ഞാൻ തിരിച്ച് വരും.. അവസാനത്തെ രണ്ട് ചാട്ടങ്ങളും പിഴച്ച് മെഡൽ പട്ടികയിൽ നിന്നും പുറത്തായെങ്കിലും ആത്മവിശ്വാസം കൈവിടാതെ മലയാളത്തിന്റെ ശ്രീശങ്കർ; എംബിബിഎസ് വേണ്ടെന്ന് വെച്ച് അത്ലറ്റിക്സിന് ഇറങ്ങിയ 18 കാരന് ലോക ജൂനിയർ ചാമ്പ്യൻഷിപ്പ് നഷ്ടമായത് അപ്രതീക്ഷിതമായുണ്ടായ അപെൻഡിക്സ് ഓപ്പറേഷൻ ആയിരുന്നെങ്കിൽ ജക്കാർത്തയിൽ മെഡൽ കൈവിട്ടത് നിർഭാഗ്യം കൊണ്ട്
സ്പോർട്സ് ഡെസ്ക്
ജക്കാർത്ത: മുഹമ്മദ് അനസിനും ഹിമ ദാസിനും വെള്ളി, ലോംങ് ജമ്പിൽ 18കാരൻ ശ്രീശങ്കറിനും മെഡൽ ലഭിക്കേണ്ടതായിരുന്നു. നിർഭാഗ്യം ഫൗൾ ജംപിന്റെ രൂപത്തിലെത്തിയപ്പോൾ മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടമാണ് അകന്ന് പോയത്. എന്നാൽ തോൽവിയിലും പ്രതീക്ഷയാണ് ശ്രീശങ്കർ കാരണം പരിക്കിനേും അപ്രതീകഷിതമായി ഉണ്ടായ ഓപ്പറേഷനേയും ഒക്കെ മറികടന്നാണ് അവൻ ജക്കാർത്തയിലെത്തിയത്. എന്നിട്ട പോലും ഫൗളല്ലായിരുന്നുവെങ്കിൽ കുറഞ്ഞത് ഒരു വെങ്കലമെഡൽ അവനിലൂടെ കേരളത്തിന്റെ നെഞ്ചിലെത്തിയേനെ.
അവസാനത്തെ രണ് ചാട്ടങ്ങളും പിഴച്ചെങ്കിലും അവന്റെ കണ്ണിൽ ആത്മവിശ്വാസം നിറഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു. അവസാന ചാട്ടത്തിന് ശേഷം ക്യാമറകളിൽ നോക്കി അവൻ പറഞ്ഞത് ഐ വിൽ ബി ബാക്ക് എന്നാണ്. ഭാവിയിലേക്കുള്ള പ്രതീക്ഷയാണ് ശ്രീശങ്കർ. ചെറുപ്പം മുതലെ അത്ലറ്റിക്സ് അവന് ജീവനാണ്. അതിലും വലുതായി ഒന്നും തന്നെയില്ല അവന്. എംബിബിഎസ് അഡ്മിഷൻ ലഭിച്ചിട്ട് പോലും ഒരു കായികതാരമാവുക എന്ന സ്വപ്നത്തിൽ അവൻ ഉറച്ച് നിന്നു.
ഒരുപക്ഷേ മിൽഖ സിങിനും പിടി ഉഷയ്ക്കും സാധിക്കാതെ പോയ രാജ്യത്തിനായി അത്ലറ്റിക്സിൽ ഒരു മെഡൽ എന്ന സ്വപ്നം ഇന്ത്യക്കാർക്ക് സാഫല്യമാവുക ശ്രീശങ്കറിലൂടെയായിരിക്കും. ഫിൻലാൻഡിൽ ജൂനിയർ ചാമ്പ്യൻഷിപ്പിൽ അപ്രതീക്ഷിതമായി ഉണ്ടായ അപ്പെൻഡിക്സ് ഓപ്പറേഷനാണ് ശ്രീശങ്കറിന് തിരിച്ചടിയായത്.
