ശ്രേയംസും ബ്രിട്ടാസും വഴങ്ങിയാൽ ദേശീയ ഗെയിംസ് നേരെയാകുമോ? പരസ്യം നൽകി മാദ്ധ്യമങ്ങളെ നിശബ്ദമാക്കാൻ മുതലാളിമാരുമായി ടെലികോൺഫറൻസ്; മനോരമയ്ക്ക് നൽകിയത് എല്ലാവർക്കും കിട്ടുമെന്നും ഉറപ്പ്
ബി രഘുരാജ്
തിരുവനന്തപുരം: ദേശീയ ഗെയിംസുമായി എങ്ങനേയും മുന്നോട്ട് പോകണമെന്നാണ് ഗെയിംസ് സെക്രട്ടറിയേറ്റിന്റെ നിലപാട്. പത്രങ്ങളും ചാനലുകളും ഉയർത്തുന്നത് പോലുള്ള വിവാദമൊന്നുമില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് ഇവർ പറയുന്നത്. കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ എല്ലാ അർത്ഥത്തിലും കാര്യങ്ങൾ ബോധ്യപ്പെടുത്തി വിശ്വസിപ്പിക്കാനുമായി. മനോരമയ്ക്ക് പത്ത് കോടി നൽകിയതിന്റെ ദേഷ്യമാണ് മറ്റ് മാദ്ധ്യങ്ങൾ കാണിക്കുന്നത്. അവർക്കും വല്ലതും കൊടുത്താൽ എല്ലാം അവസാനിക്കും. ഉദ്ഘാടനസമാപന ചടങ്ങുകൾ ഗംഭീരമാക്കി കൈയടി നേടാമെന്നൊക്കെയാണ് ഉറപ്പ്. പിന്നെ കേരളമെങ്ങാനും ഗെയിംസിൽ ഒന്നാമത് എത്തിയാൽ എല്ലാം ഗംഭീരവുമാകും. അതായത് മാദ്ധ്യമങ്ങളുടർത്തുന്ന വിമർശനം അവസാനിച്ചാൽ എല്ലാം ഉജ്ജ്വലമാകുമെന്നാണ് പക്ഷം.
ഇതിനുള്ള പരിഹാരമാർഗ്ഗം ഗെയിംസ് സെക്രട്ടറിയേറ്റിലെ ഉന്നതർ വളരെ നേരത്തെ തയ്യാറാക്കി കായിക മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എല്ലാ ചാനലുകൾക്കും പത്രങ്ങൾക്കും പത്ത് കോടി രൂപ നൽകാനായില്ലെങ്കിലും പരമാവധി പണം പരസ്യമായി കൊടുക്കുക. സർക്കാരിന് അനുവദിക്കാവുന്ന അത്രയും പരസ്യം ഉടൻ റിലീസ് ചെയ്യുക എന്നതായിരുന്നു ആ തന്ത്രം. അത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അംഗീകരിച്ചു. ഇതോടെ മാദ്ധ്യമ മുതലാളിമാരെ നേരിട്ട് ബന്ധപ്പെടാനും തീരുമാനിച്ചു. മാതൃഭൂമി ഡയറക്ടർ എംവിശ്രേയംസ് കുമാർ, കേരള കൗമുദിയിലെ ദീപു രവി, കൈരളിയിലെ ജോൺ ബ്രിട്ടാസ് എന്നിവരുമായി ടെലി കോൺഫറൻസിങ്ങ്. ബാക്കി ചാനലിലേയും പത്രത്തിലേയും ആളുകളെ വിളിച്ചു വരുത്തി നേരിട്ട് സഹായ അഭ്യർത്ഥനയും നടത്തി. മുഖ്യമന്ത്രിയുടെ നീക്കം ദിവസങ്ങൾക്കുള്ളിൽ ഫലം കാണുമെന്നാണ് ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിന്റെ പ്രതീക്ഷ.
