അന്ന് ലാലിസമെങ്കിൽ ഇന്ന് തിരുവഞ്ചൂരിസം; സമാപന ചടങ്ങിൽ ടീം ലീഡറെ കണ്ടില്ല; രണ്ട് മന്ത്രിമാരെ വേദിയുടെ മുൻനിരയിൽ ഇരുത്താത്തതിൽ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കുടുംബത്തിനൊപ്പം മുൻനിരയിൽ ഇരിക്കില്ലെന്ന് പറഞ്ഞ് തിരുവഞ്ചൂർ പിൻവാങ്ങി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങിലെ മുഖ്യ വില്ലനായി ആതിഥേയൻ തന്നെ മാറി. സംസ്ഥാന കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സമാപന ചടങ്ങ് ബഹിഷ്കരിച്ചു. സമാപന വേദിയിൽ തിരുവഞ്ചൂരിനായുള്ള കസേര ഒഴിഞ്ഞു കിടക്കുകയാണ്. സംഘാടക സമിതിയോടുള്ള എതിർപ്പ് കാരണം മന്ത്രി എത്തിയില്ലെന്നാണ് സൂചന. മന്ത്രിമാരായ വി എസ് ശിവകുമാറിനും എപി അനിൽകുമാറിനും പ്രധാനവേദിയിൽ കസേര അനുവദിക്കാത്തതാണ് തിരുവഞ്ചൂരിനെ ചൊടിപ്പിച്ചത്. അതുകൊണ്ട് മുഖ്യവേദിയിലെ ഇരിപ്പിടത്തിൽ കായികമന്ത്രി എത്തിയില്ല.
ഉദ്ഘാടന ചടങ്ങിലെ താളപ്പിഴകൾ വിവാദമായതിനാൽ സമാപനചടങ്ങ് കർശന മുന്നൊരുക്കത്തോടെയാണ് സംഘടിപ്പിച്ചത്. എന്നിട്ടും കായികമന്ത്രിയുടെ പരാതി പോലും പരിഹരിക്കപ്പെട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഉദ്ഘാടന ചടങ്ങിൽ അതിഥികൾക്ക് പലർക്കും ഇരിപ്പിടം കിട്ടാത്തതിനാൽ ഓരോരുത്തർക്കും പ്രത്യേകം ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നു. എന്നിട്ടും മന്ത്രിമാർക്ക് വേണ്ട പരിഗണന നൽകിയില്ല. മുഖ്യമന്ത്രിയുടെ കുടുംബ പോലും പ്രധാനവേദിയിലെത്തി. ഇതാണ് കായിക മന്ത്രിയെ ചൊടിപ്പിച്ചത്. അതുകൊണ്ട് സ്റ്റേഡിയത്തിൽ ഉണ്ടായിട്ടും കായിക മന്ത്രി പ്രധാനവേദിയിൽ എത്തിയില്ല. താഴെയിരുന്നാണ് തിരുവഞ്ചൂർ സമാപന ചടങ്ങ് കണ്ടത്.
ഗെയിംസ് സമാപനത്തിന് ശേഷം ഗെയിംസ് പതാക ഏറ്റുവാങ്ങി അടുത്ത ആതിഥേയ സംസ്ഥാനമായ ഗോവയുടെ പ്രതിനിധികൾക്ക് കൈമാറേണ്ടത് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനായിരുന്നു. എന്നാൽ ഇതിനും കായിക മന്ത്രി എത്തിയില്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് അതുകൊണ്ട് പതാക ഏറ്റുവാങ്ങി തിരിച്ചു നൽകിയത്. സമാപന ചടങ്ങിൽ രണ്ട് മന്ത്രിമാർക്ക് ഇരിപ്പിടം നൽകാനാകാത്തതിൽ ദുഃഖമുണ്ടെന്ന് തിരുവഞ്ചൂർ വ്യക്തമാക്കി. അതുകൊണ്ടാണ് താൻ പിൻനിരയിലേക്ക് മാറിയത്. എന്താണ് സംഭവിച്ചതെന്ന് പിന്നീട് പരിശോധിക്കും. ആരേയും പഴിചാരാനില്ലെന്നും കായിക മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം എംപിക്കും കഴക്കൂട്ടം എംഎൽഎയും മുഖ്യവേദിയിൽ സീറ്റുണ്ടായിരുന്നു. എന്നിട്ടും മന്ത്രിസഭയിലെ സഹപ്രവർത്തകർക്ക് സീറ്റ് ലഭിച്ചില്ല. പ്രധാന വേദിയുടെ താഴെയാണ് ശിവകുമാറിനും എപി അനിൽകുമാറിനും സീറ്റ് ലഭിച്ചത്. എന്നാൽ ധനമന്ത്രി കെഎം മാണിക്ക് പ്രധാനവേദിയിൽ സീറ്റ് നൽകുകയും ചെയ്തു. പ്രോട്ടോകോൾ പ്രകാരം എംഎൽഎയ്ക്ക് മുകളിലാണ് മന്ത്രി. എന്തിന്റെ പേരിലായാലും മന്ത്രിമാരെ ഒഴിവാക്കിയത് ശരിയായില്ല. ഈ സാഹചര്യത്തിൽ പ്രതിഷേധിച്ച് തന്നെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രധാന വേദിയിൽ നിന്ന് വിട്ട് നിന്നത്. ഉദ്ഘാടന വേദിയിൽ കായിക വകുപ്പിന് വന്ന വീഴ്ചകൾ ചീഫ് സെക്രട്ടറി ജിജി തോംസൺ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തിരുവഞ്ചൂർ എതിർക്കുകയും ചെയ്തു. അതുകൊണ്ട് കൂടിയാണ് തിരുവഞ്ചൂരിന്റെ വിട്ടു നിൽക്കൽ ശ്രദ്ധേയമാകുന്നത്.