ഇന്ത്യൻ കായിക ലോകത്തിന്റെ ഹൃദയ ഭൂമിയായ പാട്യാലയിൽ ഇന്ന് പിറന്നത് അപൂർവമായ ഒരു മലയാളി വീരഗാഥയുടെ അത്യപൂർവമായ എപ്പിസോഡ് ആയിരുന്നു. ഒളിമ്പ്യൻ സുരേഷ് ബാബുവിനും യോഹന്നാനും ശേഷം ഇന്ത്യയുടെ അഭിമാനം ആകാശത്തോളം ഉയർത്താൻ പറ്റുമെന്ന് ഉറപ്പുള്ള ഒരു അപൂർവ താരപ്പിറവി. ഒരുപക്ഷെ പിടി ഉഷയ്ക്കും മിൽഖ സിങ്ങിനും സാധിക്കാത്ത പോയ ആ ഒളിമ്പിക് മെഡൽ ഇവനായിരിക്കാം ഇന്ത്യക്കു സമ്മാനിക്കുക. പതിനെട്ടാം വയസ്സിൽ ഫെഡറേഷൻ കപ്പിൽ പാലക്കാട്ടുകാരൻ ശ്രീശങ്കർ നടത്തിയ കുതിപ്പ് സമാനതകൾ ഇല്ലാത്തതു ആയിരുന്നു.7.99 മീറ്റർ ചാടി കടന്നു ഫെഡറേഷൻ കപ്പിൽ അവൻ സ്ഥാപിച്ചത് ജൂനിയർ ദേശീയ റിക്കോർഡ് ആണ്. കഴിഞ്ഞ മാസങ്ങളിൽ ഏഷ്യൻ ഗെയിംസിനും ജൂനിയർ വേൾഡ് ചാംപ്യൻഷിപ്പിനും ഒക്കെയുള്ള യോഗ്യത കടന്നിരുന്നു.ദേശീയ ക്യാമ്പിൽ അംഗം അല്ലാത്ത ശ്രീശങ്കർ അധികൃതരെ ഞെട്ടിച്ചു കൊണ്ടാണ് യോഗ്യത മാർക്കിലേക്കു ഉയർന്നത്.
എന്തായാലൂം അസാധാരണമായ ഒരു കായിക കുതിപ്പിന് കാതോർത്തിരിക്കുകയാണ് ഇപ്പോൾ കേരളം. ഈ ചെറിയ പ്രായത്തിൽ ഇത്രയധികം നേട്ടം കൊയ്ത മറ്റൊരു അത്ലറ്റ് കേരളത്തിൽ ഉണ്ടായിട്ടില്ല. അത്ലറ്റ്റിക്സ് ജീവിതമായി നോമ്പ് നോറ്റു ജീവിക്കുന്ന അപൂർവ കായികതാരം. എംബിബിഎസ പഠനം വരെ വേണ്ടാന്ന് വച്ച് കായിക ജീവിതത്തിനായി മാറ്റി വച്ച ജീവിതം.
വീട്ടുകാരെ അമ്പരിപ്പിച്ച ശങ്കുവിന്റെ തീരുമാനം
മുൻ കായികതാരങ്ങളായ മുരളിയുടെയും കെഎസ് ബിജിമോളുടെയും മകനായ ശ്രീശങ്കറിന് സ്പോർട്സ് രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. കഴിഞ്ഞ വർഷം സ്പോർട്സ് ക്വാട്ടയിൽ എംബിബിഎസ് സീറ്റ് കിട്ടിയപ്പോൾ ശങ്കുവെന്ന ഓമനപ്പേരിൽ വിളിക്കുന്ന ശ്രീശങ്കറിന്റെ പ്രതികരണം കേട്ട് അമ്മയും അച്ഛനും അമ്പരന്നു.ശ്രീശങ്കറിന് സ്പോട്സ് ക്വാട്ടയിൽ രണ്ടാം റാങ്കായിരുന്നു. കേരളത്തിലെ ഇഷ്ടമുള്ള മെഡിക്കൽ കോളേജിൽ മെറിറ്റിൽ ചേർന്നുപഠിക്കാം. എന്നാൽ, ഡോക്ടറാകാൻ താനില്ലെന്ന ഉറച്ചതീരുമാനത്തോടെ ശ്രീശങ്കർ ആ അവസരം വേണ്ടെന്നുവച്ചു. കായികരംഗത്തെ മികവിന്റെ ബലത്തിൽ ജീവിതവിജയം നേടിയ അച്ഛനമ്മമാരുടെ മകന് കളിക്കളം വിട്ടൊരു ജീവിതം സാധിക്കുമായിരുന്നില്ല. ആ തീരുമാനം തെറ്റിയില്ല.
ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിലെ ലോങ്ജമ്പിൽ റെക്കോഡോടെ സ്വർണമണിഞ്ഞു ശ്രീശങ്കർ. ആദ്യ ചാട്ടത്തിൽ തന്നെ റെക്കോഡ് ദൂരമായ 7.72 മീറ്റർ പിന്നിട്ട ഈ മിടുക്കന്റെ അടുത്തുപോലുമെത്താൻ എതിരാളികൾക്ക് കഴിഞ്ഞില്ല. ഈ പ്രകടനം ശ്രീശങ്കറിന് ലോക യൂത്ത് ചാമ്പ്യൻ്ഷിപ്പിന് യോഗ്യതനേടിക്കൊടുത്തു.
