിൽ ഹ്യൂസ് മരണമടഞ്ഞതിനെത്തുടർന്ന് കൺകഷൻ സബ്സ്റ്റിറ്റിയൂട്ട് എന്ന സംവിധാനത്തെക്കുറിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ ആലോചിച്ചു തുടങ്ങിയിരുന്നു. 2016-2017 സീസൺ മുതൽ ആഭ്യന്തര ക്രിക്കറ്റിലും ബിഗ് ബാഷ് ലീഗിലും ഓസ്ട്രേലിയ ഈ പരിഷ്കാരം നടപ്പിലാക്കുകയും ചെയ്തു. എന്നാൽ ഐ.സി.സി അംഗീകരിക്കാതിരുന്നതിനാൽ ഷെഫീൽഡ് ഷീൽഡിൽ ഈ പരിഷ്കാരം വരുത്തിയിരുന്നില്ല. തുടർന്ന് 2018 ൽ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് തങ്ങളുടെ ആഭ്യന്തര മത്സരങ്ങളിൽ ഈ നിയമം പരീക്ഷിച്ചു നോക്കി. ഇവിടെയും ഇത് വിജയമാണെന്നു കണ്ടതോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതു നടപ്പിലായത്.
2019 ലെ ആഷസ് പരമ്പറയിൽ ആഷസ് ടെസ്റ്റിൽ പരിക്കേറ്റ സ്റ്റീവ് സ്മിത്തിനു പകരം ലെബുഷെയ്ൻ ബാറ്റിംഗിനിറങ്ങിയതാണ് ആദ്യത്തെ കൺകഷൻ സബ്സ്റ്റിറ്റിയൂട്ട്.പകരക്കാരനായി ഇറങ്ങിയ ലംബുഷെയ്ൻ നിർണ്ണായക ഘട്ടത്തിൽ 59 റൺസടിച്ചത് ടെസ്റ്റിൽ സമനില പിടിക്കുവാൻ ഓസീസിനെ സഹായിച്ചു. മാത്രമല്ല സമനിലയിലൂടെ പരമ്പരയിലെ മുൻതൂക്കം നിലനിർത്താനുമായി. ആദ്യ നീക്കത്തിൽ തന്നെ ഈ നിയമം ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- കേരളത്തിൽ പഴയ ശിഷ്യനെ കൂടെ കൂട്ടാൻ ശരത് പവാർ; പാലാ വിട്ടു കൊടുത്ത് മറ്റൊരു സീറ്റ് ഇടതിൽ നിന്ന് വാങ്ങി അതിവിശ്വസ്തനെ മത്സരിപ്പിക്കാൻ നീക്കം; നിയമസഭാ സീറ്റ് കോൺഗ്രസ് നൽകിയില്ലെങ്കിൽ പിസി ചാക്കോയും പാർട്ടി വിടും; എൻസിപി നേതൃത്വം ഏറ്റെടുക്കും; ലക്ഷ്യം ചാലക്കുടി സീറ്റ്; കെവി തോമസിന് പിന്നാലെ മറ്റൊരു പ്രമുഖനും ഇടത് റഡാറിൽ
- 62388 30969 എന്ന നമ്പർ ട്രൂകോളറിൽ സെർച്ച് ചെയ്താൽ കാണുക മൻസൂർ അലി എസ്.ആർ.കെ എന്ന പേര്; കസ്റ്റംസ് സംശയിക്കുന്ന ഈ നമ്പർ ഇപ്പോഴും സ്വിച്ച് ഓഫ്; സ്പീക്കറുടെ രഹസ്യ സിം കാർഡ് തിരയുമ്പോൾ കാണുന്ന പേരിലെ എസ്ആർകെ സൂചിപ്പിക്കുന്നത് ആരെ? ആരാണ് മൻസൂർ അലി? മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന ഫോൺ നമ്പറിന്റെ ഉടമസ്ഥന്റെ പേരിലെ അവസാന മൂന്നക്ഷരങ്ങൾ ചർച്ചയാകുമ്പോൾ
- രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി പിസി ജോർജ്ജ്; കെ കരുണാകരന് ശേഷം കണ്ട മികച്ച പ്രതിപക്ഷ നേതാവ്; ചെന്നിത്തലയെ ചെറുതാക്കിയുള്ള പോക്ക് അപകടത്തിലേക്കെന്നും പിസി ജോർജ്ജിന്റെ മുന്നറിയിപ്പ്
- ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ പൂഴ്ത്തി; ഗുരുതര ആരോപണവുമായി ഹരീഷ് വാസുദേവൻ; സർക്കാർ ചൂട്ടുപിടിക്കുന്നത് ഏത് സ്ത്രീവിരുദ്ധർക്ക്?; പ്രതിഫലനം തെരഞ്ഞെടുപ്പിൽ നേരിടേണ്ടി വരുമെന്നും ഹരീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
- അയൽക്കാർ ഒരുക്കിയ സ്വീകരണച്ചടങ്ങിലെ കേക്കിന് മുകളിൽ കങ്കാരു; കട്ട് ചെയ്യാൻ വിസമ്മതിച്ച് അജിങ്ക്യാ രഹാനെ; ദൃശ്യങ്ങൾ പ്രചരിച്ചതോടെ ചാനലുകളിൽ ചൂടേറിയ ചർച്ച; 'ക്യാപ്റ്റന്റെ' പക്വതയാർന്ന തീരുമാനത്തെ പിന്തുണച്ച് സാമൂഹ്യ മാധ്യമങ്ങൾ
- കാർഷിക നിയമങ്ങൾ ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്ര നിർദേശവും തള്ളി കർഷകർ; റിപ്പബ്ലിക്ക് ദിനത്തിലെ ട്രാക്ടർ റാലിയുമായി മുന്നോട്ട് പോകും; നിയമം പൂർണ്ണമായും പിൻവലിക്കുംവരെ യാതൊരു ഒത്തുതുർപ്പിനുമില്ല; അവസാന പഴുതും അടഞ്ഞതോടെ കേന്ദ്ര സർക്കാർ വിഷമ വൃത്തത്തിൽ
- താമരശ്ശേരി വനത്തിൽ ഉണ്ടായിരുന്നത് കാട്ടുപോത്തിനെ വേട്ടയാടി ഇറച്ചിയാക്കി ഉണക്കി പങ്കിടുന്ന സംഘം; രക്ഷപ്പെട്ടത് പരിശോധനയ്ക്കെത്തിയ വനപാലകർക്കു നേരെ നായ്ക്കളെ അഴിച്ചുവിട്ട്; മുഖ്യപ്രതിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തത് 50 കിലോ ഉണക്കിയ കാട്ടുപോത്തിന്റെ ഇറച്ചിയും രണ്ടു തോക്കുകളും
- മലപ്പുറത്ത് പതിനേഴുകാരി 32 തവണ പീഡിപ്പിക്കപ്പെട്ട കേസിൽ മൂന്നുപേർകൂടി അറസ്റ്റിൽ; ഇതുവരെ പിടിയിലായത് 24പേർ; ഇനി പിടികൂടാനുള്ളത് ഇരുപതിൽ അധികം പേരെ; അഞ്ച് വർഷത്തിനിടെ പീഡനത്തിന് ഇരയായത് പോക്സോ കേസിലെ ഇര
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന്‍ 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- നാലു മീറ്ററായിരുന്ന റോഡുകളെ 14 മീറ്ററാക്കിയ വികസന വിപ്ലവം; പിഡബ്ല്യൂക്കാർ നോ പറഞ്ഞപ്പോൾ തുണയായത് കോടതി; തടയാൻ സർക്കാർ ശ്രമിച്ചത് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചും; കിഴക്കമ്പലം പഞ്ചായത്തിനെതിരെ നടന്നത് സമാനതകളില്ലാത്ത ജനാധിപത്യ അവഗണന; ആ റോഡുകളെ നന്നാക്കിയ കഥ പറഞ്ഞ് സാബു ജേക്കബ്; കിറ്റക്സ് വിരുദ്ധർ വായിച്ചറിയാൻ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
- എസ്എഫ്ഐ പ്രവർത്തനം മടുത്തപ്പോൾ ഹരിദ്വാറിൽ പോയി സന്യാസിയായി; നാട്ടിലെത്തിയ സ്വാമിക്ക് ആർ.എസ്.എസുകാർ മിത്രങ്ങളായി; ലോ അക്കാദമിയിൽ ചേർന്നു വക്കീലായി; കവിത കേട്ടു കണ്ണുനിറഞ്ഞ പെണ്ണിനെ കൈപിടിച്ചു ജീവിതത്തിൽ കൂടെകൂട്ടി; അനിൽ പനച്ചൂരാന്റെ വ്യക്തിജീവിതം ഇങ്ങനെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