എന്താണ് ബാബേട്ടാ എന്ന ചോദ്യത്തോടെ ആരാധകർ; ഇന്ത്യൻ ടീം വിജയിച്ചപ്പോൾ വീണ്ടും നെറ്റ് ബൗളറാകാൻ ഭാഗ്യം ലഭിച്ച സന്തോഷം പങ്കിടുന്നത് യുകെ മലയാളിയായ ബാബു കാരത്തുവീട്ടിൽ; 22 വർഷം മുൻപ് ശ്രീശാന്തിനൊപ്പം നെറ്റ് ബൗളറായ മലയാളി ഒരിക്കൽ കൂടി ഇന്ത്യൻ ടീമിനൊപ്പം
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: നിർമൽ പാലാഴി എന്ന കൊമേഡിയൻ വഴി മലയാളി പറഞ്ഞു രസിക്കുന്ന എന്താണ് ബാബേട്ടാ എന്ന ഡയലോഗ് യുകെ മലയാളികൾക്കിടയിലും ഇനി പറയേണ്ടി വരും. കാരണം ഇംഗ്ലണ്ട് ടൂർ നടത്തുന്ന ഇന്ത്യൻ ടീമിന് വേണ്ടി രണ്ടു ദിവസം നെറ്റ് ബൗളറാകാൻ ഭാഗ്യം ലഭിച്ച ബാബു എറിഞ്ഞ യോർക്കറും പേസും ഒക്കെ തടുത്തിടുന്നതിൽ വിഷമിക്കുന്ന ഇന്ത്യൻ ബാറ്റസ്മാന്മാർ മനസ്സിൽ എങ്കിലും പറഞ്ഞേക്കും എന്താണ് ബാബേട്ടാ ഇങ്ങനെയൊക്കെയെന്ന്.
എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സര ശേഷം ഇന്ത്യൻ ടീം സൗത്താംപ്ടണിൽ ടി 20 മത്സരങ്ങൾക്കെത്തിയപ്പോഴാണ് കൗണ്ടി ക്രിക്കറ്റിൽ മികച്ച ഫോമിൽ നിൽക്കുന്ന ബാബു കാരത്തുവീട്ടിലിനു നെറ്റ് ബൗളറാകാൻ ഭാഗ്യം ലഭിച്ചത്. എന്നാൽ ബാബുവിന് തന്നെ ഇക്കാര്യം അവിശ്വസനീയമാക്കിയത് 22 വർഷങ്ങൾക്ക് ശേഷവും താൻ ഫീൽഡിൽ ഉണ്ടല്ലോ എന്ന സ്വയം ഓർമ്മപ്പെടുത്തലാണ്. കാരണം 22 വർഷം മുൻപ് കൊച്ചി റിഫൈനറി കളിക്കാരൻ ആയിരുന്ന ബാബുവാണ് അന്ന് ഇന്ത്യയും സിംബാബ് വേയും തമ്മിൽ നടന്ന മത്സരത്തിൽ സിംബാബ് വേയ്ക്ക് വേണ്ടി പിന്നീട് ഇന്ത്യൻ ടീമിൽ എത്തിയ ശ്രീശാന്തിനൊപ്പം നെറ്റ് ബൗളറായി എത്തിയത്.
ഇത്രയും സീനിയറായ കളിക്കാരൻ ആണെന്ന് നെറ്റ് ബൗളിങ് പരിശീലനത്തിന് സൗത്താംപ്ടണിൽ ഇന്ത്യൻ ടീമിനൊപ്പം ചേരുമ്പോൾ ആരും തിരിച്ചറിഞ്ഞിരുന്നില്ല. സഞ്ജു സാംസണ് മാത്രമാണ് ബാബുവിന്റെ പ്രായം സംബന്ധിച്ച് ചെറിയൊരു ഊഹം ഉണ്ടായിരുന്നത്. കാരണം ടിനു യോഹന്നാന്റെ ഒക്കെ കൂടെ കളിച്ചിട്ടുള്ള ബാബു കാരത്തുവീട്ടിൽ പ്രായത്തിൽ നന്നേ സീനിയർ ആണെന്ന് സഞ്ജുവിന് വ്യക്തമായിരുന്നു. മറ്റു കളിക്കാരൊക്കെ ഒരു മുപ്പതിൽ എത്തിയ ക്രിക്കറ്റർ എന്ന ചിന്തയിലാണ് ബാബുവിനെ നേരിട്ടത്. എന്നാൽ പരിശീലനത്തിനൊടുവിൽ ബാബുവിന്റെ പ്രായം തിരിച്ചറിഞ്ഞ ചില കളിക്കാരെങ്കിലും ഈ പ്രായത്തിലും ഇത്രയും സൂക്ഷ്മതയോടെ പന്തെറിയുന്നതെങ്ങനെ എന്നാണ് ബാബുവിനോട് ചോദിച്ചത്.
