ലാലിസത്തിനു വാങ്ങിയ മുഴുവൻ തുകയും തിരികെ നൽകുമെന്നു മോഹൻലാൽ; തയ്യാറെടുപ്പുകൾക്ക് വേണ്ടത്ര സമയം കിട്ടിയില്ല; തന്നെ സമീപിച്ചത് അവസാന നിമിഷം; സർക്കാരിനെതിരെ വിവാദത്തിന്റെ പുതിയ ഒളിയമ്പെയ്ത് സൂപ്പർ താരം
തിരുവനന്തപുരം: ലാലിസത്തിനു വാങ്ങിയ മുഴുവൻ തുകയും തിരികെ നൽകുമെന്നു നടൻ മോഹൻലാൽ. സംസ്ഥാന സർക്കാരിനെയാണ് മോഹൻലാൽ ഇക്കാര്യം അറിയിച്ചത്. പരിപാടിക്ക് ചെലവാക്കിയ രണ്ടുകോടി രൂപയോളം സർക്കാരിന് തിരികെ നൽകുമെന്നാണ് ലാൽ അറിയിച്ചത്. ആരോപണ ശരങ്ങൾ ദുഃഖിപ്പിച്ചെന്നും വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും മോഹൻലാൽ ആവശ്യപ്പെട്ടു.
കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് അയച്ച ഇ മെയിൽ സന്ദേശത്തിലാണ് പണം തിരികെ നൽകാമെന്നു മോഹൻലാൽ അറിയിച്ചത്. സർക്കാർ തന്നോട് അവസാന നിമിഷം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ലാലിസം പരിപാടി അവതരിപ്പിക്കാൻ തയ്യാറായതെന്നും മോഹൻലാൽ മെയിലിൽ അറിയിച്ചു.
അതുവരെ പരിപാടി അവതരിപ്പിക്കാം എന്നു പറഞ്ഞ സംഗീത സംഘം പിന്മാറിയതിനെ തുടർന്നാണ് തന്റെ പരിപാടിയായ ലാലിസം അവതരിപ്പിക്കാനാകുമോ എന്നാവശ്യപ്പെട്ട് സംഘാടക സമിതി സമീപിച്ചതെന്നു മോഹൻലാൽ പറയുന്നു. അതിനാൽ വേണ്ടത്ര തയ്യാറെടുപ്പില്ലാതെയാണ് പരിപാടി അവതരിപ്പിച്ചതെന്ന ധ്വനിയാണ് മോഹൻലാൽ പങ്കുവച്ചത്.
മോഹൻലാലിന്റെ ഇ-മെയിൽ സന്ദേശം ഇങ്ങനെ: ''ഓരോ മലയാളിയുടേയും സ്നേഹവും കരുതലും പ്രാർത്ഥനയും വാൽസല്യവുമാണ് കഴിഞ്ഞ 36 വർഷങ്ങളായി എന്നെ ഞാനായി നിലനിർത്തുന്നത് എന്ന ഉത്തമ ബോധ്യത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷം കേരളം, ദേശിയ ഗെയിംസിന് ആതിഥ്യം അരുളുമ്പോൾ എന്റെ പൂർണമായ സഹകരണവും സാന്നിധ്യവും മഹത്തായ ഈ കായിക മാമാങ്കത്തിന് ഉണ്ടാവണമെന്ന് ബഹുമാന്യരായ മുഖ്യമന്ത്രിയും കായിക വകുപ്പുമന്ത്രിയും എന്നോടാവശ്യപ്പെട്ടു.
അവസാന നിമിഷം, അതുവരെ ആസൂത്രണം ചെയ്ത വലിയൊരു സംഗീത വിരുന്ന് നടക്കാതെ പോകുമെന്ന് വന്നപ്പോൾ, അധികാരികളെന്നെ സമീപിച്ച്, ഞാനേറെ താൽപര്യത്തോടെ തയ്യാറെടുത്തുവന്ന 'ലാലിസം എന്ന ഷോ, ദേശിയ ഗെയിംസിന്റെ
ഉത്ഘാടന വേദിയിൽ അവതരിപ്പിക്കാനാവുമോ എന്നഭ്യർത്ഥിച്ചു. സർക്കാരിന്റെ ഇത്തരം പരിപാടികളുമായി എന്നും സന്തോഷത്തോടെ സഹകരിച്ചിട്ടുള്ള ഞാൻ, കെട്ടിലും മട്ടിലും, ഏറെ വിഭിന്നമായ ലാലിസം എന്ന പെർഫോമൻസ്, ഉള്ളടക്കത്തിലും അവതരണത്തിലും സാങ്കേതിക സങ്കീർണതകൾ ഒഴിവാക്കി ലളിതമായി അവതരിപ്പിക്കാമെന്നേറ്റു. ഒപ്പം, കുഞ്ഞാലിമരയ്ക്കാരെന്ന ധീര ദേശസ്നേഹിക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന ഷോയിലും പങ്കെടുക്കാമെന്നേറ്റു.
