ഒടുവിൽ പരിശീലകൻ ഡാരൻ ലേമാനും പുറത്തേക്ക്; പന്ത് ചുരണ്ടലിന്റെ സൂത്രധാരൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ; സ്മിത്തിനും വാർണർക്കും ഇരുവർക്കും സാധ്യത ഒരു വർഷം വിലക്ക് മുതൽ ഉള്ള ശിക്ഷ നടപടികൾ; അടുത്ത ആഷസ് പരമ്പരയും 2019 ലോകകപ്പും ഇരുവർക്കും നഷ്ടമാകും; ഹൈദരാബാദാ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് വാർണറും പുറത്തേക്ക്
മെൽബൺ: ഓസ്ട്രേലിയൻ ക്രിക്കറ്റിനെ ആകെ പിടിച്ചുലക്കുകയാണ് പന്ത് ചുരണ്ടൽ വിവാദം. ഓസ്ട്രേലിയൻ ക്രിക്കറ്റിനെ ഇത്രമേൽ പിടിച്ചുലച്ച വിവാദം അടുത്തൊന്നും ഉണ്ടായിട്ടില്ല. ഓസ്ട്രേലിയൻ സർക്കാരും മാധ്യമങ്ങളും എല്ലാം താരങ്ങൾക്കെതിരെ തിരിഞ്ഞ സമയത്ത് അടുത്ത പടിയായി കോച്ച് ഡാരൻ ലേമാനും പുറത്തേക്കുള്ള പാതയിലെന്നാണ് സൂചന.
അഞ്ചുവർഷമായി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പരിശീലകനായ ലേമാൻ 2013ലാണ് ആസ്ട്രേലിയയുടെ പരിശീലകനായി ചുമതലയേറ്റത്. ദക്ഷിണാഫ്രിക്കൻ മുൻ താരം മിക്കി ആർതർ ആയിരുന്നു അതുവരെ ടീമിന്റെ പരിശീലകൻ. വിദേശ കോച്ചിനെ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ലേമാന്റെ നിയമനം. ഇപ്പോൾ നാണം കെട്ടാണ് ലേമാന് കളിക്കളത്തിന്റെ പുറത്തേക്ക് പോകേണ്ടി വരുന്നത് എന്നത് ഓസ്ട്രേലിയൻ ക്രക്കറ്റിനും നാണക്കേടാണ്.
ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിലെ കളിക്കാരുമായും പരിശീലക സംഘവുമായും ക്രിക്കറ്റിന്റെ ഓസ്ട്രേലിയ പ്രതിനിധികൾ ഇന്ന് ചർച്ച നടത്തുമെന്നാണ് സൂചന. ക്രിക്കറ്റ് ഓസ്ട്രേലിയ നിയമിച്ച അന്വേഷണ സംഘവും ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതിനിധികൾക്കൊപ്പം ചേരുമെന്നും അറിയിപ്പുണ്ട്.
കാമറൂൺ ബാൻക്രോഫ്റ്റ് സാൻഡ്പേപ്പർ ഉപയോഗിച്ച് പന്ത് ചുരണ്ടുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പ്രശ്ങ്ങൾ ആരംഭിച്ചത്. കാമറൂൺ ബാൻക്രോഫ്റ്റ് നടത്തി 'ചുരണ്ടൽ' നേരത്തെ നിശ്ചയിച്ചതാണെന്നും. ടീമിലെ നേതൃനിരയിലെ താരങ്ങൾക്ക് ഇത് അറിയാമായിരുന്നെന്നും സ്റ്റീവ് സ്മിത്ത് പിന്നീട് തുറന്ന് സമ്മതിച്ചിരുന്നു.
