പരിഹാസ ശരങ്ങൾക്ക് മുൻപിൽ ദ്യുതി മറുപടി നൽകിയത് ട്രാക്കിൽ വിജയക്കൊടി പാറിച്ച് ; ആണോ പെണ്ണോ എന്ന് തെളിയിക്കാൻ ഡോക്ടർമാരുടെ വഷളൻ ചോദ്യങ്ങൾക്ക് മുന്നിലും പരിശോധനയ്ക്ക് മുന്നിലും തളർന്നു പോയ ദിനങ്ങൾ മുതലുള്ള വാശി; ഏഷ്യൻ ഗെയിംസിലെ കനൽ ട്രാക്കിൽ മിന്നൽ വേഗത്തിൽ വെള്ളി നേടിയ ദ്യുതിയുടെ കഥ ഇങ്ങനെ
മറുനാടൻ ഡെസ്ക്
ജക്കാർത്ത : ഏഷ്യൻ ഗെയിംസിലെ കനൽ ട്രാക്കിൽ പോരാട്ട വീര്യം കൈവിട്ട് പോകാതെ ദ്യുതി ഓടിയത് ജീവിത വിജയം പിടിച്ചടക്കാനായിരുന്നു. അവിടെ ഗ്യാലറിയിലെ അഭിനന്ദനാരവങ്ങളായിരുന്നില്ല നാലു വർഷം മുൻപ് താൻ അനുഭവിച്ച അപമാന ശരങ്ങളായിരുന്നു ആ വിജയ പ്രയാണത്തിന് ഇന്ധനമായി നിലനിന്നത്. സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയിലെ ഡോക്ടർമാർ തുണിയുരിയുന്ന രീതിയിലുള്ള ചോദ്യങ്ങൾ തന്നോട് ചോദിച്ചപ്പോഴും ആണോ പെണ്ണോ എന്ന് തിരിച്ചറിയാനുള്ള പരിശോധനകൾ നടത്തിയപ്പോഴും താൻ അനുഭവിച്ച ഇരട്ടി വേദന എന്തായിരുന്നുവെന്ന് ദ്യുതി ഓരോ നിമിഷവും ഓർത്തുകൊണ്ടിരുന്നു. ആ തീജ്വാലയാണ് ദ്യുതിയെ വിജയത്തിലേക്ക് കുതിച്ചു കയറാൻ സഹായിച്ചത്. തന്നിലുള്ളത് പെണ്ണിന്റെയല്ല, ആണിന്റെ അംശങ്ങളാണ് കൂടുതലെന്ന് അവർ വിധിയെഴുതി. തന്റെ ജീവശ്വാസമായ ട്രാക്കിന്റെ വാതിൽ എന്നന്നേക്കുമായി അവർ അടച്ചു. സ്പോർട്സ് അഥോറിറ്റിയുടെ മുന്നിൽ തളർന്നു പോയ ആ മനസിലെ അണയാത്ത കനലായിരുന്നു ഏഷ്യൻ ഗെയിംസിലെ ട്രാക്കിൽ ആളിക്കത്തിയത്. വേദനകൾക്ക് മറുപടിയായി ദ്യുതി മിന്നിൽ വേഗത്തിൽ ട്രാക്കിലൂടെ ഓടി.
