നമ്പി നാരായണന്റെ അവകാശവാദങ്ങൾ വെറും തള്ള്; ക്രയോജനിക് എഞ്ചിൻ വികസിപ്പിച്ചതിൽ നമ്പിക്ക് പങ്കില്ല; 'റോക്കട്രി' സിനിമയിലൂടെ അപമാനിക്കുന്നത് കലാം അടക്കം ഉന്നത ശാസ്ത്രജ്ഞരെയും; ചാരക്കേസിൽ പൊലീസ് ക്രൂരമായി പീഡിപ്പിച്ചു എന്നത് നമ്പിയുടെ കുപ്രചാരണം; രൂക്ഷ വിമർശനവുമായി കേസിൽ പ്രതി ആയിരുന്ന ശശികുമാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഐഎസ്ആർഒയിലെ ക്രയോജനിക് എഞ്ചിൻ വികസനം അടക്കമുള്ള നമ്പി നാരായണന്റെ അവകാശവാദങ്ങൾ വെറും തള്ളുമാത്രമെന്ന് അദ്ദേഹത്തോടൊപ്പം ചാരക്കേസിൽ പ്രതിയാക്കപ്പെട്ട ശശികുമാർ. നടൻ മാധവൻ നായകനായി 'റോക്കട്രി ദ നമ്പി ഇഫക്ട്' എന്ന സിനിമയിൽ ഐഎസ്ആർഒയിലെ മുഖ്യ ശാസ്ത്രജ്ഞൻ താനാണെന്ന് തരത്തിൽ പ്രചരിപ്പിക്കുന്നത് നൂറുകണക്കിന് ഉന്നത ശാസ്ത്രജ്ഞരോട് ചെയ്യുന്ന കടുത്ത ദ്രോഹമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ശശികുമാർ, നമ്പിക്ക് എതിരെ ആഞ്ഞടിക്കുന്നത്.
ഐ.എസ്.ആർ.ഒയിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞനാണ് നമ്പി നാരായണൻ എന്ന് പചരിപ്പിക്കുന്നത് വളരെ കഷ്ടമാണെന്ന് പറഞ്ഞാൽ പോരെന്നും അത് ക്രൂരവും രാജ്യദ്രോഹമാണെന്നാണ് ശശികുമാർ പറയുന്നത്. ആയിരക്കണക്കിന് ശാസ്ത്രജ്ഞർ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തെ അപമാനിക്കുകയാണ്. നമ്മുടെ രാജ്യത്തെ തന്നെ അപമാനിക്കുകയാണ്. നമ്പിയേക്കാൾ നൂറിരട്ടി സേവനം ഐ.എസ്.ആർ.ഒയ്ക്കുവേണ്ടി ചെയ്ത ഉന്നത ശാസ്ത്രജ്ഞർ ഇത് നിസ്സഹായരായി കേൾക്കുകയാണ്. സിനിമയുടെ വിജയത്തിനു വേണ്ടി മസാലകൾ ചേർക്കുന്നത് മനസിലാക്കാം. പക്ഷെ, അത് വസ്തുതകൾക്ക് വിരുദ്ധമാവാൻ പാടില്ല. കേൾക്കുന്ന ആളുകൾ വിഡ്ഢികളാണെന്ന് തോന്നിയാൽ അവരെ എന്തും പറഞ്ഞ് വിശ്വസിപ്പിക്കാൻ നമ്പി നാരായണൻ വളരെ വിദഗ്ധനാണ്. ഐ.എസ്.ആർ.ഒയിലെ ഒരാളു പോലും നമ്പിയുടെ ഈ അവകാശവാദം അംഗീകരിക്കില്ലെന്ന് മാത്രമല്ല, പുച്ഛിച്ച് തള്ളുകയും ചെയ്യും. ശുദ്ധമായ മലയാളത്തിൽ പറഞ്ഞാൽ പോക്രിത്തരമാണ് നമ്പി കാട്ടുന്നതെന്നും ശശികുമാർ പറയുന്നു.