രക്തത്തിൽ അലിഞ്ഞുചേർന്ന പ്രതിഭ
സാഫ് ഗെയിംസിൽ ട്രിപ്പിൾ ജമ്പ് വെള്ളി ജേതാവ് എസ് മുരളിയുടെയും ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് ചാമ്പ്യൻ്ഷിപ്പിൽ 800 മീറ്ററിൽ വെള്ളിനേടിയ ബിജി മോളുടെയും മകനാണ് ശ്രീശങ്കർ. മെഡിക്കൽ പഠനത്തിനു ചേർന്നാൽ കളി പൂർ്ണമായും ഉപേക്ഷിക്കേണ്ടി വരും. അതുകൊണ്ട് അതുപേക്ഷിക്കുകയാണെന്ന് മകൻ് വന്നുപറഞ്ഞപ്പോൾ മുരളിയും ബിജിയും ഒന്നുപകച്ചു. സിബിഎസ്ഇ സിലബസിൽ പഠിച്ച് പ്ളസ്ടുവിന് 96 ശതമാനം മാർക്കുവാങ്ങിയ മകന് ഏറ്റവും സാധ്യതയുള്ള കോഴ്സിനു ചേരണമെന്നായിരുന്നു അവരുടെ മനസ്സിൽ്. എന്നാൽ, കളിയോടുള്ള സ്നേഹം തിരിച്ചറിയുന്ന രക്ഷിതാക്കൾ് മകനെ പിന്തിരിപ്പിച്ചില്ല. പാലക്കാട് എൻഎസ്എസ് കോളേജിൽ് എൻജിനിയറിങ്ങിനു ചേര്‍ന്ന ശ്രീശങ്കർ പരിശീലനം തുടർ്ന്നു. മുരളി തന്നെയാണ് പരിശീലിപ്പിക്കുന്നത്. നേരത്തെ കോളേജിൽ പേകേണ്ടതിനാല് രാവിലെ പരിശീലനമില്ല. വൈകീട്ടാണ് അച്ഛനും മകനും ഗ്രൗണ്ടിലേക്കു പോകുക.
തിളങ്ങുന്ന ട്രാക്ക് റെക്കോഡ്
2014ൽ സ്റ്റേറ്റ് ഇന്റർ ക്ളബ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും സൗത് സോൺ മീറ്റിലും ദേശീയ ജൂനിയർ മീറ്റിലും ശ്രീശങ്കർ സുവർണനേട്ടം കൊയ്തിരുന്നു. 2015ൽ സ്റ്റേറ്റ് യൂത്ത് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മീറ്റ് റെക്കോഡോടെ സ്വർണം നേടി. പരിശീലനത്തിന് ശരിയായ ജംപിങ് പിറ്റ് പോലുമില്ലാത്ത പാലക്കാട്ടുനിന്നാണ് 2016 ൽ രാജ്യാന്തര അത്ലറ്റിക് ഫെഡറേഷന്റെ (ഐ.എ.എഫ്) ലോക റാങ്കിങ്ങിൽ അഞ്ചാം നമ്പറുകാരനായത്.
കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ പ്ളസ് ടു വിദ്യാർത്ഥിയായിരിക്കെയാണ് ശ്രീശങ്കർ ലോങ് ജംപിൽ റെക്കോഡ് നേട്ടംകുറിച്ച് ലോക ജൂനിയർ താരങ്ങൾക്കൊപ്പം കുതിച്ചുയർന്നത്.കൊച്ചിയിൽ 2016 ഒക്ടോബറിൽ നടന്ന സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ 7.62 മീറ്റർ എന്ന റെക്കോഡ് ദൂരം കുറിച്ചാണ് ശ്രീശങ്കർ അണ്ടർ 18 ലോക റാങ്കിങ്ങിൽ അഞ്ചാമനായത്. കോയമ്പത്തൂരിൽ നടന്ന ദേശീയ ജൂനിയർ മീറ്റിലും ശ്രീശങ്കറിനായിരുന്നു ലോങ് ജംപിൽ സ്വർണം.