പരസ്യം നൽകി മാദ്ധ്യമങ്ങളെ സ്വാധീനിക്കാൻ നീക്കം നടക്കുന്നുവെന്ന വാർത്ത മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അത് ശരിവയ്ക്കുന്നതാണ് മാദ്ധ്യമ പ്രതിനിധികളുടെ യോഗവും ടെലി കോൺഫറൻസും. പിഅർഡിയുടെ സഹകരണത്തോടെ പത്രങ്ങൾക്കും ചാനലുകൾക്കും പരമാവധി പരസ്യം നൽകും. ഗ്രാന്റ് കേരളാ ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ തുക അതിനായി വിനിയോഗിക്കുമെന്നാണ് സൂചന. എല്ലാ മന്ത്രിമാരോടും അവരവരുടെ വകുപ്പിൽ നിന്ന് പരമാവധി തുക വിനിയോഗിക്കാൻ ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിന് പുറമേ ദേശീയ ഗെയിംസ് ഫണ്ടിൽ നിന്നും പരസ്യമെത്തും.
ടെലി കോൺഫറൻസിൽ ദേശീയ ഗെയിംസുമായി സഹകരിക്കാമെന്ന് ശ്രേയംസും ദീപു രവിയും ജോൺ ബ്രിട്ടാസും ഉറപ്പു നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ദിവസങ്ങൾക്കുള്ളിൽ എല്ലാ വാർത്തയും അപ്രത്യക്ഷമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ മുഖ്യമന്ത്രിയോട് എല്ലാം സമ്മതിച്ചെങ്കിലും അത്ര പെട്ടെന്ന് വാർത്തകൾ ഒഴിവാക്കാൻ ആർക്കും ആവത്തില്ല. വിശ്വാസ്യതയെ ബാധിക്കുന്ന പ്രശ്നമായി അതു മാറും. അതുകൊണ്ട് തന്നെ ജനുവരി 15വരെ ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നത് തുടരും. അന്ന് കേരളം ദേശീയ ഗെയിംസിന് സജ്ജമാണെന്ന് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ സാക്ഷ്യപ്പെടുത്തിയാൽ പിന്നെ വിവാദങ്ങൾ അവസാനിപ്പിക്കും. കേരളത്തിലെ കായികതാരങ്ങളുടെ ആത്മവിശ്വാസം കൂട്ടുന്ന തരത്തിലേക്ക് കാര്യങ്ങൾ നീക്കം. പക്ഷേ ഇന്ത്യൻ ഒളിമ്പിക്സ് ആസോസിയേഷന്റെ തീരുമാനം എന്താകുമെന്ന് ആർക്കും അറിയില്ല. ഇതിനെ എപ്രകാരവും സ്വാധീനിച്ചേ മതിയാകൂ എന്നാണ് ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിന്റെ വാദം.
അതിനുള്ള കരുക്കളും നീക്കുന്നുണ്ട്. ഇതിനിടെയാണ് ദേശീയ ഗെയിംസ് മാറ്റിവയ്ക്കണമെന്ന ആവശ്യവും സജീവമാകുന്നത്. നിലവാരമില്ലാത്ത സ്റ്റേഡിയങ്ങളുയർത്തി പ്രമുഖ താരങ്ങൾ തന്നെയാണ് ഈ നീക്കം സജീവമാക്കുന്നത്. ഇതും മുഖ്യമന്ത്രിയുടെ പരിഗണനയിൽ ഉണ്ട്. എല്ലാ വശങ്ങളും നോക്കി ഉടൻ തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. മാദ്ധ്യമ മുതലാളിമാരുടെ വാക്കിൽ വിശ്വാസമർപ്പിക്കുന്നുമുണ്ട്. ദേശീയ ഗെയിംസ് വിവാദങ്ങൾക്ക് അറുതി വന്നാൽ എല്ലാം ശുഭകരമായി നടക്കട്ടേ എന്നാണ് മുഖ്യമന്ത്രിയുടെ മനസ്സിലുള്ളത്. കെപിസിസിയും പ്രശ്നത്തിലിടപെട്ടതോടെ മുഖ്യമന്ത്രി നേരിട്ട് ദേശീയ ഗെയിംസ് സംഘാടനം ഏറ്റെടുക്കും. സായ് ഡയറക്ടർ സ്ഥാനം രാജിവച്ച് കേരളത്തിലെത്തിയ ജിജി തോംസണിന്റെ സേവനം ഫലപ്രദമായി ഉപയോഗിക്കാമെന്നാണ് വിലയിരുത്തൽ.
