നീന്തൽകുളം ചോർന്നൊലിക്കുന്നു; കുളിമുറിയും ഡ്രസ്സിങ് റൂമും ഒരുങ്ങിയില്ല; മലയാള മനോരമയ്ക്ക് പണം നൽകിയത് മുൻധാരണ ലംഘിച്ചെന്ന് ഒളിംപിക് അസോസിയേഷൻ; വീഴ്ച്ചയെ വിമർശിച്ച് മുരളീധരൻ; അഴിമതി ആരോപണത്തിന് ശക്തിപകർന്ന് കോൺഗ്രസ് നേതാക്കളും
തിരുവനന്തപുരം: കേരളം ആറ്റുനോറ്റിരുന്ന് കിട്ടിയ ദേശീയ ഗെയിംസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കൈയിട്ടുവാരാനുള്ള മത്സരമാക്കിയതോടെ ഗെയിംസ് കുളമാകുമെന്ന കാര്യം ഉറപ്പായി. ദേശീയ ഗെയിംസിന് ഏതാനും ആഴ്ച്ചകൾ മാത്രം ബാക്കിനിൽക്കേ സ്റ്റേഡിയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്താത്ത അവസ്ഥയിൽ എത്തിയതിന് പുറമേ കോമൺവെൽത്ത് ഗെയിംസിലേതു പോലെ അഴിമതി നടക്കുന്നുണ്ടെന്ന് ആരോപിച്ച് കെ ബി ഗണേശ് കുമാർ സംഘാടക സമിതിയിൽ നിന്നും രാജിവച്ചതിന് പിന്നാലെ മറ്റ് ഭരണപക്ഷ എംഎൽഎമാരും രംഗത്തെത്തി. കെ മുരളീധരൻ എംഎൽഎയാണ് ഇന്ന് ദേശീയ ഗെയിംസ് നടത്തിപ്പിനെതിരെ രംഗത്തെത്തിയത്.
ദേശീയ ഗെയിംസ് നടത്തിപ്പ് വിവാദത്തിലായ സാഹചര്യത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് കെ മുരളീധരൻ രംഗത്തെത്തിയത്. ദേശീയ ഗെയിംസിന്റെ സുഗമമായ നടത്തിപ്പിനു എല്ലാവരുടെയും യോഗം വിളിച്ചുചേർക്കണം. ഗെയിംസിനെ വിവാദങ്ങളിൽപെടുത്തുന്നത് ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു. ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങൾ സംശയത്തിനിട നൽകിയിട്ടുണ്ട്. ഇത് പരിഹരിക്കണമെന്നും മുരളീധരൻ പറഞ്ഞു. പ്രശ്നം കെപിസിസിസർക്കാർ ഏകോപന സമിതിയിൽ ചർച്ചയാക്കാനാണ് നീക്കം. ഏകോപന സമിതിയുടെ യോഗം ചൊവ്വാഴ്ച ചേരുന്നുണ്ട്.
അതേസമയം അഴിമതി ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ കെപിസിസി ഇടപെടണമെന്ന ആവശ്യവും കോൺഗ്രസിലെ ഒരു വിഭാഗം ഉയർത്തിയിട്ടുണ്ട്. എന്നാൽ ബാർ വിവാദം അടങ്ങും മുമ്പ് മറ്റൊരു വിവാദത്തിൽ കൂടി ഇടപെടേണ്ടെന്ന നിലപാടിലാണ് സുധീരൻ. ഏകോപന സമിതിയിൽ സർക്കാരിനെതിരെ സുധീരൻ അഞ്ഞടിക്കുമെന്നും സൂചനയുണ്ട്. സർക്കാരിന്റെ പ്രതിശ്ചായയെ കൂടുതൽ കുഴപ്പത്തിലാക്കുന്നതാണ് ആരോപണമെന്നാണ് സുധീരന്റെ നിലപാട്. എന്നാൽ പരസ്യമായി തൽക്കാലം വിഷയത്തിൽ പ്രതികരിക്കുകയുമില്ല.