ഫോമിന്റെ പാരമ്യത്തിൽ നിൽക്കുന്ന 2014ലായിരുന്നു അത്. 2013 ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടി, ലോക യൂത്ത് ചാമ്പ്യൻഷിപ്പിന്റെ സ്പ്രിന്റ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ബഹുമതി സ്വന്തമാക്കി ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ വാഴുന്ന കാലം. ഈ പതിനെട്ടുകാരിയിൽ ഇന്ത്യ ഒരു ഒളിമ്പിക് സ്പ്രിന്റ് മെഡൽ സ്വപ്നം കണ്ട കാലം. യൂജിനിൽ ലോക ജൂനിയർ ചാമ്പ്യൻഷിപ്പിന് സ്പൈക്സ് കെട്ടി ഒരുങ്ങുന്ന കാലം. ഗ്ലാസ്ഗോയിൽ കോമൺവെൽത്ത് ഗെയിംസിന് ഒരുങ്ങാൻ നിർദ്ദേശം ലഭിച്ച കാലം.ഈ സ്വപ്നങ്ങളെ തന്റെ കാലുകളിൽ വേഗതയായി നിറച്ച് കഴിയുന്ന കാലത്താണ് ഒരു ദിവസം പെട്ടന്ന് സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നൊരു കത്ത് വരുന്നത്. ഉടനെ ബെംഗളൂരുവിൽ പരിശോധനയ്ക്ക് എത്തണം. അസാധാരണമായ ഈ ഉത്തരവ് കണ്ട് ദ്യുതി ഒന്ന് ഞെട്ടി. പതിവ് ഉത്തേജക മരുന്ന് പരിശോധനയ്ക്ക് പകരമുള്ള ഈ പരിശോധന എന്തിനെന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല ദ്യുതിക്ക്. എന്നാൽ, തന്നെ കാത്തിരിക്കുന്നത് ജീവിതത്തിലെ കറുത്ത ദിനങ്ങളാണെന്ന് ദ്യുതി അറിഞ്ഞിരുന്നില്ല.
ഇതിനെക്കുറിച്ച് ദ്യുതി തന്നെ പിന്നീട് മനസ്സ് തുറന്നിരുന്നു. ഒരു പുരുഷ ഡോക്ടർ എന്നെ എല്ലാ അർഥത്തിലും അപമാനിക്കുകയായിരുന്നു. എന്റെ ശരീരത്തിലെ രോമങ്ങളെക്കുറിച്ചും മാസമുറയെക്കുറിച്ചും ശസ്ത്രക്രിയയുടെ ചരിത്രത്തെക്കുറിച്ചും എന്റെ വിനോദങ്ങളെക്കുറിച്ചുമെല്ലാം മോശമായ രീതിയിൽ ഓരോ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. ഒരു സംഘം ഡോക്ടർമാർ എന്റെ ജനനേന്ദ്രിയത്തിൽ വിശദമായ പരിശോധന നടത്തി. എല്ലാം സഹിച്ച്, വേദനയും അപമാനവും കടിച്ചമർത്തി സഹിക്കാതെ മറ്റ് പോംവഴികളുണ്ടായിരുന്നില്ല എനിക്ക്. എന്നാൽ, ദ്യുതിയെ എല്ലാ അർഥത്തിലും ഞെട്ടിച്ചത് ഈ പരിശോധനകളുടെ ഫലമായിരുന്നു. സായിയുടെ സയന്റിഫിക് ഓഫീസർ ഡോ. എസ്.ആർ. സരള തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ച് ദ്യുതിക്ക് കോമൺവെൽത്ത് ഗെയിംസിൽ മാറ്റുരയ്ക്കാനാവില്ല. കാരണം, ദ്യുതിയിൽ സ്ത്രീ ഹോർമോണുകളേക്കാൾ പുരുഷ ഹോർമോണുകളായിരുന്നു കൂടുതൽ. ഒരുപാട് കാലം സ്വപ്നം കണ്ട കോമൺവെൽത്ത് ഗെയിംസിന് പത്ത് ദിവസം മാത്രമുള്ളപ്പോഴായിരുന്നു ഇത്.