ഏഴ് ജില്ലകളിലായി നടന്നു വരുന്ന ദേശീയ ഗെയിംസിന്റെ ഒരുക്കങ്ങൾ 90 ശതമാനവും പൂർത്തിയായിട്ടും ഒന്നും നടന്നില്ല എന്ന ആരോപണം തെറ്റാണെന്നും ഔദ്യോഗിക വിശദീകരണമുണ്ട്. പുതിയ സ്റ്റേഡിയങ്ങൾ, സ്വിമ്മിങ് പൂളുകൾ, മറ്റു കളിയിടങ്ങൾ അവസാന മിനുക്ക് പണിയിലാണ്. പുതിയ റോഡുകളും പാലങ്ങളും ഗെയിംസിന്റെ ഭാഗമായി പണി തീർന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ കായികതാരങ്ങൾക്ക് വളരെക്കാലത്തേക്ക് ഉപയോഗിക്കാവുന്ന കായിക ഉപകരണങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഇനിയുള്ള 24 ദിവസങ്ങൾ ഉറക്കമില്ലാതെ, വിവാദമില്ലാതെ പ്രവർത്തിച്ചാൽ ഭംഗിയായി ദേശീയ ഗെയിംസ് പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് ദേശീയ ഗെയിംസ് സംഘാടകരുടെ ഇപ്പോഴമുള്ള നിലപാട്.
രാജ്യത്തിന്റെ കായിക കുതിപ്പിനും സംസ്ഥാനത്തിന്റെ കായിക വളർച്ചയ്ക്കും ഗുണകരമാകുന്ന ദേശീയ ഗെയിംസ് എങ്ങനെ നടത്താതിരിക്കാം എന്നല്ല എങ്ങനെ ഭംഗിയായി നടത്താമെന്ന് ആലോചിക്കുകയാണ് വേണ്ടതെന്നും അവർ പറയുന്നു. എന്നാൽ എങ്ങനെയൊക്കെ ചന്തിച്ചാലും ഇരുപത് ദിവസം കൊണ്ട് അൽഭുതങ്ങൾ നടക്കില്ലെന്നാണ് മറുവിഭാഗത്തിന്റെ വാദം. ഇതിനിടെയിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയും തലപുകയ്ക്കുകയാണ്.
Stories you may Like
- ശിവസേന പരസ്യത്തിൽ ബാൽ താക്കറെയെ ഒഴിവാക്കി ഷിൻഡെ വിഭാഗം
- 'പുരുഷന്മാർ ലേഡീസ് ഹോസ്റ്റലിൽ താമസിക്കണം' പരസ്യത്തിന് പിന്നിൽ
- സുപ്രഭാതം ദിനപ്പത്രത്തിൽ വീണ്ടും എൽഡിഎഫ് പരസ്യം
- മോദിയുടെയും സ്റ്റാലിന്റെയും ചിത്രത്തിനു പിന്നിൽ ചൈനീസ് പതാകയുള്ള റോക്കറ്റ്
- രൺവീർ സിംഗും മുതിർന്ന താരം ജോണി സിൻസും അഭിനയിച്ച പരസ്യത്തിനെതിരെ വിമർശനം
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