കാക്കയുടേയും പൂച്ചയുടേയും ശബ്ദം കേൾക്കാനാവാതെ നിയശ്രീമോൾക്ക് ഇനി കരയേണ്ടിവരില്ല; പുത്തനുടുപ്പിട്ട് കാത്തിരുന്ന ആ പൊന്നോമനയുടെ മുന്നിലേക്ക് സ്നേഹസ്പർശമായി ശ്രവണസഹായി എത്തിച്ച് സർക്കാർ; ട്രെയിൻ യാത്രയ്ക്കിടെ ശ്രവണോപകരണങ്ങൾ മോഷ്ടിക്കപ്പെട്ടതിന്റെ വിഷമത്തിൽ കഴിഞ്ഞ രാജേഷ്-അജിത ദമ്പതികൾക്കും രണ്ടുവയസ്സുകാരി നിയശ്രീക്കും ആശ്വാസമേകി മന്ത്രി കെകെ ശൈലജ എത്തി; രണ്ടാഴ്ചയ്ക്കുള്ളിൽ പൂർണമായുള്ള കിറ്റ് നൽകാമെന്ന് ഉറപ്പുനൽകി മന്ത്രിയുടെ മടക്കം
രഞ്ജിത്ത് ബാബു
കണ്ണൂർ: ആ സന്തോഷ വാർത്ത അറിഞ്ഞപ്പോൾ പൊന്നോമനയെ പുത്തൻ ഉടുപ്പുകൾ അണിയിച്ച് അവർ കാത്തുനിന്നു. ഒടുവിൽ 'അനുഗ്രഹം' എന്ന കൊച്ചുവീട്ടിലേക്ക് അനുഗ്രഹമായി മന്ത്രിയെത്തി തങ്ങളുടെ കൊച്ചുകുഞ്ഞിന് പുതിയ ശ്രവണോപകരണങ്ങൾ കൈമാറിയതോടെ സന്തോഷംകൊണ്ട് രാജേഷിന്റേയും അജിതയുടേയും കണ്ണുനിറഞ്ഞു. ശ്രവണ സഹായി നഷ്ടപ്പെട്ട് ഒന്നും കേൾക്കാനായതോടെ സങ്കടക്കരച്ചിൽ നിർത്താതെ വാശിപിടിച്ചിരുന്ന നിയശ്രീ മോളും മന്ത്രിയേയും ക്യാമറകളേയും കണ്ടപ്പോൾ പുഞ്ചിരിച്ചു നിന്നു.
ശ്രവണോപകരണങ്ങൾ മോഷണം പോയതോടെ 'എനിക്കൊന്നും കേൾക്കുന്നില്ല... ആരാണെന്റെ ചെവി അടപ്പിച്ചത്... എനിക്ക് കേൾക്കണം..' എന്നെല്ലാം വാശിപിടിച്ച് കരഞ്ഞിരുന്ന കുഞ്ഞു നിയശ്രീയുടേയും അത് കണ്ടുനിൽക്കാൻ ആവാതെ വേദനയിൽ കഴിയുന്ന രാജേഷ്-അജിത ദമ്പതിമാരുടേയും ദുരവസ്ഥയറിഞ്ഞ് ഇന്ന് വീട്ടിലെത്തിയ ആരോഗ്യമന്ത്രി കെകെ ശൈലജ കുഞ്ഞിനുള്ള ശ്രവണോപകരണങ്ങൾ കൈമാറി. തൽക്കാല ആവശ്യത്തിനുള്ള ഉപകരണങ്ങൾ നൽകിയ മന്ത്രി രണ്ടാഴ്ചയ്ക്ക് ഉള്ളിൽ തന്നെ പൂർണമായ കിറ്റ് നൽകുമെന്നും കുടുംബത്തെ അറിയിച്ചു. ഇതോടെ വലിയ സന്തോഷത്തിലായി രാജേഷും അജിതയും.