ഞങ്ങൾക്ക് മേധാവിത്വം നൽകുന്ന പ്രവർത്തിയായിരിക്കും ഇതെന്നാണ് കരുതിയത്. എന്നാൽ അത് നടന്നില്ല. എന്റെ നേതൃത്വത്തിൽ ഇത് ഒരിക്കലും ആവർത്തിക്കില്ല. ഈ സംഭവത്തെക്കുറിച്ച് കോച്ചിന് പോലും അറിയില്ലായിരുന്നു. ഞങ്ങൾ ഇതിന്റെ പേരിൽ പിടിക്കപ്പെട്ടില്ലായിരുന്നെങ്കിലും എനിക്ക് ഈ കാര്യത്തിൽ കുറ്റബോധം തോന്നുമായിരുന്നു ഒരിക്കലും കളി കൈവിടരുതെന്നാണ് ഞാൻ ചിന്തിച്ചത്. ഒട്ടും അഭിമാനിക്കാൻ അല്ല പഠിക്കാനുള്ള പാഠമാണിത്. ഈ കാര്യം ഇപ്പോൾ പറയുമ്പോഴും എനിക്ക് നാണക്കേട് തോന്നുന്നുവെന്ന് സ്മിത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
തുടർ പ്രശ്നം ഐ സി സിയിൽ എത്തിയതോടെ ഗുരുതരമാവുകയായിരുന്നു. തുടർന്ന് ഓസ്ട്രേലിയൻ സർക്കാരും ഈ പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. കൃത്രിമം കാണിക്കാൻ നായകൻ കൂട്ടുനിന്നതിന് നടപടിയെടുക്കണമെന്നും സർക്കാർ ക്രിക്കറ്റ് ആസ്ട്രേലിയയോട് ആവശ്യപ്പെട്ടു. ക്രിക്കറ്റ് താരം രാജ്യത്തിന് അവമതിപ്പുണ്ടാക്കിയെന്നും ആസ്ട്രേലിയൻ സർക്കാർ തുറന്നടിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഓസ്ട്രേലിയൻ സർക്കാർ പ്രശ്നത്തിൽ ഇടപെടുന്നത്. സംഭവത്തിൽ ഞെട്ടലും നിരാശയും രേഖപ്പെടുത്തി ഓസീസ് പ്രധാനമന്ത്രി മാൽക്കം ടേൺബുളും രംഗത്തുവന്നിരുന്നു.
ഇതോടെ ക്യാപ്റ്റൻ സ്ഥാനം രാജി വെക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞ സ്മിത്ത് ഒടുവിൽ രാജി വെച്ച് ഒഴിയുകയായിരുന്നു, തുടർന്ന് വൈസ് ക്യാപ്റ്റനായിരുന്ന ഡേവിഡ് വാർണറും രാജി വെച്ചു. തുടർന്ന് ഐ സി സി അന്വേഷണം നടത്തുകയും ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതിനെത്തുടർന്ന് സ്മിത്തിന് ഒരു മത്സരത്തിൽ നിന്ന് വിലക്കും മാച്ച് ഫീയുടെ 100 ശതമനം പിഴയും നൽകുകയായിരുന്നു. എന്നാൽ ഇതിനെതിരെ ഹർഭജൻ സിങ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഐ.സി.സി. സ്വീകരിച്ച മൃദു സമീപനമാണ് ഹർഭജൻ സിങ്ങിനെ രോഷാകുലനാക്കിയത്. '2001ൽ അധികമായി അപ്പീൽ ചെയ്തു എന്നു ചൂണ്ടിക്കാട്ടി ആറ് ഇന്ത്യൻ താരങ്ങളെ വിലക്കിയിരുന്നു. 2008ൽ സിഡ്നിയിലെ മങ്കിഗേറ്റ് വിവാദത്തിൽ കുറ്റക്കാരനല്ലെങ്കിലും മൂന്ന് മത്സരങ്ങളിൽ നിന്നാണ് എനിക്ക് വിലക്ക് ലഭിച്ചത്. ഇതെന്ത് പല ആളുകൾക്ക് പല നിയമങ്ങളാണോ ഐ.സി.സി. സ്വീകരിക്കുന്നത്' എന്നാണ് ബാജി ചോദിച്ചത്.
സമാന പ്രതികരണങ്ങളുമായി നിരവധി കളിക്കാരാണ് രംഗത്തെത്തിയത്. ഇതോടെ കളിക്കാർ കൂടുതൽ സമ്മർദത്തിലാവുകയായിരുന്നു, തുടർന്ന് ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സ്മിത്ത് രാജി വെച്ച ഒഴിയുകയായിരുന്നു. തുടർന്ന് ഡേവിഡ് വാർണറും ഹൈദരാബാദ് ക്യാപ്റ്റൻ സ്ഥാനം രാജി വെച്ചു. ഒരു തവണ ഹൈദരാബാദിന് ഐ പി എൽ ട്രോഫി നേടിക്കൊടുത്ത താരമാണ് ഡേവിഡ് വാർണർ.
