കൊടുക്കാം പിണറായിയ്ക്കൊരു കൈയടി; വിദ്യാഭ്യാസ കച്ചവടക്കാരുടെ മുഖം നോക്കി അടിച്ച് സർക്കാർ; അൺ എയിഡഡ് സ്കൂളുകളിലെ ജീവനക്കാർക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്ന ശമ്പളം കൊടുത്തില്ലെങ്കിൽ പത്തിരട്ടി പിഴ; പരിശോധിക്കാൻ പ്രത്യേക സംവിധാനം; ബിൽ പാസായാൽ കീശ കാലിയാകുന്നത് പാവം അദ്ധ്യാപകരെ ചൂഷണം ചെയ്ത് ഇതുവരെ കൊഴുത്തു വളർന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമകൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളത്തിലെ അൺ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ ആകെയുള്ളതുകൊള്ള ലാഭം നേടുകയെന്ന ഏക ലക്ഷ്യമാണ്. വിദ്യാർത്ഥികളിൽ നിന്ന് ആയിരങ്ങൾ ഫീസ് വാങ്ങി അദ്ധ്യാപകർക്ക് എന്തെങ്കിലും കൊടുക്കുന്ന സംവിധാനം. മിനിമം ശമ്പളം അദ്ധ്യാപകർക്ക് ബാങ്ക് വഴി നൽകി അതിന്റെ പകുതി തിരികെ കൈയിൽ വാങ്ങുന്ന തരത്തിൽ പ്രവർത്തിക്കുന്ന സ്കൂളുകളുമുണ്ട്. അയ്യായിരം രൂപ പോലും മാസ ശമ്പളം വാങ്ങുന്ന അദ്ധ്യാപകർ കേരളത്തിന്റെ അൺ എയ്ഡഡ് മേഖലയിലുണ്ട്. അദ്ധ്യാപക വൃത്തിക്ക് പഠിച്ചിട്ടും അടിമ പണിയെടുക്കേണ്ട ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുയാണ് പിണറായി സർക്കാർ. കേരളത്തിലെ വിദ്യാഭ്യാസ മാഫിയയെ തളർത്താൻ പോന്ന തീരുമാനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട് പോവുകയാണ്. അൺ എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകരുൾപ്പെടെയുള്ള ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ സർക്കാർ നിശ്ചയിക്കുന്ന ബില്ലിന് പൊതുവിദ്യാഭ്യാസവകുപ്പ് രൂപംനൽകി. സർക്കാർ നിയോഗിക്കുന്ന കമ്മിറ്റിയായിരിക്കും മിനിമം വേതനമുൾപ്പെടുന്ന വേതന വ്യവസ്ഥകൾ നിശ്ചയിക്കുക.
സർക്കാർ നിശ്ചയിക്കുന്ന ശമ്പളം കിട്ടുന്നുവെന്ന് ഉറപ്പാക്കാനും സംവിധാനമുണ്ടാകും. പരാതി കിട്ടിയാൽ മാനേജ്മെന്റുകളെ ശിക്ഷിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ടാകും. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ഇത് പാസാകുന്നതോടെ വിദ്യാഭ്യാസ കച്ചവടക്കൊള്ളയ്ക്കും അവസാനമാകും. അൺ എയ്ഡഡ് സ്കൂൾ മേഖലയിൽ അഞ്ചുവർഷത്തിലൊരിക്കൽ ശമ്പളപരിഷ്കരണം ഉറപ്പാക്കുന്നതാകും ബിൽ. സർക്കാർ നിശ്ചയിക്കുന്ന സ്കെയിലിനെക്കാൾ കുറവ് ശമ്പളമാണ് നൽകിയതെങ്കിൽ വ്യത്യാസം വന്ന തുകയുടെ പത്തിരട്ടി മാനേജ്മെന്റ് നഷ്ടപരിഹാരം നൽകണമെന്നും 'അംഗീകൃത സ്വാശ്രയ സ്കൂളുകളിലെ വേതനവും ബത്തയും നിശ്ചയിക്കൽ ബിൽ' വ്യവസ്ഥ ചെയ്യുന്നു. ഇത് മാനേജ്മെന്റിന് ഏറെ തിരിച്ചടിയാകും. ഇത്തരത്തിലൊരു ബില്ലിനെ കുറിച്ച് ചർച്ച തുടങ്ങിയിട്ട് നാളുകൾ ഏറെയായി. എന്നാൽ മുതലാളിമാരുടെ സമ്മർദ്ദം മൂലം ഒന്നും നടന്നില്ല. ഇതിനാണ് പിണറായി സർക്കാർ മാറ്റമുണ്ടാക്കുന്നത്.