സീസണിലെ മികച്ച കളിക്കാരിൽ ഒരാളായി മാറിയ ബാബുവിനെ കുറിച്ച് കഴിഞ്ഞ വർഷം മാത്രമാണ് യുകെ മലയാളികൾ ക്രിക്കറ്റിനെ ഇത്രയും ഗൗരവത്തിൽ സ്നേഹിക്കുന്ന ഒരാൾ യുകെ മലയാളികൾക്കിടയിൽ ഉണ്ടെന്നു തിരിച്ചറിയുന്നത്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സീസണിലും ലീഗ് മുൻ നിര കളിക്കാരൻ തന്നെയാണ് ബാബു. വെറും പത്തു കളികളിൽ നിന്നും തന്നെ 22 വിക്കറ്റ് സ്വന്തമാക്കിയ ബാബുവിനെ കൗണ്ടി ക്രിക്കറ്റ് ബോർഡാണ് ഇന്ത്യൻ ടീം പ്രാദേശികമായി മികച്ച ഒരു കളിക്കാരനെ ലഭിക്കുമോ എന്ന അന്വേഷണത്തിൽ ബാബുവിന്റെ പേര് ശുപാർശ ചെയ്തത്. സ്വന്തം നാട്ടിൽ ഇന്ത്യൻ ടീം എത്തിയപ്പോൾ കളി കാണാൻ പോകണം എന്ന് കരുതിയിരുന്ന ബാബുവാകട്ടെ അവർക്കൊപ്പം പരിശീലന വേളയിൽ പന്തെറിയാൻ അവസരം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നുമില്ല.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ബ്രിട്ടനിലെ വിവിധ ക്ലബുകൾക്ക് വേണ്ടി ഒന്നാം നിര ക്രിക്കറ്റ് കളിക്കുന്ന കാസർഗോഡ് നീലേശ്വരം സ്വദേശി ബാബു കാരത്തു വീട്ടിൽ എന്ന യുവാവാണ് ഇപ്പോൾ സതേൺ പ്രീമിയർ ലീഗിലെ താരം. സീസണിൽ ബാബു അംഗമായ അൻഡോവർ ക്രിക്കറ് ക്ലബിന് വേണ്ടി കരിയറിലെ മികച്ച പ്രകടനം തന്നെയാണ് ബാബു നടത്തുന്നത്. കഴിഞ്ഞ സീസണിൽ തിളങ്ങിയ ബാബുവിന്റെ പ്രകടനം അതിശയിപ്പിക്കുന്നതായിരുന്നു എന്നാണ് ബ്രിട്ടീഷ് പ്രാദേശിക മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
ക്രിക്കറ്റിന് വേണ്ടി ചെയ്യാത്ത കാര്യങ്ങളില്ല, പത്രം വിറ്റു പണം നേടി ആദ്യ ബാറ്റും ബോളും
താൻ പിറന്ന് ആറുമാസം കഴിഞ്ഞപ്പോൾ തന്നെ അച്ഛൻ നഷ്ടമായ ബാബു പിന്നെ വളർന്നത് അമ്മാവന്റെ തണലിലാണ്. അമ്മാവന്റെ മകനും യുകെ മലയാളിയും ചലച്ചിത്ര പ്രവർത്തകൻ കൂടിയായ രഞ്ജി വിജയന്റെ വീടായിരുന്നു ബാബുവിനും സഹോദരങ്ങൾക്കും അമ്മയ്ക്കും ആശ്രയം ആയത്. ആ ഒരു സാഹചര്യത്തിൽ തന്റെ സ്വപ്നങ്ങൾ ഒന്നും ആരോടും പറയാൻ അന്നത്തെ കുട്ടിക്ക് കഴിയുമായിരുന്നില്ല. പക്ഷെ പത്ര വിതരണം വരെ ചെയ്തിട്ടുണ്ടെന്നു ബാബു ഇപ്പോൾ ഓർമ്മിക്കുന്നു. അങ്ങനെയാണ് വിലകൂടിയ ബാറ്റും ബോളും ഒക്കെ വാങ്ങുന്നത്. കാസർഗോഡ് ക്രിക്കറ്റിനോട് അൽപം കൂടുതൽ ആരാധകർ ഉള്ളതും പ്രാദേശിക ക്രിക്കറ്റ് ക്ലബ് ആയിരുന്ന തളങ്കര ക്രിക്കറ്റ് ക്ലബിൽ കളിക്കാൻ തുടങ്ങിയതുമൊക്കെയാണ് ഇന്നത്തെ ബാബുവിനെ സൃഷ്ടിച്ചത്.