നമ്പി നാരായണന് പത്മഭൂഷൺ കിട്ടിയത് അനർഹമായാണെന്നും, അദ്ദേഹം പറയുന്ന ബഡായികൾ വിശ്വസിക്കുന്ന പത്രക്കാരാണ് അദ്ദേഹത്തെ ഉയർത്തി കൊണ്ടുവരുന്നതെന്നും ശശി കുമാർ വിമർശിച്ചു. നമ്പിക്ക് പത്മഭൂഷൻ കൊടുക്കാൻ ഐ.എസ്.ആർ.ഒയിൽനിന്ന് ഒരു ശുപാർശയും പോയിട്ടില്ല. ഐ.എസ്.ആർ.ഒയിൽ നിന്ന് വെളിയിൽ പോയി 15 വർഷം കഴിഞ്ഞ് കിട്ടിയ പത്മഭൂഷൻ ഐഎസ്ആർഒയുടെ അക്കൗണ്ടിൽ പെടുത്തുന്നതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
റോക്കട്രി സിനിമയിൽ പാവം മാധവനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ചെലവഴിപ്പിച്ചിച്ചെന്നും 90ശതമാനം അവാസ്തവമായ കാര്യങ്ങളാണ് സിനിമയിൽ കാണിച്ചതെന്നും ശശികുമാർ വിലയിരുത്തി. ഐഎസ്ആർഒ എന്ന വലിയ സ്ഥാപനത്തെപ്പറ്റി തെറ്റായ കാര്യങ്ങളാണ് സിനിമ പ്രചരിപ്പിക്കുന്നത്. സിനിമയിൽ എ പി ജെ അബ്ദുൾ കലാമിനെ തിരുത്തുന്നതായി കാണിച്ചിരിക്കുന്ന സംഭവവും നുണയാണ്. കലാമിന്റെ കൂടെ നമ്പി ഒരു പ്രോജക്റ്റിലും ഒന്നിച്ചുജോലി ചെയ്തിട്ടില്ല. നമ്പി ആരാണെന്ന് ഐ.എസ്.ആർ.ഒയിലുള്ള എല്ലാവർക്കും അറിയാം. ഒക്കെ അദ്ദേഹത്തിന്റെ നാട്യങ്ങളാണ്. സൂക്ഷ്മമായി അന്വേഷിക്കാത്തതുകൊണ്ടാണ് നമ്പിയെ കുറിച്ച് കൃത്യമായി അറിഞ്ഞുകൂടാത്തതെന്നും ശശികുമാർ പറഞ്ഞു.
നമ്പി നാരായണനെ പൊലീസ് കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിച്ചു എന്നുപറയുന്നതിലും കഥയില്ല. താൻ 12 ദിവസം പൊലീസ് കസ്റ്റഡിയിൽ കിടന്നപ്പോൾ നമ്പി രണ്ടോ മൂന്നോ ദിവസം മാത്രമാണ് കിടന്നത്. തനിക്ക് മർദ്ദനമൊന്നും ഏറ്റില്ലെന്നും, ഐ.ബി. ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ വളരെ മാന്യമായാണ് ചോദ്യം ചെയ്തതെന്നും ശശികുമാർ പറഞ്ഞു. നമ്പിയെ അറസ്റ്റ് ചെയ്യുമ്പോഴേക്കും സിബിഐക്ക് കൈമാറാനുള്ള ഉത്തരവിറങ്ങിയതുകൊണ്ട് പൊലീസ് കസ്റ്റഡിയിലും അധികം ചോദ്യം ചെയ്തില്ലെന്നും വലിയ പീഡനം ഉണ്ടായി എന്നത് നമ്പിയുടെ കുപ്രചാരണം ആണെന്നും ശശികുമാർ തുറന്നടിച്ചു. ചാരക്കേസിൽ പ്രതിയാക്കപ്പെട്ട് അന്യായമായി പീഡിപ്പിക്കപ്പെട്ടു എന്ന പേരിൽ എല്ലാവരെയും വഞ്ചിച്ചുകൊണ്ടാണ് നമ്പി ഒരുകോടി 91 ലക്ഷം നഷ്ടപരിഹാരം വാങ്ങിയതെന്നും ശശികുമാർ വിമർശിച്ചു