യാതൊരു പ്രതിഫലവും പറ്റാതെ ഈ രണ്ടു പരിപാടികളിലും പങ്കെടുത്ത്, കായിക കലയുടെ മഹാമേളയോടുള്ള എന്റെ വിനീതമായ പ്രതിബദ്ധത പ്രകാശിപ്പിക്കാനായിരുന്നുഎന്റെ തീരുമാനം.. എന്നാൽ, ഈ പരിപാടികളിൽ പങ്കെടുക്കുന്ന കലാകാരന്മാർക്കും, അണിയറയിൽ അഹോരാത്രം പണിയെടുക്കുന്ന സാങ്കേതിക പ്രവർത്തകർക്കും പ്രതിഫലം നൽകേണ്ടതുണ്ട്.
കൃത്യമായി ഇനം തിരിച്ച് കണക്കാക്കി, ഈ കലാപരിപാടികളുടെ പ്രൊഡക്ഷൻ നിർവഹിച്ച ആളുകൾ പറഞ്ഞ തുക, ഒരു കോടി അറുപതുലക്ഷം രൂപ (സർവീസ് ടാക്സ് പുറമെ) സർക്കാരിൽ നിന്നും കൈപ്പറ്റി. അതിൽ ഇതുവരെ ചെലവാക്കിയ തുകയുടെ കണക്ക് ഈ കുറിപ്പിനൊപ്പം വയ്ക്കുന്നു.
ലാലിസം അവതരിപ്പിച്ച് തീർന്ന രാത്രി മുതൽ, ഇതുവരെ ഉയരുന്ന വിവാദ കോലാഹലങ്ങളും വിമർശങ്ങളും ഞാൻ കണ്ടും കേട്ടും,
അറിഞ്ഞുകൊണ്ടേയിരിക്കുന്നു. കേരളത്തിലെ, എന്റെ പ്രിയപ്പെട്ട പ്രേക്ഷകരുടെ ഹർഷാരവങ്ങളിലൂടെ, അഭിനന്ദനങ്ങളിലൂടെ, സ്നേഹശാസനകളിലൂടെ നടനെന്ന നിലയിൽ പരുവപ്പെട്ട ആളാണ് ഞാൻ. അതിൽ നിന്നെല്ലാം വിഭിന്നമായി നിങ്ങളിൽ ചിലരെങ്കിലും എന്റെ നേർക്ക് തൊടുത്ത ആരോപണശരങ്ങൾ, എന്നെ ദുഃഖിപ്പിക്കുന്നു. ഏറ്റവും നല്ല ഉദ്ദേശത്തോടെ ചെയ്ത കർമ്മത്തെ വളരെ നിസ്സാരമായി, നിരുത്തരവാദപരമായി കളങ്കപ്പെടുത്തിയത്, എന്നെ അഗാധമായി വ്യസനിപ്പിച്ചു.
കഴിഞ്ഞ മൂന്ന് ആഴ്ചകളായി, രാവും പകലും, ഈ പരിപാടിക്കായി നിറഞ്ഞ മനസ്സോടെ ഞാൻ ചെലവിട്ട അധ്വാനത്തെയും എന്റെ ആത്മാർത്ഥതയെയും നിസ്സാരവത്കരിക്കുന്നവരോട്, ഞാൻ സർക്കാരിന്റെ പണം അവിഹിതമായി കൈപ്പറ്റിയെന്ന് ആരോപിക്കുന്നവരോട് എനിക്ക് പരിഭവമോ, പരാതിയോ ഇല്ല. പക്ഷേ, എന്നെ എന്നും സ്നേഹ വാൽസല്യങ്ങൾക്കൊണ്ട്
മൂടിയിട്ടുള്ള എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് എന്നെപ്പറ്റി പ്രേക്ഷകരുടെയുള്ളിൽ സംശയത്തിന്റെ ലാഞ്ചനപോലും
ഉണ്ടാവരുത് എന്നെനിക്ക് നിർബന്ധമുണ്ട്. ഒരു കലാകാരൻ എന്ന നിലയിൽ മാത്രം അസ്തിത്വമുള്ള എന്റെ പേര് വിവാദങ്ങളിലേക്കോ രാത്രി ചർച്ചകളിലേക്കോ ഇനി വലിച്ചിഴയ്ക്കേണ്ടതില്ല.
സർക്കാരിൽ നിന്നും ഞാൻ കൈപ്പറ്റിയ മുഴുവൻ തുകയും 1,63,77,600 (ഒരു കോടി അറുപത്തിമൂന്ന് ലക്ഷത്തി എഴുപത്തിയേഴായിരത്തി അറുന്നൂറ്) രൂപ ഞാൻ സർക്കാരിലേക്ക് തിരച്ചടയ്ക്കുന്നു. ഇതോടെ ഇതുസംബന്ധിക്കുന്ന എല്ലാ വിവാദങ്ങളും തീരട്ടെ.'' ദേശീയകായിമേളയ്ക്ക് എല്ലാവിധഭാവുകങ്ങളും നേർന്നുകൊണ്ടാണ് ലാൽ സന്ദേശം അവസാനിപ്പിക്കുന്നത്.