റിപ്പോർട്ടിലെ ഫലം വിശ്വസിക്കാൻ കഴിഞ്ഞില്ല ദ്യുതിക്ക്. പുരുഷ ഹോർമോണോ... അതെങ്ങനെ... ദ്യുതി ചോദിച്ചു. എന്തിനാണ് പരിശോധനയുടെ ഉദ്ദേശ്യം എന്താണെന്ന് അതിന് വിധേയയായ ആളെ അറിയിക്കുക എന്ന സാമാന്യമര്യാദ പോലും സായി പാലിച്ചില്ല എന്നതാണ് അത്ഭുതം.ഇതിന് മുൻപ് അത്ലറ്റിക് ഫെഡറേഷനും ദ്യുതിയെ സമാനമായ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ഡോ. അരുൺ കുമാർ ഒരു സ്വകാര്യ ക്ലിനിക്കിലായിരുന്നു പരിശോധന നടത്തിയത്. എന്തെങ്കിലും രോഗം ഉണ്ടോ എന്ന് കണ്ടെത്താനായിരുന്നു പരിശോധന എന്നായിരുന്നു വിശദീകരണം. രക്തപരിശോധന നടത്തി, അൾട്രാ സൗണ്ട് സ്കാൻ ചെയ്തു.ഇതിന്റെ അടിസ്ഥാനത്തിൽ അത്ലറ്റിക് ഫെഡറേഷനാണ് സായിയോട് രേഖാമൂലം ഇത്തരമൊരു പരിശോധന നടത്താൻ ആവശ്യപ്പെട്ടത്. എന്തായാലും പരിശോധനയ്ക്ക് ശേഷം കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ദ്യുതിയുടെ പേര് വെട്ടിമാറ്റപ്പെട്ടു. ലോകവേദിയിൽ ഇന്ത്യയുടെ മാനം പോകാതിരിക്കാനെന്ന അത്ലറ്റിക് ഫെഡറേഷന്റെ വാദം അതിനെ സാധൂകരിക്കുകയും ചെയ്തു.
ദ്യുതി ലിംഗ പരിശോധനയിൽ പരാജയപ്പെട്ടു എന്നായിരുന്നു സായി ആദ്യം വാർത്താക്കുറിപ്പ് ഇറക്കിയത്. അബദ്ധം തിരിച്ചറിഞ്ഞ അന്നത്തെ സായി ഡയറക്ടർ ജനറൽ ജിജി തോംസൺ ഉടനെ തിരുത്തി. ലിംഗ പരിശോധനയല്ല, ശരീരത്തിലെ ആൻഡ്രോജന്റെ അളവ് പരിശോധിക്കുക മാത്രമാണുണ്ടായത് എന്നായിരുന്നു രണ്ടു ദിവസത്തിനുശേഷമുള്ള തിരുത്ത്. ആൻഡ്രോജന്റെ അളവ് കുറച്ചാൽ വേണമെങ്കിൽ പെണ്ണുങ്ങളുടെ വിഭാഗത്തിൽ മത്സരിക്കാമെന്നൊരു ഔദാര്യവും.അപ്പൊഴേയ്ക്കും വൈകി. ഒരു പതിനെട്ടുകാരിയുടെ സ്വകാര്യത പൊതുജനമധ്യത്തിൽ വസ്ത്രാക്ഷേപം ചെയ്യപ്പെട്ടു. അവളുടെ വ്യക്തിത്വം പിച്ചിച്ചീന്തപ്പെട്ടു. രാജ്യത്തിന് മെഡൽ സമ്മാനിക്കാനായി ഊണുമുറക്കവും ഉപേക്ഷിച്ച് കഠനമായി പരിശ്രമിച്ചുകൊണ്ടിരുന്ന ഒരു പെൺകുട്ടി എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അന്തംവിട്ടു. ആദ്യം ഉത്തേജക മരുന്ന് പരിശോധനയാണെന്ന് വിചാരിച്ചു. പിന്നെ എല്ലാവരുടെയും ചർച്ച അവളുടെ ലിംഗത്തെക്കുറിച്ചായി. മാനസികമായി തളരാൻ അതു തന്നെ ധാരാളമായിരുന്നു.