തലവര മാറ്റിയത് കണ്ണൻ മാഷ്, വഴിത്തിരിവായത് അണ്ടർ 13 സെലക്ഷൻ
സ്കൂളിൽ സ്പോർട്സ് അദ്ധ്യാപകൻ ആയിരുന്ന കണ്ണൻ മാഷാണ് തന്നിൽ ഒരു ക്രിക്കറ്റർ ഉണ്ടെന്നു ആദ്യം കണ്ടെത്തിയതെന്ന് ബാബു ഓർമ്മിക്കുന്നു. അന്ന് കൊച്ചിയിൽ നടന്ന സെലക്ഷനിൽ പങ്കെടുത്തു കനത്ത മഴയിൽ ബോൾ എറിഞ്ഞു നിലത്തു വീണു കയ്യൊടിഞ്ഞത് മിച്ചം. സിലക്ഷൻ കിട്ടാതെ പോയി. വീണ്ടും ആ വർഷം തന്നെ സ്റ്റേറ്റ് അണ്ടർ 13 സിലക്ഷനിൽ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ടു. സിലക്ഷൻ ദിവസമാണ് ആദ്യമായി ഹാർഡ് ബോൾ കൈകൊണ്ടു തൊട്ടത് എന്നും ബാബു ഓർമ്മിക്കുന്നു. പിന്നെ നേരെ ചെപ്പോക് സ്റ്റേഡിയത്തിലേക്ക് പരിശീലനം. തുടർന്ന് എം ആർ എഫ് പീസ് ഫൗണ്ടേഷൻ സിലക്ഷനും മുൻ ആസ്ട്രേലിയൻ താരം ഡെന്നിസ് ലൂയിയുടെ കീഴിൽ ഉള്ള വിദഗ്ധ പരിശീലനവും.
അവിടെ കഴിഞ്ഞ പത്തു വർഷത്തോളം സമയമാണ് തന്നെ യുകെ വരെ എത്തിക്കാൻ സഹായം ആയതെന്നും ബാബു മറക്കുന്നില്ല. അക്കാലത്ത് ഒരുപാട് പ്രാദേശിക മത്സരങ്ങളിൽ തിളങ്ങാനായി. ഇന്ത്യയിൽ പലയിടത്തും കളിക്കാനായി. പൂജ ക്രിക്കറ്റ്, കോർമണ്ഡൽ കപ്പ്, കെം പ്ലാസ് കപ്പ് എന്നിവയിലൊക്കെ മിന്നുന്ന പ്രകടനങ്ങൾ. അങ്ങനെയാണ് മുംബൈ കലാവതി ക്ലബിൽ കളിച്ചിരുന്ന സുഹൃത്ത് വഴി യുകെയിൽ പരിശീലനത്തിനും കളിയാക്കാനും അവസരം ഒരുങ്ങിയത്. വിമാനക്കൂലി മാത്രമാണ് കളിക്കാർ കണ്ടെത്തേണ്ടിയിരുന്നത്. ബാക്കിയൊക്കെ സ്പോൺസർഷിപ്പ്. അക്കാലത്തു മീൻ കൂട്ടിയുള്ള ഊണിന് അഞ്ചു രൂപയുള്ളപ്പോൾ തനിക്കു പതിനായിരം രൂപയുടെ വാർഷിക സ്പോൺസർഷിപ്പ് കിട്ടിയിരുന്നു എന്നതൊക്കെ ബാബുവിന്റെ മനസിലെ ക്രീസിൽ പച്ചപിടിച്ചു കിടപ്പുണ്ട്.
