മോദിയെയും വിറപ്പിച്ച മുൻ പ്രതിരോധ സെക്രട്ടറി ജി. മോഹൻകുമാർ തിരുവനന്തപുരം വഞ്ചിയൂരുകാരൻ; സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമ്മാതാവ് ജി.സുരേഷ്കുമാറിന്റെ സഹോദരൻ; റഫേൽ ഇടപാടിൽ എല്ലാ രഹസ്യങ്ങളുടെയും കാവൽക്കാരൻ; പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെ കത്ത് നൽകിയത് പ്രതിരോധ സേനകളുടെ കടുത്ത സമ്മർദ്ദത്തെ തുടർന്ന്: റാഫേൽ ഇടപാടിലെ വിയോജിപ്പു കുറിച്ച കത്തിലൂടെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ മോഹൻകുമാറിന്റെ കഥ ഇങ്ങനെ
പി വിനയചന്ദ്രൻ
ന്യൂഡൽഹി: റഫേൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ഭയക്കുന്നത് ഒരു മലയാളിയെയാണ്, തിരുവനന്തപുരം വഞ്ചിയൂരുകാരൻ ജി.മോഹൻകുമാർ. കേന്ദ്ര പ്രതിരോധ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഒരു വിശേഷണം കൂടിയുണ്ടെങ്കിൽ മലയാളികൾ ഇദ്ദേഹത്തെ വേഗം തിരിച്ചറിയും. രേവതി കലാമന്ദിറിന്റെ ബാനറിൽ മലയാളത്തിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കുകയും പ്രിയനടി മേനകയെ ജീവിതസഖിയാക്കുകയും ചെയ്ത സിനിമാ നിർമ്മാതാവ് ജി.സുരേഷ്കുമാറിന്റെ സഹോദരനാണ് മോഹൻകുമാർ. രാജ്യത്തിന് ഇന്നും അജ്ഞാതമായ റഫേൽ ഇടപാടിലെ എ റ്റു ഇസഡ് കാര്യങ്ങൾ കാണാപ്പാഠം അറിയുന്നയാളാണ് മോഹൻകുമാർ.
തികഞ്ഞ ബിജെപിക്കാരനാണെങ്കിലും സ്വന്തം രക്ഷയ്ക്കായി മോഹൻകുമാർ ഫയലിൽ എഴുതിയ ചില കുറിപ്പുകളാണ് ദി ഹിന്ദു പുറത്തവിട്ടിരിക്കുന്നത്. ഇത്രയും പുറത്തുവന്നപ്പോൾ തന്നെ മോദി തികഞ്ഞ പ്രതിരോധത്തിലായിട്ടുണ്ട്. റഫേൽ യുദ്ധവിമാനക്കരാറിൽ പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) ഇടപെട്ടതിൽ വിയോജിപ്പ് അറിയിച്ച് പ്രതിരോധ സെക്രട്ടറിയായിരുന്ന മോഹൻകുമാർ നൽകിയ കത്തിന്റെ ഒരു ഭാഗം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
രാജ്യത്തിന്റെയാകെ ശ്രദ്ധപിടിച്ചുപറ്റിയ മോഹൻകുമാറും കേരളവുമായുള്ള ബന്ധം മറുനാടൻ പുറത്തുവിടുന്നു. 2015 മേയിലാണ് നരേന്ദ്ര മോദി, മോഹൻകുമാറിനെ പ്രതിരോധ സെക്രട്ടറിയായി നിയമിക്കുന്നത്. അതോടെ കര-നാവിക-വ്യോമ സേനകൾ, അതിർത്തിരക്ഷാസേനകൾ, തീരസംരക്ഷണസേന തുടങ്ങിയ സായുധസേനകളുടെയെല്ലാം നിയന്ത്രണം ഈ തിരുവനന്തപുരത്തുകാരന്റെ കൈകളിലായി. 247ലക്ഷം കോടി രൂപയുടെ നീക്കിയിരിപ്പുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ മേധാവിയായി മലയാളിയെത്തിയത് കേരളത്തിനും അഭിമാനമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനും ഒഡിഷ കേഡറിലെ 1979 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ജി.മോഹൻകുമാർ ഒഡിഷയിലും ഡൽഹിയിലുമായാണ് ജീവിതം കഴിച്ചുകൂട്ടിയത്. ഏറെക്കാലം എസ്.യു.ടിയിൽ ഡോക്ടറായിരുന്ന ഗീതയാണ് ഭാര്യ. ഗൈനക്കോളജിസ്റ്റായ ആരതിനിഖിൽ, കമ്പ്യൂട്ടർ എൻജിനീയറായ അർച്ചനാകുമാർ എന്നിവരാണ് മക്കൾ.