ദിവസങ്ങൾക്ക് മുമ്പ് ട്രെയിൻ യാത്രയ്ക്കിടെയാണ് ഇവരുടെ രണ്ടുവയസ്സുകാരിയായ കുഞ്ഞ് നിയശ്രീയുടെ ശ്രവണോപകരണങ്ങൾ മോഷണം പോയത്. നാലര ലക്ഷത്തിലേറെ വിലവരുന്ന ഉപകരണങ്ങൾ നഷ്ടമായതോടെ കുഞ്ഞിന് ഇനി ഒന്നും കേൾക്കാനും പുതിയ വാക്കുകൾകേട്ടുപഠിച്ച് സംസാരിക്കാനും കഴിയില്ലല്ലോ എന്ന വിഷമത്തിലായിരുന്നു കുടുംബം. ഇവരുടെ ഈ സങ്കടാവസ്ഥ സോഷ്യൽ മീഡിയയിലും പിന്നീട് മാധ്യമങ്ങളിലും വന്നതോടെ സർക്കാർ ഇടപെടുകയായിരുന്നു. അങ്ങനെയാണ് ഇന്ന് വൈകുന്നേരം മൂന്നുമണിയോടെ മന്ത്രി കെകെ ശൈലജ തന്നെ പെരളശ്ശേരിയിലെ ഇവരുടെ വീട്ടിലെത്തുന്നതും നഷ്ടപ്പെട്ട ഉപകരണങ്ങൾക്ക് പകരമായി ശ്രവണസഹായി നൽകുകയും ചെയ്തത്.
ജന്മനാ തന്നെ ശ്രവണശേഷി ഇല്ലായിരുന്നു നിയശ്രീയ്ക്ക്. ഇതോടെ സർ്ക്കാർ തന്നെ ഇടപെട്ടാണ് എട്ടുലക്ഷം രൂപ ചെലവു വരുന്ന കോക്ളിയാർ ഇംപ്ളാന്റ് ശസ്ത്രക്രിയ സൗജന്യമായി ചെയ്യാൻ ഏർപ്പാടാക്കിയത്. ഇത്തരത്തിൽ കേൾവി വീണ്ടെടുത്ത കുഞ്ഞിനായി വാങ്ങിയ ശ്രവണസഹായിയും കേൾവിക്കനുസരിച്ച് സംസാരിക്കാനുള്ള സ്പീച്ച് പ്രൊസസറുമാണ് ട്രെയിൻ യാത്രയ്ക്കിടെ മോഷ്ടിക്കപ്പെട്ടത്.
കേൾവിശേഷി ഇല്ലാതെയാണ് നിയശ്രീ മോൾ പിറന്നത് ശബ്ദത്തിന്റെ മാധുര്യം നുണയാൻ തുടങ്ങിയിട്ട് നാല് മാസമേ ആയുള്ളൂ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോക്ലിയർ ഇംപ്ലന്റ് ശസ്ത്രിക്രിയ നടത്തി കാക്കയുടേയും പൂച്ചയുടേയും ശബ്ദം അവൾ കേട്ടു തുടങ്ങി. അചഛനെ അച്ഛാ എന്നും അമ്മയെ അപ്പാ എന്നുമാണ് ഇവൾ വിളിക്കാറ്. ടാറ്റാ എന്നും തത്തയെന്നും ഭൗ ഭൗ എന്നും പറഞ്ഞ് തുടങ്ങിയതായിരുന്നു. അതിനിടെയാണ് നിയശ്രീയുടെ കേൾവിക്ക് ഭംഗമായി മോഷണം നടന്നത്.
സ്പീച്ച് തെറാപ്പിക്കായി ആഴ്ചയിൽ മൂന്ന് തവണ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകേണ്ടതുണ്ടായിരുന്നു. അങ്ങിനെയാണ് കഴിഞ്ഞ ശനിയാഴ്ച അച്ഛൻ കെ.പി. രാജേഷ് നിയശ്രീയേയും അമ്മ അജിതയേയും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കോഴിക്കോട്ടേക്ക് ട്രെയിനിൽ കയറ്റി വിട്ടത്. ട്രെയിനിലെ സ്ത്രീകളുടെ കമ്പാർട്ടുമെന്റിലായിരുന്നു യാത്ര. കോക്ലിയർ ഇംപ്ലാന്റ്മെന്റ് ചെയ്തതിന്റെ സ്പീച്ച് പ്രോസസർ ബാഗിൽ സൂക്ഷിച്ചിരുന്നു. നിയശ്രീ അമ്മയുടെ മടിയിലായിരുന്നു. ട്രെയിനിൽ നിലത്ത് വച്ച ബാഗിൽ ഭദ്രമായി സൂക്ഷിച്ചതായിരുന്നു സ്പീച്ച് പ്രോസസറും ഹിയറിങ് എയ്ഡും. കോഴിക്കോട് ട്രെയിനിറങ്ങി മെഡിക്കൽ കോളേജ് ബസ്സ് സ്റ്റോപ്പിൽ ബസ്സ് കാത്തു നിന്നപ്പോഴാണ് സ്പീച്ച് പ്രോസസറും ഹിയറെയ്ഡും മോഷണം പോയതായി മനസ്സിലായത്. ബാഗിന്റെ രണ്ട് വശത്തെ സിബ്ബും തുറന്ന നിലയിലായിരുന്നുവെന്ന് നിയശ്രീയുടെ അമ്മ അജിത പറയുന്നു.