ഇതോടെ ദേശീയ ഗെയിംസിന്റെ പേരിൽ മറ്റൊരു വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ് മോഹൻലാൽ. മറ്റാരും പരിപാടി അവതരിപ്പിക്കാൻ എത്താത്തതിനാൽ തട്ടിക്കൂട്ടു പരിപാടി അവതരിപ്പിക്കേണ്ട ഗതികേടിലാണ് സർക്കാർ തന്നെ കൊണ്ടെത്തിച്ചതെന്ന വിശദീകരണമാണ് ലാലിന്റെ ഇ മെയിൽ നൽകുന്നത്. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കുമൊക്കെ ഇ മെയിൽ സന്ദേശം അയച്ചിട്ടുണ്ട്.
ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദിയിൽ മോഹൻലാൽ അവതരിപ്പിച്ച ലാലിസം ബാൻഡിനെതിരെ ഒന്നിനു പിറകേ മറ്റൊന്നായി വിമർശനങ്ങൾ ഉയർന്നതോടെ വിവാദത്തിൽ കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ കൈകഴുകിയിരുന്നു. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച ലാലിസം പരിപാടി നിലവാരമില്ലാതായതിന്റെ ഉത്തരവാദി താനല്ലെന്ന് പറഞ്ഞാണ് തിരുവഞ്ചൂർ സ്വന്തം കാര്യം 'സേഫ്' ആക്കിയത്.
ലാലിസത്തിനെതിരെയുള്ള വിമർശനങ്ങൾക്കുള്ള മറുപടി നടൻ മോഹൻലാൽ പറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലാലിസത്തിന്റെ പേരിൽ ഉദ്ഘാടന ചടങ്ങിന്റെ മികവ് കാണാതെ പോവരുതെന്നും മന്ത്രി പറഞ്ഞു. സംഗീത മാന്ത്രികൻ എ.ആർ.റഹ്മാൻ അടക്കമുള്ളവരുടെ പരിപാടികൾ പരിഗണനയിൽ ഉണ്ടായിരുന്നു. എന്നാൽ കുറഞ്ഞ ചെലവും താരമൂല്യവും കണക്കിലെടുത്താണ് മോഹൻലാലിന്റെ പരിപാടി തിരഞ്ഞെടുത്തത്. പരിപാടി നല്ലതായിരുന്നോ മോശമായിരുന്നോ എന്ന് വിലയിരുത്താനുള്ള വൈദഗ്ദ്ധ്യം തനിക്കില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു.
ദേശീയ ഗെയിംസ് നടത്തിപ്പിനെതിരെ ഭരണകക്ഷി നേതാക്കളിൽ നിന്നു തന്നെ വിമർശനം ശക്തമായ സാഹചര്യത്തിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം. അതേസമയം തിരുവഞ്ചൂരിനെ പിന്തുണച്ചുകൊണ്ട് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ രംഗത്തെത്തി. നാഷണൽ ഗെയിംസ് വിവാദമാക്കരുതെന്നു സുധീരൻ പറഞ്ഞു. കേരളം ഒറ്റക്കെട്ടായിനിന്നു ഗെയിംസ് വിജയിപ്പിക്കണം. ആരോപണങ്ങളെക്കുറിച്ചുള്ള ചർച്ച ഗെയിംസിനു ശേഷമാകാമെന്നും സുധീരൻ പറഞ്ഞു.
ഗെയിംസിന്റെ ഉദ്ഘാടന വേദിയിൽ അവതരിക്കപ്പെട്ട മോഹൻലാൽ രതീഷ് വേഗ കൂട്ടുകെട്ടിന്റെ ലാലിസത്തിനെതിരെ സോഷ്യൽ മീഡിയയിൽ അതിശക്തമായ പ്രതിഷേധമാണ് അലയടിക്കുന്നത്. രണ്ട് കോടിയോളം രൂപ നൽകിയ ലാലിസത്തിന് നിലവാരമില്ലെന്നായിരുന്നു വിമർശനം. മോഹൻലാലും സംഘവും ലാലിസം വേദിയിൽ അവതരിപ്പിക്കുമ്പോൾ കേൾപ്പിച്ചത് റെക്കോർഡു ചെയ്ത ഗാനമായിരുന്നു. പാട്ടിനൊപ്പം മോഹൻലാലിന്റെ ചുണ്ടുകൾ അനങ്ങാത്തിന്റെ വീഡിയോ ദൃശ്യങ്ങളിലൂടെ പിഴവുകളിലേക്കുള്ള തെളിവുകൾ പുറത്തുവന്നതോടെ ഭരണരംഗത്തുള്ളവർ തന്നെ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
മോഹൻലാലിനെ മുൻനിർത്തി യുഡിഎഫ് അഴിമതി നടത്തിയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ ഇന്ന് ആരോപിച്ചിരുന്നു മോഹൻലാൽ അഴിമതി നടത്തിയെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്ഘാടന ചടങ്ങിലെ ലാലിസത്തിനത്തിനെതിരെ കെ മുരളീധരൻ എംഎൽഎയും രംഗത്ത് വരികയുണ്ടായി.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്