അതിനിടെ ദേശീയ ഗെയിംസിന്റെ കൾച്ചറൽ ആൻഡ് സെറിമണി കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനം രാജിവച്ചതായി എംഎൽഎയും കോൺഗ്രസ് നേതാവുമായ പാലോട് രവിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ഗെയിംസിന്റെ വേഗത്തിൽ തൃപ്തിയില്ലെന്ന് ആരോപിച്ച് തന്നെയാണ്പാലോട് രവിയുടെ രാജിയുമെന്നത് അഴിമതി ആരോപണങ്ങളെ ബലപ്പെടുത്തുന്നതാണ്. ഇതോടെയാണ് ദേശീയ ഗെയിംസ് കൂടുതൽ വിവാദമാകുകയാണ്. സ്റ്റേഡിയം നിർമ്മാണ പ്രവർത്തനങ്ങളിലെ വീഴ്ചകൾ സംബന്ധിച്ച കൂടുതൽ വാർത്തകൾ പുറത്തുവന്നു. പിരപ്പൻകോട്ടെ അന്താരാഷ്ട്ര നീന്തൽക്കുളത്തിന്റെ നിർമ്മാണത്തിലും ഗുരുതരമായ വീഴ്ച്ച വന്നിട്ടുണ്ട്.
നീന്തൽക്കുളം ചോർന്നൊലിക്കുന്ന നിലയിലാണ്. ഇവിടെ താൽകാലിക ഫ്ലെഡ് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള തീരുമാനത്തിനു പിന്നിലും വൻ അഴിമതിയുണ്ടെന്നാണ് ആരോപണം ഉയർന്നിട്ടുണ്ട്. ദേശീയഗെയിംസിനു തിരിതെളിഞ്ഞാൽ ആദ്യമത്സരങ്ങൾ നടക്കേണ്ടത് പിരപ്പിൻകോട്ടെ നീന്തൽകുളത്തിലാണ്. 700 കായികതാരങ്ങൾ മാറ്റുരക്കുന്ന വേദി. സംഘാടകർ അടക്കമുള്ളവർക്ക് ഒരുക്കേണ്ട സൗകര്യങ്ങൾ വേറെ. സ്പ്രിങ് ബോർഡ് ഡൈവിംഗും ഹൈ ബോർഡ് ഡൈവിംഗും ഒക്കെ നടക്കേണ്ട ഡൈവിങ് പൂളിൽ നിന്ന് വെള്ളം ചോർന്നു പോകുന്ന സ്ഥിതിയിലാണ്. ഇതിന് പരിഹാരം ഉണ്ടാക്കാൻ ഇതുവരെ ശ്രമിച്ചിട്ടില്ല.
കൂടാതെ നീന്തൽകുളവും പരിസരവുമെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പവലിയൻ വൃത്തിയാക്കാത അവസ്ഥയിലാണ്. പാർക്കിംഗിന് കണ്ടെത്തിയ സ്ഥലത്ത് പ്രാരംഭ ജോലികൾ പോലും നടന്നിട്ടില്ല. കുളിമുറിയും ഡ്രസ്സിങ് റൂമും അടക്കമുള്ള സംവിധാനങ്ങളും ഒരുങ്ങിയില്ല. പകലും രാത്രിയിലുമായി മത്സരങ്ങൾ നടക്കുന്ന വേദിയിൽ വിളക്കു സ്ഥാപിക്കുന്നതിൽ പോലും വൻ അഴിമതിയുണ്ടെന്നാണ് ആരോപണം.
ദേശീയ ഗെയിംസ് നടത്തിപ്പിന്റെ ഭാഗമായാണ് സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിന്ന് സംഘാടകർ നീന്തൽകുളം ഏറ്റെടുത്തത്. പരാധീനതകൾ മാത്രമുണ്ടായിരുന്ന സ്ഥാപനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ മത്സരങ്ങൾ നടത്താൻ പോലും പറ്റാത്ത പരിതാപാവസ്ഥയിലാണിപ്പോൾ പിരപ്പിൻകോട്ടെ നീന്തൽക്കുളം. അതിനിടെ വേദികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതിൽ അതൃപ്തി രേഖപ്പെടുത്തി ഗെയിംസിന്റെ സഹസംഘാടകർ രംഗത്തെത്തി. ഗെയിംസിനോടനുബന്ധിച്ചുള്ള സംഘടിപ്പിച്ച കൂട്ടയോട്ട മത്സര നടത്തിപ്പിലും വൻ ക്രമക്കേടാണ് ആരോപിക്കുന്നത്.
