തന്റെ സംസ്കാര ചടങ്ങിൽ പഴയ കോളേജ് സഹപാഠികളിൽ ആരൊക്കെ പങ്കെടുക്കുമെന്ന് അറിയാൻ കൗതുകം; സ്വന്തം 'മരണവാർത്ത' സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചു; മകന്റെ 'മരണവാർത്ത' അറിഞ്ഞ് അമ്മയും ബന്ധുക്കളും ഞെട്ടി; ചാപ്പലിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയവരുടെ മുന്നിൽ 'പരേതൻ' നേരിട്ടെത്തി; പിന്നെ സംഭവിച്ചത്
ന്യൂസ് ഡെസ്ക്
സാവോ പോളോ: സ്വന്തം ശവസംസ്കാരം എങ്ങനെയായിരിക്കുമെന്ന് എപ്പോഴെങ്കിലും നമ്മൾ ചിന്തിച്ചിട്ടുണ്ടോ, അല്ലെങ്കിൽ ആരൊക്കെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്ന്? അത് നേരിട്ട് അറിയാൻ കൗതുകമുള്ള അറുപതുകാരനായ ഒരു ബ്രസീലുകാരൻ തന്റെ വ്യാജമരണ വാർത്ത പുറത്തുവിട്ടു. എന്നാൽ പിന്നീട് സംഭവിച്ചത് പ്രതീക്ഷതിനും അപ്പുറമായിരുന്നു എന്നുമാത്രം.
പരാനയിലെ കുരിറ്റിബയിൽ നിന്നുള്ള ബാൽതസർ ലെമോസ് (60) ആണ് തന്റെ മരണം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ച് സുഹൃത്തുക്കളെയും ബന്ധുക്കളെയും ഞെട്ടിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ നേരിട്ട് എത്തിയതോടെയാണ് വ്യാജമരണ വാർത്തയുടെ യാഥാർത്ഥ്യം തിരിച്ചറിഞ്ഞത്.
തന്റെ പഴയ കോളേജ് സഹപാഠികളിൽ ആരൊക്കെ സംസ്കാര ചടങ്ങിൽ പങ്കെടുക്കും എന്നറിയാനുള്ള കൗതുകമാണ് അതിസാഹസിക സംഭവത്തിന് അറുപതുകാരനെ പ്രേരിപ്പിച്ചത്. എന്നാൽ 60 വയസ്സുള്ള ബ്രസീലുകാരന് തന്റെ ശവസംസ്കാര ചടങ്ങ് വിചിത്രമായ അനുഭവമാണ് നൽകിയത്.
ഈ മാസം ആദ്യം, ലെമോസ് തന്റെ ഫേസ്ബുക്ക് പേജിൽ തന്റെ നിഷ്കളങ്കവും സന്തോഷപ്രദവുമായ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് സാഹസിക പരിക്ഷണത്തിന് തുടക്കമിട്ടത്.
സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റൈൻ ഹോസ്പിറ്റലിൽ താൻ ചികിത്സയിലാണ് എന്നായിരുന്നു ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ലെമോസ് കുറിച്ചത്.
ഒരു ദിവസത്തിനുശേഷം ലെമോസ് മരിച്ചുവെന്ന് അറിയിച്ചുകൊണ്ട് മറ്റൊരു പോസ്റ്റ് വന്നതോടെ ബന്ധുക്കളും സുഹൃത്തുക്കളും പരിഭ്രാന്തിയിലായി. മരണത്തെ കുറിച്ചും കാരണത്തെ കുറിച്ചും ചോദിച്ച് പലരും പോസ്റ്റിന് കമന്റ് ചെയ്തെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ല
'ഈ ദുഃഖ സായാഹ്നത്തിൽ, ബാൽതസർ ലെമോസ് ഞങ്ങളെ വിട്ടുപോയി. കൂടുതൽ വിവരങ്ങൾ ഉടൻ വരും,' എന്നായിരുന്നു സോഷ്യൽ മീഡിയ പോസ്റ്റ്. ഇത് ലെമോസിന്റെ കുടുംബത്തെ ഞെട്ടിച്ചു. അയാൾക്ക് എന്തെങ്കിലും അസുഖം ഉണ്ടായിരുന്നതായി അവർ അറിഞ്ഞിരുന്നില്ല.
കൂടുതൽ വിവരങ്ങൾ അറിയാൻ മെഡിക്കൽ സ്റ്റാഫിനോട് ചോദിക്കാൻ ലെമോസിന്റെ അനന്തരവൻ സാവോപോളോ ആശുപത്രിയിലേക്ക് ഓടി. എന്നാൽ ലെമോസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടില്ല എന്ന വിവരമാണ് ആശുപത്രി അധികൃതർ പങ്കുവച്ചത്.