വഞ്ചിയൂർ ഉപ്പളം റോഡ് വൃന്ദാവനത്തിൽ റിട്ട.പ്രൊഫസർ ഡോ.എം.ജി.നായരുടേയും ശാരദയുടേയും മകനായി 1955ൽ ജനിച്ച മോഹൻകുമാർ മോഡൽസ്കൂളിലാണ് പത്തുവരെ പഠിച്ചത്. ആർട്സ്കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടിയശേഷം മുൻ സംസ്ഥാന പൊലീസ് മേധാവി കെ.എസ്.ബാലസുബ്രമണ്യനൊപ്പം 1978ൽ ഐ.പി.എസ് ലഭിച്ചെങ്കിലും അടുത്തവർഷം ഐ.എ.എസ് ലഭിച്ചു. 1980ൽ ഒഡിഷയിലെ സാംബൽപൂൽ ലാൻഡ് റവന്യൂമാനേജ്മെന്റ് ഓഫീസറായാണ് തുടക്കം. തുടർന്ന് റവന്യൂ, ഗ്രാമവികസനം, കൃഷി, വനം, പരിസ്ഥിതി, ഊർജ്ജം, സാമൂഹ്യക്ഷേമം, പൊതുഭരണം, പേഴ്സണൽ, ധനം, ഗതാഗതം, വ്യവസായം വകുപ്പുകളിൽ ഒഡിഷയിൽ പ്രവർത്തിച്ചു.
1995ൽ വാണിജ്യമന്ത്രാലയത്തിനു കീഴിൽ സമുദ്രോത്പ്പന്ന കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയ എംപി.ഇ.ഡി.എ ഡയറക്ടറായി കൊച്ചിയിലെത്തി. ഐക്യരാഷ്ട്രസഭയുടെ വ്യവസായവികസന ഓർഗനൈസേഷനിൽ പ്രവർത്തിച്ചു. 2001 മുതൽ മൂന്നുവർഷം വാണിജ്യനികുതി സെക്രട്ടറിയായി. 2004മുതൽ 2009വരെ സമുദ്രോത്പ്പന്ന കയറ്റുമതി പ്രോത്സാഹനത്തിനായി കൊച്ചിയിൽ പ്രവർത്തിച്ചു. കേന്ദ്രത്തിൽ ഫിഷറീസ്, ജലവിഭവം, നദീവികസനം, ഗംഗാശുചീകരണം തുടങ്ങിയ പദവികളിലിരുന്ന ശേഷമാണ് ഉരുക്ക്മന്ത്രാലയത്തിൽ സെക്രട്ടറിയായത്. കഴിഞ്ഞ സെപ്റ്റംബറിൽ അദ്ദേഹത്തെ പ്രതിരോധ ഉത്പാദന വിഭാഗത്തിൽ സെക്രട്ടറിയാക്കി. 2015 മെയ് 22ന് വിരമിക്കാനിരുന്ന മോഹൻകുമാറിന് പ്രധാനമന്ത്രി ഇടപെട്ട് രണ്ടുവർഷത്തെ സേവനം നീട്ടിനൽകുകയായിരുന്നു. മോദിയുടെ പ്രത്യേക താത്പര്യപ്രകാരം കാബിനറ്റ് അപ്രൂവൽ കമ്മിറ്റി മോഹൻകുമാറിന്റെ നിയമനത്തിന് അംഗീകാരം നൽകുകയായിരുന്നു.
നരേന്ദ്ര മോദിയുടെ വലംകൈയായ ഉദ്യോഗസ്ഥനായി അറിയപ്പെടുന്ന മോഹൻകുമാർ മോദിയുടെ സ്വപ്നപദ്ധതിയായ 'മേക്ക് ഇൻ ഇന്ത്യ'യുടെ ചുമതലക്കാരനായിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ ഇടപാടുകളുടെ ചുമതലയുള്ള ഇന്ത്യാ-യു.എസ് ഡിഫൻസ് ട്രേഡ് ആൻഡ് ടെക്നോളജി ഇനിഷ്യേറ്റീവിന്റെ ഉപാദ്ധ്യക്ഷനായിരുന്നു. 1993ൽ ബ്രിട്ടണിലെ ഹൾ സർവകലാശാലയിൽ നിന്ന് എം.ബി.എ നേടിയ മോഹൻകുമാർ കൊൽക്കത്ത ഐ.ഐ.എം, നാഷണൽ ഇൻഫോമാറ്റിക് സെന്റർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൽ ട്രേഡ് എന്നിവിടങ്ങളിൽ നിന്ന് പരിശീലനം നേടിയിട്ടുണ്ട്. ഇതിനിടെയാണ് റാഫേൽ ഇടപാടിൽ മോഹകുമാറിന് മോദിക്കെതിരെ കുറിപ്പെഴുതേണ്ടി വന്നത്. പ്രതിരോധ സേനകളുടെ സമ്മർദ്ദത്തെതുടർന്നായിരുന്നു ഇതെന്നാണ് സൂചന.
റഫേലിൽ കുറിപ്പ് നൽകിയത് ഏതു സാഹചര്യത്തിലാണെന്ന് ഓർക്കുന്നില്ലെന്ന് ജി.മോഹൻ കുമാർ പറഞ്ഞു. ചിലപ്പോൾ ഏതെങ്കിലും ചെറിയ കാര്യത്തിലാകാം കുറിപ്പെഴുതിയത്. മാധ്യമങ്ങൾ ഉദ്ധരിച്ചത് താൻ രേഖപ്പെടുത്തിയതിന്റെ ഒരു ഭാഗം മാത്രമാണ്. കൂടുതൽ പ്രതികരിക്കാനില്ലെന്നും ജി.മോഹൻ കുമാർ വ്യക്തമാക്കി. വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം തീരുമാനിച്ചതോടെ മോഹൻകുമാർ കൂടുതൽ ചർച്ചാവിഷയമാവുമെന്ന് ഉറപ്പായിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