കേരളത്തിൽ എവിടെ നോക്കിയാലും അൺ എയഡഡ് സ്കൂളുകളാണ്. വിദ്യാർത്ഥികളിൽ നിന്ന് വലിയ ഫീസ് വാങ്ങി ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്ന സ്കൂളുകൾ പരസ്യത്തിനും ലക്ഷങ്ങൾ ചെലവാക്കും. എന്നാൽ അദ്ധ്യാപകർ അടക്കമുള്ള ജീവനക്കാർക്ക് തുച്ഛമായ തുക മാത്രമാണ് ഫീസായി നൽകുന്നത്. ജോലി പോകുമോ എന്ന ഭയം കാരണം ആരും പരാതിപ്പെടാറുമില്ല. ഇതെല്ലാം പരിഗണിച്ചാണ് സർക്കാർ നിയമനിർമ്മാണവുമായി മുന്നോട്ട് പോകുന്നത്. ബിൽ പാസായാൽ കീശ കാലിയാകുന്നത് പാവം അദ്ധ്യാപകരെ ചൂഷണം ചെയ്ത് ഇതുവരെ കൊഴുത്തു വളർന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമകളാണ്. ഇവരുടെ സമ്മർദ്ദങ്ങൾക്ക് മുമ്പിൽ മുട്ടു മടക്കാതെയാണ് ബില്ലുമായി പിണറായി സർക്കാർ മുന്നോട്ട് പോകുന്നത്. അൺ എയ്ഡഡ് മേഖലയെ വരച്ച വരയിൽ നിർത്താനുള്ള സർക്കാർ തീരുമാനത്തിന്റെ പ്രതിഫലനം കൂടിയാണ് ബിൽ.
അൺ എയ്ഡഡ് സ്കൂളുകളെ വ്യവസായമായി കാണുന്നുണ്ടെങ്കിലും അദ്ധ്യാപകർ, അനധ്യാപകർ, മറ്റുജീവനക്കാർ എന്നിവരെ തൊഴിലാളിയായോ ജീവനക്കാരനായോ അംഗീകരിച്ചിരുന്നില്ല. പ്രൈമറിമുതൽ ഹയർ സെക്കൻഡറിവരെ സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്കൂളുകൾക്ക് ബാധകമാകുംവിധമാണ് പുതിയ നിയമനിർമ്മാണം. ശമ്പളം നിശ്ചയിക്കാനുള്ള കമ്മിറ്റിക്ക് രൂപംനൽകി സർക്കാർ വിജ്ഞാപനമിറക്കും. തൊഴിലുടമകൾ, അദ്ധ്യാപകരടക്കമുള്ള ജീവനക്കാർ എന്നിവരുടെ പ്രതിനിധികൾ കമ്മിറ്റിയിലുണ്ടാകും. ഇതിന്റെ മൂന്നിലൊന്ന് സ്വതന്ത്ര അംഗങ്ങളുമുണ്ടാകും. സ്വന്തന്ത്രാംഗമായിരിക്കും കമ്മിറ്റി ചെയർമാൻ. അടിസ്ഥാന ശമ്പള സ്കെയിലും ജീവിതവിലസൂചികയിൽ വരുന്ന വ്യതിയാനത്തിന് അനുസരിച്ചുള്ള ബത്തയും കമ്മിറ്റി നിശ്ചയിക്കും. അദ്ധ്യാപകർ, അനധ്യാപകർ, ജീവനക്കാർ എന്നിവരെ പ്രത്യേകം വിഭാഗമായി തിരിച്ചാകും ശമ്പളം നിശ്ചയിക്കുക. മാനേജ്മെന്റിനും ജീവനക്കാർക്കും കമ്മിറ്റി മുമ്പാകെ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ 60 ദിവസം നൽകും. ശമ്പളം വിജ്ഞാപനം ചെയ്താൽ മൂന്നുമാസത്തിനകം നടപ്പാക്കണം.