കൂട്ടയോട്ടത്തിന്റെ പേരിൽ മലയാള മനോരമയ്ക്ക് പണം വാരിക്കോരി നൽകിയതിനെ ഒളിംപിക് അസോസിയേഷൻ പ്രതിനിധി വിമർശിച്ചു. മാദ്ധ്യമ സ്ഥാപനത്തിന് പണം നൽകിയത് മുൻധാരണ തെറ്റിച്ചാണെന്നാണ് ഉയർന്നിരിക്കുന്ന വിമർശനം. ഗെയിംസ് വേദികളെ കുറിച്ച് ആശങ്കകളുണ്ടെന്ന് ഓർഗനൈസിങ് സെക്രട്ടറി പിഎ ഹംസ പറഞ്ഞു. വേദികളുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ അപാകതയുണ്ട്. സാങ്കേതിക സമിതി 15ന് വേദികൾ പരിശോധിക്കും. കായികോപകരണങ്ങൾ വാങ്ങുന്നതിൽ കാലതാമസമുണ്ടായിട്ടുണ്ട്. വിവാദങ്ങൾ ഗെയിംസിന്റെ ശോഭ കെടുത്തുമെന്നും അതൃപ്തി സർക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ക്രമക്കേടുകൾ നിഷേധിച്ച ഗെയിംസ് സെക്രട്ടേറിയറ്റ് സിഇഒ ജേക്കബ് പുന്നൂസ് ഗെയിംസിന്റെ സംഘാടക സമിതിയിൽ നിന്ന് രാജിവെക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി. നേരത്തെ ഗെയിംസിന്റെ അഴിമതിയിലും ധൂർത്തിലും പ്രതിഷേധിച്ച് ഗെയിംസ് എക്സിക്യൂട്ടീവ് കൗൺസിലിൽനിന്ന് കെ ബി ഗണേശ്കുമാർ എംഎൽഎ ഇന്നലെയാണ് രാജിവച്ചത്. ദേശീയ ഗെയിംസിലെ ഭക്ഷണവിതരണം, ഗതാഗതം ടെൻഡറിൽ അടക്കം അഴിമതിയുണ്ടെന്നും ആരോപണം ഉയർന്നിരുന്നു.
ചട്ടങ്ങൾ മറികടന്ന് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനെ പരിപാടികളുടെ ചുമതല ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഗണേശിന്റെ രാജി. ഗെയിംസിന്റെപേരിൽ നടക്കുന്നത് ഞെട്ടിക്കുന്ന അഴിമതിയാണെന്നും ഇത് കണ്ടുനിൽക്കാനാകില്ലെന്നും ഗണേശ്കുമാർ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നൽകിയ കത്തിൽ പറഞ്ഞു. പൊതുപണം ധൂർത്തടിക്കുകയാണെന്നും പ്രഖ്യാപിതലക്ഷ്യത്തിൽനിന്ന് വ്യതിചലിക്കുകയാണെന്നും ഗണേശ്കുമാർ പറഞ്ഞിരുന്നു. മത്സരങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾപോലും ഗെയിംസിനുമുമ്പ് എത്തിച്ചേരുമോ എന്ന കാര്യവും അനിശ്ചിതത്വം ശക്തമാണ്. കോൺഗ്രസ് എംഎൽഎമാർ കൂടി ഗെയിംസ് നടത്തിപ്പിനെതിരെ രംഗത്തെത്തിയതോടെ വരും ദിവസങ്ങളിലും വിവാദം കൊഴുക്കുമെന്നത് ഉറപ്പാണ്.
ഗെയിംസിന് മുന്നോടിയായുള്ള കൂട്ടയോട്ടത്തിന്റെ നടത്തിപ്പിന്റെപേരിൽ മലയാള മനോരമയുടെ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിന് പത്തുകോടിയിലേറെ രൂപയാണ് അനുവദിച്ചിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