മെഡിക്കൽ പഠനം ഉപേക്ഷിച്ച് സിവിൽ എഞ്ചിനീയറിങ് തിരഞ്ഞെടുത്ത്ത തന്നെ കായിക പരിശീലനത്തിന് കൂടുതൽ സമയം കണ്ടെത്താൻ വേണ്ടിയാണ്.കഴിഞ്ഞ വർഷം നവംബറിൽ മംഗലഗിരി ആചാര്യ നാഗാർജുന സർവകലാശാലയിൽ നടന്ന 33 ാമത് കോറോമാൻഡൽ ദേശീയ ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ, 7.72 മീറ്റർ ദുരം കണ്ടെത്തിയത് പരിക്കിനെ അതിജീവിച്ചായിരുന്നു.ഫിൻലൻഡിൽ നടക്കുന്ന അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിലേക്ക് ഒരു ടിക്കറ്റ്. അതായിരുന്നു ആ മീറ്റ് റെക്കോഡ്.എട്ടു മീറ്ററിന് വേണ്ടിയാരുന്നു ശ്രീശങ്കറിന്റെ അന്നത്തെ ചാട്ടം. എന്നാൽ പരിക്കിൽ നിന്ന് പൂർണമായി മുക്തനാവാത്തതിനാൽ ആ ലക്ഷ്യത്തിലെത്തിയില്ല, അച്ഛൻ മുരളി പറഞ്ഞു.
ഫെബ്രുവരിയിൽ ടെഹ്റാനിൽ നടന്ന ഏഷ്യൻ ഇൻഡോർ അത്ലറ്റിക് മീറ്റിനുള്ള ഇന്ത്യൻ ടീമിൽ ഈ ലോങ് ജമ്പ് താരം ഇടംനേടിയിരുന്നു. പുരുഷവിഭാഗത്തിൽ കേരളത്തിൽനിന്ന് ശ്രീശങ്കർ മാത്രമാണ് ടീമിലുണ്ടായിരുന്നത്.ഗുണ്ടൂരിൽ നടന്ന ജൂനിയർ നാഷണൽ മീറ്റിൽ ശ്രീശങ്കർ ദേശീയ റെക്കോഡ് സ്വന്തം പേരിലാക്കിയിരുന്നു. യൂത്ത് നാഷണൽ മീറ്റിലും ദേശീയ സ്കൂൾ മീറ്റിലും റെക്കോഡ് നേടി. ഡൽഹി ഗ്രാന്റ് പ്രീ-ചാമ്പ്യൻഷിപ്പിലും ജേതാവായിരുന്നു. ൃദേശീയതലത്തിൽ 15 സ്വർണം നേടിയിട്ടുള്ള ശ്രീശങ്കർ 2016-ൽ ലോക യൂത്ത് റാങ്കിങ്ങിൽ അഞ്ചാം റാങ്കുകാരനായിരുന്നു. സംസ്ഥാനതലത്തിൽ അണ്ടർ 12, 16, 18 യൂത്ത് വിഭാഗങ്ങളിലെല്ലാം ലോങ് ജമ്പ് റെക്കോഡിനുടമയാണ്
വരുന്ന 14 വർഷക്കാലത്തു മൂന്നു ഏഷ്യൻ ഗെയിംസുകളും മൂന്നു ഒളിമ്പിക്സുകളും ശ്രീശങ്കർ കാത്തിരിക്കുന്നു.ശങ്കുവിന്റെ കുടുംബത്തിനും ഇനി പ്രതീക്ഷയുടെ നാളുകളാണ്.ഫഡറേഷൻ കപ്പ് അത്ലറ്റിക് മീറ്റിൽ സ്വർണം അതിന്റെ തിളക്കം കൂട്ടുന്നു.യോഗ്യതാ റൗണ്ടിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനം (7.83 മീ) നടത്തിയതിന്റെ ആത്മവിശ്വാസം ശ്രീശങ്കറിന് മുതൽക്കൂട്ടാവുകയും ചെയ്യും.
Stories you may Like
- ഡയമണ്ട് ലീഗ് ഫൈനലിൽ നിന്ന് മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കർ പിന്മാറി
- ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്: എം ശ്രീശങ്കർ ഫൈനൽ കാണാതെ പുറത്ത്
- ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ലോംഗ്ജംപിൽ എം. ശ്രീശങ്കറിന് വെള്ളി
- സാത്വിക്കിനും ചിരാഗ് ഷെട്ടിക്കും ഖേൽരത്ന; 26 പേർക്ക് അർജുന അവാർഡ്
- എം.ശ്രീശങ്കറിനും ആൻസി സോജനും ജിൻസൻ ജോൺസനും സ്വർണം
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