മുംബൈയിൽ നിന്നും കളിക്കാനെത്തി, ജീവിതം യുകെയുടെ മണ്ണിലേക്ക്
ഏകദേശം 20 വർഷം മുൻപേ മുംബൈയിൽ നിന്നും പ്രാദേശിക ക്ലബ് വഴി ഇംഗ്ലണ്ടിൽ കളിക്കാനെത്തിയ ബാബു കാരോത്തുവീട്ടിൽ അന്നത്തെ ടൂർ കഴിയുമ്പോഴേക്കും ഷെഫീൽഡിൽ റോതെർഹാം പ്രാദേശിക ക്ലബുമായി സഹകരണത്തിൽ എത്തിയിരുന്നു. തുടർന്ന് കുറേക്കാലം അവർക്കു വേണ്ടി കളിച്ചു. ഇതിനിടെയിൽ യുകെയിൽ തുടരുന്നത് സംബന്ധിച്ച ആശയക്കുഴപ്പത്തിനിടയിൽ നാലു വർഷത്തോളം കരിയർ ബ്രേക്ക്. എന്നിട്ടും ശക്തമായി കളിക്കളത്തിലേക്കു തന്നെ തിരിച്ചു വന്നു.
ഇപ്പോൾ പത്തു വർഷത്തോളമായി അൻഡോവർ ക്രിക്കറ്റ് ക്ലബിന്റെ ബൗളിങ് മുഖമാണ് ഈ മലയാളി. ഇതിനിടയിൽ ഹോസ്പിറ്റലിൽ മെഡിക്കൽ ടെക്നിഷ്യൻ ആയി ജോലി ലഭിച്ച ബാബു ആൻഡോവറിൽ തന്നെ താമസമാക്കുകയും ചെയ്തു. ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ബാബു അറിയപ്പെടുന്ന താരം ആണെങ്കിലും കളിക്കും ജീവിതത്തിനും ഇടയിൽ ഉള്ള ഓട്ടത്തിൽ മലയാളി സമൂഹത്തിൽ സികസർ അടിച്ചു കയറാൻ ഈ കളിപ്രേമിക്ക് അധികം അവസരം ലഭിച്ചിട്ടില്ല.
ജീവിതത്തിലേക്ക് സിക്സർ അടിച്ചു കയറിയത് ഇംഗ്ലീഷുകാരി എലനോറ
കളിക്കളത്തിൽ ബാബുവിന്റെ പ്രകടനം നേരിട്ട് കണ്ടാണ് ഇംഗ്ലീഷ് യുവതി എലനോറ ഈ കളിക്കാരന്റെ ജീവിതത്തിലേക്കും സിക്സർ അടിച്ചു കയറിയത്. ഇപ്പോൾ പത്തുവർഷമായി എവിടെയും കൂട്ടിനുണ്ട് എലാനോറയും പത്തുവയസുകാരൻ മകൻ ഓസ്കറും. ബ്രിട്ടീഷ് പ്രവിശ്യയായ സെന്റ് ഹെലൻ സ്വദേശിയാണ് എല്ലനോറ. എവിടെ കളിയുണ്ടെങ്കിലും ഇന്നും ഗ്രൗണ്ടിൽ ബാബുവിന് വേണ്ടി കയ്യടിക്കാൻ എല്ലനോറ കൂട്ടിനുണ്ട്.
മൈതാനത്തിന്റെ മൂലയിൽ എവിടെയെങ്കിലും ഒരു കസേര വലിച്ചിട്ടിരുന്നു പ്രോത്സാഹിപ്പിക്കാൻ അവർക്കു കഴിയുന്നത് സ്പോർട്സിനെ അത്രമേൽ സ്നേഹിക്കുന്നതുകൊണ്ടായിരിക്കണം എന്നാണ് ബാബു കരുതുന്നത്.
Stories you may Like
- ദാവൂദ് ഇബ്രാഹീമിന്റെ സ്വത്തുക്കളുടെ അനന്തരവകാശി മിയാൻ ദാദിന്റെ മകനോ?
- രോഹൻ കുന്നുമ്മൽ ഐപിഎൽ അരങ്ങേറ്റത്തിന്, ഡൽഹിയുടെ സിലക്ഷൻ ക്യാംപിൽ
- ബി.സി.സിഐയുടെ ആസ്തി കണ്ട് അന്തംവിട്ട് ക്രിക്കറ്റ് ലോകം
- കിരീടം തിരികെപ്പിടിക്കാൻ ഇന്ത്യ, ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിലൂടെ
- ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സർക്കാർ പുറത്താക്കി
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്