പെൺകുട്ടിയല്ല, താനൊരു ആണാണെന്ന് വിധിച്ചവർക്കും പരിഹസിച്ചവർക്കും മുന്നിൽ തോറ്റു കൊടുക്കാൻ ഒരുക്കമായിരുന്നില്ല അവൾ. അന്താരാഷ്ട്ര അതലറ്റിക് ഫെഡേറേഷനെ സമീപിച്ചു. സ്പോർട്സിന്റെ പരമോന്നത നീതിപീഠമായ അപ്ലെറ്റ് ട്രിബ്യൂണലിൽ തന്റെ നിരപരാധിത്വം നിരത്തി. കോർട്ട് ഓഫ് ആർബിട്രേഷൻ ഫോർ സ്പോർട്സ് (സി.എ.എസ്) ദ്യുതിക്കൊപ്പം നിന്നു. ദ്യുതിയെ ലിംഗപരിശോധനയ്ക്ക് വിധേയമാക്കിയതിനെ നഖശിഖാന്തം വിമർശിച്ചു. അത് അപമാനകരമാണെന്ന് വിധിച്ചു. അങ്ങനെ ദ്യുതി വീണ്ടും ട്രാക്കിലെത്തി. തന്നെ അപമാനിച്ചവർക്ക് മുന്നിൽ തന്നെ രാജ്യത്തിന് അഭിമാനമായി തിളങ്ങുന്നൊരു വെള്ളി മെഡൽ സമ്മാനിക്കുകയും ചെയ്തു.അത്രയെളുപ്പം ആർക്കും തോറ്റു കൊടുക്കുന്നതല്ല ദ്യുതിയുടെ പ്രകൃതം. എല്ലാ അർഥത്തിലും തീയിൽ കുരുത്തവളാണ് അവൾ. സമ്പന്നതയിലല്ല, ദാരിദ്ര്യത്തെ ഓടിത്തോൽപിച്ചാണ് അവൾ വളർന്നത്.
ട്രാക്ക് സ്യൂട്ട് വാങ്ങാൻ കാശില്ലാത്തതിനാൽ കുട്ടിയുടുപ്പും ധരിച്ചാണ് അവൾ വർഷങ്ങളോളം ഓടി സമ്മാനങ്ങൾ നേടിയത്. ആറ് പെൺമക്കളും ഒരു മകനുമുള്ള ചക്രധർ എന്ന നെയ്ത്തുകാരന് മകൾക്കു വേണ്ടതൊന്നും വാങ്ങിക്കൊടുക്കാൻ കഴിഞ്ഞിരുന്നില്ല. നെയ്ത്തുശാലയിൽ എത്ര വിയർത്താലും ദിവസവും ഒരു നൂറു രൂപ സമ്പാദിക്കാൻ കഴിഞ്ഞിരുന്നില്ല. വൈകി വീട്ടിലെത്തുമ്പാൾ വിശന്ന വയറുമായി അച്ഛൻ കൊണ്ടുവരുന്ന ഭക്ഷണം കാത്തിരിക്കുന്ന മക്കളുടെ ദയനീയമായ മുഖമായിരുന്നു അയാളുടെ മനസ്സിൽ. കിട്ടാവുന്നിടത്തു നിന്നൊക്കെ കടം വാങ്ങിയാണ് അയാൾ മക്കളുടെ വയറു നിറഞ്ഞത്. വീട്ടിൽ ആകെയുണ്ടായിരുന്നത് മങ്ങിക്കത്തുന്നൊരു ബൾബ്. അതിന്റെ ഇത്തിരിവെട്ടത്തിൽ ഇരുന്ന് വേണം എല്ലാവർക്കും പഠിക്കാനും കഴിക്കാനും. ചക്രധർ കൊണ്ടുവരുന്ന സാധനങ്ങൾ ഭാര്യ അഖുജി പാകം ചെയ്തു വരുമ്പൊഴേയക്കും പാതിരാത്രിയാവും.ഇവരെ അയൽക്കാരൊന്നും വിവാഹത്തിനോ മറ്റ് ചടങ്ങുകൾക്കോ ക്ഷണിക്കാറില്ലായിരുന്നു. പക്ഷേ, ബാക്കി വരുന്ന ഭക്ഷണം കൃത്യമായി കാലത്തു തന്നെ വീട്ടിലെത്തിക്കും. അപമാനിതരായെങ്കിലും ഇത് കഴിക്കാതെ വേറെ തരമില്ലായിരുന്നു അവർക്ക്.