ക്രയോജനിക് എഞ്ചിൻ വികസിപ്പിക്കുന്നതിൽ നമ്പിയുടെ യഥാർഥ കോൺട്രിബൂഷൻ ഒന്നുമില്ലെന്നും ശശികുമാർ പറഞ്ഞു. 1994-ൽ നമ്പി ക്രയോസിസ്റ്റം പ്രോജക്ടിന്റെ ഡയറക്ടറായി ചാർജെടുത്തപ്പോൾ റഷ്യയിൽനിന്ന് ടെക്നോളജി കിട്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നമ്പിയെ അറസ്റ്റ് ചെയ്തതു കൊണ്ട് ഇന്ത്യയുടെ ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിക്കാൻ വൈകി എന്നുപറയുന്നതിലും വസ്തുതയില്ല. വൈക്കിങ് എഞ്ചിന്റെ ടെകനോളജി ട്രാൻസ്ഫറിന് വേണ്ടി ഇന്ത്യ ഫ്രാൻസിലേക്കയച്ച 53 അംഗസംഘത്തിന്റെ ലീഡർ നമ്പി ആയിരുന്നു. പക്ഷെ, നയിച്ചു എന്നൊക്കെപ്പറയുന്നത് തന്നെ ശരിയല്ലെന്നും, ഇവിടെ നിന്നയച്ച സംഘത്തിന്റെ കാര്യങ്ങൾ നോക്കാൻ ചുമതലപ്പെടുത്തിയത് നമ്പിയെ ആണെന്നും ശശികുമാർ അഭിമുഖത്തിൽ പറഞ്ഞു. സ്കോട്ലണ്ടിൽനിന്ന് കോടിക്കണക്കിന് രൂപ ഉപകരണങ്ങൾ ഇന്ത്യയ്ക്ക് സൗജന്യമായി ലഭ്യമാക്കാൻ നമ്പിയാണ് കാരണമായതെന്ന് സിനിമയിൽ പറയുന്നത് മസാലയാണെന്നും അദ്ദേഹം പറഞ്ഞു.
ഐഎസ്ആർഒ ചാരക്കേസ് അന്വേഷിച്ച സിബിഐ. ഓഫീസർമാർക്ക് നമ്പി ഭൂമി നൽകിയതിനെ കുറിച്ച് തനിക്കറിയില്ലെന്നും എന്നാൽ, തമിഴ്നാട്ടിൽ നമ്പിക്ക് ഒരുപാട് ബന്ധങ്ങൾ ഉണ്ടെന്നും അഭിമുഖത്തിൽ പറയുന്നു. ചാരക്കേസിൽ തന്നെ ഉൾപ്പെടുത്തിയതിൽ കേസെടുത്ത വിജയനോ അന്വേഷണ സംഘത്തലവൻ സിബി മാത്യുവിനോ തന്നോട് പൂർവ വിരോധം ഒന്നുമില്ലെന്നും ശശികുമാർ വ്യക്തമാക്കുന്നുണ്ട്.
താൻ ജനിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യയ്ക്ക് എന്തോ സംഭവിക്കുമായിരുന്നു എന്ന രീതിൽ നമ്പി പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും എല്ലാവരും വിഡ്ഢികളാണെന്ന് ധരിക്കാൻ പാടുണ്ടോ എന്നും ശശികുമാർ ചോദിച്ചു. ഒരു സ്പേസ് പ്രോഗ്രാം ഒരാളോ രണ്ടാളോ നൂറാളോ വിചാരിച്ചാൽ നടക്കുന്നതാണോ എന്നും ഐഎസ്ആർഒയെ അപമാനിക്കലാണ് ഇതെന്നും ശശികുമാർ അഭിമുഖത്തിൽ പറഞ്ഞു.
ശശികുമാർ ഐഎസ്ആർഒ ഫാബ്രിക്കേഷൻ ആൻഡ് ടെകനോളജി ഡിവിഷനിലെ സീനിയർ ശാസ്ത്രജ്ഞനായിരുന്നു. വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിലാണ് ശശികുമാർ ജോലി ചെയ്തിരുന്നത്. 1986 മുതൽ 89 വരെ വി എസ്.എസ്.സിയിൽ ഇൻഡസ്ട്രിയൽ ലെയ്സൺ പ്ലാനിങ് ഡിവിഷന്റെ തലവനായിരുന്നു. 1990 മെയ് മുതൽ ഫോട്ടോ ഫാബ്രിക്കേഷൻ ആൻഡ് ടെക്നോളജി ഡിവിഷനിൽ ജനറൽ മാനേജരായി.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