പിന്നാലെ ലെമോസിന്റെ ജീവിതത്തെ അനുസ്മരിക്കുന്ന കുറിപ്പും ശവസംസ്കാര ചടങ്ങിന്റെ വിശദാംശങ്ങളും ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു.
ആശങ്കാകുലരായ സുഹൃത്തുക്കൾ ലെമോസിന്റെ വിയോഗത്തിൽ വിഷമിച്ചു സുഹൃത്തുക്കളും കുടുംബാംഗങ്ങളും താമസിയാതെ ലെമോസിന്റെ ജന്മനാടായ കുരിറ്റിബയിലെ ഒരു ചാപ്പലിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ ഒത്തുകൂടി. വീൽചെയറിലിരിക്കുന്ന ലെമോസിന്റെ അമ്മ ഉൾപ്പെടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ചാപ്പലിൽ എത്തിച്ചേർന്നു.
എന്നാൽ ചടങ്ങ് ആരംഭിച്ചതിന് തൊട്ടുപിന്നാലെ, ലെമോസിന്റെ ശബ്ദം സ്പീക്കറുകളിൽ നിന്ന് മുഴങ്ങിത്തുടങ്ങി, അദ്ദേഹത്തിന്റെ 60 വർഷത്തെ ജീവിതത്തെക്കുറിച്ച് വിശദീകരിച്ചു. സന്നിഹിതരായവർ ഞെട്ടിപ്പോയി, പലരുടെയും കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകാൻ തുടങ്ങി. തന്റെ മരണത്തിന് മുമ്പ് ലെമോസ് ടേപ്പ് റെക്കോർഡു ചെയ്തതാണെന്നായിരുന്നു ഒത്തുകൂടിയ ബന്ധുക്കളും സുഹൃത്തുക്കളും വിചാരിച്ചത്.
പിന്നാലെ ചാപ്പലിന്റെ വാതിൽ തുറന്ന് ലെമോസ് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും മുന്നിൽ പ്രത്യക്ഷപ്പെട്ടു. സന്നിഹിതരായിരുന്ന പലരിൽ നിന്നും കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നതിനാൽ പരേതനെ നേരിട്ട് കണ്ടപ്പോൾ എല്ലാവരും അമ്പരന്നു.
വ്യാജ ശവസംസ്കാര ചടങ്ങിന് ലെമോസ് പ്രതീക്ഷിച്ചത് ഒന്നുമല്ല പിന്നീട് സംഭവച്ചത്. എന്താണ് സംഭവിച്ചതെന്നും എന്തിനാണ് തന്റെ വ്യാജ മരണം സൃഷ്ടിക്കാൻ ശ്രമിച്ചതെന്നും വിശദീകരിക്കാൻ ലെമോസ് ശ്രമിച്ചെങ്കിലും രോഷാകുലരായ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും പെരുമാറ്റം അൽപം ക്രൂരമായിരുന്നു.
ഒത്തുകൂടിയവർക്കിടയിൽ തന്റെ രണ്ട് പഴയ കോളേജ് സുഹൃത്തുക്കളെ ലെമോസ് കണ്ടെത്തിയെങ്കിലും അപ്രതീക്ഷിത പ്രതികരണത്തിന് മുന്നിൽ ലെമോസിന് പിടിച്ചുനിൽക്കാനായില്ല.
ലെമോസ് സുഹൃത്തായ ഒടെമ്പോയോട് പറഞ്ഞു: 'അഞ്ച് മാസം മുമ്പ് എനിക്ക് ഈ ആശയം ഉണ്ടായിരുന്നു. ഞാൻ ശരിക്കും മരിച്ചുവെന്ന് തോന്നിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. ആളുകൾ അത് അവരുടേതായ രീതിയിൽ വ്യാഖ്യാനിച്ചു. എന്റെ സംസ്കാര ചടങ്ങിലേക്ക് ആരൊക്കെ വരുമെന്ന് അറിയാൻ ഞാൻ ആഗ്രഹിച്ചു എന്നതാണ് സത്യം.'
തന്റെ വ്യാജ മരണത്തിനും തുടർന്നുണ്ടായ സംഭവങ്ങൾക്കും ലെമോസ് ക്ഷമാപണം നടത്തി. 'ഞാൻ ആരോടും പറഞ്ഞില്ല, കാരണം അത് നടക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. ആരെയും ദ്രോഹിക്കാനോ ഉപദ്രവിക്കാനോ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എല്ലാവരോടും ഞാൻ ശരിക്കും മാപ്പ് ചോദിക്കുന്നു.' ലെമോസ് പറഞ്ഞു,
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