ശമ്പളം ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നൽകണം. ജോലിസമയവും കമ്മിറ്റി നിശ്ചയിക്കും. അധികജോലി ചെയ്യിച്ചാൽ അധികവേതനം നൽകണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തും. ആഴ്ചയിൽ ഒരുദിവസം അവധി. ഓരോ ജീവനക്കാരന്റെയും ശമ്പളത്തിന്റെ രസീതടക്കമുള്ള രേഖകൾ സ്കൂളിലുണ്ടാകണം. ഇവ പരിശോധിക്കാൻ സർക്കാർ ഇൻസ്പെക്ടർമാരെ നിയോഗിക്കും. അവർ കൃത്യമായ ഇടവേളയിൽ പരിശോധനയ്ക്ക് എത്തും. ശമ്പളം ലഭിക്കാത്തതിലെ പരാതികൾ കേൾക്കാനും സംവിധാനമുണ്ട്. ഇത്തരം പ്രശ്നമുണ്ടായാൽ ആറുമാസത്തിനുള്ളിൽ പരാതി നൽകണം. അല്ലെങ്കിൽ പരാതി വൈകിയതിന് മതിയായ കാരണം വേണം. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ ശമ്പളത്തിന്റെ പത്തിരട്ടി പിഴ മാനേജ്മെന്റിൽ നിന്നും ഈടാക്കും.
സർക്കാർ നിശ്ചയിക്കുന്ന ശമ്പളത്തെക്കാൾ കുറവ് തുകയാണ് നൽകുന്നതെങ്കിൽ വ്യത്യാസമുള്ള തുകയുടെ പത്തിരട്ടി നഷ്ടപരിഹാരമായി ഈടാക്കാം. ഈ തുക നൽകിയില്ലെങ്കിൽ ഭൂവിനത്തിലുള്ള കുടിശ്ശികയായി കണക്കാക്കി ഈടാക്കാൻ കളക്ടർമാരെ അധികാരപ്പെടുത്തുന്ന വ്യവസ്ഥ ബില്ലിലുണ്ട്. കൂടാതെ 25,000 രൂപവരെ സർക്കാരിലേക്കും പിഴയടയ്ക്കണം. മാനേജ്മെന്റിനോടുള്ള വിദ്വേഷത്തിന്റെ ഫലമായി ജീവനക്കാരൻ വ്യാജപരാതി നൽകിയതാണെങ്കിൽ 10,000 രൂപ അയാളിൽനിന്ന് ഇടാക്കും. സർക്കാർ നിശ്ചയിക്കുന്ന സ്കെയിലിനെക്കാൾ കുറഞ്ഞ നിരക്കിൽ ജോലിചെയ്യാമെന്ന് ജീവനക്കാരനുമായി മാനേജ്മെന്റിന് കരാറുണ്ടാക്കാനും കഴിയില്ല. എന്നാൽ കൂടുതൽ തുകയ്ക്ക് കരാറുണ്ടാക്കാനും കഴിയും.
Stories you may Like
- എടവണ്ണപ്പാറ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി അദ്ധ്യാപകർ
- പൂക്കോട് കോളേജിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും അനധ്യാപകരും അവിശുദ്ധ കൂട്ടുകെട്ട്
- ജൂനിയർ ഇംഗ്ലീഷ് അദ്ധ്യാപകർക്ക് പുനർനിയമനം നൽകി സർക്കാർ ഉത്തരവ്
- സ്കൂളിനെ ജഗൻ മുൾമുനയിലാക്കിയത് കാൽ മണിക്കൂർ; കൈയിലുണ്ടായിരുന്നത് എയർഗൺ?
- അദ്ധ്യാപകനെ അപമാനിക്കുന്ന വീഡിയോയ്ക്ക് പിന്നിൽ ഗൂഢാലോചന
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