ഉദ്ഘാടന ചടങ്ങിൽ പാസ് നൽകിയതിൽ വലിയ വീഴ്ച വന്നുവെന്നായിരുന്നു ചീഫ് സെക്രട്ടറി പരസ്യമായി പറഞ്ഞത്. പല പ്രമുഖർക്കും പ്രധാനവേദിയിൽ ഇരിപ്പിടം കിട്ടാത്തതിനേയും വിമർശിച്ചു. അതുകൊണ്ട് സമാപന ചടങ്ങുകളിൽ ചീഫ് സെക്രട്ടറിയുടെ മേൽനോട്ടം പ്രത്യേകമായി ഉണ്ടായി. എന്നിട്ടും മന്ത്രസഭയിലെ അംഗങ്ങൾക്ക് പോലും സീറ്റ് ലഭിച്ചില്ലെന്ന വിമർശനമാകും തിരുവഞ്ചൂർ ഉയർത്തുക. കായിക മന്ത്രി പറഞ്ഞിട്ടും മന്ത്രിമാർക്ക് സീറ്റ് നൽകുന്നില്ല. ഈ സാഹചര്യം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് തന്നെയാണ് തിരുവഞ്ചൂർ സാധാരക്കാരെ പോലെ ദേശീയ ഗെയിംസിന്റെ സമാപന ചടങ്ങ് വീക്ഷിച്ചത്.
ഉദ്ഘാടന ദിവസം കാര്യവട്ടത്തെ സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു. എന്നാൽ ലാലിസം അടക്കമുള്ളവ ഉണ്ടാക്കിയ വിവാദങ്ങൾ ജനങ്ങളുടെ താൽപ്പര്യവും കുറച്ചു. തിങ്ങി നിറയാത്ത സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങ് നടന്നത്. ഇതിനൊപ്പം കായിക മന്ത്രിയുടെ പ്രതിഷേധം കൂടിയായപ്പോൾ ഉദ്ഘാടനത്തെ പോലെ സമാപനവു്ം വിവാദത്തിലായി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസംഗത്തേയും കൂവലോടെയാണ് കാണികൾ വരവേറ്റത്.
ഗവർണർ ജസ്റ്റിസ് പി.സദാശിവമായിരുന്നു സമാപന ചടങ്ങിലെ മുഖ്യാതിഥി. ചടങ്ങിൽ ഗെയിംസ് പതാക അടുത്ത ഗെയിംസ് നടക്കുന്ന ഗോവയ്ക്ക് കൈമാറി. ദേശീയ ഗെയിംസ് കിരീടം സർവ്വീസസിനായിരുന്നു. കേരളം ചരിത്രത്തിലെ മികച്ച പ്രകടനവുമായി രണ്ടാമത് എത്തി. ദേശീയ ഗെയിംസിൽ ഒന്നാമത് എത്തിയ സംസ്ഥാനത്തിനുള്ള കിരീടം ക്യാപ്ടൻ പ്രീജാ ശ്രീധരനും മാനേജർ വിൽസൺ ചെറിയാനും ചേർന്ന് ഏറ്റുവാങ്ങി. രാജാ ഭലേന്ദ്ര സിംഗിന്റെ പേരിലെ ദേശീയ ഗെയിംസ് കിരീടം സർവ്വീസസും ഏറ്റുവാങ്ങി.
ദേശീയ ഗെയിംസിൽ മികച്ച പുരുഷതാരമായി കേരളത്തിന്റെ സജൻ പ്രകാശിനെ തെരഞ്ഞെടുത്തിരുന്നു. ആറു സ്വർണവും രണ്ടു വെള്ളിയും ഉൾപ്പെടെ എട്ടു മെഡലുകളാണുസജൻ നീന്തൽക്കുളത്തിൽനിന്നു വാരിയെടുത്തത്. മഹാരാഷ്ട്രയുടെ ആകാംഷ വോറയായിരുന്നു മികച്ച വനിതാ താരം. ഇവരും അവാർഡുകൾ ഏറ്റുവാങ്ങി. ഒളിമ്പിക്സ് മെഡൽ നേടിയ ഏക മലയാളിയായ ഹോക്കി താരം മാനുവൽ ഫെഡ്രിക്സിനേയും ആദരിച്ചു.
അതിന് ശേഷം ചടങ്ങുകളിലേക്ക് കടന്നു. നടി ശോഭനയുടെ റിവേഴ്സ് ഓഫ് ഇന്ത്യ എന്ന നൃത്തശിൽപമായിരുന്നു ചടങ്ങിലെ മുഖ്യ ആകർഷണം. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരും പരിപാടികൾ അവതരിപ്പിച്ചു. ടി.കെ. രാജീവ് കുമാറാണ് സമാപനചടങ്ങുകളുടെ സംവിധാനം. വെടിക്കെട്ടും ലൈറ്റ് ഷോയും സമാപന ചടങ്ങിനോട് അനുബന്ധിച്ച് ഒരുക്കിയിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