ഇല്ലായ്മയും പട്ടിണിയും അതിനേക്കാളേറെ അപമാനവും സഹിച്ച് മടുത്ത മൂത്ത സഹോദരി സരസ്വതിയാണ് ഓടാനും അതുവഴി ഒരു പുതിയ ജീവിതവും കണ്ടെത്താൻ ദ്യുതിയെ പ്രേരിപ്പിച്ചത്. ഓടി പരിശീലിക്കുന്ന പെൺകുട്ടികളെ അത്ര പിടിച്ചില്ല നാട്ടുകാർക്ക്. അവർ കുട്ടിയുടുപ്പും ട്രൗസറുമൊക്കെ ഇടുന്നതും രസിച്ചില്ല. പക്ഷേ, അവർ തളർന്നില്ല. ബ്രാഹ്മണി നദിക്കരയിലെ കൂർത്ത കല്ലുകളുള്ള നാട്ടുപാതയിൽ അവർ ഓട്ടം തുടർന്നു.അതിനിടയ്ക്ക് സരസ്വതിക്ക് പൊലീസിൽ ജോലി ലഭിച്ചു. മറ്റുള്ളവരുടെ സ്ഥിതി അപ്പോഴും ദയനീയം തന്നെ. എട്ടാം വയസ്സിൽ കട്ടക്കിലുള്ള ചേച്ചിയെ കാണാൻ ഒറ്റയ്ക്ക് പോയ ചരിത്രമുണ്ട് ദ്യുതിക്ക്. ഒളിച്ചോടുകയാണെന്ന് പറഞ്ഞ് ബസുകാർ ഇറക്കിവിട്ടു. അന്ന് അവളൊരു തീരുമാനമെടുത്തു. ഇനി എങ്ങോട്ടും ഒറ്റയ്ക്കേ യാത്രയുള്ളൂ. അത് ഇന്നും തുടരുകയാണ് ദ്യുതി. 2006-ൽ സർക്കാരിന്റെ കായിക വികസന പദ്ധതിയുടെ കീഴിൽ പരിശീലനം ആരംഭിച്ചതോടെ കഥ മാറി. അവളുടെ കഴിവ് ലോകമറിഞ്ഞു. കിട്ടിയ അവരങ്ങളൊന്നും അവൾ പാഴാക്കിയില്ല. കുഞ്ഞുവീട്ടിലേയ്ക്ക് മെഡലുകൾ വന്നുകൊണ്ടിരുന്നു. സ്കൂളും ഗ്രാമവും സംസ്ഥാനവും വിട്ട് അവൾ രാജ്യത്തോളം വളർന്നു. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ പെണ്ണായി മാറി. ഇന്ന് രാജ്യത്തിന്റെ അഭിമാനമായി മാറുകയും ചെയ്തു.
Stories you may Like
- ഇന്ത്യൻ സ്പ്രിന്റർ ദ്യുതി ചന്ദിന് നാലു വർഷത്തെ വിലക്ക്
- 'ഇവിടെ ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലും കാണാൻ വന്നില്ല': പി ആർ ശ്രീജേഷ്
- ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയുടെ സ്വർണ നേട്ടത്തിൽ അഭിമാനമെന്ന് മിന്നു മണി
- ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെയും പറഞ്ഞു പറ്റിച്ച് സർക്കാർ
- ഏഷ്യൻ ഗെയിംസിൽ 107 മെഡലുകളുമായി അഭിമാനത്തോടെ ഇന്ത്യയുടെ മടക്കം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്