നാല് ലക്ഷത്തിലേറെ രൂപ വിലവരുന്നതാണ് സ്പീച്ച് പ്രോസസർ. ശസ്ത്ര ക്രിയക്ക് മുമ്പ് ഉപയോഗിച്ച ഹിയറെയ്ഡ് 45,000 രൂപക്ക് വാങ്ങിച്ചതായിരുന്നു. ഇവ രണ്ടുമാണ് കവർന്നെടുത്തത്. ഇതോടെ ഒന്നും കേൾക്കാനാവാതെ നിയശ്രീ കടുത്ത പ്രതിഷേധത്തിയി. പുലർച്ചെ അഞ്ച് മണിക്കുണർന്ന് നിയശ്രീക്ക് കാക്കയുടേയും പക്ഷികളുടേയും ശബ്ദം കേൾക്കണം. ഉണർന്നാലുടൻ സ്പീച്ച് പ്രോസസസർ ചെവിയിൽ വെച്ചു കൊടുക്കാറാണ് പതിവ്. അതോടെ അവൾ ശബ്ദങ്ങൾ കേട്ട് ആനന്ദിക്കും. എന്നാൽ പിന്നീട് ഒന്നും കേൾക്കാൻ പറ്റാതെ വാശിയും കരച്ചിലുമായി സദാനേരവും. ഇത് കണ്ടുനിൽക്കാനാവാതെ സങ്കടപ്പെട്ടു കഴിയുന്ന മാതാപിതാക്കളുടെ ദുരവസ്ഥ മാധ്യമങ്ങളിലും വന്നു. ഇതോടെയാണ് ഇന്ന് സർക്കാർ സഹായം മന്ത്രിതന്നെ നേരിട്ട് എത്തിച്ചത്.
കുട്ടിക്ക് ഏഴ് മാസം പ്രായമുള്ളപ്പോൾ ഹിയറെയ്ഡ് ഉപയോഗിച്ച് പരിശീലനം തുടങ്ങിയിരുന്നു. ആംഗ്യ ഭാഷയില്ലാതെ സംസാരിപ്പിക്കണം എന്നായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. കേൾവിയില്ലാതെ വന്നപ്പോൾ കുട്ടി ആംഗ്യഭാഷ ശീലിച്ചാൽ ഇതുവരെ ചെയ്ത പരിശീലനമെല്ലാം പാഴാകും. അതായിരുന്നു അചഛനമ്മമാരുടെ ഭയം. മോഷ്ടാക്കൾ ഈ സ്ഥിതി മനസ്സിലാക്കി കുട്ടിയുടെ ശ്രവണ സഹായികൾ എത്തിച്ചു തരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇതറിഞ്ഞ് ഇപ്പോൾ സർക്കാർ ഇടപെടൽ ഉണ്ടായതോടെ വലിയ ആശ്വാസത്തിലാണ് ഈ കുടുംബം.
തയ്യൽ ജോലിക്ക് പോകുന്ന അമ്മയും വർക്ക് ഷോപ്പ് തൊഴിലാളിയായ അച്ഛനും ഏത് സമയവും അവളെ പരിചരിക്കേണ്ട അവസ്ഥയായിരുന്നു. മകൾ വിഷമത്തിലായതോടെ അവർക്ക് ജോലിക്ക് പോകാനും കഴിയാതായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