ഓസ്ട്രേലിയൻ ക്രിക്കറ്റിനും രാജ്യത്തിന് കനത്ത നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ഇരുവർക്കുമെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ക്രിക്കറ്റ് ഓസ്ട്രേലിയയോടു നേരിട്ട് ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്. പെരുമാറ്റച്ചട്ടങ്ങളിലെ ഗുരുതര ലംഘനമാണ് താരങ്ങൾ നടത്തിയിട്ടുള്ളത്. ക്രിക്കറ്റിൽ നിന്നുള്ള ആജീവനാന്ത വിലക്കാണ് ഇത്തരം ലംഘനങ്ങൾക്ക് ഓസീസ് ക്രിക്കറ്റ് നിയമത്തിലുള്ളത്. ഇതോടെ ഇരുതാരങ്ങളുടെയും ക്രിക്കറ്റ് കരിയറിനു അന്ത്യമാകും
അത് സമയം ആഷസ് ടെസ്റ്റിനിടെ പന്തിൽ കൃത്രിമം കാണിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ചതിപ്രയോഗം നടത്തിയിരിക്കാമെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് ഇംഗ്ലീഷ് പേസ് ബൗളർ സ്റ്റൂവർട്ട് ബ്രോഡ്. ആഷസ് ടെസ്റ്റിനിടെ ഓസീസ് പേസർമാർ യഥേഷ്ടം റിവേഴ്സ് സ്വിംഗുകളും ഓഫ്, ഇൻ സ്വിംഗറുകളും എറിഞ്ഞതാണ്. ഒരിക്കലും സാധിക്കില്ലാത്ത സാഹചര്യത്തിൽപോലും അവർ പന്ത് റിവേഴ്സ് സ്വിങ് ചെയ്യിപ്പിച്ചു. പിന്നെന്തിനാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരേ വേറൊരു തന്ത്രം പ്രയോഗിച്ചത്. സ്റ്റീവ് സ്മിത്ത് പറഞ്ഞതുപോലും അവർ ആദ്യമായാണ് ഇത്തരമൊരു പ്രയോഗം നടത്തുന്നതെന്നാണ്. എന്നാൽ, ദക്ഷിണാഫ്രിക്കയ്ക്കെതിരേ ചെയ്തതുപോലെ ആഷസിനിടെ ഓസ്ട്രേലിയ പന്തിൽ കൃത്രിമം കാണിച്ചോ എന്നതിനു തെളിവില്ലെന്ന് ബ്രോഡ് പറഞ്ഞു.
അതേ സമയം പന്തുചുരണ്ടൽ വിവാദം ആദ്യം കണ്ട് പിടിച്ചത് മുൻ ദക്ഷിണാഫ്രിക്കൻ താരം ഫാനി ഡിവില്യേഴ്സാണ്. ഓസീസ് ബൗളർമാർക്ക് 30-ാം ഓവറിനു മുമ്ബ് തന്നെ റിവേഴ്സ് സ്വിങ് കിട്ടുന്നത് കണ്ട താൻ ഞെട്ടിയെന്നും അതെങ്ങനെയെന്നു ചിന്തിച്ചു തലപുകച്ചപ്പോഴാണ് ഇതിനു പിന്നിൽ കള്ളക്കളിയുണ്ടായേക്കാമെന്ന സംശയം തോന്നിയതെന്നും അദ്ധേഹം പറഞ്ഞു.
ഉടൻ തന്നെ ക്യാമറ കൈകാര്യം ചെയ്യുന്നവരോട് ഓസ്ട്രേലിയൻ താരങ്ങളുടെ ഓരോ നീക്കവും സൂക്ഷ്മമായി റെക്കോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. ഇതോടെ ഓസീസ് താരങ്ങളുടെ നീക്കങ്ങൾക്കു പിന്നാലെ ക്യാമറക്കണ്ണുതുറന്നു. ഇതറിയാതെ പന്തു ചുരണ്ടിയ കാമറൂൻ ബാൻക്രോഫ്റ്റ് തൊണ്ടിസഹിതം പിടിയിലാകുകയായിരുന്നു.
Stories you may Like
- തകർപ്പൻ സെഞ്ചുറിയടിച്ച് മിച്ചൽ ജോൺസന് മറുപടി നൽകി വാർണർ
- മലയാളി തള്ളിക്കയറ്റം ഓസ്ട്രേലിയയിലേക്ക്
- 'നരേന്ദ്ര മോദിക്കു ലഭിക്കുന്ന സ്വീകരണം ബ്രൂസ് സ്പ്രിങ്സ്റ്റീനു പോലും ലഭിക്കുന്നില്ല'
- അശ്വിനെ ഭയന്ന് ഓസ്ട്രേലിയ; ഡ്യൂപ്ലിക്കേറ്റിനെ ക്ഷണിച്ചു; വേണ്ടന്നുവച്ച് പിതിയ
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